ചൈന-പാക്കിസ്ഥാൻ അച്ചുതണ്ടിനൊപ്പം അഫ്ഗാനിസ്ഥാനിലെ താലിബാൻ മുന്നേറ്റവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സമാധാനത്തിനു ഭീഷണിയാകുമോയെന്നു തികഞ്ഞ ഗൗരവത്തോടെ വിലയിരുത്തേണ്ടതുണ്ട്.
ഇന്ത്യയുടെ അതിർത്തി മേഖലകളിൽനിന്നു കേൾക്കുന്ന വാർത്തകൾ പലതും സന്തോഷം പകരുന്നതല്ല. പാക്കിസ്ഥാനുമായുള്ള അതിർത്തിയിൽ നുഴഞ്ഞുകയറ്റത്തിനു ശ്രമിക്കുന്ന ഭീകരരാണു തലവേദനയെങ്കിൽ, ലഡാക്കിൽ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യമാണു പ്രശ്നം.
കാഷ്മീരിൽ പൂഞ്ച് ജില്ലയിലെ സുരാൻകോട്ടിൽ തിങ്കളാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മലയാളിയടക്കം അഞ്ചു സൈനികർ വീരമൃത്യു വരിച്ചു. വേറെ രണ്ടു സ്ഥലത്തുകൂടി തിങ്കളാഴ്ച ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. അതിൽ രണ്ടു ഭീകരരെ വധിച്ചു. ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ അഞ്ചു ഭീകരരെക്കൂടി സൈന്യം വധിച്ചു. പാക്കിസ്ഥാനിൽനിന്നുള്ള ഒരു ഭീകരനെ ആയുധങ്ങൾ സഹിതം ഇന്നലെ ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജമ്മു-കാഷ്മീരിലെ പൂഞ്ച്, രജൗറി ജില്ലകളിൽ ഏതാനും നാളുകളായി ഭീകരാക്രമണങ്ങൾ വർധിച്ചുവരികയാണ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയത് ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്ന ഭീകരസംഘടനകളെ ഉത്തേജിപ്പിക്കുന്നുണ്ടെന്നു വ്യക്തം.
കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ചൈനീസ് സേനയുടെ സാന്നിധ്യം സമാധാനത്തിനു തടസമായി നിൽക്കുകയാണ്. കഴിഞ്ഞവർഷം മേയിലെ കടന്നുകയറ്റ നീക്കത്തിനുശേഷം ചൈനീസ് സൈന്യം നിയന്ത്രണമേഖലയ്ക്കു സമീപം സൈനികതാവളങ്ങൾ നിർമിച്ചിരുന്നു. ഒൗദ്യോഗികമായി പിന്മാറ്റം പ്രഖ്യാപിച്ചശേഷവും ചൈനീസ് സൈന്യം പലയിടങ്ങളിൽനിന്നും പിൻവാങ്ങിയിട്ടില്ല. ഇന്ത്യ-ചൈന സംഘർഷത്തിനു പരിഹാരം കാണുന്നതിനായി ഇരുരാജ്യങ്ങളുടെയും സൈനിക കമാൻഡർമാരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം നടന്ന പതിമൂന്നാംവട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞതു സമാധാന നീക്കങ്ങൾക്കു തിരിച്ചടിയാണ്.
കഴിഞ്ഞ മാസം താജിക്കിസ്ഥാനിലെ ദുഷാൻബേയിൽ നടന്ന സമ്മേളനത്തിൽ ഇരുരാജ്യങ്ങളും കിഴക്കൻ ലഡാക്കിലെ അധിനിവേശ പ്രദേശങ്ങളിൽനിന്നു തങ്ങളുടെ സൈന്യത്തെ പിൻവലിക്കാമെന്നു സമ്മതിച്ചിരുന്നു. എന്നാൽ, അതിക്രമിച്ചു കയറിയ ഹോട്ട് സ്പ്രിംഗ്സ്, ഡെപ്സാംഗ് സമതലങ്ങൾ, ദെംചോക് എന്നിവിടങ്ങളിൽനിന്നു സൈന്യത്തെ തിരിച്ചുവിളിക്കാൻ ചൈന തയാറാകുന്നില്ല.
ഇന്ത്യയുടെ ആവശ്യങ്ങൾ ന്യായമല്ലെന്നാണു ചൈനയുടെ ഇപ്പോഴത്തെ നിലപാട്. ഇന്ത്യ യുക്തിരഹിതവും യാഥാർഥ്യബോധമില്ലാത്തതുമായ ആവശ്യങ്ങൾ ഉന്നയിക്കുന്നുവെന്നാണ് അവരുടെ ആരോപണം. നിഷേധാത്മക സമീപനത്തിൽനിന്നു ചൈന പിന്മാറാതെ അതിർത്തിയിൽ സമാധാന പുനഃസ്ഥാപനം സാധ്യമാവില്ല.
ഇത്തവണത്തെ ഇന്ത്യ-ചൈന ചർച്ചയ്ക്കുശേഷം അതേപ്പറ്റി സംയുക്ത പ്രസ്താവനപോലും ഉണ്ടായില്ല. നയതന്ത്ര ഭാഷകൊണ്ടു മൂടിവയ്ക്കാൻ കഴിയാത്തവിധത്തിൽ ഭിന്നതകൾ പരസ്യമായി എന്നാണ് അതേപ്പറ്റിയുള്ള വിലയിരുത്തൽ. അതിർത്തിയിൽ നടക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് അടുത്തയിടെ പുറത്തുവരുന്ന റിപ്പോർട്ടുകൾ ആശങ്ക വർധിപ്പിക്കുന്നതാണ്.
അരുണാചൽപ്രദേശിലെ തവാംഗ് സെക്ടറിൽ ഇരുസൈന്യവും തമ്മിൽ ഉരസലുണ്ടായതായി ഈയിടെ വാർത്തകൾ വന്നിരുന്നു. അവിടെ ചൈനീസ് സൈനികരെ ഏതാനും മണിക്കൂറുകൾ നേരത്തേക്ക് ഇന്ത്യൻ സൈനികർ തടഞ്ഞുവച്ചതു ചൈനയെ പ്രകോപിപ്പിച്ചു. ഇന്ത്യ അന്തരീക്ഷം വഷളാക്കാൻ ശ്രമിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.
അതേസമയം, അതിർത്തിയിൽനിന്നു പിന്മാറാൻ ചൈനയ്ക്കു താത്പര്യമില്ലെന്നാണ് അവരുടെ പല നടപടികളും സൂചിപ്പിക്കുന്നത്. അതിർത്തിയിൽ ചൈനയുടെ ഭാഗത്തു വലിയതോതിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ കരസേനാ മേധാവി ജനറൽ എം.എം. നരവനെ ചൈനീസ് പട്ടാളം പിൻവാങ്ങിയില്ലെങ്കിൽ ഇന്ത്യൻ സൈന്യവും പിന്മാറില്ലെന്ന് അറിയിച്ചു.
2020 മേയിൽ, ഗൽവാൻ താഴ്വരയിൽ ഇന്ത്യ റോഡ് നിർമിക്കുന്നതു ചൈന തടഞ്ഞതോടെയാണു സംഘർഷം മൂർച്ഛിച്ചത്. തുടർന്ന് ഇരുസൈന്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിൽ 20 ഇന്ത്യൻ സൈനികരും 43 ചൈനീസ് സൈനികരും മരിച്ചതായി വാർത്തകൾ വന്നിരുന്നു. സെപ്റ്റംബർ ഏഴിന് അതിർത്തിയിൽ 45 വർഷത്തിനുശേഷം ഇരുസൈന്യവും തമ്മിൽ വെടിവയ്പുണ്ടായി. ലഡാക്ക് മേഖലയ്ക്കു പുറമെ അടുത്തയിടെ ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ് അതിർത്തികളിലും ഉരസലുകളുണ്ടായതു സ്ഥിതി സങ്കീർണമാക്കുന്നുണ്ട്.
പഴയ അതിർത്തിക്കരാറുകളെ വിസ്മരിച്ചുകൊണ്ട് ഇരുഭാഗത്തും സൈനികനീക്കം നടക്കുന്നതായാണു റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ജൂൺ 15ന് ഗൽവാൻ താഴ്വരയിൽ ഏറ്റുമുട്ടൽ ഉണ്ടായതിനുശേഷം ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള നീക്കം ഇന്ത്യയിൽനിന്നുണ്ടായി. ചൈനീസ് കന്പനികളുമായുള്ള ചില കരാറുകൾ റദ്ദാക്കുകയും ചെയ്തു.
2020 നവംബറോടെ ഇന്ത്യാ ഗവൺമെന്റ് ഇരുനുറിലധികം ചൈനീസ് ആപ്പുകൾ നിരോധിച്ചു. എന്നാൽ, ഇത്തരം നീക്കങ്ങളൊന്നും ചൈനയുടെ മനസ് മാറ്റിയിട്ടില്ലെന്നാണ് അവരുടെ നിഷേധാത്മക നിലപാടുകൾ സൂചിപ്പിക്കുന്നത്. ചൈന-പാക്കിസ്ഥാൻ അച്ചുതണ്ടിനൊപ്പം അഫ്ഗാനിസ്ഥാനിലെ താലിബാൻ മുന്നേറ്റവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സമാധാനത്തിനു ഭീഷണിയാകുമോയെന്നു തികഞ്ഞ ഗൗരവത്തോടെ വിലയിരുത്തേണ്ടതുണ്ട്.
ഇന്ത്യയുടെ അതിർത്തി മേഖലകളിൽനിന്നു കേൾക്കുന്ന വാർത്തകൾ പലതും സന്തോഷം പകരുന്നതല്ല. പാക്കിസ്ഥാനുമായുള്ള അതിർത്തിയിൽ നുഴഞ്ഞുകയറ്റത്തിനു ശ്രമിക്കുന്ന ഭീകരരാണു തലവേദനയെങ്കിൽ, ലഡാക്കിൽ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യമാണു പ്രശ്നം.
കാഷ്മീരിൽ പൂഞ്ച് ജില്ലയിലെ സുരാൻകോട്ടിൽ തിങ്കളാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മലയാളിയടക്കം അഞ്ചു സൈനികർ വീരമൃത്യു വരിച്ചു. വേറെ രണ്ടു സ്ഥലത്തുകൂടി തിങ്കളാഴ്ച ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. അതിൽ രണ്ടു ഭീകരരെ വധിച്ചു. ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ അഞ്ചു ഭീകരരെക്കൂടി സൈന്യം വധിച്ചു. പാക്കിസ്ഥാനിൽനിന്നുള്ള ഒരു ഭീകരനെ ആയുധങ്ങൾ സഹിതം ഇന്നലെ ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജമ്മു-കാഷ്മീരിലെ പൂഞ്ച്, രജൗറി ജില്ലകളിൽ ഏതാനും നാളുകളായി ഭീകരാക്രമണങ്ങൾ വർധിച്ചുവരികയാണ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയത് ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്ന ഭീകരസംഘടനകളെ ഉത്തേജിപ്പിക്കുന്നുണ്ടെന്നു വ്യക്തം.
കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ചൈനീസ് സേനയുടെ സാന്നിധ്യം സമാധാനത്തിനു തടസമായി നിൽക്കുകയാണ്. കഴിഞ്ഞവർഷം മേയിലെ കടന്നുകയറ്റ നീക്കത്തിനുശേഷം ചൈനീസ് സൈന്യം നിയന്ത്രണമേഖലയ്ക്കു സമീപം സൈനികതാവളങ്ങൾ നിർമിച്ചിരുന്നു. ഒൗദ്യോഗികമായി പിന്മാറ്റം പ്രഖ്യാപിച്ചശേഷവും ചൈനീസ് സൈന്യം പലയിടങ്ങളിൽനിന്നും പിൻവാങ്ങിയിട്ടില്ല. ഇന്ത്യ-ചൈന സംഘർഷത്തിനു പരിഹാരം കാണുന്നതിനായി ഇരുരാജ്യങ്ങളുടെയും സൈനിക കമാൻഡർമാരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം നടന്ന പതിമൂന്നാംവട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞതു സമാധാന നീക്കങ്ങൾക്കു തിരിച്ചടിയാണ്.
കഴിഞ്ഞ മാസം താജിക്കിസ്ഥാനിലെ ദുഷാൻബേയിൽ നടന്ന സമ്മേളനത്തിൽ ഇരുരാജ്യങ്ങളും കിഴക്കൻ ലഡാക്കിലെ അധിനിവേശ പ്രദേശങ്ങളിൽനിന്നു തങ്ങളുടെ സൈന്യത്തെ പിൻവലിക്കാമെന്നു സമ്മതിച്ചിരുന്നു. എന്നാൽ, അതിക്രമിച്ചു കയറിയ ഹോട്ട് സ്പ്രിംഗ്സ്, ഡെപ്സാംഗ് സമതലങ്ങൾ, ദെംചോക് എന്നിവിടങ്ങളിൽനിന്നു സൈന്യത്തെ തിരിച്ചുവിളിക്കാൻ ചൈന തയാറാകുന്നില്ല.
ഇന്ത്യയുടെ ആവശ്യങ്ങൾ ന്യായമല്ലെന്നാണു ചൈനയുടെ ഇപ്പോഴത്തെ നിലപാട്. ഇന്ത്യ യുക്തിരഹിതവും യാഥാർഥ്യബോധമില്ലാത്തതുമായ ആവശ്യങ്ങൾ ഉന്നയിക്കുന്നുവെന്നാണ് അവരുടെ ആരോപണം. നിഷേധാത്മക സമീപനത്തിൽനിന്നു ചൈന പിന്മാറാതെ അതിർത്തിയിൽ സമാധാന പുനഃസ്ഥാപനം സാധ്യമാവില്ല.
ഇത്തവണത്തെ ഇന്ത്യ-ചൈന ചർച്ചയ്ക്കുശേഷം അതേപ്പറ്റി സംയുക്ത പ്രസ്താവനപോലും ഉണ്ടായില്ല. നയതന്ത്ര ഭാഷകൊണ്ടു മൂടിവയ്ക്കാൻ കഴിയാത്തവിധത്തിൽ ഭിന്നതകൾ പരസ്യമായി എന്നാണ് അതേപ്പറ്റിയുള്ള വിലയിരുത്തൽ. അതിർത്തിയിൽ നടക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് അടുത്തയിടെ പുറത്തുവരുന്ന റിപ്പോർട്ടുകൾ ആശങ്ക വർധിപ്പിക്കുന്നതാണ്.
അരുണാചൽപ്രദേശിലെ തവാംഗ് സെക്ടറിൽ ഇരുസൈന്യവും തമ്മിൽ ഉരസലുണ്ടായതായി ഈയിടെ വാർത്തകൾ വന്നിരുന്നു. അവിടെ ചൈനീസ് സൈനികരെ ഏതാനും മണിക്കൂറുകൾ നേരത്തേക്ക് ഇന്ത്യൻ സൈനികർ തടഞ്ഞുവച്ചതു ചൈനയെ പ്രകോപിപ്പിച്ചു. ഇന്ത്യ അന്തരീക്ഷം വഷളാക്കാൻ ശ്രമിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.
അതേസമയം, അതിർത്തിയിൽനിന്നു പിന്മാറാൻ ചൈനയ്ക്കു താത്പര്യമില്ലെന്നാണ് അവരുടെ പല നടപടികളും സൂചിപ്പിക്കുന്നത്. അതിർത്തിയിൽ ചൈനയുടെ ഭാഗത്തു വലിയതോതിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ കരസേനാ മേധാവി ജനറൽ എം.എം. നരവനെ ചൈനീസ് പട്ടാളം പിൻവാങ്ങിയില്ലെങ്കിൽ ഇന്ത്യൻ സൈന്യവും പിന്മാറില്ലെന്ന് അറിയിച്ചു.
2020 മേയിൽ, ഗൽവാൻ താഴ്വരയിൽ ഇന്ത്യ റോഡ് നിർമിക്കുന്നതു ചൈന തടഞ്ഞതോടെയാണു സംഘർഷം മൂർച്ഛിച്ചത്. തുടർന്ന് ഇരുസൈന്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിൽ 20 ഇന്ത്യൻ സൈനികരും 43 ചൈനീസ് സൈനികരും മരിച്ചതായി വാർത്തകൾ വന്നിരുന്നു. സെപ്റ്റംബർ ഏഴിന് അതിർത്തിയിൽ 45 വർഷത്തിനുശേഷം ഇരുസൈന്യവും തമ്മിൽ വെടിവയ്പുണ്ടായി. ലഡാക്ക് മേഖലയ്ക്കു പുറമെ അടുത്തയിടെ ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ് അതിർത്തികളിലും ഉരസലുകളുണ്ടായതു സ്ഥിതി സങ്കീർണമാക്കുന്നുണ്ട്.
പഴയ അതിർത്തിക്കരാറുകളെ വിസ്മരിച്ചുകൊണ്ട് ഇരുഭാഗത്തും സൈനികനീക്കം നടക്കുന്നതായാണു റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ജൂൺ 15ന് ഗൽവാൻ താഴ്വരയിൽ ഏറ്റുമുട്ടൽ ഉണ്ടായതിനുശേഷം ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള നീക്കം ഇന്ത്യയിൽനിന്നുണ്ടായി. ചൈനീസ് കന്പനികളുമായുള്ള ചില കരാറുകൾ റദ്ദാക്കുകയും ചെയ്തു.
2020 നവംബറോടെ ഇന്ത്യാ ഗവൺമെന്റ് ഇരുനുറിലധികം ചൈനീസ് ആപ്പുകൾ നിരോധിച്ചു. എന്നാൽ, ഇത്തരം നീക്കങ്ങളൊന്നും ചൈനയുടെ മനസ് മാറ്റിയിട്ടില്ലെന്നാണ് അവരുടെ നിഷേധാത്മക നിലപാടുകൾ സൂചിപ്പിക്കുന്നത്. ചൈന-പാക്കിസ്ഥാൻ അച്ചുതണ്ടിനൊപ്പം അഫ്ഗാനിസ്ഥാനിലെ താലിബാൻ മുന്നേറ്റവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സമാധാനത്തിനു ഭീഷണിയാകുമോയെന്നു തികഞ്ഞ ഗൗരവത്തോടെ വിലയിരുത്തേണ്ടതുണ്ട്.