ജനങ്ങളുടെ പ്രതിനിധികൾ മാത്രമായ ഭരണാധികാരികളുടെ ഇഷ്ടത്തിനനുസരിച്ച് രാജ്യതാത്പര്യത്തെ നിർവചിക്കുന്ന അപകടകരമായ പ്രവണത അനുവദിച്ചുകൊടുക്കാനാവില്ല എന്ന വ്യക്തമായ സന്ദേശം കോടതിയുടെ നിരീക്ഷണത്തിലുണ്ട്.
രാജ്യത്തു വലിയ വിവാദമുണ്ടാക്കിയ പെഗാസസ് ചാര സോഫ്റ്റ്വേർ ഫോൺചോർത്തലിൽ വിദഗ്ധസമിതിയുടെ അന്വേഷണത്തിനുള്ള സുപ്രീംകോടതിയുടെ തീരുമാനം പൗരാവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്നതാണെന്നു നിയമജ്ഞരും സ്വതന്ത്ര നിരീക്ഷകരും അഭിപ്രായപ്പെടുന്നു.
രാജ്യസുരക്ഷയുടെ പേരുപറഞ്ഞു പൗരന്മാരെ അന്യായമായി നിരീക്ഷിക്കാൻ സർക്കാരിന് അധികാരമില്ലെന്നും നിയമങ്ങളും ചട്ടങ്ങളും വിട്ടു പ്രവർത്തിക്കുന്നതു ഭൂഷണമല്ലെന്നും കോടതി നിരീക്ഷിച്ചു. ചാര സോഫ്റ്റ്വേർ ഉപയോഗിച്ചു രാഷ്ട്രീയനേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും മറ്റും ഫോൺ ചോർത്തിയെന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണു വിദഗ്ധസമിതിയോടു സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഫോൺചോർത്തൽ ആരോപണത്തിൽ രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു വിവരവും വെളിപ്പെടുത്തേണ്ടതില്ലെന്നു വ്യക്തമാക്കിയിട്ടും കേന്ദ്രസർക്കാർ അലംഭാവം കാട്ടിയെന്നു കോടതി കുറ്റപ്പെടുത്തി. ഭരണഘടനാ തത്ത്വങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു നിഷ്കർഷിച്ച കോടതി പൗരന്റെ സ്വകാര്യതയിലേക്കു കടന്നുകയറാൻ ഭരണകൂടത്തിന് അവകാശമില്ലെന്ന് അർഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു.
ജനാധിപത്യസംവിധാനത്തിൽ പൗരാവകാശങ്ങളുടെ പരമപ്രാധാന്യം എടുത്തുകാട്ടാൻ സുപ്രീംകോടതി ഉദ്ധരിച്ചത് പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ പ്രഭു ആയിരുന്ന വില്യം പിറ്റിന്റെ പ്രശസ്ത വചനങ്ങളാണ്. ‘പ്രബലനായ ചക്രവർത്തിയോട് ഏറ്റവും ദരിദ്രനായ മനുഷ്യൻ തന്റെ കുടിലിൽ നിന്നുകൊണ്ടു ധിക്കാരപൂർവം പെരുമാറിയേക്കാം. അയാളുടെ കുടിൽ ദുർബലവും മേൽക്കൂര ഇളകുന്നതും കാറ്റും മഴയും കടക്കുന്നതുമായിരിക്കാം. പക്ഷേ, ഇടിഞ്ഞുപൊളിഞ്ഞ ആ കുടിലിന്റെ ഉമ്മറപ്പടി കടക്കാൻ അധികാരത്തിന്റെ ഒരു ശക്തിക്കും അവകാശമില്ല’.
ഏതൊരു പൗരനുമുള്ള അവകാശങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഈ വാചകങ്ങൾ ഉദ്ധരിച്ചുകൊണ്ട് വലിയൊരു ഓർമപ്പെടുത്തലാണു കോടതി നടത്തിയിരിക്കുന്നത്. ജനങ്ങളുടെ പ്രതിനിധികൾ മാത്രമായ ഭരണാധികാരികളുടെ ഇഷ്ടത്തിനനുസരിച്ച് രാജ്യതാത്പര്യത്തെ നിർവചിക്കുന്ന അപകടകരമായ പ്രവണത അനുവദിച്ചുകൊടുക്കാനാവില്ല എന്ന വ്യക്തമായ സന്ദേശം കോടതിയുടെ നിരീക്ഷണത്തിലുണ്ട്. ഇതുൾക്കൊണ്ടു പ്രവർത്തിക്കാൻ സർക്കാർ തയാറാകുമെന്നു പ്രതീക്ഷിക്കുക.
പെഗാസസ് ഫോൺചോർത്തൽ വിവാദം ഉയർന്ന നാൾ മുതൽ ദേശീയസുരക്ഷ എന്ന കവചമുയർത്തി അതിനെ പ്രതിരോധിക്കാനാണു സർക്കാർ ശ്രമിച്ചത്. പെഗാസസ് സോഫ്റ്റ്വേർ ഉപയോഗിച്ചു ലോകമെന്പാടും ഏകദേശം 50,000 പേരുടെ ഫോൺ ചോർത്തി എന്നായിരുന്നു വെളിപ്പെടുത്തൽ.
അതിൽ 300 പേർ ഇന്ത്യക്കാരാണെന്നും റിപ്പോർട്ട് വന്നു. ചാര സോഫ്റ്റ്വേർ ഉപയോഗിച്ചോ ഇല്ലയോ എന്നുപോലും കോടതിയിൽ പറയാൻ തയാറാകാതിരുന്ന സർക്കാർ തങ്ങൾ തെറ്റായ ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്നു നിഷേധിക്കുക മാത്രമാണു ചെയ്തത്. താൻ നിരീക്ഷണത്തിലാണെന്ന സംശയം ജനിച്ചാൽതന്നെ അത് ഒരാളുടെ പൗരാവകാശ വിനിയോഗത്തെ കാര്യമായി ബാധിക്കുമെന്നു ചീഫ് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടുകയുണ്ടായി.
അനധികൃത നിരീക്ഷണങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തിനും ഭീഷണിയാകാമെന്നു കോടതി നിരീക്ഷിച്ചു. ജനാധിപത്യ മൂല്യങ്ങൾക്കു വലിയ പ്രാധാന്യം കല്പിക്കുന്ന ചില രാജ്യങ്ങൾ പെഗാസസ് ഫോൺ ചോർത്തൽ ആരോപണം ഉയർന്നപ്പോൾത്തന്നെ തികഞ്ഞ ജാഗ്രത പുലർത്തുകയും സമഗ്രമായ അന്വേഷണത്തിനു തീരുമാനിക്കുകയും ചെയ്തിരുന്നു. അതേസമയം അനധികൃത നിരീക്ഷണം ഇന്ത്യയിൽ സാധ്യമാകില്ലെന്ന ദുർബലമായ വാദഗതി ഉയർത്തി മുഖം രക്ഷിക്കാനാണ് ഇന്ത്യയിലെ സർക്കാർ ശ്രമിച്ചത്. അതിനിപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നു.
രാജ്യത്തിനകത്തുള്ള ആരെങ്കിലും ജനങ്ങളുടെമേൽ ചാര സോഫ്റ്റ്വേർ ഉപയോഗിച്ചിട്ടുണ്ടോ, ആരെയെങ്കിലും പെഗാസസ് സോഫ്റ്റ്വേർ ഉപയോഗിച്ചു നിരീക്ഷിക്കുന്നുണ്ടെങ്കിൽ അത് ഏതു നിയമത്തിന്റെയും നടപടിക്രമത്തിന്റെയും അടിസ്ഥാനത്തിലാണ് തുടങ്ങിയ സുപ്രധാന ചോദ്യങ്ങൾക്കാണു വിദഗ്ധസമിതി ഉത്തരം കണ്ടെത്തേണ്ടത്. ഫോൺചോർത്തൽ വിവാദത്തിലെ വസ്തുതകൾ കണ്ടെത്താൻ വേണ്ട വൈദഗ്ധ്യവും സ്വാതന്ത്ര്യവുമുള്ളവരാണു വിദഗ്ധസമിതി അംഗങ്ങൾ. സർക്കാരിൽനിന്നും അതിന്റെ നിരീക്ഷണ ഏജൻസികളിൽനിന്നും എത്രമാത്രം വിവരങ്ങൾ വാങ്ങിയെടുക്കാനാവും എന്നതിനെ ആശ്രയിച്ചിരിക്കും വിദഗ്ധസമിതിയുടെ വിജയം.
ഏതായാലും സുപ്രീംകോടതിയുടെ ഈ വിധി ജുഡീഷറിയും എക്സിക്യൂട്ടീവും തമ്മിലുള്ള അധികാരസന്തുലനം പുനഃസ്ഥാപിക്കുന്നതിനു സഹായിക്കുന്നതാണെന്ന വിലയിരുത്തൽ നിയമവൃത്തങ്ങളിലുണ്ട്. പൗരന്റെ സ്വകാര്യതയെയും ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്ന ഈ കോടതിവിധി ഇന്ത്യയുടെ ജുഡീഷൽ ചരിത്രത്തിലെ സുപ്രധാന വിധികളിൽ ഒന്നായിരിക്കും എന്നതിൽ സംശയമില്ല.
രാജ്യത്തു വലിയ വിവാദമുണ്ടാക്കിയ പെഗാസസ് ചാര സോഫ്റ്റ്വേർ ഫോൺചോർത്തലിൽ വിദഗ്ധസമിതിയുടെ അന്വേഷണത്തിനുള്ള സുപ്രീംകോടതിയുടെ തീരുമാനം പൗരാവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്നതാണെന്നു നിയമജ്ഞരും സ്വതന്ത്ര നിരീക്ഷകരും അഭിപ്രായപ്പെടുന്നു.
രാജ്യസുരക്ഷയുടെ പേരുപറഞ്ഞു പൗരന്മാരെ അന്യായമായി നിരീക്ഷിക്കാൻ സർക്കാരിന് അധികാരമില്ലെന്നും നിയമങ്ങളും ചട്ടങ്ങളും വിട്ടു പ്രവർത്തിക്കുന്നതു ഭൂഷണമല്ലെന്നും കോടതി നിരീക്ഷിച്ചു. ചാര സോഫ്റ്റ്വേർ ഉപയോഗിച്ചു രാഷ്ട്രീയനേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും മറ്റും ഫോൺ ചോർത്തിയെന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണു വിദഗ്ധസമിതിയോടു സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഫോൺചോർത്തൽ ആരോപണത്തിൽ രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു വിവരവും വെളിപ്പെടുത്തേണ്ടതില്ലെന്നു വ്യക്തമാക്കിയിട്ടും കേന്ദ്രസർക്കാർ അലംഭാവം കാട്ടിയെന്നു കോടതി കുറ്റപ്പെടുത്തി. ഭരണഘടനാ തത്ത്വങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു നിഷ്കർഷിച്ച കോടതി പൗരന്റെ സ്വകാര്യതയിലേക്കു കടന്നുകയറാൻ ഭരണകൂടത്തിന് അവകാശമില്ലെന്ന് അർഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു.
ജനാധിപത്യസംവിധാനത്തിൽ പൗരാവകാശങ്ങളുടെ പരമപ്രാധാന്യം എടുത്തുകാട്ടാൻ സുപ്രീംകോടതി ഉദ്ധരിച്ചത് പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ പ്രഭു ആയിരുന്ന വില്യം പിറ്റിന്റെ പ്രശസ്ത വചനങ്ങളാണ്. ‘പ്രബലനായ ചക്രവർത്തിയോട് ഏറ്റവും ദരിദ്രനായ മനുഷ്യൻ തന്റെ കുടിലിൽ നിന്നുകൊണ്ടു ധിക്കാരപൂർവം പെരുമാറിയേക്കാം. അയാളുടെ കുടിൽ ദുർബലവും മേൽക്കൂര ഇളകുന്നതും കാറ്റും മഴയും കടക്കുന്നതുമായിരിക്കാം. പക്ഷേ, ഇടിഞ്ഞുപൊളിഞ്ഞ ആ കുടിലിന്റെ ഉമ്മറപ്പടി കടക്കാൻ അധികാരത്തിന്റെ ഒരു ശക്തിക്കും അവകാശമില്ല’.
ഏതൊരു പൗരനുമുള്ള അവകാശങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഈ വാചകങ്ങൾ ഉദ്ധരിച്ചുകൊണ്ട് വലിയൊരു ഓർമപ്പെടുത്തലാണു കോടതി നടത്തിയിരിക്കുന്നത്. ജനങ്ങളുടെ പ്രതിനിധികൾ മാത്രമായ ഭരണാധികാരികളുടെ ഇഷ്ടത്തിനനുസരിച്ച് രാജ്യതാത്പര്യത്തെ നിർവചിക്കുന്ന അപകടകരമായ പ്രവണത അനുവദിച്ചുകൊടുക്കാനാവില്ല എന്ന വ്യക്തമായ സന്ദേശം കോടതിയുടെ നിരീക്ഷണത്തിലുണ്ട്. ഇതുൾക്കൊണ്ടു പ്രവർത്തിക്കാൻ സർക്കാർ തയാറാകുമെന്നു പ്രതീക്ഷിക്കുക.
പെഗാസസ് ഫോൺചോർത്തൽ വിവാദം ഉയർന്ന നാൾ മുതൽ ദേശീയസുരക്ഷ എന്ന കവചമുയർത്തി അതിനെ പ്രതിരോധിക്കാനാണു സർക്കാർ ശ്രമിച്ചത്. പെഗാസസ് സോഫ്റ്റ്വേർ ഉപയോഗിച്ചു ലോകമെന്പാടും ഏകദേശം 50,000 പേരുടെ ഫോൺ ചോർത്തി എന്നായിരുന്നു വെളിപ്പെടുത്തൽ.
അതിൽ 300 പേർ ഇന്ത്യക്കാരാണെന്നും റിപ്പോർട്ട് വന്നു. ചാര സോഫ്റ്റ്വേർ ഉപയോഗിച്ചോ ഇല്ലയോ എന്നുപോലും കോടതിയിൽ പറയാൻ തയാറാകാതിരുന്ന സർക്കാർ തങ്ങൾ തെറ്റായ ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്നു നിഷേധിക്കുക മാത്രമാണു ചെയ്തത്. താൻ നിരീക്ഷണത്തിലാണെന്ന സംശയം ജനിച്ചാൽതന്നെ അത് ഒരാളുടെ പൗരാവകാശ വിനിയോഗത്തെ കാര്യമായി ബാധിക്കുമെന്നു ചീഫ് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടുകയുണ്ടായി.
അനധികൃത നിരീക്ഷണങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തിനും ഭീഷണിയാകാമെന്നു കോടതി നിരീക്ഷിച്ചു. ജനാധിപത്യ മൂല്യങ്ങൾക്കു വലിയ പ്രാധാന്യം കല്പിക്കുന്ന ചില രാജ്യങ്ങൾ പെഗാസസ് ഫോൺ ചോർത്തൽ ആരോപണം ഉയർന്നപ്പോൾത്തന്നെ തികഞ്ഞ ജാഗ്രത പുലർത്തുകയും സമഗ്രമായ അന്വേഷണത്തിനു തീരുമാനിക്കുകയും ചെയ്തിരുന്നു. അതേസമയം അനധികൃത നിരീക്ഷണം ഇന്ത്യയിൽ സാധ്യമാകില്ലെന്ന ദുർബലമായ വാദഗതി ഉയർത്തി മുഖം രക്ഷിക്കാനാണ് ഇന്ത്യയിലെ സർക്കാർ ശ്രമിച്ചത്. അതിനിപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നു.
രാജ്യത്തിനകത്തുള്ള ആരെങ്കിലും ജനങ്ങളുടെമേൽ ചാര സോഫ്റ്റ്വേർ ഉപയോഗിച്ചിട്ടുണ്ടോ, ആരെയെങ്കിലും പെഗാസസ് സോഫ്റ്റ്വേർ ഉപയോഗിച്ചു നിരീക്ഷിക്കുന്നുണ്ടെങ്കിൽ അത് ഏതു നിയമത്തിന്റെയും നടപടിക്രമത്തിന്റെയും അടിസ്ഥാനത്തിലാണ് തുടങ്ങിയ സുപ്രധാന ചോദ്യങ്ങൾക്കാണു വിദഗ്ധസമിതി ഉത്തരം കണ്ടെത്തേണ്ടത്. ഫോൺചോർത്തൽ വിവാദത്തിലെ വസ്തുതകൾ കണ്ടെത്താൻ വേണ്ട വൈദഗ്ധ്യവും സ്വാതന്ത്ര്യവുമുള്ളവരാണു വിദഗ്ധസമിതി അംഗങ്ങൾ. സർക്കാരിൽനിന്നും അതിന്റെ നിരീക്ഷണ ഏജൻസികളിൽനിന്നും എത്രമാത്രം വിവരങ്ങൾ വാങ്ങിയെടുക്കാനാവും എന്നതിനെ ആശ്രയിച്ചിരിക്കും വിദഗ്ധസമിതിയുടെ വിജയം.
ഏതായാലും സുപ്രീംകോടതിയുടെ ഈ വിധി ജുഡീഷറിയും എക്സിക്യൂട്ടീവും തമ്മിലുള്ള അധികാരസന്തുലനം പുനഃസ്ഥാപിക്കുന്നതിനു സഹായിക്കുന്നതാണെന്ന വിലയിരുത്തൽ നിയമവൃത്തങ്ങളിലുണ്ട്. പൗരന്റെ സ്വകാര്യതയെയും ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്ന ഈ കോടതിവിധി ഇന്ത്യയുടെ ജുഡീഷൽ ചരിത്രത്തിലെ സുപ്രധാന വിധികളിൽ ഒന്നായിരിക്കും എന്നതിൽ സംശയമില്ല.