പതിന്നാലാം സീസണ് ഐപിഎൽ ട്വന്റി-20 കിരീടത്തിനുള്ള ഫൈനൽ ചിത്രം ഇന്നു വ്യക്തമാകും. രണ്ടാം ഫൈനലിസ്റ്റിനെ നിർണയിക്കുന്ന ക്വാളിഫയർ രണ്ട് പോരാട്ടത്തിൽ ഇന്നു കോൽക്കത്ത നൈറ്റ് റൈഡേഴ്സും ഡൽഹി ക്യാപിറ്റൽസും കൊന്പുകോർക്കും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം.
ക്വാളിഫയർ ഒന്ന് പോരാട്ടത്തിലൂടെ ഡൽഹി ക്യാപിറ്റൽസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനലിൽ നേരത്തേ പ്രവേശിച്ചിരുന്നു. എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നാലു വിക്കറ്റിനു കീഴടക്കിയാണു രണ്ടാം ക്വാളിഫയറിന് കോൽക്കത്ത യോഗ്യത സ്വന്തമാക്കിയത്.
സുനിൽ നരെയ്ന്റെ ഓൾ റൗണ്ട് പ്രകടനമായിരുന്നു പ്ലേ ഓഫിലെ എലിമിനേറ്റർ പോരാട്ടത്തിൽ ആർസിബിക്കെതിരേ കെകെആറിന് രണ്ട് പന്ത് ബാക്കിനിൽക്കേ ജയം സമ്മാനിച്ചത്. നാല് ഓവറിൽ 21 റണ്‍സ് വഴങ്ങി നിർണായകമായ നാല് വിക്കറ്റ് വീഴ്ത്തുകയും ഒരു ഓവറിലെ മൂന്ന് സിക്സർ അടക്കം 15 പന്തിൽ 26 റണ്‍സ് അടിച്ചെടുക്കുകയും ചെയ്ത നരെയ്നായിരുന്നു കെകെആറിന്റെ വിജയ ശില്പി.
ഇന്ന് ഡൽഹിക്കെതിരേ ഇറങ്ങുന്പോഴും നരെയ്ന്റെ ഓൾ റൗണ്ട് പ്രകടനം നിർണായകമായേക്കും. അതേസമയം, പോയിന്റ് പട്ടികയിൽ ഒന്നാമത് ഫിനിഷ് ചെയ്ത ഡൽഹി, ചെന്നൈയോടു ക്വാളിഫയർ ഒന്നിൽ പരാജയപ്പെട്ടതിന്റെ ക്ഷീണമകറ്റാനാണ് ഇന്നിറങ്ങുന്നത്. ശിഖർ ധവാൻ-പൃഥ്വി ഷാ ഓപ്പണിംഗ് കൂട്ടുകെട്ട് തിളങ്ങിയാൽ കാര്യങ്ങൾ തങ്ങളുടെ വരുതിയിലാകുമെന്ന വിശ്വാസത്തിലാണു ഡിസി.
ഷാർജയിലെ പിച്ചിൽ പന്ത് പഴക്കം ചെല്ലുംതോറും ബാറ്റിംഗ് ദുഷ്കരമാകുന്നതാണു കണ്ടുവരുന്നത്. അതുകൊണ്ട് ആദ്യ പവർ പ്ലേയിലെ ആറ് ഓവർ നിർണായകമാകും. സ്പിന്നർമാർ കളം വാഴുന്നതാണു പതിവ്. ഷാർജയിൽ നടന്ന ഒന്‍പത് ഐപിഎൽ മത്സരങ്ങളിൽ രണ്ടാമത് ബാറ്റ് ചെയ്ത ടീം ആറ് തവണ ജയിച്ചു.
ക്വാളിഫയർ ഒന്ന് പോരാട്ടത്തിലൂടെ ഡൽഹി ക്യാപിറ്റൽസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനലിൽ നേരത്തേ പ്രവേശിച്ചിരുന്നു. എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നാലു വിക്കറ്റിനു കീഴടക്കിയാണു രണ്ടാം ക്വാളിഫയറിന് കോൽക്കത്ത യോഗ്യത സ്വന്തമാക്കിയത്.
സുനിൽ നരെയ്ന്റെ ഓൾ റൗണ്ട് പ്രകടനമായിരുന്നു പ്ലേ ഓഫിലെ എലിമിനേറ്റർ പോരാട്ടത്തിൽ ആർസിബിക്കെതിരേ കെകെആറിന് രണ്ട് പന്ത് ബാക്കിനിൽക്കേ ജയം സമ്മാനിച്ചത്. നാല് ഓവറിൽ 21 റണ്‍സ് വഴങ്ങി നിർണായകമായ നാല് വിക്കറ്റ് വീഴ്ത്തുകയും ഒരു ഓവറിലെ മൂന്ന് സിക്സർ അടക്കം 15 പന്തിൽ 26 റണ്‍സ് അടിച്ചെടുക്കുകയും ചെയ്ത നരെയ്നായിരുന്നു കെകെആറിന്റെ വിജയ ശില്പി.
ഇന്ന് ഡൽഹിക്കെതിരേ ഇറങ്ങുന്പോഴും നരെയ്ന്റെ ഓൾ റൗണ്ട് പ്രകടനം നിർണായകമായേക്കും. അതേസമയം, പോയിന്റ് പട്ടികയിൽ ഒന്നാമത് ഫിനിഷ് ചെയ്ത ഡൽഹി, ചെന്നൈയോടു ക്വാളിഫയർ ഒന്നിൽ പരാജയപ്പെട്ടതിന്റെ ക്ഷീണമകറ്റാനാണ് ഇന്നിറങ്ങുന്നത്. ശിഖർ ധവാൻ-പൃഥ്വി ഷാ ഓപ്പണിംഗ് കൂട്ടുകെട്ട് തിളങ്ങിയാൽ കാര്യങ്ങൾ തങ്ങളുടെ വരുതിയിലാകുമെന്ന വിശ്വാസത്തിലാണു ഡിസി.
ഷാർജയിലെ പിച്ചിൽ പന്ത് പഴക്കം ചെല്ലുംതോറും ബാറ്റിംഗ് ദുഷ്കരമാകുന്നതാണു കണ്ടുവരുന്നത്. അതുകൊണ്ട് ആദ്യ പവർ പ്ലേയിലെ ആറ് ഓവർ നിർണായകമാകും. സ്പിന്നർമാർ കളം വാഴുന്നതാണു പതിവ്. ഷാർജയിൽ നടന്ന ഒന്‍പത് ഐപിഎൽ മത്സരങ്ങളിൽ രണ്ടാമത് ബാറ്റ് ചെയ്ത ടീം ആറ് തവണ ജയിച്ചു.