ദുബായ്: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് ഒന്നിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യജയം. ഗ്രൂപ്പിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ 8 വിക്കറ്റിന് വെസ്റ്റ് ഇൻഡീസിനെയാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്.
152 കിലോ മീറ്റർ വേഗത്തിൽ തീ തുപ്പുന്ന പന്തുമായി ബൗളിംഗ് ആക്രമണം നയിച്ച ആൻറിക് നോർക്കിയയാണ് ദക്ഷിണാഫ്രിക്കയുടെ വിജയ ശില്പി.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ തെറ്റിച്ച് വെസ്റ്റ് ഇൻഡീസ് ഓപ്പണർമാർ 10.3 ഓവറിൽ 73 റണ്‍സ് നേടിയശേഷമാണു പിരിഞ്ഞത്.
35 പന്തിൽ 16 റണ്‍സുമായി ടെസ്റ്റ് കളിച്ച ലെൻഡൽ സിമോണ്‍സിനെ കഗിസോ റബാദ ബൗൾഡാക്കുകയായിരുന്നു. 35 പന്തിൽ ആറ് സിക്സും മൂന്ന് ഫോറും അടക്കം 56 റണ്‍സ് നേടിയ എവിൻ ലെവിസ് ആയിരുന്നു വിൻഡീസിന്റെ ആക്രമണം നയിച്ചത്.
നോർക്കിയയുടെ ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ (ഇന്നിംഗ്സിലെ ആറാം ഓവർ) സിമോണ്‍സിനെ വിക്കറ്റിനു പിന്നിൽ ഹെൻറിക് ക്ലാസെൻ വിട്ടുകളഞ്ഞിരുന്നു. പിന്നീട് കിറോണ്‍ പൊള്ളാർഡിനു മാത്രമാണ് (20 പന്തിൽ 26) അല്പമെങ്കിലും ചെറുത്തുനിൽക്കാനായത്.
144 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓവറിന്റെ അവസാന പന്തിൽ ക്യാപ്റ്റൻ ടെംബ ബൗമയെ (2) നഷ്ടപ്പെട്ടു. ക്വിന്റണ്‍ ഡി കോക്കിന്റെ അഭാവത്തിൽ ഓപ്പണിംഗിനെത്തിയ റീസ ഹെൻഡ്രിച്ച് (39), വാൻ ഡെർ ഡസെൻ (43 നോട്ടൗട്ട്), മാർക്രം (51 നോട്ടൗട്ട്) എന്നിവർ ചേർന്ന് 18.2 ഓവറിൽ ദക്ഷിണാഫ്രിക്കയെ ജയത്തിലെത്തിച്ചു.
152 കിലോ മീറ്റർ വേഗത്തിൽ തീ തുപ്പുന്ന പന്തുമായി ബൗളിംഗ് ആക്രമണം നയിച്ച ആൻറിക് നോർക്കിയയാണ് ദക്ഷിണാഫ്രിക്കയുടെ വിജയ ശില്പി.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ തെറ്റിച്ച് വെസ്റ്റ് ഇൻഡീസ് ഓപ്പണർമാർ 10.3 ഓവറിൽ 73 റണ്‍സ് നേടിയശേഷമാണു പിരിഞ്ഞത്.
35 പന്തിൽ 16 റണ്‍സുമായി ടെസ്റ്റ് കളിച്ച ലെൻഡൽ സിമോണ്‍സിനെ കഗിസോ റബാദ ബൗൾഡാക്കുകയായിരുന്നു. 35 പന്തിൽ ആറ് സിക്സും മൂന്ന് ഫോറും അടക്കം 56 റണ്‍സ് നേടിയ എവിൻ ലെവിസ് ആയിരുന്നു വിൻഡീസിന്റെ ആക്രമണം നയിച്ചത്.
നോർക്കിയയുടെ ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ (ഇന്നിംഗ്സിലെ ആറാം ഓവർ) സിമോണ്‍സിനെ വിക്കറ്റിനു പിന്നിൽ ഹെൻറിക് ക്ലാസെൻ വിട്ടുകളഞ്ഞിരുന്നു. പിന്നീട് കിറോണ്‍ പൊള്ളാർഡിനു മാത്രമാണ് (20 പന്തിൽ 26) അല്പമെങ്കിലും ചെറുത്തുനിൽക്കാനായത്.
144 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓവറിന്റെ അവസാന പന്തിൽ ക്യാപ്റ്റൻ ടെംബ ബൗമയെ (2) നഷ്ടപ്പെട്ടു. ക്വിന്റണ്‍ ഡി കോക്കിന്റെ അഭാവത്തിൽ ഓപ്പണിംഗിനെത്തിയ റീസ ഹെൻഡ്രിച്ച് (39), വാൻ ഡെർ ഡസെൻ (43 നോട്ടൗട്ട്), മാർക്രം (51 നോട്ടൗട്ട്) എന്നിവർ ചേർന്ന് 18.2 ഓവറിൽ ദക്ഷിണാഫ്രിക്കയെ ജയത്തിലെത്തിച്ചു.