മാലി: സാഫ് ഫുട്ബോൾ ചരിത്രത്തിൽ ഒരേയൊരു സൂപ്പർ ടീമേയുള്ളൂ, നീലക്കടുവകൾ എന്നറിയപ്പെടുന്ന ഇന്ത്യ. സാഫ് കപ്പിൽ എട്ടാം തവണയും മുത്തമിടാനുള്ള തയാറെടുപ്പുമായി ഇന്ത്യ ഇന്നു കിരീട പോരാട്ടത്തിനിറങ്ങും.
കന്നിക്കിരീടത്തിനായി കളത്തിലെത്തുന്ന നേപ്പാളാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യൻ സമയം രാത്രി 8.30നാണു ഫൈനലിനു പന്തുരുണ്ടു തുടങ്ങുന്നത്.
2015ലാണ് ഇന്ത്യ അവസാനമായി സാഫ് കപ്പ് കിരീടം സ്വന്തമാക്കിയത്. 2018ൽ ഫൈനലിൽ പ്രവേശിച്ചെങ്കിലും കിരീട പോരാട്ടത്തിൽ മാലിദ്വീപിനോട് 2-1നു പരാജയപ്പെട്ടു.
അന്നു ഫൈനലിലേറ്റ പരാജയത്തിനു കണക്കുതീർത്താണ് ഇന്ത്യ ഇത്തവണ ഫൈനലിലേക്കു മുന്നേറിയത്. ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ മാലദ്വീപിനെ 3-1നു തകർത്തായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശനം.
ജയിച്ചാൽ മാത്രം ഫൈനൽ എന്ന നിർണായക പോരാട്ടത്തിലായിരുന്നു ഇന്ത്യ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഇരട്ട ഗോൾ ബലത്തിൽ മാലദ്വീപിനെ കീഴടക്കിയത്.
ലീഗ് റൗണ്ടിൽ നാലു മത്സരത്തിൽ രണ്ടു ജയവും രണ്ടു സമനിലയുമായി എട്ടു പോയിന്റ് നേടിയ ഇന്ത്യ ഒന്നാം സ്ഥാനത്തോടെയാണു ഫൈനൽ ടിക്കറ്റെടുത്തത്. രണ്ടു ജയവും ഒന്നു വീതം സമനിലയും തോൽവിയുമായി ഏഴു പോയിന്റുമായി നേപ്പാൾ രണ്ടാം സ്ഥാനത്തോടെയും ഫൈനലിലേക്ക് എത്തി. ലീഗ് റൗണ്ടിൽ ഛേത്രിയുടെ ഗോളിൽ ഇന്ത്യ 1-0ന് നേപ്പാളിനെ കീഴടക്കിയിരുന്നു.
കന്നിക്കിരീടത്തിനായി കളത്തിലെത്തുന്ന നേപ്പാളാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യൻ സമയം രാത്രി 8.30നാണു ഫൈനലിനു പന്തുരുണ്ടു തുടങ്ങുന്നത്.
2015ലാണ് ഇന്ത്യ അവസാനമായി സാഫ് കപ്പ് കിരീടം സ്വന്തമാക്കിയത്. 2018ൽ ഫൈനലിൽ പ്രവേശിച്ചെങ്കിലും കിരീട പോരാട്ടത്തിൽ മാലിദ്വീപിനോട് 2-1നു പരാജയപ്പെട്ടു.
അന്നു ഫൈനലിലേറ്റ പരാജയത്തിനു കണക്കുതീർത്താണ് ഇന്ത്യ ഇത്തവണ ഫൈനലിലേക്കു മുന്നേറിയത്. ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ മാലദ്വീപിനെ 3-1നു തകർത്തായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശനം.
ജയിച്ചാൽ മാത്രം ഫൈനൽ എന്ന നിർണായക പോരാട്ടത്തിലായിരുന്നു ഇന്ത്യ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഇരട്ട ഗോൾ ബലത്തിൽ മാലദ്വീപിനെ കീഴടക്കിയത്.
ലീഗ് റൗണ്ടിൽ നാലു മത്സരത്തിൽ രണ്ടു ജയവും രണ്ടു സമനിലയുമായി എട്ടു പോയിന്റ് നേടിയ ഇന്ത്യ ഒന്നാം സ്ഥാനത്തോടെയാണു ഫൈനൽ ടിക്കറ്റെടുത്തത്. രണ്ടു ജയവും ഒന്നു വീതം സമനിലയും തോൽവിയുമായി ഏഴു പോയിന്റുമായി നേപ്പാൾ രണ്ടാം സ്ഥാനത്തോടെയും ഫൈനലിലേക്ക് എത്തി. ലീഗ് റൗണ്ടിൽ ഛേത്രിയുടെ ഗോളിൽ ഇന്ത്യ 1-0ന് നേപ്പാളിനെ കീഴടക്കിയിരുന്നു.