അബുദാബി/ദുബായ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 14-ാം സീസണിന്റെ ലീഗ് മത്സരങ്ങൾക്ക് രണ്ട് ആവേശപ്പോരാട്ടത്തോടെ സമാപനം. വൻ ജയം അനിവാര്യമായിരുന്ന മുംബൈ ഇന്ത്യൻസ്, സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ .....
റണ്‍സിനു ജയിച്ചെങ്കിലും പ്ലേ ഓഫിലേക്ക് കടക്കാനായില്ല. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫിൽ ഇടംപിടിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 235 റണ്‍സ് അടിച്ചുകൂട്ടി. ഇഷാൻ കിഷൻ (32 പന്തിൽ 84), സൂര്യകുമാർ യാദവ് (40 പന്തിൽ 82) എന്നിവരായിരുന്നു മുംബൈയുടെ വെടിക്കെട്ടുകാർ. ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 193ൽ അവസാനിച്ചു. മുംബൈക്ക് 42 റൺസ് ജയം.
പ്ലേ ഓഫിൽ നേരത്തേതന്നെ ഇടംപിടിച്ച ഡൽഹി ക്യാപിറ്റൽസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ജയം ബംഗളൂരുവിനൊപ്പം നിന്നു. ആദ്യം ബാറ്റ് ചെയ്ത ഡൽഹി പൃഥ്വി ഷാ (48), ശിഖർ ധവാൻ (43) എന്നിവരുടെ നേതൃത്വത്തിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റണ്‍സ് നേടി. ശിഖർ ഭരത് (78 നോട്ടൗട്ട്), ഗ്ലെൻ മാക്സ്വെൽ (51 നോട്ടൗട്ട്) എന്നിവരിലൂടെ തിരിച്ചടിച്ച ആർസിബി മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടി ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി.
ഇങ്ങനെയൊക്കെ തോൽക്കാമോ...
ചോദ്യം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു വി. സാംസണിനോടാണ്, എന്നാലും ഇങ്ങനെയൊക്കെ തോൽക്കാമോ...? കളിയാണ് എന്തും സംഭവിക്കാം, ചിലപ്പോൾ ജയിക്കാം... ചിലപ്പോൾ തോൽക്കാം... എന്നാലും ഇത് ഇച്ചിരെ കടുപ്പമായിപ്പോയില്ലേ സർ... മലയാളി ഐപിഎൽ ആരാധകർ മനസിലും ഉച്ചത്തിലും ചോദിച്ചതാണിത്... അതിന്റെ കാരണം ഒന്നുമാത്രം. ഐപിഎൽ 14-ാം സീസണിൽ രാജസ്ഥാൻ റോയൽസ് അവരുടെ അവസാന രണ്ട് മത്സരത്തിൽ പരാജയപ്പെട്ടത് ആരാധകർക്കു സുഖിച്ചില്ല.
ആദ്യ തോൽവി (രാജസ്ഥാന്റെ 13-ാം മത്സരം) മുംബൈ ഇന്ത്യൻസിനോട് എട്ടു വിക്കറ്റിന്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ നേടിയത് ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ വെറും 90 റണ്‍സ്. ആ ജയം മുംബൈയുടെ പ്ലേ ഓഫ് സാധ്യത വർധിപ്പിച്ചെന്നതു മറ്റൊരു വാസ്തവം. രാജസ്ഥാന്റെ രണ്ടാം തോൽവി (ടീമിന്റെ 14-ാമത്തെ മത്സരം) കോൽക്കത്ത നൈറ്റ് റൈഡേഴ്സിനോട്, 16.1 ഓവറിൽ 85 റണ്‍സിനു പുറത്തായി 86 റണ്‍സ് തോൽവി. തുടർച്ചയായ രണ്ടു മത്സരത്തിൽ 100ൽ താഴെ മാത്രം റണ്‍സ് നേടുക!
സംശയിക്കാൻ ഇതിൽപ്പരം എന്തുവേണം... ഈ തോൽവിയിൽ ചിലർ നെറ്റി ചുളിച്ചു, അരുതാത്തതെന്തോ സംഭവിച്ചോ എന്ന ഭാവത്തോടെ... മനുഷ്യരല്ലേ സർ, സംശയിച്ചില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ...
സൂപ്പർ ക്ലൈമാക്സ്...
എട്ടിന്റെ പണിയെന്നു മുംബൈ ഇന്ത്യൻസുകാർക്കു കേട്ടുകേൾവിപോലുമുണ്ടായിരിക്കില്ല... പക്ഷേ, അതുപോലൊന്നാണു കോൽക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈ ഇന്ത്യൻസിനു നൽകിയത്. പ്ലേ ഓഫ് നേടാനുള്ള പോരാട്ടത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് തരിപ്പണമാക്കി. 86 റണ്‍സിനായിരുന്നു കോൽക്കത്തയുടെ ജയം. പ്ലസ് ആയിരുന്ന കെകെആറിന്റെ റണ്‍റേറ്റ് അതോടെ ബൂസ്റ്റ് കുടിച്ച പയ്യന്റെ പരസ്യ ചിത്രംപോലെ ബൂസ്റ്റായി.
അതോടെ, അവസാന മത്സരത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ 170 റണ്‍സിന്റെയെങ്കിലും ജയം സ്വന്തമാക്കിയാൽ മാത്രമേ മുംബൈക്ക് പ്ലേ ഓഫ് ടിക്കറ്റ് ലഭിക്കൂ എന്ന ദുരവസ്ഥയായി. അതും ആദ്യം ബാറ്റ് ചെയ്ത് 200ൽ അധികം റണ്‍സ് നേടിയശേഷം! ടോസ് നഷ്ടപ്പെട്ട് രണ്ടാമത് ബാറ്റ് ചെയ്യേണ്ടിവന്നാൽ പ്ലേ ഓഫ് സാധ്യത പൂർണമായി ഇല്ലാതെയുമാകും.
എന്നാൽ, ടോസ് ജയിച്ച് ആദ്യം ക്രീസിലെത്തിയ മുംബൈ 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് അടിച്ചെടുത്ത് പ്ലേ ഓഫ് സാധ്യത മങ്ങാതെ കാത്തു. എന്നാൽ, ലീഗ് റൗണ്ടിന്റെ അവസാന ദിനത്തിലെ സൂപ്പർ ക്ലൈമാക്സിൽ സൺറൈസേഴ്സ് മുംബൈയെ പ്ലേ ഓഫിൽനിന്ന് വലിച്ചിട്ടു. അതോടെ കോൽക്കത്ത പ്ലേ ഓഫ് ഉറപ്പിച്ചു.
റണ്‍സിനു ജയിച്ചെങ്കിലും പ്ലേ ഓഫിലേക്ക് കടക്കാനായില്ല. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫിൽ ഇടംപിടിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 235 റണ്‍സ് അടിച്ചുകൂട്ടി. ഇഷാൻ കിഷൻ (32 പന്തിൽ 84), സൂര്യകുമാർ യാദവ് (40 പന്തിൽ 82) എന്നിവരായിരുന്നു മുംബൈയുടെ വെടിക്കെട്ടുകാർ. ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 193ൽ അവസാനിച്ചു. മുംബൈക്ക് 42 റൺസ് ജയം.
പ്ലേ ഓഫിൽ നേരത്തേതന്നെ ഇടംപിടിച്ച ഡൽഹി ക്യാപിറ്റൽസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ജയം ബംഗളൂരുവിനൊപ്പം നിന്നു. ആദ്യം ബാറ്റ് ചെയ്ത ഡൽഹി പൃഥ്വി ഷാ (48), ശിഖർ ധവാൻ (43) എന്നിവരുടെ നേതൃത്വത്തിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റണ്‍സ് നേടി. ശിഖർ ഭരത് (78 നോട്ടൗട്ട്), ഗ്ലെൻ മാക്സ്വെൽ (51 നോട്ടൗട്ട്) എന്നിവരിലൂടെ തിരിച്ചടിച്ച ആർസിബി മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടി ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി.
ഇങ്ങനെയൊക്കെ തോൽക്കാമോ...
ചോദ്യം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു വി. സാംസണിനോടാണ്, എന്നാലും ഇങ്ങനെയൊക്കെ തോൽക്കാമോ...? കളിയാണ് എന്തും സംഭവിക്കാം, ചിലപ്പോൾ ജയിക്കാം... ചിലപ്പോൾ തോൽക്കാം... എന്നാലും ഇത് ഇച്ചിരെ കടുപ്പമായിപ്പോയില്ലേ സർ... മലയാളി ഐപിഎൽ ആരാധകർ മനസിലും ഉച്ചത്തിലും ചോദിച്ചതാണിത്... അതിന്റെ കാരണം ഒന്നുമാത്രം. ഐപിഎൽ 14-ാം സീസണിൽ രാജസ്ഥാൻ റോയൽസ് അവരുടെ അവസാന രണ്ട് മത്സരത്തിൽ പരാജയപ്പെട്ടത് ആരാധകർക്കു സുഖിച്ചില്ല.
ആദ്യ തോൽവി (രാജസ്ഥാന്റെ 13-ാം മത്സരം) മുംബൈ ഇന്ത്യൻസിനോട് എട്ടു വിക്കറ്റിന്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ നേടിയത് ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ വെറും 90 റണ്‍സ്. ആ ജയം മുംബൈയുടെ പ്ലേ ഓഫ് സാധ്യത വർധിപ്പിച്ചെന്നതു മറ്റൊരു വാസ്തവം. രാജസ്ഥാന്റെ രണ്ടാം തോൽവി (ടീമിന്റെ 14-ാമത്തെ മത്സരം) കോൽക്കത്ത നൈറ്റ് റൈഡേഴ്സിനോട്, 16.1 ഓവറിൽ 85 റണ്‍സിനു പുറത്തായി 86 റണ്‍സ് തോൽവി. തുടർച്ചയായ രണ്ടു മത്സരത്തിൽ 100ൽ താഴെ മാത്രം റണ്‍സ് നേടുക!
സംശയിക്കാൻ ഇതിൽപ്പരം എന്തുവേണം... ഈ തോൽവിയിൽ ചിലർ നെറ്റി ചുളിച്ചു, അരുതാത്തതെന്തോ സംഭവിച്ചോ എന്ന ഭാവത്തോടെ... മനുഷ്യരല്ലേ സർ, സംശയിച്ചില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ...
സൂപ്പർ ക്ലൈമാക്സ്...
എട്ടിന്റെ പണിയെന്നു മുംബൈ ഇന്ത്യൻസുകാർക്കു കേട്ടുകേൾവിപോലുമുണ്ടായിരിക്കില്ല... പക്ഷേ, അതുപോലൊന്നാണു കോൽക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈ ഇന്ത്യൻസിനു നൽകിയത്. പ്ലേ ഓഫ് നേടാനുള്ള പോരാട്ടത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് തരിപ്പണമാക്കി. 86 റണ്‍സിനായിരുന്നു കോൽക്കത്തയുടെ ജയം. പ്ലസ് ആയിരുന്ന കെകെആറിന്റെ റണ്‍റേറ്റ് അതോടെ ബൂസ്റ്റ് കുടിച്ച പയ്യന്റെ പരസ്യ ചിത്രംപോലെ ബൂസ്റ്റായി.
അതോടെ, അവസാന മത്സരത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ 170 റണ്‍സിന്റെയെങ്കിലും ജയം സ്വന്തമാക്കിയാൽ മാത്രമേ മുംബൈക്ക് പ്ലേ ഓഫ് ടിക്കറ്റ് ലഭിക്കൂ എന്ന ദുരവസ്ഥയായി. അതും ആദ്യം ബാറ്റ് ചെയ്ത് 200ൽ അധികം റണ്‍സ് നേടിയശേഷം! ടോസ് നഷ്ടപ്പെട്ട് രണ്ടാമത് ബാറ്റ് ചെയ്യേണ്ടിവന്നാൽ പ്ലേ ഓഫ് സാധ്യത പൂർണമായി ഇല്ലാതെയുമാകും.
എന്നാൽ, ടോസ് ജയിച്ച് ആദ്യം ക്രീസിലെത്തിയ മുംബൈ 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് അടിച്ചെടുത്ത് പ്ലേ ഓഫ് സാധ്യത മങ്ങാതെ കാത്തു. എന്നാൽ, ലീഗ് റൗണ്ടിന്റെ അവസാന ദിനത്തിലെ സൂപ്പർ ക്ലൈമാക്സിൽ സൺറൈസേഴ്സ് മുംബൈയെ പ്ലേ ഓഫിൽനിന്ന് വലിച്ചിട്ടു. അതോടെ കോൽക്കത്ത പ്ലേ ഓഫ് ഉറപ്പിച്ചു.