രണ്ടാമത് യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ കിരീടം സ്വന്തമാക്കാൻ സ്പെയിനും ഫ്രാൻസും നേർക്കുനേർ. യുവേഫ നേഷൻസിന്റെ ഫൈനലിൽ ഇരു ടീമുകളും എത്തുന്നത് ഇതാദ്യമാണ്. അതുകൊണ്ടുതന്നെ കന്നിക്കിരീടമാണ് ഈ യൂറോപ്യൻ വന്പന്മാരുടെ ലക്ഷ്യം. ഇന്ത്യൻ സമയം ഇന്ന് രാത്രി 12.15ന് ഇറ്റലിയിലെ മിലാനിലാണ് സൂപ്പർ പോരാട്ടം.
37 മത്സരങ്ങളിൽ അപരാജിത കുതിപ്പ് നടത്തിയ യൂറോ 2020 ചാന്പ്യന്മാരായ ഇറ്റലിയെ സെമിയിൽ 2-1നു തകർത്താണ് സ്പെയിൻ ഫൈനലിൽ പ്രവേശിച്ചത്. ബെൽജിയത്തിന്റെ സുവർണ തലമുറയുടെ ഒരു കിരീടം എന്ന സ്വപ്നം സെമിയിൽ തകർത്തായിരുന്നു ഫ്രാൻസിന്റെ ഫൈനൽ പ്രവേശനം. ആദ്യ പകുതിയിൽ 2-0നു പിന്നിലായിരുന്ന ഫ്രാൻസ് മൂന്ന് ഗോൾ തിരിച്ചടിച്ച് 3-2നായിരുന്നു സെമിയിൽ ബെൽജിയത്തിനെ കീഴടക്കിയത്.
നിലവിലെ ലോക ചാന്പ്യന്മാരായ ഫ്രാൻസും മുൻ ലോക ചാന്പ്യന്മാരായ സ്പെയിനും നേർക്കുനേർ ഇറങ്ങുന്പോൾ മിലാനിലെ സാൻ സിറൊ സ്റ്റേഡിയത്തിൽ തീപ്പൊരിപാറുമെന്നുറപ്പ്. സ്പെയിന്റെ ശക്തി യുവത്വമാണ്. ലൂയിസ് എൻറിക്വെയുടെ ശിക്ഷണത്തിനു കീഴിൽ സ്പെയിൻ മാറ്റത്തിന്റെ പാതയിലൂടെ മുന്നേറുന്നത്.
ഫ്രാൻസ് എന്നാൽ അതിവേഗ ആക്രമണം എന്ന വിശേഷണത്തിലേക്ക് കാര്യങ്ങൾ മാറി. കൈലിയൻ എംബാപ്പെയാണ് മിന്നലാക്രമണത്തിനു ചുക്കാൻ പിടിക്കുന്നത്.
ബെൽജിയം x ഇറ്റലി
ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം 6.30ന് നടക്കുന്ന മൂന്നാം സ്ഥാനപോരാട്ടത്തിൽ സെമിയിൽ പരാജയപ്പെട്ട ഇറ്റലിയും ബെൽജിയവും നേർക്കുനേർ ഇറങ്ങും. ടൂറിനിലെ യുവന്റസ് സ്റ്റേഡിയത്തിലാണ് മത്സരം.
ഫിഫ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുണ്ടെങ്കിലും ഒരു കിരീടം നേടാനാകാത്ത വിഷമത്തിലാണ് ബെൽജിയം. ഫ്രാൻസിനോടായിരുന്നു സെമിയിൽ ബെൽജിയത്തിന്റെ തോൽവി. 2018 റഷ്യൻ ലോകകപ്പിൽ മൂന്നാം സ്ഥാനത്ത് എത്തിയതാണ് സുപ്രധാന ടൂർണമെന്റുകളിൽ ബെൽജിയത്തിന്റെ മികച്ച പ്രകടനം.
2020 യൂറോ കപ്പുമായാണ് ഇറ്റലി യുവേഫ നേഷൻസ് ലീഗിനെത്തിയത്. ഇരട്ട കിരീടം എന്ന സ്വപ്നം സെമിയിൽ സ്പെയിനിനു മുന്നിൽ തകർന്നതോടെ മൂന്നാം സ്ഥാനം എന്ന ലക്ഷ്യമാണ് അസൂറികൾക്കു മുന്നിൽ ശേഷിക്കുന്നത്.
37 മത്സരങ്ങളിൽ അപരാജിത കുതിപ്പ് നടത്തിയ യൂറോ 2020 ചാന്പ്യന്മാരായ ഇറ്റലിയെ സെമിയിൽ 2-1നു തകർത്താണ് സ്പെയിൻ ഫൈനലിൽ പ്രവേശിച്ചത്. ബെൽജിയത്തിന്റെ സുവർണ തലമുറയുടെ ഒരു കിരീടം എന്ന സ്വപ്നം സെമിയിൽ തകർത്തായിരുന്നു ഫ്രാൻസിന്റെ ഫൈനൽ പ്രവേശനം. ആദ്യ പകുതിയിൽ 2-0നു പിന്നിലായിരുന്ന ഫ്രാൻസ് മൂന്ന് ഗോൾ തിരിച്ചടിച്ച് 3-2നായിരുന്നു സെമിയിൽ ബെൽജിയത്തിനെ കീഴടക്കിയത്.
നിലവിലെ ലോക ചാന്പ്യന്മാരായ ഫ്രാൻസും മുൻ ലോക ചാന്പ്യന്മാരായ സ്പെയിനും നേർക്കുനേർ ഇറങ്ങുന്പോൾ മിലാനിലെ സാൻ സിറൊ സ്റ്റേഡിയത്തിൽ തീപ്പൊരിപാറുമെന്നുറപ്പ്. സ്പെയിന്റെ ശക്തി യുവത്വമാണ്. ലൂയിസ് എൻറിക്വെയുടെ ശിക്ഷണത്തിനു കീഴിൽ സ്പെയിൻ മാറ്റത്തിന്റെ പാതയിലൂടെ മുന്നേറുന്നത്.
ഫ്രാൻസ് എന്നാൽ അതിവേഗ ആക്രമണം എന്ന വിശേഷണത്തിലേക്ക് കാര്യങ്ങൾ മാറി. കൈലിയൻ എംബാപ്പെയാണ് മിന്നലാക്രമണത്തിനു ചുക്കാൻ പിടിക്കുന്നത്.
ബെൽജിയം x ഇറ്റലി
ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം 6.30ന് നടക്കുന്ന മൂന്നാം സ്ഥാനപോരാട്ടത്തിൽ സെമിയിൽ പരാജയപ്പെട്ട ഇറ്റലിയും ബെൽജിയവും നേർക്കുനേർ ഇറങ്ങും. ടൂറിനിലെ യുവന്റസ് സ്റ്റേഡിയത്തിലാണ് മത്സരം.
ഫിഫ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുണ്ടെങ്കിലും ഒരു കിരീടം നേടാനാകാത്ത വിഷമത്തിലാണ് ബെൽജിയം. ഫ്രാൻസിനോടായിരുന്നു സെമിയിൽ ബെൽജിയത്തിന്റെ തോൽവി. 2018 റഷ്യൻ ലോകകപ്പിൽ മൂന്നാം സ്ഥാനത്ത് എത്തിയതാണ് സുപ്രധാന ടൂർണമെന്റുകളിൽ ബെൽജിയത്തിന്റെ മികച്ച പ്രകടനം.
2020 യൂറോ കപ്പുമായാണ് ഇറ്റലി യുവേഫ നേഷൻസ് ലീഗിനെത്തിയത്. ഇരട്ട കിരീടം എന്ന സ്വപ്നം സെമിയിൽ സ്പെയിനിനു മുന്നിൽ തകർന്നതോടെ മൂന്നാം സ്ഥാനം എന്ന ലക്ഷ്യമാണ് അസൂറികൾക്കു മുന്നിൽ ശേഷിക്കുന്നത്.