മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ ഒരു എവേ താരം ഹാട്രിക് നേടുന്നത് 18 വർഷത്തിനുശേഷം ആദ്യം. ലിവർപൂളിനായി മുഹമ്മദ് സലയാണ് ഈ അപൂർവ നേട്ടത്തിലെത്തിയത്.
2003 ഏപ്രിലിൽ നടന്ന ചാന്പ്യൻസ് ലീഗ് പോരാട്ടത്തിൽ റയൽ മാഡ്രിഡിനായി മുൻ ബ്രസീൽ താരം റൊണാൾഡോയാണ് അവസാനമായി ഓൾഡ് ട്രാഫോഡിൽ ഹാട്രിക് നേടിയ എവേ താരം. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ആഫ്രിക്കൻ താരം എന്ന റിക്കാർഡും സല സ്വന്തമാക്കി- 106 ഗോൾ.
ഐവറികോസ്റ്റ് മുൻ താരമായ ദിദിയെ ദ്രോഗ്ബയെയാണ് (104 ഗോൾ) സല പിന്തള്ളിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽത്തന്നെ നാലു ഗോളിനു മാഞ്ചസ്റ്റർ യുണൈറ്റഡ് പിന്നിലാകുന്നതും പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായാണ്.
1960നുശേഷം ഇംഗ്ലീഷ് മുൻനിര ലീഗിൽ തുടർച്ചയായ രണ്ട് എവേ പോരാട്ടത്തിൽ ഗോൾ വഴങ്ങാതെ 5+ ഗോളിന് ജയിക്കുന്ന ആദ്യ ടീമാണു ലിവർപൂൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമാണു ചരിത്രത്തിൽ സമാന ജയം (1960) സ്വന്തമാക്കിയത്.
2003 ഏപ്രിലിൽ നടന്ന ചാന്പ്യൻസ് ലീഗ് പോരാട്ടത്തിൽ റയൽ മാഡ്രിഡിനായി മുൻ ബ്രസീൽ താരം റൊണാൾഡോയാണ് അവസാനമായി ഓൾഡ് ട്രാഫോഡിൽ ഹാട്രിക് നേടിയ എവേ താരം. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ആഫ്രിക്കൻ താരം എന്ന റിക്കാർഡും സല സ്വന്തമാക്കി- 106 ഗോൾ.
ഐവറികോസ്റ്റ് മുൻ താരമായ ദിദിയെ ദ്രോഗ്ബയെയാണ് (104 ഗോൾ) സല പിന്തള്ളിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽത്തന്നെ നാലു ഗോളിനു മാഞ്ചസ്റ്റർ യുണൈറ്റഡ് പിന്നിലാകുന്നതും പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായാണ്.
1960നുശേഷം ഇംഗ്ലീഷ് മുൻനിര ലീഗിൽ തുടർച്ചയായ രണ്ട് എവേ പോരാട്ടത്തിൽ ഗോൾ വഴങ്ങാതെ 5+ ഗോളിന് ജയിക്കുന്ന ആദ്യ ടീമാണു ലിവർപൂൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമാണു ചരിത്രത്തിൽ സമാന ജയം (1960) സ്വന്തമാക്കിയത്.