കർഷകസമരം മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മുതലെടുത്തു കാര്യങ്ങൾ തങ്ങൾക്കനുകൂലമാക്കാനാണു സർക്കാർ ശ്രമിക്കുന്നത്. സമരങ്ങൾ പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കാതെ അവസാനിപ്പിക്കാൻ നടപടിയെടുക്കേണ്ടതു സർക്കാരാണ്.
വിവാദമായ മൂന്നു കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു രാജ്യത്തെ കർഷക സംഘടനകൾ പത്തുമാസമായി നടത്തുന്ന സമരത്തോടു ഭരണകൂടം പുലർത്തുന്ന നിഷേധാത്മക സമീപനത്തിന്റെ മറ്റൊരു രൂപമാണ് ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ ഒന്പതുപേരെ കാർ കയറ്റിക്കൊന്ന സംഭവത്തിലും കാണാനാകുന്നത്.
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിനിടെ സമരക്കാർക്കിടയിലേക്കു വാഹനവ്യൂഹം ഇടിച്ചുകയറ്റിയതിനെത്തുടർന്നായിരുന്നു സംഘർഷവും മരണങ്ങളും. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പെടെ 13 പേർക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. അക്രമത്തെസംബന്ധിച്ച് വിരമിച്ച ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതി അന്വേഷണം നടത്തുമെന്നും യുപി സർക്കാർ വ്യക്തമാക്കി.
ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതുകൊണ്ടാവാം മന്ത്രിപുത്രനെതിരേ കൊലക്കുറ്റത്തിനു കേസെടുക്കാൻ സർക്കാർ തയാറായത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 45 ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ വീതവും ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിൽനിന്ന് ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും പ്രഖ്യാപിച്ചു.
നഷ്ടപരിഹാരവും ജോലിയും നൽകി കർഷകരോഷം തണുപ്പിക്കാമെന്നായിരിക്കാം സർക്കാരിന്റെ കണക്കുകൂട്ടൽ. എന്നാൽ, അത്തരം തന്ത്രങ്ങളിൽ വീണുപോകുന്നവരല്ല കർഷകരെന്നാണു ഡൽഹിയിൽ പത്തുമാസമായി തുടരുന്ന കർഷകസമരം തെളിയിക്കുന്നത്. കർഷകരുടെ മരണം സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സംയുക്ത കിസാൻ മോർച്ച രാഷ്ട്രപതിക്കു നിവേദനം നൽകിയിട്ടുണ്ട്.
ആറിത്തണുത്തുപോകുമെന്നു ഭരണകൂടം കരുതിയ കർഷകസമരം ഒന്നുകൂടി ആളിക്കത്താൻ ലഖിംപുർ ഖേരി കൂട്ടക്കൊല കാരണമായേക്കാം. കർഷകസമരത്തെ അവഗണിച്ചു തളർത്തുന്ന സമീപനമാണു സർക്കാർ തുടക്കം മുതൽ സ്വീകരിച്ചത്.
പക്ഷേ, തീയിൽ കുരുത്തതു വെയിലത്തു വാടില്ല. വെയിലത്തും മഴയത്തും പണിയെടുത്തു മണ്ണിനോടു പൊരുതുന്ന കർഷകരുടെ ആത്മവീര്യം കെടുത്താൻ ഇത്തരം തന്ത്രങ്ങൾകൊണ്ടൊന്നും കഴിയില്ലെന്നു സമരംചെയ്യുന്ന കർഷകർ തെളിയിച്ചു.
നിസാരരായ കർഷകർ തങ്ങളുടെമുമ്പിൽ ആരുമല്ല എന്ന ധാർഷ്ട്യത്തോടെ പെരുമാറിയ അധികാരികൾ പലരും കർഷക ആവശ്യങ്ങൾ സഹാനുഭൂതിയോടെ കേൾക്കാൻ പോലും തയാറായില്ല. പ്രതിഷേധക്കാർക്കിടയിലേക്കു കാർ ഓടിച്ചുകയറ്റിയ നടപടിയിലും തെളിഞ്ഞതു ധാർഷ്ട്യമാണ്.
ഒരു ജനാധിപത്യ രാജ്യത്തു ജനങ്ങളുടെ പ്രതിനിധികൾ മാത്രമാണു ഭരണാധികാരികൾ. ജനങ്ങൾ അവരുടെ ദാസന്മാരല്ല, അവർ ജനങ്ങളുടെ ദാസന്മാരാണ് എന്നാണു സങ്കല്പം. എന്നാൽ, മന്ത്രിമാർ മാത്രമല്ല, പല മന്ത്രിപുത്രന്മാരും ഇന്നു രാജാക്കന്മാരെപ്പോലെയാണു വിലസുന്നത്. ഇന്ത്യൻ ജനാധിപത്യത്തിനു സംഭവിച്ച മൂല്യച്യുതിയുടെ ദൃഷ്ടാന്തങ്ങളാണ് ഇതൊക്കെ. അധികാര ദുർവിനിയോഗത്തിന്റെ തെറ്റായ മാതൃകകൾ അവസാനിപ്പിക്കണം.
ഭരണകൂടം അതിനു തയാറാകുന്നില്ലെങ്കിൽ ജുഡീഷറിതന്നെ ഇടപെടണം. കർഷകസമരങ്ങളുമായി ബന്ധപ്പെട്ടു രാജ്യത്തെന്പാടുമായി 610 കർഷകർ ഇതുവരെ മരിച്ചിട്ടുണ്ടെന്നാണു കർഷകസംഘടനകൾ പറയുന്നത്. 2017 ൽ മധ്യപ്രദേശിലെ മാന്ദ്സോറിൽ സമരം നടത്തിയ കർഷകർക്കു നേരേയുണ്ടായ പോലീസ് വെടിവയ്പിൽ അഞ്ചു കർഷകർ മരിച്ചു.
കർഷകസമരങ്ങളോടു സർക്കാരുകളുടെ പൊതുവേയുള്ള സമീപനം ഇങ്ങനെയാണ്. ഡൽഹിയിൽ കർഷകമാർച്ച് തടയാൻ വഴിയിൽ ബാരിക്കേഡ് സ്ഥാപിക്കുകയും കിടങ്ങ് കുഴിക്കുകയും ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ട് അധികനാളായിട്ടില്ലല്ലോ.
കർഷകസമരം മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മുതലെടുത്തു കാര്യങ്ങൾ തങ്ങൾക്കനുകൂലമാക്കാനാണു സർക്കാർ ശ്രമിക്കുന്നത്.
ഹൈവേകൾ ഉപരോധിച്ചു ജനജീവിതം സ്തംഭിപ്പിക്കുന്ന സമരരീതിക്കെതിരേ സുപ്രീംകോടതി കഴിഞ്ഞദിവസം കർഷകസംഘടനകൾക്കു താക്കീതു നൽകുകയുണ്ടായി. സമരങ്ങൾ പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കാതെ അവസാനിപ്പിക്കാൻ നടപടിയെടുക്കേണ്ടതു സർക്കാരാണ്. കാർഷികോത്പന്നങ്ങൾ വാങ്ങുക, വിൽക്കുക, വില നിശ്ചയിക്കുക, സംഭരിക്കുക തുടങ്ങിയ കാര്യങ്ങളിൽ സ്വകാര്യ സംരംഭകർക്കു കൂടുതൽ പിടി നൽകുന്ന നിയമങ്ങളാണു കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയത്.
ഇവ പ്രാബല്യത്തിലാകുന്നതോടെ ഉത്പന്നങ്ങളുടെ വില, സംഭരണം തുടങ്ങിയ കാര്യങ്ങളിൽ തങ്ങളുടെ താത്പര്യങ്ങൾ ബലികഴിക്കപ്പെടുമെന്നു കർഷകർ ഭയപ്പെടുന്നു. ഇത്തരം ആശങ്കകൾ പരിഹരിച്ചു കർഷകസമരം ഒത്തുതീർപ്പാക്കാനുള്ള നടപടികളാണു സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകേണ്ടത്.
വിവാദമായ മൂന്നു കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു രാജ്യത്തെ കർഷക സംഘടനകൾ പത്തുമാസമായി നടത്തുന്ന സമരത്തോടു ഭരണകൂടം പുലർത്തുന്ന നിഷേധാത്മക സമീപനത്തിന്റെ മറ്റൊരു രൂപമാണ് ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ ഒന്പതുപേരെ കാർ കയറ്റിക്കൊന്ന സംഭവത്തിലും കാണാനാകുന്നത്.
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിനിടെ സമരക്കാർക്കിടയിലേക്കു വാഹനവ്യൂഹം ഇടിച്ചുകയറ്റിയതിനെത്തുടർന്നായിരുന്നു സംഘർഷവും മരണങ്ങളും. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പെടെ 13 പേർക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. അക്രമത്തെസംബന്ധിച്ച് വിരമിച്ച ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതി അന്വേഷണം നടത്തുമെന്നും യുപി സർക്കാർ വ്യക്തമാക്കി.
ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതുകൊണ്ടാവാം മന്ത്രിപുത്രനെതിരേ കൊലക്കുറ്റത്തിനു കേസെടുക്കാൻ സർക്കാർ തയാറായത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 45 ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ വീതവും ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിൽനിന്ന് ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും പ്രഖ്യാപിച്ചു.
നഷ്ടപരിഹാരവും ജോലിയും നൽകി കർഷകരോഷം തണുപ്പിക്കാമെന്നായിരിക്കാം സർക്കാരിന്റെ കണക്കുകൂട്ടൽ. എന്നാൽ, അത്തരം തന്ത്രങ്ങളിൽ വീണുപോകുന്നവരല്ല കർഷകരെന്നാണു ഡൽഹിയിൽ പത്തുമാസമായി തുടരുന്ന കർഷകസമരം തെളിയിക്കുന്നത്. കർഷകരുടെ മരണം സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സംയുക്ത കിസാൻ മോർച്ച രാഷ്ട്രപതിക്കു നിവേദനം നൽകിയിട്ടുണ്ട്.
ആറിത്തണുത്തുപോകുമെന്നു ഭരണകൂടം കരുതിയ കർഷകസമരം ഒന്നുകൂടി ആളിക്കത്താൻ ലഖിംപുർ ഖേരി കൂട്ടക്കൊല കാരണമായേക്കാം. കർഷകസമരത്തെ അവഗണിച്ചു തളർത്തുന്ന സമീപനമാണു സർക്കാർ തുടക്കം മുതൽ സ്വീകരിച്ചത്.
പക്ഷേ, തീയിൽ കുരുത്തതു വെയിലത്തു വാടില്ല. വെയിലത്തും മഴയത്തും പണിയെടുത്തു മണ്ണിനോടു പൊരുതുന്ന കർഷകരുടെ ആത്മവീര്യം കെടുത്താൻ ഇത്തരം തന്ത്രങ്ങൾകൊണ്ടൊന്നും കഴിയില്ലെന്നു സമരംചെയ്യുന്ന കർഷകർ തെളിയിച്ചു.
നിസാരരായ കർഷകർ തങ്ങളുടെമുമ്പിൽ ആരുമല്ല എന്ന ധാർഷ്ട്യത്തോടെ പെരുമാറിയ അധികാരികൾ പലരും കർഷക ആവശ്യങ്ങൾ സഹാനുഭൂതിയോടെ കേൾക്കാൻ പോലും തയാറായില്ല. പ്രതിഷേധക്കാർക്കിടയിലേക്കു കാർ ഓടിച്ചുകയറ്റിയ നടപടിയിലും തെളിഞ്ഞതു ധാർഷ്ട്യമാണ്.
ഒരു ജനാധിപത്യ രാജ്യത്തു ജനങ്ങളുടെ പ്രതിനിധികൾ മാത്രമാണു ഭരണാധികാരികൾ. ജനങ്ങൾ അവരുടെ ദാസന്മാരല്ല, അവർ ജനങ്ങളുടെ ദാസന്മാരാണ് എന്നാണു സങ്കല്പം. എന്നാൽ, മന്ത്രിമാർ മാത്രമല്ല, പല മന്ത്രിപുത്രന്മാരും ഇന്നു രാജാക്കന്മാരെപ്പോലെയാണു വിലസുന്നത്. ഇന്ത്യൻ ജനാധിപത്യത്തിനു സംഭവിച്ച മൂല്യച്യുതിയുടെ ദൃഷ്ടാന്തങ്ങളാണ് ഇതൊക്കെ. അധികാര ദുർവിനിയോഗത്തിന്റെ തെറ്റായ മാതൃകകൾ അവസാനിപ്പിക്കണം.
ഭരണകൂടം അതിനു തയാറാകുന്നില്ലെങ്കിൽ ജുഡീഷറിതന്നെ ഇടപെടണം. കർഷകസമരങ്ങളുമായി ബന്ധപ്പെട്ടു രാജ്യത്തെന്പാടുമായി 610 കർഷകർ ഇതുവരെ മരിച്ചിട്ടുണ്ടെന്നാണു കർഷകസംഘടനകൾ പറയുന്നത്. 2017 ൽ മധ്യപ്രദേശിലെ മാന്ദ്സോറിൽ സമരം നടത്തിയ കർഷകർക്കു നേരേയുണ്ടായ പോലീസ് വെടിവയ്പിൽ അഞ്ചു കർഷകർ മരിച്ചു.
കർഷകസമരങ്ങളോടു സർക്കാരുകളുടെ പൊതുവേയുള്ള സമീപനം ഇങ്ങനെയാണ്. ഡൽഹിയിൽ കർഷകമാർച്ച് തടയാൻ വഴിയിൽ ബാരിക്കേഡ് സ്ഥാപിക്കുകയും കിടങ്ങ് കുഴിക്കുകയും ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ട് അധികനാളായിട്ടില്ലല്ലോ.
കർഷകസമരം മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മുതലെടുത്തു കാര്യങ്ങൾ തങ്ങൾക്കനുകൂലമാക്കാനാണു സർക്കാർ ശ്രമിക്കുന്നത്.
ഹൈവേകൾ ഉപരോധിച്ചു ജനജീവിതം സ്തംഭിപ്പിക്കുന്ന സമരരീതിക്കെതിരേ സുപ്രീംകോടതി കഴിഞ്ഞദിവസം കർഷകസംഘടനകൾക്കു താക്കീതു നൽകുകയുണ്ടായി. സമരങ്ങൾ പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കാതെ അവസാനിപ്പിക്കാൻ നടപടിയെടുക്കേണ്ടതു സർക്കാരാണ്. കാർഷികോത്പന്നങ്ങൾ വാങ്ങുക, വിൽക്കുക, വില നിശ്ചയിക്കുക, സംഭരിക്കുക തുടങ്ങിയ കാര്യങ്ങളിൽ സ്വകാര്യ സംരംഭകർക്കു കൂടുതൽ പിടി നൽകുന്ന നിയമങ്ങളാണു കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയത്.
ഇവ പ്രാബല്യത്തിലാകുന്നതോടെ ഉത്പന്നങ്ങളുടെ വില, സംഭരണം തുടങ്ങിയ കാര്യങ്ങളിൽ തങ്ങളുടെ താത്പര്യങ്ങൾ ബലികഴിക്കപ്പെടുമെന്നു കർഷകർ ഭയപ്പെടുന്നു. ഇത്തരം ആശങ്കകൾ പരിഹരിച്ചു കർഷകസമരം ഒത്തുതീർപ്പാക്കാനുള്ള നടപടികളാണു സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകേണ്ടത്.