ദുബായ്: ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനു മുന്നോടിയായുള്ള രണ്ടാമത്തെ സന്നാഹ മത്സരത്തിലും ഇന്ത്യക്കു ജയം. ഇനി ലോകകപ്പ് അരങ്ങിൽ ഇന്ത്യൻ പോരാട്ടത്തിനായുള്ള വിശ്രമദിനങ്ങൾ. ഞായറാഴ്ച പാക്കിസ്ഥാനെതിരേയാണു ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ശനിയാഴ്ചയാണു സൂപ്പർ 12 പോരാട്ടം ആരംഭിക്കുക.
രണ്ടാം സന്നാഹത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ എട്ടു വിക്കറ്റ് ജയം ഇന്ത്യ സ്വന്തമാക്കി. സ്കോർ: ഓസ്ട്രേലിയ 20 ഓവറിൽ 152/5. ഇന്ത്യ 17.5 ഓവറിൽ 153/2. ഇന്ത്യക്കായി ഓപ്പണർ രോഹിത് ശർമ 41 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറും അടക്കം 60 റണ്‍സ് എടുത്തു. കെ.എൽ. രാഹുൽ 31 പന്തിൽ 39 റണ്‍സുമായി പുറത്തായി. രോഹിത് റിട്ടയേർഡ് ഹർട്ട് ആകുകയായിരുന്നു. സൂര്യകുമാർ യാദവ് (38*), ഹാർദിക് പാണ്ഡ്യ (14*) എന്നിവർ പുറത്താകാതെ നിന്നു.
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്റ്റീവ് സ്മിത്ത് (57), ഗ്ലെൻ മാക്സ്വെൽ (37), മാർകസ് സ്റ്റോയിൻസ് (41 നോട്ടൗട്ട്) എന്നിവർ ഓസീസിനായി തിളങ്ങി. ഇന്ത്യക്കായി ആർ. അശ്വിൻ എട്ടു റണ്‍സിനു രണ്ട് വിക്കറ്റ് വീഴ്ത്തി. വിരാട് കോഹ്ലിയും രണ്ട് ഓവർ എറിഞ്ഞു, 12 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല.
ഇംഗ്ലണ്ടിനു ജയം
മറ്റൊരു സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ട് 13 റണ്‍സിനു ന്യൂസിലൻഡിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 163 റണ്‍സ് നേടി. ന്യൂസിലൻഡിന്റെ മറുപടി 19.2 ഓവറിൽ 150ൽ അവസാനിച്ചു.
ഇംഗ്ലണ്ടിനായി ജോസ് ബട്ലർ (73), ജോണി ബെയർസ്റ്റൊ (30), സാം ബില്ലിംഗ്സ് (27 നോട്ടൗട്ട്) എന്നിവർ തിളങ്ങി. മാർട്ടിൻ ഗപ്റ്റിലാണ് (41) കിവീസിന്റെ ടോപ് സ്കോറർ.
രണ്ടാം സന്നാഹത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ എട്ടു വിക്കറ്റ് ജയം ഇന്ത്യ സ്വന്തമാക്കി. സ്കോർ: ഓസ്ട്രേലിയ 20 ഓവറിൽ 152/5. ഇന്ത്യ 17.5 ഓവറിൽ 153/2. ഇന്ത്യക്കായി ഓപ്പണർ രോഹിത് ശർമ 41 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറും അടക്കം 60 റണ്‍സ് എടുത്തു. കെ.എൽ. രാഹുൽ 31 പന്തിൽ 39 റണ്‍സുമായി പുറത്തായി. രോഹിത് റിട്ടയേർഡ് ഹർട്ട് ആകുകയായിരുന്നു. സൂര്യകുമാർ യാദവ് (38*), ഹാർദിക് പാണ്ഡ്യ (14*) എന്നിവർ പുറത്താകാതെ നിന്നു.
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്റ്റീവ് സ്മിത്ത് (57), ഗ്ലെൻ മാക്സ്വെൽ (37), മാർകസ് സ്റ്റോയിൻസ് (41 നോട്ടൗട്ട്) എന്നിവർ ഓസീസിനായി തിളങ്ങി. ഇന്ത്യക്കായി ആർ. അശ്വിൻ എട്ടു റണ്‍സിനു രണ്ട് വിക്കറ്റ് വീഴ്ത്തി. വിരാട് കോഹ്ലിയും രണ്ട് ഓവർ എറിഞ്ഞു, 12 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല.
ഇംഗ്ലണ്ടിനു ജയം
മറ്റൊരു സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ട് 13 റണ്‍സിനു ന്യൂസിലൻഡിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 163 റണ്‍സ് നേടി. ന്യൂസിലൻഡിന്റെ മറുപടി 19.2 ഓവറിൽ 150ൽ അവസാനിച്ചു.
ഇംഗ്ലണ്ടിനായി ജോസ് ബട്ലർ (73), ജോണി ബെയർസ്റ്റൊ (30), സാം ബില്ലിംഗ്സ് (27 നോട്ടൗട്ട്) എന്നിവർ തിളങ്ങി. മാർട്ടിൻ ഗപ്റ്റിലാണ് (41) കിവീസിന്റെ ടോപ് സ്കോറർ.