നിരത്തിലെ അപകടമരണങ്ങൾ ഒരു കുടുംബത്തിന്റെ സ്വകാര്യദുഃഖം മാത്രമായി കാണാതെ, സാമൂഹ്യവിപത്തായി കണ്ട് പരിഹാരനടപടികൾ ആവിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്
അപകടമരണങ്ങളുടെ ദാരുണവാർത്തകൾ കേട്ടാണ് ഓരോ ദിവസവും പുലരുന്നത്. ഓരോ അപകടം കഴിയുന്പോഴും ഇനി ഇത്തരത്തിലൊന്ന് ആവർത്തിക്കരുതേയെന്നു സുമനസുകളെല്ലാം ആഗ്രഹിക്കും. എങ്കിലും റോഡിൽ പൊലിയുന്ന ജീവനുകളുടെ എണ്ണത്തിൽ കുറവൊന്നും സംഭവിക്കുന്നില്ല.
കോട്ടയം ജില്ലയിലെ മണിമലയിൽ നിർത്തിയിട്ടിരുന്ന ടിപ്പറിൽ കാറിടിച്ചു ബന്ധുക്കളായ യുവാവും യുവതിയും മരിച്ചതു തിങ്കളാഴ്ച പുലർച്ചെയാണ്. ഹർത്താലായതിനാൽ രാവിലെ വീട്ടിലെത്താനായി ബന്ധുവീട്ടിൽനിന്നു പുറപ്പെട്ടവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ചതന്നെ സംസ്ഥാനത്തു മറ്റ് അപകടങ്ങളിലായി വേറേയും മരണങ്ങളുണ്ടായി. മലപ്പുറം ജില്ലയിൽ മൂന്നിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ കൈക്കുഞ്ഞും രണ്ടു നഴ്സുമാരുമടക്കം നാലു പേർ മരിച്ചു.
കാറിൽ മിനിലോറി ഇടിച്ചാണ് അമ്മയുടെ കൈയിലിരുന്ന കൈക്കുഞ്ഞ് മരിക്കുന്നത്. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണു രണ്ടു നഴ്സുമാരുടെ മരണം. രാത്രിജോലി കഴിഞ്ഞ് പോവുകയായിരുന്ന ബൈക്ക് യാത്രികൻ അമിതവേഗത്തിലെത്തിയ കാറിടിച്ചു മരിച്ചു. ഇതുപോലെ ദിവസവും എത്രയോ അപകടങ്ങൾ.
എംസി റോഡിൽ മൂവാറ്റുപുഴ തൃക്കളത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബന്ധുക്കളായ നാലു യുവാക്കൾ മരിച്ചത് ഒരുമാസം മുമ്പാണ്. പുലർച്ചെ നാലുമണിക്കായിരുന്നു അപകടം. യുവാക്കൾ സഞ്ചരിച്ച കാർ മണ്ണുമാന്തിയന്ത്രം കയറ്റി പോവുകയായിരുന്ന ലോറിയുമായാണു കൂട്ടിയിടിച്ചത്. ഇവർ ബംഗളൂരുവിൽനിന്നു ബന്ധുവിനു കാർ വാങ്ങിയശേഷം മടങ്ങവേയായിരുന്നു അപകടം.
രണ്ടു കുടുംബങ്ങളുടെ ഭാവിപ്രതീക്ഷകളാണു റോഡിൽ പൊലിഞ്ഞത്. ഇത്തരം അപകടങ്ങൾ ഉണ്ടായതിനുശേഷം അതിന്റെ കാരണങ്ങളായി പല നിഗമനങ്ങളിലും എത്താറുണ്ട്. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിംഗ്, പ്രഫഷണൽ ഡ്രൈവർമാരല്ലവർ ഉറക്കമിളച്ച് വണ്ടി ഓടിക്കുന്പോൾ ഉറങ്ങിപ്പോകുന്നത് എന്നിങ്ങനെ പല കാരണങ്ങൾ. ശ്രദ്ധക്കുറവും ക്ഷമയില്ലായ്മയുമാണു മിക്ക അപകടങ്ങൾക്കും കാരണമെന്നതിൽ സംശയമില്ല.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന പ്രമാണം വണ്ടി ഓടിക്കുന്നവരെല്ലാം എപ്പോഴും ഓർക്കുന്നതു നന്ന്. വേഗം ലക്ഷ്യത്തിലെത്താനുള്ള തത്രപ്പാടിൽ അമിതവേഗത്തിൽ വാഹനം പായിക്കുന്നവർ അപകടങ്ങളെ മാടിവിളിക്കുകയാണ്.
കാറും ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെട്ടു മരിക്കുന്നവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണ് എന്നതു ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ഒരു കുടുംബത്തിന്റെ മൊത്തം ഭാവിയാണു ചിലപ്പോൾ റോഡപകടങ്ങളിലെ മരണംകൊണ്ടു തകരുന്നത്. സാന്ത്വനവചനങ്ങൾ പറയുകയും അനുശോചന പ്രകടനങ്ങൾ നടത്തുകയും ചെയ്തശേഷം പൊതുസമൂഹം പിന്നീടതു മറക്കുന്നു.
അപകടമരണം ആ കുടുംബത്തിന്റെ സ്വകാര്യദുഃഖം മാത്രമായി മാറുന്നു. എന്നാൽ, നിരത്തിലെ അപകടമരണങ്ങൾ ഒരു സാമൂഹ്യവിപത്തായി കണ്ട് പരിഹാരനടപടികൾ ആവിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. വീതികൂട്ടി പുതുക്കിപ്പണിത റോഡുകളിലാണ് ഇപ്പോഴത്തെ റോഡപകടങ്ങളിൽ കൂടുതലുമുണ്ടാകുന്നത്.
റോഡ് നിർമാണത്തിലെ അപാകതകളും അശാസ്ത്രീയതയുമാണ് അപകടത്തിനു കാരണമെന്ന പരാതി കൂടിവരുന്നു. റോഡ് നിർമാണത്തിൽ അപാകതകൾ സംഭവിക്കാം. എന്നാൽ, ഡ്രൈവിംഗിൽ വേണ്ടത്ര അനുഭവപരിചയമില്ലാത്തവർ നല്ല റോഡിൽ അമിതവേഗമെടുക്കുന്നതാണു പല അപകടങ്ങൾക്കും കാരണമെന്നു കണ്ടെത്തിയിട്ടുണ്ട്. അമിതവേഗത്തിലോടുന്ന വാഹനം പെട്ടെന്നു നിർത്താൻ ശ്രമിച്ചാലും അപകടങ്ങളുണ്ടാകാം.
ഈ വർഷം ജനുവരി മുതൽ ജൂൺവരെയുള്ള കാലയളവിൽ 2019-നെ അപേക്ഷിച്ച് റോഡപകടങ്ങളിൽ 24.1 ശതമാനവും അപകടമരണങ്ങളുടെ എണ്ണത്തിൽ 30.70 ശതമാനവും കുറവുണ്ടായിട്ടുണ്ടെന്നു കണക്കുകൾ പറയുന്നു. 2019-ൽ ആദ്യത്തെ ആറു മാസം കൊണ്ട് 21,478 റോഡപകടങ്ങളുണ്ടായെങ്കിൽ 2021-ൽ അത് 16,312 ആയും മരണസംഖ്യ 2,482 -ൽ നിന്ന് 1,719 ആയും കുറഞ്ഞു.
നിരത്തിലിറങ്ങിയ വാഹനങ്ങളുടെ എണ്ണത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ മൂലം കുറവുവന്നതാകാം 2021-ൽ അപകടങ്ങളും മരണങ്ങളും കുറയാൻ ഒരു കാരണം. അതല്ല, സർക്കാരിന്റെ റോഡ് സുരക്ഷാ നടപടികൾമൂലമാണ് അപകടങ്ങളും മരണങ്ങളും കുറഞ്ഞതെങ്കിൽ അതൊരു നേട്ടംതന്നെ. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ റോഡിൽ വാഹനങ്ങളുടെ എണ്ണം കൂടി. അതനുസരിച്ചു ശ്രദ്ധയും കൂടണം. നമ്മുടെയും മറ്റു പലരുടെയും ജീവൻ നമ്മുടെ കൈയിലാണ് എന്ന ബോധ്യം വാഹനം ഓടിക്കുന്ന ഓരോരുത്തർക്കും ഉണ്ടാകട്ടെ.
അപകടമരണങ്ങളുടെ ദാരുണവാർത്തകൾ കേട്ടാണ് ഓരോ ദിവസവും പുലരുന്നത്. ഓരോ അപകടം കഴിയുന്പോഴും ഇനി ഇത്തരത്തിലൊന്ന് ആവർത്തിക്കരുതേയെന്നു സുമനസുകളെല്ലാം ആഗ്രഹിക്കും. എങ്കിലും റോഡിൽ പൊലിയുന്ന ജീവനുകളുടെ എണ്ണത്തിൽ കുറവൊന്നും സംഭവിക്കുന്നില്ല.
കോട്ടയം ജില്ലയിലെ മണിമലയിൽ നിർത്തിയിട്ടിരുന്ന ടിപ്പറിൽ കാറിടിച്ചു ബന്ധുക്കളായ യുവാവും യുവതിയും മരിച്ചതു തിങ്കളാഴ്ച പുലർച്ചെയാണ്. ഹർത്താലായതിനാൽ രാവിലെ വീട്ടിലെത്താനായി ബന്ധുവീട്ടിൽനിന്നു പുറപ്പെട്ടവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ചതന്നെ സംസ്ഥാനത്തു മറ്റ് അപകടങ്ങളിലായി വേറേയും മരണങ്ങളുണ്ടായി. മലപ്പുറം ജില്ലയിൽ മൂന്നിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ കൈക്കുഞ്ഞും രണ്ടു നഴ്സുമാരുമടക്കം നാലു പേർ മരിച്ചു.
കാറിൽ മിനിലോറി ഇടിച്ചാണ് അമ്മയുടെ കൈയിലിരുന്ന കൈക്കുഞ്ഞ് മരിക്കുന്നത്. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണു രണ്ടു നഴ്സുമാരുടെ മരണം. രാത്രിജോലി കഴിഞ്ഞ് പോവുകയായിരുന്ന ബൈക്ക് യാത്രികൻ അമിതവേഗത്തിലെത്തിയ കാറിടിച്ചു മരിച്ചു. ഇതുപോലെ ദിവസവും എത്രയോ അപകടങ്ങൾ.
എംസി റോഡിൽ മൂവാറ്റുപുഴ തൃക്കളത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബന്ധുക്കളായ നാലു യുവാക്കൾ മരിച്ചത് ഒരുമാസം മുമ്പാണ്. പുലർച്ചെ നാലുമണിക്കായിരുന്നു അപകടം. യുവാക്കൾ സഞ്ചരിച്ച കാർ മണ്ണുമാന്തിയന്ത്രം കയറ്റി പോവുകയായിരുന്ന ലോറിയുമായാണു കൂട്ടിയിടിച്ചത്. ഇവർ ബംഗളൂരുവിൽനിന്നു ബന്ധുവിനു കാർ വാങ്ങിയശേഷം മടങ്ങവേയായിരുന്നു അപകടം.
രണ്ടു കുടുംബങ്ങളുടെ ഭാവിപ്രതീക്ഷകളാണു റോഡിൽ പൊലിഞ്ഞത്. ഇത്തരം അപകടങ്ങൾ ഉണ്ടായതിനുശേഷം അതിന്റെ കാരണങ്ങളായി പല നിഗമനങ്ങളിലും എത്താറുണ്ട്. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിംഗ്, പ്രഫഷണൽ ഡ്രൈവർമാരല്ലവർ ഉറക്കമിളച്ച് വണ്ടി ഓടിക്കുന്പോൾ ഉറങ്ങിപ്പോകുന്നത് എന്നിങ്ങനെ പല കാരണങ്ങൾ. ശ്രദ്ധക്കുറവും ക്ഷമയില്ലായ്മയുമാണു മിക്ക അപകടങ്ങൾക്കും കാരണമെന്നതിൽ സംശയമില്ല.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന പ്രമാണം വണ്ടി ഓടിക്കുന്നവരെല്ലാം എപ്പോഴും ഓർക്കുന്നതു നന്ന്. വേഗം ലക്ഷ്യത്തിലെത്താനുള്ള തത്രപ്പാടിൽ അമിതവേഗത്തിൽ വാഹനം പായിക്കുന്നവർ അപകടങ്ങളെ മാടിവിളിക്കുകയാണ്.
കാറും ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെട്ടു മരിക്കുന്നവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണ് എന്നതു ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ഒരു കുടുംബത്തിന്റെ മൊത്തം ഭാവിയാണു ചിലപ്പോൾ റോഡപകടങ്ങളിലെ മരണംകൊണ്ടു തകരുന്നത്. സാന്ത്വനവചനങ്ങൾ പറയുകയും അനുശോചന പ്രകടനങ്ങൾ നടത്തുകയും ചെയ്തശേഷം പൊതുസമൂഹം പിന്നീടതു മറക്കുന്നു.
അപകടമരണം ആ കുടുംബത്തിന്റെ സ്വകാര്യദുഃഖം മാത്രമായി മാറുന്നു. എന്നാൽ, നിരത്തിലെ അപകടമരണങ്ങൾ ഒരു സാമൂഹ്യവിപത്തായി കണ്ട് പരിഹാരനടപടികൾ ആവിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. വീതികൂട്ടി പുതുക്കിപ്പണിത റോഡുകളിലാണ് ഇപ്പോഴത്തെ റോഡപകടങ്ങളിൽ കൂടുതലുമുണ്ടാകുന്നത്.
റോഡ് നിർമാണത്തിലെ അപാകതകളും അശാസ്ത്രീയതയുമാണ് അപകടത്തിനു കാരണമെന്ന പരാതി കൂടിവരുന്നു. റോഡ് നിർമാണത്തിൽ അപാകതകൾ സംഭവിക്കാം. എന്നാൽ, ഡ്രൈവിംഗിൽ വേണ്ടത്ര അനുഭവപരിചയമില്ലാത്തവർ നല്ല റോഡിൽ അമിതവേഗമെടുക്കുന്നതാണു പല അപകടങ്ങൾക്കും കാരണമെന്നു കണ്ടെത്തിയിട്ടുണ്ട്. അമിതവേഗത്തിലോടുന്ന വാഹനം പെട്ടെന്നു നിർത്താൻ ശ്രമിച്ചാലും അപകടങ്ങളുണ്ടാകാം.
ഈ വർഷം ജനുവരി മുതൽ ജൂൺവരെയുള്ള കാലയളവിൽ 2019-നെ അപേക്ഷിച്ച് റോഡപകടങ്ങളിൽ 24.1 ശതമാനവും അപകടമരണങ്ങളുടെ എണ്ണത്തിൽ 30.70 ശതമാനവും കുറവുണ്ടായിട്ടുണ്ടെന്നു കണക്കുകൾ പറയുന്നു. 2019-ൽ ആദ്യത്തെ ആറു മാസം കൊണ്ട് 21,478 റോഡപകടങ്ങളുണ്ടായെങ്കിൽ 2021-ൽ അത് 16,312 ആയും മരണസംഖ്യ 2,482 -ൽ നിന്ന് 1,719 ആയും കുറഞ്ഞു.
നിരത്തിലിറങ്ങിയ വാഹനങ്ങളുടെ എണ്ണത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ മൂലം കുറവുവന്നതാകാം 2021-ൽ അപകടങ്ങളും മരണങ്ങളും കുറയാൻ ഒരു കാരണം. അതല്ല, സർക്കാരിന്റെ റോഡ് സുരക്ഷാ നടപടികൾമൂലമാണ് അപകടങ്ങളും മരണങ്ങളും കുറഞ്ഞതെങ്കിൽ അതൊരു നേട്ടംതന്നെ. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ റോഡിൽ വാഹനങ്ങളുടെ എണ്ണം കൂടി. അതനുസരിച്ചു ശ്രദ്ധയും കൂടണം. നമ്മുടെയും മറ്റു പലരുടെയും ജീവൻ നമ്മുടെ കൈയിലാണ് എന്ന ബോധ്യം വാഹനം ഓടിക്കുന്ന ഓരോരുത്തർക്കും ഉണ്ടാകട്ടെ.