ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ ഇനി പത്തു ടീമുകൾ. അഹമ്മദാബാദും ലക്നോവും ആസ്ഥാനമായി രണ്ടു പുതിയ ടീമുകളെ ഐപിഎൽ ഗവേണിംഗ് കൗണ്‍സിൽ പ്രഖ്യാപിച്ചു.
യുഎഇയിൽ നടന്ന ലേലത്തിൽ 7090 കോടി രൂപയ്ക്കു സഞ്ജീവ് ഗോയങ്ക നയിക്കുന്ന ആർപിഎസ്ജി ഗ്രൂപ്പ് ലക്നോ ഫ്രാഞ്ചൈസി സ്വന്തമാക്കി. സ്വകാര്യ ഇക്വിറ്റി ഫേം ആയ സിവിസി കാപിറ്റൽ ആണ് അഹമ്മദാബാദ് ടീമിന്റെ ഉടമ. 5166 കോടി രൂപ മുടക്കിയാണു സിവിസി അഹമ്മദാബാദിനെ സ്വന്തമാക്കിയത്.
ലേലത്തിൽ പങ്കെടുക്കാനായി 22 കന്പനികളാണ് അപേക്ഷ നൽകിയിരുന്നത്. അതിൽ അഞ്ചു കന്പനികളാണ് അവസാന റൗണ്ടിലെത്തിയത്. 2000 കോടി രൂപയായിരുന്നു ടീമുകളുടെ അടിസ്ഥാന വില.
യുഎഇയിൽ നടന്ന ലേലത്തിൽ 7090 കോടി രൂപയ്ക്കു സഞ്ജീവ് ഗോയങ്ക നയിക്കുന്ന ആർപിഎസ്ജി ഗ്രൂപ്പ് ലക്നോ ഫ്രാഞ്ചൈസി സ്വന്തമാക്കി. സ്വകാര്യ ഇക്വിറ്റി ഫേം ആയ സിവിസി കാപിറ്റൽ ആണ് അഹമ്മദാബാദ് ടീമിന്റെ ഉടമ. 5166 കോടി രൂപ മുടക്കിയാണു സിവിസി അഹമ്മദാബാദിനെ സ്വന്തമാക്കിയത്.
ലേലത്തിൽ പങ്കെടുക്കാനായി 22 കന്പനികളാണ് അപേക്ഷ നൽകിയിരുന്നത്. അതിൽ അഞ്ചു കന്പനികളാണ് അവസാന റൗണ്ടിലെത്തിയത്. 2000 കോടി രൂപയായിരുന്നു ടീമുകളുടെ അടിസ്ഥാന വില.