ഭീകരതയുമായി ബന്ധപ്പെട്ട് ഇന്ത്യ ഉയർത്തുന്ന വിവിധ വിഷയങ്ങൾ ഒരിക്കൽകൂടി ലോകത്തിന്റെ ശ്രദ്ധയിൽകൊണ്ടുവരാൻ മോദിയുടെ സന്ദർശനത്തിനു കഴിഞ്ഞു എന്നതു നേട്ടമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇപ്രാവശ്യത്തെ അമേരിക്കൻ സന്ദർശനപരിപാടി ശ്രദ്ധേയമായതു പല കാരണങ്ങൾ കൊണ്ടാണ്. ഭീകരതയ്ക്കു വളംവയ്ക്കുന്ന പാക്കിസ്ഥാന്റെ നിലപാടുകൾക്കെതിരേ യുഎൻ പൊതുസഭയിൽ പ്രസംഗിക്കവേ മോദി ശക്തമായ മുന്നറിയിപ്പ് നൽകി. ഇന്ത്യ- യുഎസ് ബന്ധം ദൃഢമാക്കുമെന്ന പ്രഖ്യാപനത്തോടെയാണു പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ നടത്തിയ കൂടിക്കാഴ്ച സമാപിച്ചത്.
ഇന്ത്യ-പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനവും അതോടൊപ്പമുണ്ടായി. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് (ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്) ഭരണത്തലവന്മാരുടെ വാഷിംഗ്ടണിൽ നടന്ന യോഗത്തിൽ ഇന്ത്യ ഉയർത്തിക്കാട്ടിയതു സമാധാനവും മനുഷ്യരാശിയുടെ നിലനില്പും ഉറപ്പുവരുത്താനായി സ്വീകരിക്കേണ്ട നിലപാടുകളാണ്.
ആഗോള ഭീകരതയും ലോകജനത നേരിടുന്ന സുരക്ഷാ ഭീഷണികളും സജീവ ചർച്ചാവിഷയമാക്കി മാറ്റുന്നതിൽ മോദിയുടെ യുഎസ് സന്ദർശനം വിജയിച്ചു.
യുഎൻ പൊതുസഭയിൽ കാഷ്മീർ പ്രശ്നം ഉന്നയിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനു മറുപടിയായാണു മനുഷ്യവംശത്തിനുതന്നെ ഭീഷണിയായ ഭീകരതയെ ആരും ആയുധമാക്കരുതെന്ന് ഇന്ത്യൻ പ്രധാനമന്ത്രി മുന്നറിയിപ്പു നൽകിയത്.
മൗലികവാദവും ഭീകരപ്രവർത്തനവും ലോകത്തു വർധിച്ചുവരികയാണെന്നു ചൂണ്ടിക്കാട്ടിയ മോദി ഭീകരതയ്ക്കെതിരേ ആഗോളതലത്തിൽ കൂടുതൽ വിശാലമായ പ്രതികരണം അനിവാര്യമാണെന്നും അഭിപ്രായപ്പെടുകയുണ്ടായി. ലഷ്കർ ഇ- തോയ്ബ, ജയ്ഷ് ഇ മുഹമ്മദ് തുടങ്ങിയ ഭീകരസംഘങ്ങളുടെ സുരക്ഷിത കേന്ദ്രമാണു പാക്കിസ്ഥാൻ. സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഉസാമ ബിൻ ലാദൻ പാക്കിസ്ഥാനിലാണ് ഒളിവിൽ കഴിഞ്ഞത്.
ഇന്ത്യയുമായുള്ള നിയന്ത്രണരേഖയ്ക്കു സമീപം ഭീകരപ്രവർത്തകരുടെ നിരവധി ക്യാന്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന കാര്യവും പലവട്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഏഷ്യ-പസഫിക് മേഖലയിലെ ചൈനീസ് ഇടപെടലുകളെപ്പറ്റിയും പ്രധാനമന്ത്രി മോദി സൂചിപ്പിക്കുകയുണ്ടായി. സമുദ്രമേഖലകൾ കൈവശപ്പെടുത്താനുള്ള നീക്കം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏഷ്യ-പസഫിക് മേഖലയിൽ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനം തടയാനാണ് അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും ഇന്ത്യയും ചേർന്നു ക്വാഡ് സംഘടന രൂപീകരിച്ചത്. ദക്ഷിണ ചൈനാക്കടൽ മേഖലയിൽ പലയിടത്തും താവളമൊരുക്കിയ ചൈന ചില ചെറിയ ദ്വീപുകൾ അനധികൃതമായി കൈയേറിയതായും നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നതാണ്.
സൈനിക- സാന്പത്തിക രംഗങ്ങളിലെല്ലാം ചൈന കൂടുതലായി പിടിമുറുക്കിയാൽ അത് ഏഷ്യ-പസഫിക് മേഖലയിലെ കപ്പൽ ഗതാഗതത്തെയും വാണിജ്യത്തെയും മാത്രമല്ല ശാക്തിക സംതുലനത്തെയും ബാധിക്കുമെന്ന് ആ മേഖലയിലെ മിക്ക രാജ്യങ്ങളും ഭയപ്പെടുന്നു. 2004ലെ സുനാമിയെത്തുടർന്നാണ് ക്വാഡ് രാജ്യങ്ങൾ ആദ്യമായി സമ്മേളിച്ചത്. കോവിഡിനു ശേഷമുള്ള ഇപ്പോഴത്തെ ഒത്തുചേരലിൽ ആഗോള സുരക്ഷ, കാലാവസ്ഥ, കോവിഡ്, സാങ്കേതിക സഹകരണം തുടങ്ങിയ പല വിഷയങ്ങളും ചർച്ച ചെയ്യപ്പെടുകയുണ്ടായി.
പ്രതിരോധ സഹകരണവും സാന്പത്തിക സഹകരണവും ലക്ഷ്യമാക്കി രൂപവത്കരിക്കപ്പെട്ട പല സഖ്യങ്ങളും അംഗ രാജ്യങ്ങളുടെ സ്വാർഥ താത്പര്യങ്ങൾക്കു മുൻതൂക്കം ലഭിക്കുന്പോൾ ദുർബലമായിപ്പോകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ചേർന്ന നാറ്റോ സഖ്യം നല്ല ഉദാഹരണം. ചൈനയുടെ ഭീഷണി വർധിച്ചുവരുന്ന സാഹചര്യത്തിൽ ക്വാഡ് സഖ്യത്തിന് ആ അവസ്ഥ ഉണ്ടാവില്ലെന്നു കരുതാം.
ജോർജ് ഡബ്ല്യു. ബുഷ് അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യ-അമേരിക്ക അണവക്കരാർ ഒപ്പുവച്ചതു മുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായി വരികയാണ്. അമേരിക്കയിലും ഇന്ത്യയിലും ഭരണമാറ്റമുണ്ടായപ്പോഴും അതിന് ഉലച്ചിൽ തട്ടിയില്ല. മോദി -ട്രംപ് കാലത്തെ ഊഷ്മളത ജോ ബൈഡന്റെ ഭരണത്തിൽ ഉണ്ടാകുമോയെന്നു പലർക്കും സംശയമുണ്ടായിരുന്നു.
എന്നാൽ, അത്തരം സംശയങ്ങൾ അസ്ഥാനത്താണെന്നു മോദിയുടെ ഈ സന്ദർശനം തെളിയിച്ചു. ഇന്ത്യൻ വംശജയായ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായി മോദി നടത്തിയ കൂടിക്കാഴ്ചയും എടുത്തുപറയേണ്ടതുണ്ട്. ഭീകരതയിൽ പാക്കിസ്ഥാന്റെ പങ്കാളിത്തത്തെക്കുറിച്ചു കമല ഹാരിസ് വ്യക്തമായിത്തന്നെ പറഞ്ഞു.
പാക്കിസ്ഥാൻ ഇത്തരം സംഘങ്ങൾക്കെതിരേ കർശന നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഭീകരതയുമായി ബന്ധപ്പെട്ട് ഇന്ത്യ ഉയർത്തുന്ന വിവിധ വിഷയങ്ങൾ ഒരിക്കൽകൂടി ലോകത്തിന്റെ ശ്രദ്ധയിൽകൊണ്ടുവരാൻ മോദിയുടെ സന്ദർശനത്തിനു കഴിഞ്ഞു എന്നതു നേട്ടമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇപ്രാവശ്യത്തെ അമേരിക്കൻ സന്ദർശനപരിപാടി ശ്രദ്ധേയമായതു പല കാരണങ്ങൾ കൊണ്ടാണ്. ഭീകരതയ്ക്കു വളംവയ്ക്കുന്ന പാക്കിസ്ഥാന്റെ നിലപാടുകൾക്കെതിരേ യുഎൻ പൊതുസഭയിൽ പ്രസംഗിക്കവേ മോദി ശക്തമായ മുന്നറിയിപ്പ് നൽകി. ഇന്ത്യ- യുഎസ് ബന്ധം ദൃഢമാക്കുമെന്ന പ്രഖ്യാപനത്തോടെയാണു പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ നടത്തിയ കൂടിക്കാഴ്ച സമാപിച്ചത്.
ഇന്ത്യ-പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനവും അതോടൊപ്പമുണ്ടായി. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് (ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്) ഭരണത്തലവന്മാരുടെ വാഷിംഗ്ടണിൽ നടന്ന യോഗത്തിൽ ഇന്ത്യ ഉയർത്തിക്കാട്ടിയതു സമാധാനവും മനുഷ്യരാശിയുടെ നിലനില്പും ഉറപ്പുവരുത്താനായി സ്വീകരിക്കേണ്ട നിലപാടുകളാണ്.
ആഗോള ഭീകരതയും ലോകജനത നേരിടുന്ന സുരക്ഷാ ഭീഷണികളും സജീവ ചർച്ചാവിഷയമാക്കി മാറ്റുന്നതിൽ മോദിയുടെ യുഎസ് സന്ദർശനം വിജയിച്ചു.
യുഎൻ പൊതുസഭയിൽ കാഷ്മീർ പ്രശ്നം ഉന്നയിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനു മറുപടിയായാണു മനുഷ്യവംശത്തിനുതന്നെ ഭീഷണിയായ ഭീകരതയെ ആരും ആയുധമാക്കരുതെന്ന് ഇന്ത്യൻ പ്രധാനമന്ത്രി മുന്നറിയിപ്പു നൽകിയത്.
മൗലികവാദവും ഭീകരപ്രവർത്തനവും ലോകത്തു വർധിച്ചുവരികയാണെന്നു ചൂണ്ടിക്കാട്ടിയ മോദി ഭീകരതയ്ക്കെതിരേ ആഗോളതലത്തിൽ കൂടുതൽ വിശാലമായ പ്രതികരണം അനിവാര്യമാണെന്നും അഭിപ്രായപ്പെടുകയുണ്ടായി. ലഷ്കർ ഇ- തോയ്ബ, ജയ്ഷ് ഇ മുഹമ്മദ് തുടങ്ങിയ ഭീകരസംഘങ്ങളുടെ സുരക്ഷിത കേന്ദ്രമാണു പാക്കിസ്ഥാൻ. സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഉസാമ ബിൻ ലാദൻ പാക്കിസ്ഥാനിലാണ് ഒളിവിൽ കഴിഞ്ഞത്.
ഇന്ത്യയുമായുള്ള നിയന്ത്രണരേഖയ്ക്കു സമീപം ഭീകരപ്രവർത്തകരുടെ നിരവധി ക്യാന്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന കാര്യവും പലവട്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഏഷ്യ-പസഫിക് മേഖലയിലെ ചൈനീസ് ഇടപെടലുകളെപ്പറ്റിയും പ്രധാനമന്ത്രി മോദി സൂചിപ്പിക്കുകയുണ്ടായി. സമുദ്രമേഖലകൾ കൈവശപ്പെടുത്താനുള്ള നീക്കം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏഷ്യ-പസഫിക് മേഖലയിൽ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനം തടയാനാണ് അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും ഇന്ത്യയും ചേർന്നു ക്വാഡ് സംഘടന രൂപീകരിച്ചത്. ദക്ഷിണ ചൈനാക്കടൽ മേഖലയിൽ പലയിടത്തും താവളമൊരുക്കിയ ചൈന ചില ചെറിയ ദ്വീപുകൾ അനധികൃതമായി കൈയേറിയതായും നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നതാണ്.
സൈനിക- സാന്പത്തിക രംഗങ്ങളിലെല്ലാം ചൈന കൂടുതലായി പിടിമുറുക്കിയാൽ അത് ഏഷ്യ-പസഫിക് മേഖലയിലെ കപ്പൽ ഗതാഗതത്തെയും വാണിജ്യത്തെയും മാത്രമല്ല ശാക്തിക സംതുലനത്തെയും ബാധിക്കുമെന്ന് ആ മേഖലയിലെ മിക്ക രാജ്യങ്ങളും ഭയപ്പെടുന്നു. 2004ലെ സുനാമിയെത്തുടർന്നാണ് ക്വാഡ് രാജ്യങ്ങൾ ആദ്യമായി സമ്മേളിച്ചത്. കോവിഡിനു ശേഷമുള്ള ഇപ്പോഴത്തെ ഒത്തുചേരലിൽ ആഗോള സുരക്ഷ, കാലാവസ്ഥ, കോവിഡ്, സാങ്കേതിക സഹകരണം തുടങ്ങിയ പല വിഷയങ്ങളും ചർച്ച ചെയ്യപ്പെടുകയുണ്ടായി.
പ്രതിരോധ സഹകരണവും സാന്പത്തിക സഹകരണവും ലക്ഷ്യമാക്കി രൂപവത്കരിക്കപ്പെട്ട പല സഖ്യങ്ങളും അംഗ രാജ്യങ്ങളുടെ സ്വാർഥ താത്പര്യങ്ങൾക്കു മുൻതൂക്കം ലഭിക്കുന്പോൾ ദുർബലമായിപ്പോകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ചേർന്ന നാറ്റോ സഖ്യം നല്ല ഉദാഹരണം. ചൈനയുടെ ഭീഷണി വർധിച്ചുവരുന്ന സാഹചര്യത്തിൽ ക്വാഡ് സഖ്യത്തിന് ആ അവസ്ഥ ഉണ്ടാവില്ലെന്നു കരുതാം.
ജോർജ് ഡബ്ല്യു. ബുഷ് അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യ-അമേരിക്ക അണവക്കരാർ ഒപ്പുവച്ചതു മുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായി വരികയാണ്. അമേരിക്കയിലും ഇന്ത്യയിലും ഭരണമാറ്റമുണ്ടായപ്പോഴും അതിന് ഉലച്ചിൽ തട്ടിയില്ല. മോദി -ട്രംപ് കാലത്തെ ഊഷ്മളത ജോ ബൈഡന്റെ ഭരണത്തിൽ ഉണ്ടാകുമോയെന്നു പലർക്കും സംശയമുണ്ടായിരുന്നു.
എന്നാൽ, അത്തരം സംശയങ്ങൾ അസ്ഥാനത്താണെന്നു മോദിയുടെ ഈ സന്ദർശനം തെളിയിച്ചു. ഇന്ത്യൻ വംശജയായ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായി മോദി നടത്തിയ കൂടിക്കാഴ്ചയും എടുത്തുപറയേണ്ടതുണ്ട്. ഭീകരതയിൽ പാക്കിസ്ഥാന്റെ പങ്കാളിത്തത്തെക്കുറിച്ചു കമല ഹാരിസ് വ്യക്തമായിത്തന്നെ പറഞ്ഞു.
പാക്കിസ്ഥാൻ ഇത്തരം സംഘങ്ങൾക്കെതിരേ കർശന നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഭീകരതയുമായി ബന്ധപ്പെട്ട് ഇന്ത്യ ഉയർത്തുന്ന വിവിധ വിഷയങ്ങൾ ഒരിക്കൽകൂടി ലോകത്തിന്റെ ശ്രദ്ധയിൽകൊണ്ടുവരാൻ മോദിയുടെ സന്ദർശനത്തിനു കഴിഞ്ഞു എന്നതു നേട്ടമാണ്.