സാവോ പോളോ/ബുവാനോസ് ആരീസ്: ഖത്തർ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ കരുത്തുറ്റ പ്രകടനവുമായി ബ്രസീൽ. ഹോം മത്സരത്തിൽ ബ്രസീൽ 4-1ന് ലൂയിസ് സുവാരസിന്റെ ഉറുഗ്വെയെ തകർത്തെറിഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ കൊളംബിയയോടു ഗോൾരഹിത സമനില വഴങ്ങിയതിന്റെ കേട് ബ്രസീൽ ഉറുഗ്വെയോടു തീർത്തതുപോലെയായി മത്സരഫലം. ജയത്തോടെ ലോകകപ്പ് യോഗ്യതയിലേക്ക് ഒരു ചുവടുകൂടി ബ്രസീൽ അടുത്തു.
റഫീഞ്ഞ (18’, 58’) ഇരട്ട ഗോൾ നേടിയപ്പോൾ സൂപ്പർ താരം നെയ്മർ (10), ഗബ്രിയേൽ ബാർബോസ (83’) എന്നിവരും മഞ്ഞപ്പടയ്ക്കായി ഗോൾ നേടി. 31 പോയിന്റുമായി ബ്രസീൽ ഒന്നാമതാണ്. 25 പോയിന്റുള്ള അർജന്റീനയാണു രണ്ടാമത്.
അർജന്റീന 1-0 പെറു
അപരാജിത കുതിപ്പ് തുടരുന്ന അർജന്റീന ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഹോം മത്സരത്തിൽ 1-0ന് പെറുവിനെ കീഴടക്കി. 43-ാം മിനിറ്റിൽ ലൗതാരൊ മാർട്ടിനെസിന്റെ വകയായിരുന്നു അർജന്റീനയുടെ ജയം കുറിച്ച ഗോൾ. പ്രതിരോധതാരം നെഹ്വേൽ മോളിനയായിരുന്നു ഗോളിന് അസിസ്റ്റ് ചെയ്തത്. 65-ാം മിനിറ്റിൽ പെറുവിന് അനുകൂലമായി പെനൽറ്റി കിക്ക് ലഭിച്ചെങ്കിലും യൊടൂൻ എടുത്ത ഷോട്ട് ക്രോസ്ബാറിൽ ഇടിച്ചു തെറിച്ചു.
ലയണൽ സ്കലോണിയുടെ ശിക്ഷണത്തിലിറങ്ങുന്ന അർജന്റീന തുടർച്ചയായ 25-ാം മത്സരത്തിലാണു തോൽവിയില്ലാതെ കളംവിടുന്നത്.
കഴിഞ്ഞ മത്സരത്തിൽ കൊളംബിയയോടു ഗോൾരഹിത സമനില വഴങ്ങിയതിന്റെ കേട് ബ്രസീൽ ഉറുഗ്വെയോടു തീർത്തതുപോലെയായി മത്സരഫലം. ജയത്തോടെ ലോകകപ്പ് യോഗ്യതയിലേക്ക് ഒരു ചുവടുകൂടി ബ്രസീൽ അടുത്തു.
റഫീഞ്ഞ (18’, 58’) ഇരട്ട ഗോൾ നേടിയപ്പോൾ സൂപ്പർ താരം നെയ്മർ (10), ഗബ്രിയേൽ ബാർബോസ (83’) എന്നിവരും മഞ്ഞപ്പടയ്ക്കായി ഗോൾ നേടി. 31 പോയിന്റുമായി ബ്രസീൽ ഒന്നാമതാണ്. 25 പോയിന്റുള്ള അർജന്റീനയാണു രണ്ടാമത്.
അർജന്റീന 1-0 പെറു
അപരാജിത കുതിപ്പ് തുടരുന്ന അർജന്റീന ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഹോം മത്സരത്തിൽ 1-0ന് പെറുവിനെ കീഴടക്കി. 43-ാം മിനിറ്റിൽ ലൗതാരൊ മാർട്ടിനെസിന്റെ വകയായിരുന്നു അർജന്റീനയുടെ ജയം കുറിച്ച ഗോൾ. പ്രതിരോധതാരം നെഹ്വേൽ മോളിനയായിരുന്നു ഗോളിന് അസിസ്റ്റ് ചെയ്തത്. 65-ാം മിനിറ്റിൽ പെറുവിന് അനുകൂലമായി പെനൽറ്റി കിക്ക് ലഭിച്ചെങ്കിലും യൊടൂൻ എടുത്ത ഷോട്ട് ക്രോസ്ബാറിൽ ഇടിച്ചു തെറിച്ചു.
ലയണൽ സ്കലോണിയുടെ ശിക്ഷണത്തിലിറങ്ങുന്ന അർജന്റീന തുടർച്ചയായ 25-ാം മത്സരത്തിലാണു തോൽവിയില്ലാതെ കളംവിടുന്നത്.