ഷാർജ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ ചെന്നൈ സൂപ്പർ കിംഗ്സിന് ആറു വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗളൂരു 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ പടുത്തുയർത്തിയ 156 റൺസ് 18.1 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 157 എടുത്ത് ചെന്നൈ മറികടന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ സിഎസ്കെയുടെ തുടക്കം മികച്ചതായിരുന്നു. ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും (26 പന്തിൽ 38) ഫാഫ് ഡുപ്ലെസിയും (26 പന്തിൽ 31) ഓപ്പണിംഗ് വിക്കറ്റിൽ 8.2 ഓവറിൽ 71 റൺസ് നേടിയാണു പിരിഞ്ഞത്. സ്കോർ 71ൽത്തന്നെ നിൽക്കുന്പോൾ ഇരുവരും പുറത്തായെങ്കിലും പിന്നീടെത്തിയ മൊയീൻ അലി (18 പന്തിൽ 23), അന്പാട്ടി റായുഡു (22 പന്തിൽ 32), സുരേഷ് റെയ്ന (10 പന്തിൽ 17*), എം.എസ്. ധോണി (9 പന്തിൽ 11 *) എന്നിവർ ചേർന്ന് ചെന്നൈയെ ജയത്തിലെത്തിച്ചു.
വിരാട് കോഹ്ലി x എം.എസ്. ധോണി പോരാട്ടമായി വിശേഷിപ്പിച്ച പോരാട്ടത്തിന്റെ തുടക്കം ആർസിബിയുടെ നിയന്ത്രണത്തിലായിരുന്നു.
ഓപ്പണിംഗ് വിക്കറ്റിൽ കോഹ്ലിയും ദേവ്ദത്ത് പടിക്കലും ചേർന്ന് 13.2 ഓവറിൽ 111 റണ്‍സ് നേടി. 41 പന്തിൽ ഒരു സിക്സും ആറ് ഫോറും അടക്കം 53 റണ്‍സ് നേടിയ കോഹ്ലിയെ പുറത്താക്കി ഡ്വെയ്ൻ ബ്രാവൊയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അതോടെ ആർസിബിയുടെ പതനം ആരംഭിച്ചു. കൂറ്റനടിക്കാരായ എബി ഡിവില്യേഴ്സ് (12), ഗ്ലെൻ മാക്സ്വെൽ (11) എന്നിവർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. 50 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറും അടക്കം 70 റണ്‍സ് നേടിയ ദേവദത്ത് പടിക്കലാണ് ടീമിന്റെ ടോപ് സ്കോറർ.
10 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 90 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്നു ആർസിബി. 11 മുതൽ 15വരെയുള്ള ഓവറുകളിലായി പിന്നീട് അവർക്ക് നേടാനായത് വെറും 28 റണ്‍സ് മാത്രം.
പൊടിക്കാറ്റ്
പൊടിക്കാറ്റിനെത്തുടർന്ന് 15 മിനിറ്റ് വൈകിയാണ് ആർസിബി x സിഎസ്കെ മത്സരം ആരംഭിച്ചത്. 1998 ഷാർജ കപ്പ് ഫൈനലിൽ പൊടിക്കാറ്റിനുശേഷം സച്ചിൻ തെണ്ടുൽക്കറിന്റെ ചരിത്രപരമായ 134 റണ്‍സ് സെഞ്ചുറി പ്രകടനം ഓർമിപ്പിച്ചായിരുന്നു ആർസിബിക്കായി കോഹ്ലി-ദേവ്ദത്ത് ഓപ്പണിംഗ് കൂട്ടുകെട്ട്. സിഎസ്കെയ്ക്കെതിരേ ആർസിബിയുടെ ഏതൊരു വിക്കറ്റിലെയും ഉയർന്ന കൂട്ടുകെട്ടായിരുന്നു ഇവർ നേടിയ 111 റണ്‍സ്.
മറുപടി ബാറ്റിംഗിനിറങ്ങിയ സിഎസ്കെയുടെ തുടക്കം മികച്ചതായിരുന്നു. ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും (26 പന്തിൽ 38) ഫാഫ് ഡുപ്ലെസിയും (26 പന്തിൽ 31) ഓപ്പണിംഗ് വിക്കറ്റിൽ 8.2 ഓവറിൽ 71 റൺസ് നേടിയാണു പിരിഞ്ഞത്. സ്കോർ 71ൽത്തന്നെ നിൽക്കുന്പോൾ ഇരുവരും പുറത്തായെങ്കിലും പിന്നീടെത്തിയ മൊയീൻ അലി (18 പന്തിൽ 23), അന്പാട്ടി റായുഡു (22 പന്തിൽ 32), സുരേഷ് റെയ്ന (10 പന്തിൽ 17*), എം.എസ്. ധോണി (9 പന്തിൽ 11 *) എന്നിവർ ചേർന്ന് ചെന്നൈയെ ജയത്തിലെത്തിച്ചു.
വിരാട് കോഹ്ലി x എം.എസ്. ധോണി പോരാട്ടമായി വിശേഷിപ്പിച്ച പോരാട്ടത്തിന്റെ തുടക്കം ആർസിബിയുടെ നിയന്ത്രണത്തിലായിരുന്നു.
ഓപ്പണിംഗ് വിക്കറ്റിൽ കോഹ്ലിയും ദേവ്ദത്ത് പടിക്കലും ചേർന്ന് 13.2 ഓവറിൽ 111 റണ്‍സ് നേടി. 41 പന്തിൽ ഒരു സിക്സും ആറ് ഫോറും അടക്കം 53 റണ്‍സ് നേടിയ കോഹ്ലിയെ പുറത്താക്കി ഡ്വെയ്ൻ ബ്രാവൊയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അതോടെ ആർസിബിയുടെ പതനം ആരംഭിച്ചു. കൂറ്റനടിക്കാരായ എബി ഡിവില്യേഴ്സ് (12), ഗ്ലെൻ മാക്സ്വെൽ (11) എന്നിവർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. 50 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറും അടക്കം 70 റണ്‍സ് നേടിയ ദേവദത്ത് പടിക്കലാണ് ടീമിന്റെ ടോപ് സ്കോറർ.
10 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 90 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്നു ആർസിബി. 11 മുതൽ 15വരെയുള്ള ഓവറുകളിലായി പിന്നീട് അവർക്ക് നേടാനായത് വെറും 28 റണ്‍സ് മാത്രം.
പൊടിക്കാറ്റ്
പൊടിക്കാറ്റിനെത്തുടർന്ന് 15 മിനിറ്റ് വൈകിയാണ് ആർസിബി x സിഎസ്കെ മത്സരം ആരംഭിച്ചത്. 1998 ഷാർജ കപ്പ് ഫൈനലിൽ പൊടിക്കാറ്റിനുശേഷം സച്ചിൻ തെണ്ടുൽക്കറിന്റെ ചരിത്രപരമായ 134 റണ്‍സ് സെഞ്ചുറി പ്രകടനം ഓർമിപ്പിച്ചായിരുന്നു ആർസിബിക്കായി കോഹ്ലി-ദേവ്ദത്ത് ഓപ്പണിംഗ് കൂട്ടുകെട്ട്. സിഎസ്കെയ്ക്കെതിരേ ആർസിബിയുടെ ഏതൊരു വിക്കറ്റിലെയും ഉയർന്ന കൂട്ടുകെട്ടായിരുന്നു ഇവർ നേടിയ 111 റണ്‍സ്.