കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ നിർണായക പങ്കു വഹിച്ച വാക്സിനേഷൻ പ്രക്രിയ ഏറെക്കുറെ കാര്യക്ഷമമായി നടപ്പാക്കിയതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അഭിമാനിക്കാം.
നൂറു കോടി ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി ഇന്ത്യ കോവിഡ് പ്രതിരോധത്തിൽ വലിയൊരു നാഴികക്കല്ല് പിന്നിടുകയാണ്. രണ്ടു ഡോസും എടുത്തവരുടെ എണ്ണം ഏകദേശം 29 കോടി. കോവിഡ് വാക്സിനേഷൻ യജ്ഞം ആരംഭിച്ചത് 2021 ജനുവരി പതിനാറിനായിരുന്നു.
രണ്ടാംഘട്ടം ജൂൺ 21നു തുടങ്ങി. വാക്സിനേഷൻ ആദ്യം മന്ദഗതിയിലായിരുന്നെങ്കിലും കോവിഡ് രണ്ടാം തരംഗം രാജ്യത്തു ശക്തമായതോടെ വാക്സിന്റെ ആവശ്യകത ആളുകൾക്കു ബോധ്യപ്പെട്ടു. ആ സമയത്ത് വാക്സിന്റെ ലഭ്യതയെപ്പറ്റിയും എല്ലാവർക്കും സമയത്തിനു കിട്ടുമോ എന്നുമുള്ള സംശയങ്ങൾ മൂലം കേരളത്തിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിക്കുംതിരക്കുമുണ്ടായി.
വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകണമോ എന്നതിന്റെ പേരിലായിരുന്നു മറ്റൊരു വിവാദം. കേരളത്തിൽ സർക്കാർ ആശുപത്രികൾ വഴി സൗജന്യമായാണു വാക്സിൻ നൽകിയത്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ നിർണായക പങ്കു വഹിച്ച വാക്സിനേഷൻ പ്രക്രിയ ഏറെക്കുറെ കാര്യക്ഷമമായി നടപ്പാക്കിയതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അഭിമാനിക്കാം.
കോവിഡ് വ്യാപനം തടയുന്ന കാര്യത്തിലും രാജ്യമിപ്പോൾ ആശ്വാസതീരത്താണ്. ദേശീയ രോഗമുക്തി നിരക്ക് 98.15 ശതമാനമായി. 2020 മാർച്ചിനു ശേഷമുള്ള ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കാണിത്. രാജ്യത്ത് ഇതുവരെ ഏകദേശം 3.35 കോടി ആളുകൾ രോഗമുക്തരായെന്നാണ് ഔദ്യോഗിക കണക്ക്.
എന്നാൽ, സർക്കാർ കണക്കുകളിലുള്ളതിന്റെ പലമടങ്ങ് ആളുകൾക്ക് കോവിഡ് രോഗബാധ ഉണ്ടായെന്നും രോഗമുക്തി ലഭിച്ചിട്ടുണ്ടെന്നും അനുമാനിക്കേണ്ടിവരും. ആകെ 59.6 കോടി കോവിഡ് പരിശോധനകൾ ഇതുവരെ നടത്തി. കഴിഞ്ഞ 117 ദിവസമായി രാജ്യത്തു പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000ത്തിൽ താഴെയാണ്. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത് 18,454 പേർക്കു മാത്രം.
കോവിഡിനെതിരായ പോരാട്ടത്തിൽ നാം വളരെ മുന്നേറിയെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. വാക്സിനേഷന്റെ പുതിയ ഘട്ടത്തിൽ വാക്സിൻ ഡോസുകളുടെ 75 ശതമാനം സംഭരിക്കുന്നതു കേന്ദ്രസർക്കാരാണ്.
കേന്ദ്രം സൗജന്യമായി നൽകിയതും സംസ്ഥാനങ്ങൾ നേരിട്ടു സംഭരിച്ചതും ഉൾപ്പെടെ ഇതുവരെ 103.5 കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കു ലഭ്യമാക്കി. നൂറോളം രാജ്യങ്ങൾക്കായി ഇന്ത്യ 6.6 കോടി ഡോസ് വാക്സിൻ സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്.
കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധതികൾ പാവപ്പെട്ടവർക്ക് ആശ്വാസമായി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നു നൽകുമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം. സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ കുടുംബങ്ങൾക്കു പ്രതിമാസം 5,000 രൂപ വീതം മൂന്നുവർഷം നൽകാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.
കോവിഡനന്തര രോഗങ്ങൾ മൂലമുള്ള മരണവും കോവിഡ് മരണങ്ങളായി കണക്കാക്കുമെന്നു പിന്നീടു വ്യക്തമാക്കപ്പെട്ടു. എന്നാൽ, ധനസഹായം കിട്ടാനുള്ള സർക്കാർ നടപടിക്രമങ്ങളുടെ നൂലാമാലകൾ പലർക്കും സഹായം കിട്ടാത്ത സ്ഥിതിയുണ്ടാക്കുന്നുണ്ട്. കോവിഡ് ബാധിച്ചു വീട്ടിൽ കിടന്നു മരിച്ചവർക്കുള്ള ആനുകൂല്യങ്ങൾക്കായുള്ള ഓൺലൈൻ രജിസ്ട്രേഷനും അപ്പീൽ അപേക്ഷയ്ക്കും ആശുപത്രി ചികിത്സാ രേഖ നിർബന്ധമാക്കിയതാണ് ഒരു പ്രശ്നം.
ആശുപത്രിയിലെ ചികിത്സാരേഖകൾ ഹാജരാക്കാനാകാത്തവർക്ക് ഓൺലൈൻ അപ്പീൽ അപേക്ഷ പൂർത്തിയാക്കാൻ കഴിയുന്നില്ല. ആശുപത്രിയിൽ പോകാതെ വീട്ടിൽ കിടന്നു മരിച്ചവർക്ക് എങ്ങനെയാണു ചികിത്സാരേഖകൾ ലഭിക്കുക? സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ കുറച്ചുകാണിക്കുന്നതിനുള്ള ഗൂഢശ്രമം ഇതിനു പിന്നിലുണ്ടെന്നാണു ചിലരുടെ ആരോപണം.
അനർഹർ ആനുകൂല്യങ്ങൾ തട്ടിയെടുക്കാതിരിക്കാനാവണം രേഖകൾ നിർബന്ധമാക്കിയത്.
പക്ഷേ, അതുമൂലം അർഹർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സ്ഥിതി ഉണ്ടാകരുത്. ചികിത്സാരേഖ നിർബന്ധമാക്കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് പറയുന്നു. തീരെ നിവൃത്തിയില്ലാത്തവരാണ് ഇത്തരം ധനസഹായങ്ങൾക്കായി അപേക്ഷിക്കുന്നത്. കോവിഡ് വന്നു ഗൃഹനാഥൻ മരിച്ചതുമൂലം വീട്ടിലെ വരുമാനമാർഗം അടഞ്ഞ കുടുംബങ്ങൾ നിരവധിയുണ്ട്.
അവർക്കു ലഭിക്കേണ്ട ആനുകൂല്യം സാങ്കേതിക കുരുക്കുകളിൽപ്പെടുത്തി നിഷേധിക്കരുത്.
കാരുണ്യത്തോടെയുള്ള സമീപനം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. കോവിഡിനെതിരായ പോരാട്ടത്തിൽ നാം വിജയിച്ചു എന്നവകാശപ്പെടണമെങ്കിൽ ഈ മഹാമാരി ജീവിതം തല്ലിക്കെടുത്തിയവരുടെ കുടുംബങ്ങളെ സംരക്ഷിക്കാനുള്ള സാമൂഹ്യബാധ്യത നിറവേറ്റുകയും ചെയ്യേണ്ടതുണ്ട്. വീണുപോയവർക്കും കൈത്താങ്ങായി നിലകൊള്ളാൻ സമൂഹത്തിനും സർക്കാരിനും കഴിയണം.
നൂറു കോടി ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി ഇന്ത്യ കോവിഡ് പ്രതിരോധത്തിൽ വലിയൊരു നാഴികക്കല്ല് പിന്നിടുകയാണ്. രണ്ടു ഡോസും എടുത്തവരുടെ എണ്ണം ഏകദേശം 29 കോടി. കോവിഡ് വാക്സിനേഷൻ യജ്ഞം ആരംഭിച്ചത് 2021 ജനുവരി പതിനാറിനായിരുന്നു.
രണ്ടാംഘട്ടം ജൂൺ 21നു തുടങ്ങി. വാക്സിനേഷൻ ആദ്യം മന്ദഗതിയിലായിരുന്നെങ്കിലും കോവിഡ് രണ്ടാം തരംഗം രാജ്യത്തു ശക്തമായതോടെ വാക്സിന്റെ ആവശ്യകത ആളുകൾക്കു ബോധ്യപ്പെട്ടു. ആ സമയത്ത് വാക്സിന്റെ ലഭ്യതയെപ്പറ്റിയും എല്ലാവർക്കും സമയത്തിനു കിട്ടുമോ എന്നുമുള്ള സംശയങ്ങൾ മൂലം കേരളത്തിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിക്കുംതിരക്കുമുണ്ടായി.
വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകണമോ എന്നതിന്റെ പേരിലായിരുന്നു മറ്റൊരു വിവാദം. കേരളത്തിൽ സർക്കാർ ആശുപത്രികൾ വഴി സൗജന്യമായാണു വാക്സിൻ നൽകിയത്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ നിർണായക പങ്കു വഹിച്ച വാക്സിനേഷൻ പ്രക്രിയ ഏറെക്കുറെ കാര്യക്ഷമമായി നടപ്പാക്കിയതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അഭിമാനിക്കാം.
കോവിഡ് വ്യാപനം തടയുന്ന കാര്യത്തിലും രാജ്യമിപ്പോൾ ആശ്വാസതീരത്താണ്. ദേശീയ രോഗമുക്തി നിരക്ക് 98.15 ശതമാനമായി. 2020 മാർച്ചിനു ശേഷമുള്ള ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കാണിത്. രാജ്യത്ത് ഇതുവരെ ഏകദേശം 3.35 കോടി ആളുകൾ രോഗമുക്തരായെന്നാണ് ഔദ്യോഗിക കണക്ക്.
എന്നാൽ, സർക്കാർ കണക്കുകളിലുള്ളതിന്റെ പലമടങ്ങ് ആളുകൾക്ക് കോവിഡ് രോഗബാധ ഉണ്ടായെന്നും രോഗമുക്തി ലഭിച്ചിട്ടുണ്ടെന്നും അനുമാനിക്കേണ്ടിവരും. ആകെ 59.6 കോടി കോവിഡ് പരിശോധനകൾ ഇതുവരെ നടത്തി. കഴിഞ്ഞ 117 ദിവസമായി രാജ്യത്തു പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000ത്തിൽ താഴെയാണ്. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത് 18,454 പേർക്കു മാത്രം.
കോവിഡിനെതിരായ പോരാട്ടത്തിൽ നാം വളരെ മുന്നേറിയെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. വാക്സിനേഷന്റെ പുതിയ ഘട്ടത്തിൽ വാക്സിൻ ഡോസുകളുടെ 75 ശതമാനം സംഭരിക്കുന്നതു കേന്ദ്രസർക്കാരാണ്.
കേന്ദ്രം സൗജന്യമായി നൽകിയതും സംസ്ഥാനങ്ങൾ നേരിട്ടു സംഭരിച്ചതും ഉൾപ്പെടെ ഇതുവരെ 103.5 കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കു ലഭ്യമാക്കി. നൂറോളം രാജ്യങ്ങൾക്കായി ഇന്ത്യ 6.6 കോടി ഡോസ് വാക്സിൻ സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്.
കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധതികൾ പാവപ്പെട്ടവർക്ക് ആശ്വാസമായി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നു നൽകുമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം. സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ കുടുംബങ്ങൾക്കു പ്രതിമാസം 5,000 രൂപ വീതം മൂന്നുവർഷം നൽകാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.
കോവിഡനന്തര രോഗങ്ങൾ മൂലമുള്ള മരണവും കോവിഡ് മരണങ്ങളായി കണക്കാക്കുമെന്നു പിന്നീടു വ്യക്തമാക്കപ്പെട്ടു. എന്നാൽ, ധനസഹായം കിട്ടാനുള്ള സർക്കാർ നടപടിക്രമങ്ങളുടെ നൂലാമാലകൾ പലർക്കും സഹായം കിട്ടാത്ത സ്ഥിതിയുണ്ടാക്കുന്നുണ്ട്. കോവിഡ് ബാധിച്ചു വീട്ടിൽ കിടന്നു മരിച്ചവർക്കുള്ള ആനുകൂല്യങ്ങൾക്കായുള്ള ഓൺലൈൻ രജിസ്ട്രേഷനും അപ്പീൽ അപേക്ഷയ്ക്കും ആശുപത്രി ചികിത്സാ രേഖ നിർബന്ധമാക്കിയതാണ് ഒരു പ്രശ്നം.
ആശുപത്രിയിലെ ചികിത്സാരേഖകൾ ഹാജരാക്കാനാകാത്തവർക്ക് ഓൺലൈൻ അപ്പീൽ അപേക്ഷ പൂർത്തിയാക്കാൻ കഴിയുന്നില്ല. ആശുപത്രിയിൽ പോകാതെ വീട്ടിൽ കിടന്നു മരിച്ചവർക്ക് എങ്ങനെയാണു ചികിത്സാരേഖകൾ ലഭിക്കുക? സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ കുറച്ചുകാണിക്കുന്നതിനുള്ള ഗൂഢശ്രമം ഇതിനു പിന്നിലുണ്ടെന്നാണു ചിലരുടെ ആരോപണം.
അനർഹർ ആനുകൂല്യങ്ങൾ തട്ടിയെടുക്കാതിരിക്കാനാവണം രേഖകൾ നിർബന്ധമാക്കിയത്.
പക്ഷേ, അതുമൂലം അർഹർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സ്ഥിതി ഉണ്ടാകരുത്. ചികിത്സാരേഖ നിർബന്ധമാക്കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് പറയുന്നു. തീരെ നിവൃത്തിയില്ലാത്തവരാണ് ഇത്തരം ധനസഹായങ്ങൾക്കായി അപേക്ഷിക്കുന്നത്. കോവിഡ് വന്നു ഗൃഹനാഥൻ മരിച്ചതുമൂലം വീട്ടിലെ വരുമാനമാർഗം അടഞ്ഞ കുടുംബങ്ങൾ നിരവധിയുണ്ട്.
അവർക്കു ലഭിക്കേണ്ട ആനുകൂല്യം സാങ്കേതിക കുരുക്കുകളിൽപ്പെടുത്തി നിഷേധിക്കരുത്.
കാരുണ്യത്തോടെയുള്ള സമീപനം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. കോവിഡിനെതിരായ പോരാട്ടത്തിൽ നാം വിജയിച്ചു എന്നവകാശപ്പെടണമെങ്കിൽ ഈ മഹാമാരി ജീവിതം തല്ലിക്കെടുത്തിയവരുടെ കുടുംബങ്ങളെ സംരക്ഷിക്കാനുള്ള സാമൂഹ്യബാധ്യത നിറവേറ്റുകയും ചെയ്യേണ്ടതുണ്ട്. വീണുപോയവർക്കും കൈത്താങ്ങായി നിലകൊള്ളാൻ സമൂഹത്തിനും സർക്കാരിനും കഴിയണം.