ക്വീൻസ്ലാൻഡ്: ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയൻ വനിതകളുടെ അപരാജിയ പടയോട്ടത്തിന് ഇന്ത്യൻ വനിതകൾ തടയിട്ടു. ഏകദിന പരന്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ മൂന്ന് പന്ത് ബാക്കിനിൽക്കേ രണ്ട് വിക്കറ്റ് ജയം നേടിയതോടെയാണിത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ ജയം.
തുടർച്ചയായ 27-ാം ജയം സ്വപ്നം കണ്ടായിരുന്നു ഓസ്ട്രേലിയ കളത്തിലിറങ്ങിയത്. സ്കോർ: ഓസ്ട്രേലിയ 50 ഓവറിൽ 264/9. ഇന്ത്യ 49.3 ഓവറിൽ 266/8. 37 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളർ ജുലൻ ഗോസ്വാമിയാണ് കളിയിലെ താരം. ഇന്ത്യക്കായി യസ്തിക ഭാട്യ (64), ഷെഫാലി വർമ (56), ദീപ്തി ശർമ (31) എന്നിവർ ബാറ്റിംഗിൽ തിളങ്ങി.
പരന്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ അവസാന പന്തിൽ ജയം നേടിയതു വിവാദമായിരുന്നു. അന്ന് അവസാന പന്തിൽ ഓസീസിന് വിജയിക്കാൻ വേണ്ടിയിരുന്നത് മൂന്നു റണ്‍സ്. ആ സമയത്ത് ക്രീസിലുണ്ടായിരുന്ന നിക്കോള കാറയെ ജുലൻ ഗോസ്വാമി പുറത്താക്കി. ഇന്ത്യൻ ടീം വിജയം ആഘോഷിക്കാൻ തുടങ്ങി.
എന്നാൽ, തേർഡ് അന്പയർ നോ ബോൾ വിളിച്ചതോടെ ഓസീസിന്റെ ലക്ഷ്യം അവസാന പന്തിൽ രണ്ടു റണ്‍സ് ആയി. നിക്കോള കാറ അനായാസം ആ രണ്ട് റണ്‍സ് അടിച്ചെടുത്തു. ഓസീസിന്റെ ഏകദിനത്തിൽ തുടർച്ചയായ 26-ാം ജയമായിരുന്നു അത്. തേർഡ് അന്പയർക്ക് തെറ്റു പറ്റിയെന്നും അത് നോ ബോൾ അല്ലായിരുന്നെന്നുമായിരുന്നു ചർച്ച.
തുടർച്ചയായ 27-ാം ജയം സ്വപ്നം കണ്ടായിരുന്നു ഓസ്ട്രേലിയ കളത്തിലിറങ്ങിയത്. സ്കോർ: ഓസ്ട്രേലിയ 50 ഓവറിൽ 264/9. ഇന്ത്യ 49.3 ഓവറിൽ 266/8. 37 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളർ ജുലൻ ഗോസ്വാമിയാണ് കളിയിലെ താരം. ഇന്ത്യക്കായി യസ്തിക ഭാട്യ (64), ഷെഫാലി വർമ (56), ദീപ്തി ശർമ (31) എന്നിവർ ബാറ്റിംഗിൽ തിളങ്ങി.
പരന്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ അവസാന പന്തിൽ ജയം നേടിയതു വിവാദമായിരുന്നു. അന്ന് അവസാന പന്തിൽ ഓസീസിന് വിജയിക്കാൻ വേണ്ടിയിരുന്നത് മൂന്നു റണ്‍സ്. ആ സമയത്ത് ക്രീസിലുണ്ടായിരുന്ന നിക്കോള കാറയെ ജുലൻ ഗോസ്വാമി പുറത്താക്കി. ഇന്ത്യൻ ടീം വിജയം ആഘോഷിക്കാൻ തുടങ്ങി.
എന്നാൽ, തേർഡ് അന്പയർ നോ ബോൾ വിളിച്ചതോടെ ഓസീസിന്റെ ലക്ഷ്യം അവസാന പന്തിൽ രണ്ടു റണ്‍സ് ആയി. നിക്കോള കാറ അനായാസം ആ രണ്ട് റണ്‍സ് അടിച്ചെടുത്തു. ഓസീസിന്റെ ഏകദിനത്തിൽ തുടർച്ചയായ 26-ാം ജയമായിരുന്നു അത്. തേർഡ് അന്പയർക്ക് തെറ്റു പറ്റിയെന്നും അത് നോ ബോൾ അല്ലായിരുന്നെന്നുമായിരുന്നു ചർച്ച.