കൊളംബോ: ശ്രീലങ്കയുടെ ആദ്യ ടെസ്റ്റ് ക്യാപ്റ്റൻ ബന്ദുല വർണപുര(68) അന്തരിച്ചു, കൊളംബോയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹരോഗബാധിതനായ ബന്ദുലയെ കഴിഞ്ഞയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ നില വഷളായി.
1982ൽ ഇംഗ്ലണ്ടിനെതിരേ തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ബന്ദുല വർണപുരയുടെ നേതൃത്വത്തിലായിരുന്നു ശ്രീലങ്ക ഇറങ്ങിയത്. ലങ്കയ്ക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത് ബന്ദുലയും സിദത്ത് വെറ്റിമുനിയുമായിരുന്നു.
മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ നേടിയ 38 റണ്‍സാണു ബന്ദുലയുടെ ഉയർന്ന ടെസ്റ്റ് സ്കോർ. റോയി ഡയസ്, ദുലീപ് മെൻഡിസ്, അർജുന രണതുംഗെ, അശാന്ത ഡിമെൽ തുടങ്ങിയ പ്രഗല്ഭരും അന്ന് ടെസ്റ്റ് അരങ്ങേറ്റം നടത്തിയിരുന്നു.
1975 മുതൽ 1982 വരെയുള്ള അന്താരാഷ്ട്ര കരിയറിൽ നാലു ടെസ്റ്റുകളും 12 ഏകദിനങ്ങളുമാണ് ബന്ദുല കളിച്ചത്.
1982ൽ ഇംഗ്ലണ്ടിനെതിരേ തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ബന്ദുല വർണപുരയുടെ നേതൃത്വത്തിലായിരുന്നു ശ്രീലങ്ക ഇറങ്ങിയത്. ലങ്കയ്ക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത് ബന്ദുലയും സിദത്ത് വെറ്റിമുനിയുമായിരുന്നു.
മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ നേടിയ 38 റണ്‍സാണു ബന്ദുലയുടെ ഉയർന്ന ടെസ്റ്റ് സ്കോർ. റോയി ഡയസ്, ദുലീപ് മെൻഡിസ്, അർജുന രണതുംഗെ, അശാന്ത ഡിമെൽ തുടങ്ങിയ പ്രഗല്ഭരും അന്ന് ടെസ്റ്റ് അരങ്ങേറ്റം നടത്തിയിരുന്നു.
1975 മുതൽ 1982 വരെയുള്ള അന്താരാഷ്ട്ര കരിയറിൽ നാലു ടെസ്റ്റുകളും 12 ഏകദിനങ്ങളുമാണ് ബന്ദുല കളിച്ചത്.