ദുബായ്: മുൻ ക്യാപ്റ്റനും ബാറ്റിംഗിൽ വൻമതിൽ എന്ന വിശേഷണത്തിന് ഉടമയുമായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക ചുമതലയിലേക്ക്. യുഎഇയിൽ അരങ്ങേറാനൊരുങ്ങുന്ന ട്വന്റി-20 ലോകകപ്പോടെ രവിശാസ്ത്രിയുടെ കാലാവധി കഴിയുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡ് എത്തുന്നത്.
നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനായിരുന്നു ദ്രാവിഡ്. രണ്ട് വർഷത്തേക്കാണ് ദ്രാവിഡിന്റെ കരാർ. ജൂലൈയിൽ ശിഖർ ധവാന്റെ നേതൃത്വത്തിൽ നിശ്ചിത ഓവർ പരന്പരയ്ക്കായി ശ്രീലങ്കയിൽ പര്യടനം നടത്തിയ ഇന്ത്യൻ ടീമിന്റെ പരിശീലക ചുമതല ദ്രാവിഡിനായിരുന്നു.
രവിശാസ്ത്രിയുടെ ശിക്ഷണത്തിലുള്ള വിരാട് കോഹ്ലിയും സംഘവും ഐസിസി ടെസ്റ്റ് ലോകകപ്പിനായി ഇംഗ്ലണ്ടിലായിരുന്നപ്പോഴായിരുന്നു ഇന്ത്യയുടെ മറ്റൊരു സംഘം ലങ്കയിൽ പര്യടനം നടത്തിയത്.
ഐപിഎൽ 14-ാം സീസണ് ഫൈനലിനുശേഷം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ദ്രാവിഡുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനമുണ്ടായത്. നാൽപ്പത്തിയെട്ടുകാരനായ ദ്രാവിഡ് ഇന്ത്യൻ അണ്ടർ 19, ഇന്ത്യ എ ടീമുകളുടെ ചുമതല വഹിച്ചുവരികയാണ്.
2016, 2017 വർഷങ്ങളിലും സീനിയർ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ബിസിസിഐ ദ്രാവിഡിനെ സമീപിച്ചിരുന്നു. എന്നാൽ, അന്ന് ആ ഓഫർ നിരസിച്ച ദ്രാവിഡ് ജൂണിയർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. 2018ൽ ഇന്ത്യയുടെ ബാറ്റിംഗ് കണ്‍സൾട്ടന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഗാംഗുലി, ദ്രാവിഡ്, മാംബ്രെ
1996ൽ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയ മൂന്ന് പേരുടെ നിയന്ത്രണത്തിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം. 96ൽ അരങ്ങേറിയ സൗരവ് ഗാംഗുലിയാണ് ബിസിസിഐ പ്രസിഡന്റ്. ഇംഗ്ലണ്ടിനെതിരേ ലോഡ്സിൽ അരങ്ങേറിയ ടെസ്റ്റിലൂടെയായിരുന്നു ഗാംഗുലിയും ദ്രാവിഡും ഇന്ത്യക്കായി അരങ്ങേറിയത്. അരങ്ങേറ്റ ഇന്നിംഗ്സിൽ ഗാംഗുലി 131ഉം ദ്രാവിഡ് 95ഉം റണ്‍സ് നേടി തരംഗമായി.
അതേ പരന്പരയിലൂടെയാണ് പേസ് ബൗളർ പരസ് മാംബ്രെയുടെയും അരങ്ങേറ്റം. മാംബ്രെയാണ് ഇന്ത്യയുടെ പുതിയ ബൗളിംഗ് പരിശീലകൻ. 2015 മുതൽ ഇന്ത്യ എ, ഇന്ത്യ അണ്ടർ 19 ടീമുകളുടെ ബൗളിംഗ് പരിശീലകനാണ് മാംബ്രെ. 10 കോടി രൂപയാണ് രാഹുൽ ദ്രാവിഡിന്റെ പ്രതിഫലം എന്നാണ് റിപ്പോർട്ട്.
നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനായിരുന്നു ദ്രാവിഡ്. രണ്ട് വർഷത്തേക്കാണ് ദ്രാവിഡിന്റെ കരാർ. ജൂലൈയിൽ ശിഖർ ധവാന്റെ നേതൃത്വത്തിൽ നിശ്ചിത ഓവർ പരന്പരയ്ക്കായി ശ്രീലങ്കയിൽ പര്യടനം നടത്തിയ ഇന്ത്യൻ ടീമിന്റെ പരിശീലക ചുമതല ദ്രാവിഡിനായിരുന്നു.
രവിശാസ്ത്രിയുടെ ശിക്ഷണത്തിലുള്ള വിരാട് കോഹ്ലിയും സംഘവും ഐസിസി ടെസ്റ്റ് ലോകകപ്പിനായി ഇംഗ്ലണ്ടിലായിരുന്നപ്പോഴായിരുന്നു ഇന്ത്യയുടെ മറ്റൊരു സംഘം ലങ്കയിൽ പര്യടനം നടത്തിയത്.
ഐപിഎൽ 14-ാം സീസണ് ഫൈനലിനുശേഷം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ദ്രാവിഡുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനമുണ്ടായത്. നാൽപ്പത്തിയെട്ടുകാരനായ ദ്രാവിഡ് ഇന്ത്യൻ അണ്ടർ 19, ഇന്ത്യ എ ടീമുകളുടെ ചുമതല വഹിച്ചുവരികയാണ്.
2016, 2017 വർഷങ്ങളിലും സീനിയർ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ബിസിസിഐ ദ്രാവിഡിനെ സമീപിച്ചിരുന്നു. എന്നാൽ, അന്ന് ആ ഓഫർ നിരസിച്ച ദ്രാവിഡ് ജൂണിയർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. 2018ൽ ഇന്ത്യയുടെ ബാറ്റിംഗ് കണ്‍സൾട്ടന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഗാംഗുലി, ദ്രാവിഡ്, മാംബ്രെ
1996ൽ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയ മൂന്ന് പേരുടെ നിയന്ത്രണത്തിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം. 96ൽ അരങ്ങേറിയ സൗരവ് ഗാംഗുലിയാണ് ബിസിസിഐ പ്രസിഡന്റ്. ഇംഗ്ലണ്ടിനെതിരേ ലോഡ്സിൽ അരങ്ങേറിയ ടെസ്റ്റിലൂടെയായിരുന്നു ഗാംഗുലിയും ദ്രാവിഡും ഇന്ത്യക്കായി അരങ്ങേറിയത്. അരങ്ങേറ്റ ഇന്നിംഗ്സിൽ ഗാംഗുലി 131ഉം ദ്രാവിഡ് 95ഉം റണ്‍സ് നേടി തരംഗമായി.
അതേ പരന്പരയിലൂടെയാണ് പേസ് ബൗളർ പരസ് മാംബ്രെയുടെയും അരങ്ങേറ്റം. മാംബ്രെയാണ് ഇന്ത്യയുടെ പുതിയ ബൗളിംഗ് പരിശീലകൻ. 2015 മുതൽ ഇന്ത്യ എ, ഇന്ത്യ അണ്ടർ 19 ടീമുകളുടെ ബൗളിംഗ് പരിശീലകനാണ് മാംബ്രെ. 10 കോടി രൂപയാണ് രാഹുൽ ദ്രാവിഡിന്റെ പ്രതിഫലം എന്നാണ് റിപ്പോർട്ട്.