മാഡ്രിഡ്: യുവേഫ ചാന്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ബിയിൽ ലിവർപൂളിനും എഫ്സി പോർട്ടോയ്ക്കും ജയം. മാഡ്രിഡിൽ അരങ്ങേറിയ ത്രില്ലർ പോരാട്ടത്തിൽ ലിവർപൂൾ 3-2ന് അത്ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി. ചാന്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ക്ലബ്ബായ ലിവർപൂൾ സ്പാനിഷ് സംഘമായ അത്ലറ്റിക്കോയെ കീഴടക്കുന്നതു ചരിത്രത്തിലാദ്യമാണ്. മുഹമ്മദ് സലയുടെ ഇരട്ട ഗോളും (8’, 78 പെനൽറ്റി) കെയ്റ്റയുടെ (13’) ഗോളുമാണു ചെന്പടയ്ക്ക് ഗ്രൂപ്പിൽ തുടർച്ചയായ മൂന്നാം ജയം സമ്മാനിച്ചത്. ആൻത്വാൻ ഗ്രീസ്മാന്റെ (20’, 34’) വകയായിരുന്നു അത്ലറ്റിക്കോയുടെ രണ്ട് ഗോളും. 52-ാം മിനിറ്റിൽ ഗ്രീസ്മാൻ ചുവപ്പുകാർഡ് കണ്ട് പുറത്തായി.
ബി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പോർച്ചുഗൽ ക്ലബ് എഫ്സി പോർട്ടോ 1-0ന് ഇറ്റാലിയൻ കരുത്തരായ എസി മിലാനെ കീഴടക്കി.
ഗ്രൂപ്പ് സിയിൽ ഡച്ച് ക്ലബ്ബായ അയാക്സ് ആംസ്റ്റർഡാം 4-0ന് ജർമൻ സംഘമായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ തറപറ്റിച്ചു. സ്പോർട്ടിംഗ് ലിസ്ബണ്‍ 4-1ന് ബേഷിക്താഷിനെ കീഴടക്കി.
ബി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പോർച്ചുഗൽ ക്ലബ് എഫ്സി പോർട്ടോ 1-0ന് ഇറ്റാലിയൻ കരുത്തരായ എസി മിലാനെ കീഴടക്കി.
ഗ്രൂപ്പ് സിയിൽ ഡച്ച് ക്ലബ്ബായ അയാക്സ് ആംസ്റ്റർഡാം 4-0ന് ജർമൻ സംഘമായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ തറപറ്റിച്ചു. സ്പോർട്ടിംഗ് ലിസ്ബണ്‍ 4-1ന് ബേഷിക്താഷിനെ കീഴടക്കി.