മാധ്യമങ്ങളുടെ വെളിപ്പെടുത്തലിനെത്തുടർന്ന് എത്രയോ ഭരണാധികാരികൾക്ക് അധികാരക്കസേരകൾ ഉപേക്ഷിക്കേണ്ടിവന്നു! പത്രപ്രവർത്തനത്തിന്റെ സുവർണകാലം അസ്തമിച്ചിട്ടില്ലെന്നാണു മരിയ റെസയുടെയും ദിമിത്രി മുറാട്ടോവിന്റെയും പുരസ്കാരലബ്ധി സൂചിപ്പിക്കുന്നത്.
സമാധാനത്തിനുള്ള 2021-ലെ നൊബേൽ പുരസ്കാരത്തിനു രണ്ടു മാധ്യമപ്രവർത്തകർ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അത് അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടിയും അനീതിക്കെതിരേയും പോരാടുന്ന ലോകമെന്പാടുമുള്ള മാധ്യമപ്രവർത്തകർക്കുള്ള അംഗീകാരം കൂടിയായി മാറി.
ഫിലിപ്പീൻസിൽ നിന്നുള്ള മാധ്യമപ്രവർത്തക മരിയ റെസ, റഷ്യൻ മാധ്യമപ്രവർത്തകൻ ദിമിത്രി മുറാട്ടോവ് എന്നിവരാണു സമാധാന നൊബേലിന് അർഹരായത്. വസ്തുനിഷ്ഠവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം അധികാര ദുർവിനിയോഗവും അസത്യപ്രചാരണവും തകർക്കുമെന്നു പുരസ്കാര നിർണയ സമിതി അധ്യക്ഷ ബെരിറ്റ്റീസ് ആൻഡേഴ്സൺ അഭിപ്രായപ്പെട്ടു. അഭിപ്രായസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം എന്നിവയില്ലെങ്കിൽ രാഷ്ട്രങ്ങൾ തമ്മിലുള്ള ഐക്യം, നിരായുധീകരണം, മികച്ച ലോകക്രമം എന്നിവ സാധ്യമാകില്ലെന്നും അവർ വിലയിരുത്തി. ലോകനേതാക്കൾ ഇതിലെ സന്ദേശം ഉൾക്കൊണ്ടു പ്രവർത്തിക്കുമെന്നു കരുതാം.
പത്രപ്രവർത്തകർക്കു സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുന്നത് ആദ്യമായല്ല. 1907-ൽ ഇറ്റലിക്കാരനായ ഏണസ്റ്റോ തിയഡോറൊ മൊണേറ്റയും 1935-ൽ ജർമൻകാരനായ കാൾ ഫോൺ ഓസിയെറ്റ്സ്കിയും സമാധാന നൊബേൽ നേടിയിരുന്നു. പത്രപ്രവർത്തനം വളർച്ച പ്രാപിച്ചുവരുന്ന കാലമായിരുന്നു അത്. അന്നത്തെ ലോകക്രമവും വ്യത്യസ്തമായിരുന്നു. അക്കാലത്തുനിന്നു ലോകം വളരെയേറെ മുന്നോട്ടുപോയി. പത്രപ്രവർത്തനരംഗവും വളരുകയും വികസിക്കുകയും ചെയ്തു. എന്നാൽ, ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ മാധ്യമരംഗം നേടിയ മൂല്യവളർച്ചയും പക്വതയും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടു ദശകങ്ങൾ പിന്നിട്ട ഇക്കാലത്തു നിലനിർത്താൻ കഴിയുന്നുണ്ടോ എന്നു സംശയിക്കുന്നവരുണ്ട്. പത്രപ്രവർത്തനരംഗത്തു മൂല്യബോധത്തിൽ ഇടിവുണ്ടായി എന്നു വിലപിക്കുന്നവരും ധാരാളം. ഈ പശ്ചാത്തലത്തിലാണ് അഭിപ്രായ സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ പേരിൽ രണ്ടു പത്രപ്രവർത്തകർ നൊബേൽ പുരസ്കാരത്തിനു തെരഞ്ഞെടുക്കപ്പെടുന്നത്. ഫോർത്ത് എസ്റ്റേറ്റ് എന്നു വിശേഷണമുള്ള മാധ്യമരംഗത്ത് ഉന്നത ധാർമിക- പ്രഫഷണൽ മാനദണ്ഡങ്ങൾ പിന്തുടരാൻ ആഗ്രഹിക്കുന്നവർക്കെല്ലാം പ്രചോദനമേകുന്നതാണ് ഈ അംഗീകാരം.
ഇരുപതാം നൂറ്റാണ്ട് പോഷിപ്പിച്ചെടുത്ത ഏറ്റവും മികച്ച ഭരണക്രമമാണു ജനാധിപത്യം. പൗരാവകാശങ്ങളുടെ സംരക്ഷണവും ജനഹിതത്തിന്റെ സാക്ഷാത്കാരവുമാണു ജനാധിപത്യത്തിന്റെ അടിസ്ഥാനം. മനുഷ്യന്റെ അന്തസിനും സ്വാതന്ത്ര്യത്തിനും പരമപ്രാധാന്യം കല്പിക്കുന്ന പരിഷ്കൃത നാടുകളിലൊക്കെ ജനാധിപത്യ ഭരണകൂടങ്ങൾ ഭരണഘടനാ വ്യവസ്ഥകൾക്കനുസൃതമായി ഭരണം മുന്നോട്ടുകൊണ്ടുപോയി. അഴിമതി എന്ന അർബുദത്തിന്റെ ലക്ഷണങ്ങൾ ചിലയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും അത് എല്ലായിടത്തും വ്യാപിച്ചില്ല.
അതേസമയം ജനാധിപത്യ ഭരണക്രമം പരീക്ഷിച്ച മൂന്നാംലോക രാജ്യങ്ങളിൽ പലയിടത്തും ഭരണകൂടം ഏകാധിപത്യ പ്രവണതകൾ പുറത്തെടുത്തുതുടങ്ങി. പൗരാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും അടിച്ചമർത്താനും ശ്രമമുണ്ടായി. അവിടങ്ങളിൽ അഴിമതി ഒരു ദുർഭൂതം പോലെ വളർന്നു. അത്തരം സന്ദർഭങ്ങളിൽ ഭരണാധികാരികളുടെ അഴിമതികൾ തുറന്നുകാട്ടാനും അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതാനും ജനാഭിലാഷം ഉയർത്തിപ്പിടിക്കാനും, പത്രധർമം മുറുകെപ്പിടിച്ച മാധ്യമങ്ങളും നിർഭയരായ പത്രപ്രവർത്തകരും മുന്നോട്ടുവന്നു. മാധ്യമങ്ങളുടെ വെളിപ്പെടുത്തലിനെത്തുടർന്ന് എത്രയോ ഭരണാധികാരികൾക്ക് അധികാരക്കസേരകൾ ഉപേക്ഷിക്കേണ്ടിവന്നു! പത്രപ്രവർത്തനത്തിന്റെ സുവർണകാലം അസ്തമിച്ചിട്ടില്ലെന്നാണു മരിയ റെസയുടെയും ദിമിത്രി മുറാട്ടോവിന്റെയും പുരസ്കാരലബ്ധി സൂചിപ്പിക്കുന്നത്.
ഫിലിപ്പീൻസ് പ്രസിഡന്റ് റൊഡ്രിഗോ ഡുട്ടെർത്തയ്ക്കെതിരേയുള്ള വിമർശനത്തിന്റെ കുന്തമുനയാണു മരിയ റെസ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ നിശിത വിമർശകനാണു ദിമിത്രി മുറാട്ടോവ്. അധികാരികളുടെ പ്രീതിക്കും നിക്ഷിപ്ത താത്പര്യങ്ങളുടെ സംരക്ഷണത്തിനുമായി മാധ്യമപ്രവർത്തനം നടത്തുന്നവരുടെ കൂട്ടത്തിൽ ഇവർ പെടില്ല. ഭരണകൂടങ്ങളും പൊതുസമൂഹവും ഇന്നു മാധ്യമങ്ങളെ പഴയതുപോലെ മാനിക്കുന്നില്ലെങ്കിൽ അതിനു പത്രപ്രവർത്തനരംഗത്തു വന്നിട്ടുള്ള പലതരം ദുഷ്പ്രവണതകളും കാരണമാണ്. മാധ്യമരംഗത്തെ കിടമത്സരം മൂലം പല വാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ചു വിവാദങ്ങളുണ്ടാക്കി ജനശ്രദ്ധ നേടാൻ ശ്രമിക്കുന്ന പ്രവണത കൂടിവരുന്നു.
വാർത്തകളുടെ ദുർവ്യാഖ്യാനങ്ങളും വസ്തുതകളുടെ തമസ്കരണവും സമൂഹത്തിൽ ഭിന്നതകൾ സൃഷ്ടിക്കുമോ എന്നൊന്നും ആലോചിക്കാൻ പലരും മെനക്കെടുന്നില്ല. അന്വേഷണാത്മക പത്രപ്രവർത്തനം തെറ്റായ വഴിക്കു നീങ്ങുന്നതു ഗുരുതരമായ ദോഷഫലങ്ങൾ സൃഷ്ടിക്കും. സമൂഹത്തിൽ അശാന്തി വിതയ്ക്കുകയല്ല, സമാധാനം സൃഷ്ടിക്കലാണ് ഉത്തമ മാധ്യമപ്രവർത്തനത്തിന്റെ ലക്ഷ്യം. ഈ പശ്ചാത്തലത്തിൽ രണ്ടു പത്രപ്രവർത്തകർക്കു കിട്ടിയ നൊബേൽ പുരസ്കാരം മാധ്യമപ്രവർത്തനത്തിന്റെ ശരിയായ വഴികളെപ്പറ്റിയുള്ള ഓർമപ്പെടുത്തൽ കൂടിയായി മാറുന്നു.
സമാധാനത്തിനുള്ള 2021-ലെ നൊബേൽ പുരസ്കാരത്തിനു രണ്ടു മാധ്യമപ്രവർത്തകർ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അത് അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടിയും അനീതിക്കെതിരേയും പോരാടുന്ന ലോകമെന്പാടുമുള്ള മാധ്യമപ്രവർത്തകർക്കുള്ള അംഗീകാരം കൂടിയായി മാറി.
ഫിലിപ്പീൻസിൽ നിന്നുള്ള മാധ്യമപ്രവർത്തക മരിയ റെസ, റഷ്യൻ മാധ്യമപ്രവർത്തകൻ ദിമിത്രി മുറാട്ടോവ് എന്നിവരാണു സമാധാന നൊബേലിന് അർഹരായത്. വസ്തുനിഷ്ഠവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം അധികാര ദുർവിനിയോഗവും അസത്യപ്രചാരണവും തകർക്കുമെന്നു പുരസ്കാര നിർണയ സമിതി അധ്യക്ഷ ബെരിറ്റ്റീസ് ആൻഡേഴ്സൺ അഭിപ്രായപ്പെട്ടു. അഭിപ്രായസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം എന്നിവയില്ലെങ്കിൽ രാഷ്ട്രങ്ങൾ തമ്മിലുള്ള ഐക്യം, നിരായുധീകരണം, മികച്ച ലോകക്രമം എന്നിവ സാധ്യമാകില്ലെന്നും അവർ വിലയിരുത്തി. ലോകനേതാക്കൾ ഇതിലെ സന്ദേശം ഉൾക്കൊണ്ടു പ്രവർത്തിക്കുമെന്നു കരുതാം.
പത്രപ്രവർത്തകർക്കു സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുന്നത് ആദ്യമായല്ല. 1907-ൽ ഇറ്റലിക്കാരനായ ഏണസ്റ്റോ തിയഡോറൊ മൊണേറ്റയും 1935-ൽ ജർമൻകാരനായ കാൾ ഫോൺ ഓസിയെറ്റ്സ്കിയും സമാധാന നൊബേൽ നേടിയിരുന്നു. പത്രപ്രവർത്തനം വളർച്ച പ്രാപിച്ചുവരുന്ന കാലമായിരുന്നു അത്. അന്നത്തെ ലോകക്രമവും വ്യത്യസ്തമായിരുന്നു. അക്കാലത്തുനിന്നു ലോകം വളരെയേറെ മുന്നോട്ടുപോയി. പത്രപ്രവർത്തനരംഗവും വളരുകയും വികസിക്കുകയും ചെയ്തു. എന്നാൽ, ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ മാധ്യമരംഗം നേടിയ മൂല്യവളർച്ചയും പക്വതയും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടു ദശകങ്ങൾ പിന്നിട്ട ഇക്കാലത്തു നിലനിർത്താൻ കഴിയുന്നുണ്ടോ എന്നു സംശയിക്കുന്നവരുണ്ട്. പത്രപ്രവർത്തനരംഗത്തു മൂല്യബോധത്തിൽ ഇടിവുണ്ടായി എന്നു വിലപിക്കുന്നവരും ധാരാളം. ഈ പശ്ചാത്തലത്തിലാണ് അഭിപ്രായ സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ പേരിൽ രണ്ടു പത്രപ്രവർത്തകർ നൊബേൽ പുരസ്കാരത്തിനു തെരഞ്ഞെടുക്കപ്പെടുന്നത്. ഫോർത്ത് എസ്റ്റേറ്റ് എന്നു വിശേഷണമുള്ള മാധ്യമരംഗത്ത് ഉന്നത ധാർമിക- പ്രഫഷണൽ മാനദണ്ഡങ്ങൾ പിന്തുടരാൻ ആഗ്രഹിക്കുന്നവർക്കെല്ലാം പ്രചോദനമേകുന്നതാണ് ഈ അംഗീകാരം.
ഇരുപതാം നൂറ്റാണ്ട് പോഷിപ്പിച്ചെടുത്ത ഏറ്റവും മികച്ച ഭരണക്രമമാണു ജനാധിപത്യം. പൗരാവകാശങ്ങളുടെ സംരക്ഷണവും ജനഹിതത്തിന്റെ സാക്ഷാത്കാരവുമാണു ജനാധിപത്യത്തിന്റെ അടിസ്ഥാനം. മനുഷ്യന്റെ അന്തസിനും സ്വാതന്ത്ര്യത്തിനും പരമപ്രാധാന്യം കല്പിക്കുന്ന പരിഷ്കൃത നാടുകളിലൊക്കെ ജനാധിപത്യ ഭരണകൂടങ്ങൾ ഭരണഘടനാ വ്യവസ്ഥകൾക്കനുസൃതമായി ഭരണം മുന്നോട്ടുകൊണ്ടുപോയി. അഴിമതി എന്ന അർബുദത്തിന്റെ ലക്ഷണങ്ങൾ ചിലയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും അത് എല്ലായിടത്തും വ്യാപിച്ചില്ല.
അതേസമയം ജനാധിപത്യ ഭരണക്രമം പരീക്ഷിച്ച മൂന്നാംലോക രാജ്യങ്ങളിൽ പലയിടത്തും ഭരണകൂടം ഏകാധിപത്യ പ്രവണതകൾ പുറത്തെടുത്തുതുടങ്ങി. പൗരാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും അടിച്ചമർത്താനും ശ്രമമുണ്ടായി. അവിടങ്ങളിൽ അഴിമതി ഒരു ദുർഭൂതം പോലെ വളർന്നു. അത്തരം സന്ദർഭങ്ങളിൽ ഭരണാധികാരികളുടെ അഴിമതികൾ തുറന്നുകാട്ടാനും അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതാനും ജനാഭിലാഷം ഉയർത്തിപ്പിടിക്കാനും, പത്രധർമം മുറുകെപ്പിടിച്ച മാധ്യമങ്ങളും നിർഭയരായ പത്രപ്രവർത്തകരും മുന്നോട്ടുവന്നു. മാധ്യമങ്ങളുടെ വെളിപ്പെടുത്തലിനെത്തുടർന്ന് എത്രയോ ഭരണാധികാരികൾക്ക് അധികാരക്കസേരകൾ ഉപേക്ഷിക്കേണ്ടിവന്നു! പത്രപ്രവർത്തനത്തിന്റെ സുവർണകാലം അസ്തമിച്ചിട്ടില്ലെന്നാണു മരിയ റെസയുടെയും ദിമിത്രി മുറാട്ടോവിന്റെയും പുരസ്കാരലബ്ധി സൂചിപ്പിക്കുന്നത്.
ഫിലിപ്പീൻസ് പ്രസിഡന്റ് റൊഡ്രിഗോ ഡുട്ടെർത്തയ്ക്കെതിരേയുള്ള വിമർശനത്തിന്റെ കുന്തമുനയാണു മരിയ റെസ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ നിശിത വിമർശകനാണു ദിമിത്രി മുറാട്ടോവ്. അധികാരികളുടെ പ്രീതിക്കും നിക്ഷിപ്ത താത്പര്യങ്ങളുടെ സംരക്ഷണത്തിനുമായി മാധ്യമപ്രവർത്തനം നടത്തുന്നവരുടെ കൂട്ടത്തിൽ ഇവർ പെടില്ല. ഭരണകൂടങ്ങളും പൊതുസമൂഹവും ഇന്നു മാധ്യമങ്ങളെ പഴയതുപോലെ മാനിക്കുന്നില്ലെങ്കിൽ അതിനു പത്രപ്രവർത്തനരംഗത്തു വന്നിട്ടുള്ള പലതരം ദുഷ്പ്രവണതകളും കാരണമാണ്. മാധ്യമരംഗത്തെ കിടമത്സരം മൂലം പല വാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ചു വിവാദങ്ങളുണ്ടാക്കി ജനശ്രദ്ധ നേടാൻ ശ്രമിക്കുന്ന പ്രവണത കൂടിവരുന്നു.
വാർത്തകളുടെ ദുർവ്യാഖ്യാനങ്ങളും വസ്തുതകളുടെ തമസ്കരണവും സമൂഹത്തിൽ ഭിന്നതകൾ സൃഷ്ടിക്കുമോ എന്നൊന്നും ആലോചിക്കാൻ പലരും മെനക്കെടുന്നില്ല. അന്വേഷണാത്മക പത്രപ്രവർത്തനം തെറ്റായ വഴിക്കു നീങ്ങുന്നതു ഗുരുതരമായ ദോഷഫലങ്ങൾ സൃഷ്ടിക്കും. സമൂഹത്തിൽ അശാന്തി വിതയ്ക്കുകയല്ല, സമാധാനം സൃഷ്ടിക്കലാണ് ഉത്തമ മാധ്യമപ്രവർത്തനത്തിന്റെ ലക്ഷ്യം. ഈ പശ്ചാത്തലത്തിൽ രണ്ടു പത്രപ്രവർത്തകർക്കു കിട്ടിയ നൊബേൽ പുരസ്കാരം മാധ്യമപ്രവർത്തനത്തിന്റെ ശരിയായ വഴികളെപ്പറ്റിയുള്ള ഓർമപ്പെടുത്തൽ കൂടിയായി മാറുന്നു.