നിലവാരത്തിൽ അയവ് വരുത്താതെ കൂടുതൽ പേർക്കു മെഡിക്കൽ കോഴ്സുകളിൽ ചേരാൻ അവസരം ഉണ്ടാക്കിയാൽ പ്രവേശന പരീക്ഷകളുടെ പേരിലുള്ള പല അനഭിലഷണീയ പ്രവണതകളും അവസാനിച്ചേക്കും.
മെഡിക്കൽ ബിരുദ കോഴ്സ് പ്രവേശനത്തിനായി ദേശീയതലത്തിൽ നടത്തുന്ന നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷയിൽ തട്ടിപ്പ് നടത്തിയ നാലുപേരെ സിബിഐ അറസ്റ്റ് ചെയ്തു എന്ന വാർത്ത രാജ്യത്തെ വിദ്യാർഥിസമൂഹത്തെ ഞെട്ടിച്ചു. ഇന്ത്യയിലെ ഏറ്റവും കടുത്ത മത്സരപ്പരീക്ഷകളിലൊന്നാണു നീറ്റ്.
അതിസമർഥരായ വിദ്യാർഥികളാണ് അതിൽ മാറ്റുരയ്ക്കുന്നത്. ഊണും ഉറക്കവുമുപേക്ഷിച്ച് വർഷങ്ങൾ നീണ്ട കഠിന പരിശ്രമം നടത്തി പരീക്ഷക്കെത്തുന്നവർ. ഒരു ചോദ്യത്തിന്റെ ഉത്തരം തെറ്റിയാൽപോലും പരീക്ഷയിൽ പിന്തള്ളപ്പെടാം. ഇത്ര സുപ്രധാനമായൊരു പരീക്ഷയിൽ തട്ടിപ്പു നടന്നു എന്നതു വിശ്വസിക്കാൻ പ്രയാസമാണെങ്കിലും അതാണു സംഭവിച്ചത്.
യഥാർഥ പരീക്ഷാർഥികൾക്കു പകരം ആളെ വച്ചെഴുതിക്കുന്നതിന് ഒരാളിൽനിന്ന് 50 ലക്ഷം രൂപ ഈടാക്കിയായിരുന്നുവത്രെ തട്ടിപ്പ്. അറസ്റ്റിലായ നാലുപേരും നാഗ്പൂരിലെ ആർ.കെ. എഡ്യുക്കേഷൻ കരിയർ ഗൈഡൻസ് നടത്തിപ്പുകാരാണ്.
ഓരോ സംസ്ഥാനത്തും അവിടത്തെ പ്രാദേശിക സാഹചര്യങ്ങളുംകൂടി കണക്കിലെടുത്തു വലിയ കുഴപ്പമില്ലാതെ നടത്തിവന്നിരുന്നതായിരുന്നു മെഡിക്കൽ പ്രവേശനം. രാജ്യത്തെ എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരവും തുല്യമാനദണ്ഡവും ഉറപ്പാക്കാനെന്ന പേരിലാണ് അതു നീറ്റ് പരീക്ഷ ഏർപ്പെടുത്തി അഖിലേന്ത്യാ അടിസ്ഥാനത്തിലാക്കിയത്.
വിദ്യാർഥികളുടെ ക്ലേശവും മാനസിക സംഘർഷവും വർധിപ്പിച്ചു എന്നല്ലാതെ എന്തെങ്കിലും ഗുണം ഇതുണ്ടാക്കിയതായി സാധാരണക്കാർക്ക് അനുഭവപ്പെട്ടിട്ടില്ല. വൻ നഗരങ്ങളിലെ കൂടുതൽ സമ്പത്തും സ്വാധീനശക്തിയുമുള്ളവരുടെ മക്കൾക്കു കൂടുതൽ സീറ്റുകൾ ഉറപ്പാക്കാൻ നീറ്റ് പ്രയോജനപ്പെട്ടിരിക്കാം. എന്നാൽ, ഗ്രാമീണ വിദ്യാർഥികൾക്കു കൂടുതൽ ബുദ്ധിമുട്ടുകളും നഷ്ടങ്ങളുമാണിതു സമ്മാനിച്ചത്. നീറ്റ് പരീക്ഷയിൽ തോൽക്കുമോ എന്ന ഭീതിയിൽ ജീവനൊടുക്കിയ വിദ്യാർഥികൾ നിരവധി.
നീറ്റ് വേണ്ടെന്നും പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നല്കണമെന്നും നിർദേശിച്ച് തമിഴ്നാട് നിയമസഭ ഈയിടെ ബിൽ പാസാക്കുകപോലുമുണ്ടായി. ഏതായാലും നീറ്റ് തുടങ്ങിയ കാലത്ത് പലരും ഉയർത്തിയ സംശയങ്ങളെ ശരിവയ്ക്കുന്ന വിധത്തിലാണ് ഇപ്പോൾ തട്ടിപ്പിന്റെ കഥകൾ പുറത്തുവരുന്നത്. പ്രവേശന പരീക്ഷയ്ക്കു പരിശീലനം നല്കുന്ന സ്ഥാപനങ്ങൾക്ക് നീറ്റ് ഒരു ചാകരയായി.
സെപ്റ്റംബർ 12നു നടന്ന നീറ്റ് പരീക്ഷയിൽ രാജ്യത്തൊട്ടാകെ ഏകദേശം 16.5 ലക്ഷം വിദ്യാർഥികൾ പങ്കെടുത്തു. കേരളത്തിൽ മാത്രം ഒരു ലക്ഷത്തിലധികം വിദ്യാർഥികൾ പരീക്ഷയെഴുതി. കർക്കശമായ ഡ്രസ് കോഡ് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരീക്ഷ. അയഞ്ഞതോ നീളംകൂടിയ കൈയുള്ളതോ ആയ വസ്ത്രങ്ങൾ പാടില്ല, ഇളംനിറത്തിലുള്ള വസ്ത്രങ്ങളേ ആകാവൂ; പെൺകുട്ടികൾക്കു ഷാളോ ദുപ്പട്ടയോ സാരിയോ പാടില്ല; ഹൈഹീൽഡ് ചെരിപ്പ്, മോതിരം, കമ്മൽ, വള എന്നിവയൊന്നും അരുത്; ആൺകുട്ടികൾക്കു ഷൂസും ബെൽറ്റും പാടില്ല എന്നുതുടങ്ങി വിചിത്രമായ ഒട്ടേറെ നിർദേശങ്ങൾ.
എന്നിട്ടും പരീക്ഷയിൽ ആൾമാറാട്ടം നടന്നു എന്നതാണു ഞെട്ടിക്കുന്ന കാര്യം. തിരിച്ചറിയൽ കാർഡുകളിൽ ഫോട്ടോ മാറ്റി പതിപ്പിച്ചാണ് പരീക്ഷാർഥികൾക്കു പകരം ആളുകളെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിച്ചിരുന്നതെന്നു സിബിഐ പറയുന്നു.
പരീക്ഷാ ചോദ്യങ്ങളുടെ സൂചന നല്കാമെന്നു പറഞ്ഞും തട്ടിപ്പുകാർ വിദ്യാർഥികളിൽനിന്നു ലക്ഷങ്ങൾ ഈടാക്കിയത്രേ! ചോദ്യങ്ങൾ തയാറാക്കിയവരുമായോ പരീക്ഷാകേന്ദ്രങ്ങളിലെ ഇൻവിജിലേറ്റർമാരുമായോ ഇവർക്ക് എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നോ? സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ മുഴുവൻ ശിക്ഷിക്കേണ്ടതു നീറ്റ് പരീക്ഷയുടെ വിശ്വാസ്യത നിലനിർത്താൻ ആവശ്യമാണ്.
മെഡിക്കൽ കോഴ്സുകളിൽ പ്രവേശനത്തിന് ഇത്ര കടുത്ത മത്സരത്തിനു കാരണം ആതുരശുശ്രൂഷയിലുള്ള താത്പര്യത്തേക്കാൾ ഒരു ഡോക്ടർക്കു സമൂഹത്തിൽ ലഭിക്കുന്ന പദവിയും അതുറപ്പാക്കുന്ന ഉയർന്ന വരുമാനവുമാണെന്നു വ്യക്തം.
ഇല്ലാത്ത തുക കടം വാങ്ങിയിട്ടാണെങ്കിലും വൻ തുക ഫീസ് നൽകി പലരും സ്വാശ്രയ കോഴ്സുകളിൽ പ്രവേശനം നേടുന്നത് എംബിബിഎസ് ബിരുദം കിട്ടിക്കഴിഞ്ഞാൽ ആ തുക പലിശ സഹിതം തിരിച്ചുപിടിക്കാൻ കഴിയുമെന്ന വിശ്വാസംകൊണ്ടാണ്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 1000 പേർക്ക് ഒരു ഡോക്ടർ വേണം.
ഇന്ത്യയിൽ ഇതിനനുസരിച്ചുള്ള എംബിബിഎസ് ഡോക്ടർമാരില്ല. എന്നാൽ, ആയുർവേദം ഉൾപ്പെടെയുള്ള പരന്പരാഗത വൈദ്യരീതികൾ പിന്തുടരുന്നവരെക്കൂടി ചേർത്താൽ ആ കണക്ക് തികയും. അലോപ്പതി ഡോക്ടർമാർ അധികവും നഗരങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ഗ്രാമീണ മേഖലയിൽ ഡോക്ടർമാരുടെ വലിയ ദൗർലഭ്യം അനുഭവപ്പെടുന്നുണ്ട്. 2021 മാർച്ചിലെ കണക്കനുസരിച്ച് ഇന്ത്യയിൽ 558 മെഡിക്കൽ കോളജുകളിലായി 83,175 എംബിബിഎസ് സീറ്റുകളുണ്ട്.
ഇതിൽ സർക്കാർ നിയന്ത്രണമുള്ള 289 മെഡിക്കൽ കോളജുകളിലെ 41,388 സീറ്റുകളിലേക്കാണ് നീറ്റ് പരീക്ഷയിലൂടെ പ്രവേശനം. ഡോക്ടർമാരുടെ എണ്ണത്തിൽ ലോകാരോഗ്യസംഘടനയുടെ മാനദണ്ഡം 2030 ഓടെ ഇന്ത്യയിൽ പാലിക്കാനാവുമെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ കരുതുന്നു. അതേസമയം, പല വികസിത രാജ്യങ്ങളിലും മെഡിക്കൽ പഠനത്തിന് ഇന്ത്യയിലുള്ളത്ര കടുത്ത നിയന്ത്രണങ്ങളില്ല എന്നതു ശ്രദ്ധേയമാണ്.
നിലവാരത്തിൽ അയവ് വരുത്താതെ കൂടുതൽ പേർക്കു മെഡിക്കൽ കോഴ്സുകളിൽ ചേരാൻ അവസരം ഉണ്ടാക്കിയാൽ പ്രവേശന പരീക്ഷകളുടെ പേരിലുള്ള പല അനഭിലഷണീയ പ്രവണതകളും അവസാനിച്ചേക്കും.
മെഡിക്കൽ ബിരുദ കോഴ്സ് പ്രവേശനത്തിനായി ദേശീയതലത്തിൽ നടത്തുന്ന നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷയിൽ തട്ടിപ്പ് നടത്തിയ നാലുപേരെ സിബിഐ അറസ്റ്റ് ചെയ്തു എന്ന വാർത്ത രാജ്യത്തെ വിദ്യാർഥിസമൂഹത്തെ ഞെട്ടിച്ചു. ഇന്ത്യയിലെ ഏറ്റവും കടുത്ത മത്സരപ്പരീക്ഷകളിലൊന്നാണു നീറ്റ്.
അതിസമർഥരായ വിദ്യാർഥികളാണ് അതിൽ മാറ്റുരയ്ക്കുന്നത്. ഊണും ഉറക്കവുമുപേക്ഷിച്ച് വർഷങ്ങൾ നീണ്ട കഠിന പരിശ്രമം നടത്തി പരീക്ഷക്കെത്തുന്നവർ. ഒരു ചോദ്യത്തിന്റെ ഉത്തരം തെറ്റിയാൽപോലും പരീക്ഷയിൽ പിന്തള്ളപ്പെടാം. ഇത്ര സുപ്രധാനമായൊരു പരീക്ഷയിൽ തട്ടിപ്പു നടന്നു എന്നതു വിശ്വസിക്കാൻ പ്രയാസമാണെങ്കിലും അതാണു സംഭവിച്ചത്.
യഥാർഥ പരീക്ഷാർഥികൾക്കു പകരം ആളെ വച്ചെഴുതിക്കുന്നതിന് ഒരാളിൽനിന്ന് 50 ലക്ഷം രൂപ ഈടാക്കിയായിരുന്നുവത്രെ തട്ടിപ്പ്. അറസ്റ്റിലായ നാലുപേരും നാഗ്പൂരിലെ ആർ.കെ. എഡ്യുക്കേഷൻ കരിയർ ഗൈഡൻസ് നടത്തിപ്പുകാരാണ്.
ഓരോ സംസ്ഥാനത്തും അവിടത്തെ പ്രാദേശിക സാഹചര്യങ്ങളുംകൂടി കണക്കിലെടുത്തു വലിയ കുഴപ്പമില്ലാതെ നടത്തിവന്നിരുന്നതായിരുന്നു മെഡിക്കൽ പ്രവേശനം. രാജ്യത്തെ എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരവും തുല്യമാനദണ്ഡവും ഉറപ്പാക്കാനെന്ന പേരിലാണ് അതു നീറ്റ് പരീക്ഷ ഏർപ്പെടുത്തി അഖിലേന്ത്യാ അടിസ്ഥാനത്തിലാക്കിയത്.
വിദ്യാർഥികളുടെ ക്ലേശവും മാനസിക സംഘർഷവും വർധിപ്പിച്ചു എന്നല്ലാതെ എന്തെങ്കിലും ഗുണം ഇതുണ്ടാക്കിയതായി സാധാരണക്കാർക്ക് അനുഭവപ്പെട്ടിട്ടില്ല. വൻ നഗരങ്ങളിലെ കൂടുതൽ സമ്പത്തും സ്വാധീനശക്തിയുമുള്ളവരുടെ മക്കൾക്കു കൂടുതൽ സീറ്റുകൾ ഉറപ്പാക്കാൻ നീറ്റ് പ്രയോജനപ്പെട്ടിരിക്കാം. എന്നാൽ, ഗ്രാമീണ വിദ്യാർഥികൾക്കു കൂടുതൽ ബുദ്ധിമുട്ടുകളും നഷ്ടങ്ങളുമാണിതു സമ്മാനിച്ചത്. നീറ്റ് പരീക്ഷയിൽ തോൽക്കുമോ എന്ന ഭീതിയിൽ ജീവനൊടുക്കിയ വിദ്യാർഥികൾ നിരവധി.
നീറ്റ് വേണ്ടെന്നും പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നല്കണമെന്നും നിർദേശിച്ച് തമിഴ്നാട് നിയമസഭ ഈയിടെ ബിൽ പാസാക്കുകപോലുമുണ്ടായി. ഏതായാലും നീറ്റ് തുടങ്ങിയ കാലത്ത് പലരും ഉയർത്തിയ സംശയങ്ങളെ ശരിവയ്ക്കുന്ന വിധത്തിലാണ് ഇപ്പോൾ തട്ടിപ്പിന്റെ കഥകൾ പുറത്തുവരുന്നത്. പ്രവേശന പരീക്ഷയ്ക്കു പരിശീലനം നല്കുന്ന സ്ഥാപനങ്ങൾക്ക് നീറ്റ് ഒരു ചാകരയായി.
സെപ്റ്റംബർ 12നു നടന്ന നീറ്റ് പരീക്ഷയിൽ രാജ്യത്തൊട്ടാകെ ഏകദേശം 16.5 ലക്ഷം വിദ്യാർഥികൾ പങ്കെടുത്തു. കേരളത്തിൽ മാത്രം ഒരു ലക്ഷത്തിലധികം വിദ്യാർഥികൾ പരീക്ഷയെഴുതി. കർക്കശമായ ഡ്രസ് കോഡ് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരീക്ഷ. അയഞ്ഞതോ നീളംകൂടിയ കൈയുള്ളതോ ആയ വസ്ത്രങ്ങൾ പാടില്ല, ഇളംനിറത്തിലുള്ള വസ്ത്രങ്ങളേ ആകാവൂ; പെൺകുട്ടികൾക്കു ഷാളോ ദുപ്പട്ടയോ സാരിയോ പാടില്ല; ഹൈഹീൽഡ് ചെരിപ്പ്, മോതിരം, കമ്മൽ, വള എന്നിവയൊന്നും അരുത്; ആൺകുട്ടികൾക്കു ഷൂസും ബെൽറ്റും പാടില്ല എന്നുതുടങ്ങി വിചിത്രമായ ഒട്ടേറെ നിർദേശങ്ങൾ.
എന്നിട്ടും പരീക്ഷയിൽ ആൾമാറാട്ടം നടന്നു എന്നതാണു ഞെട്ടിക്കുന്ന കാര്യം. തിരിച്ചറിയൽ കാർഡുകളിൽ ഫോട്ടോ മാറ്റി പതിപ്പിച്ചാണ് പരീക്ഷാർഥികൾക്കു പകരം ആളുകളെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിച്ചിരുന്നതെന്നു സിബിഐ പറയുന്നു.
പരീക്ഷാ ചോദ്യങ്ങളുടെ സൂചന നല്കാമെന്നു പറഞ്ഞും തട്ടിപ്പുകാർ വിദ്യാർഥികളിൽനിന്നു ലക്ഷങ്ങൾ ഈടാക്കിയത്രേ! ചോദ്യങ്ങൾ തയാറാക്കിയവരുമായോ പരീക്ഷാകേന്ദ്രങ്ങളിലെ ഇൻവിജിലേറ്റർമാരുമായോ ഇവർക്ക് എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നോ? സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ മുഴുവൻ ശിക്ഷിക്കേണ്ടതു നീറ്റ് പരീക്ഷയുടെ വിശ്വാസ്യത നിലനിർത്താൻ ആവശ്യമാണ്.
മെഡിക്കൽ കോഴ്സുകളിൽ പ്രവേശനത്തിന് ഇത്ര കടുത്ത മത്സരത്തിനു കാരണം ആതുരശുശ്രൂഷയിലുള്ള താത്പര്യത്തേക്കാൾ ഒരു ഡോക്ടർക്കു സമൂഹത്തിൽ ലഭിക്കുന്ന പദവിയും അതുറപ്പാക്കുന്ന ഉയർന്ന വരുമാനവുമാണെന്നു വ്യക്തം.
ഇല്ലാത്ത തുക കടം വാങ്ങിയിട്ടാണെങ്കിലും വൻ തുക ഫീസ് നൽകി പലരും സ്വാശ്രയ കോഴ്സുകളിൽ പ്രവേശനം നേടുന്നത് എംബിബിഎസ് ബിരുദം കിട്ടിക്കഴിഞ്ഞാൽ ആ തുക പലിശ സഹിതം തിരിച്ചുപിടിക്കാൻ കഴിയുമെന്ന വിശ്വാസംകൊണ്ടാണ്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 1000 പേർക്ക് ഒരു ഡോക്ടർ വേണം.
ഇന്ത്യയിൽ ഇതിനനുസരിച്ചുള്ള എംബിബിഎസ് ഡോക്ടർമാരില്ല. എന്നാൽ, ആയുർവേദം ഉൾപ്പെടെയുള്ള പരന്പരാഗത വൈദ്യരീതികൾ പിന്തുടരുന്നവരെക്കൂടി ചേർത്താൽ ആ കണക്ക് തികയും. അലോപ്പതി ഡോക്ടർമാർ അധികവും നഗരങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ഗ്രാമീണ മേഖലയിൽ ഡോക്ടർമാരുടെ വലിയ ദൗർലഭ്യം അനുഭവപ്പെടുന്നുണ്ട്. 2021 മാർച്ചിലെ കണക്കനുസരിച്ച് ഇന്ത്യയിൽ 558 മെഡിക്കൽ കോളജുകളിലായി 83,175 എംബിബിഎസ് സീറ്റുകളുണ്ട്.
ഇതിൽ സർക്കാർ നിയന്ത്രണമുള്ള 289 മെഡിക്കൽ കോളജുകളിലെ 41,388 സീറ്റുകളിലേക്കാണ് നീറ്റ് പരീക്ഷയിലൂടെ പ്രവേശനം. ഡോക്ടർമാരുടെ എണ്ണത്തിൽ ലോകാരോഗ്യസംഘടനയുടെ മാനദണ്ഡം 2030 ഓടെ ഇന്ത്യയിൽ പാലിക്കാനാവുമെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ കരുതുന്നു. അതേസമയം, പല വികസിത രാജ്യങ്ങളിലും മെഡിക്കൽ പഠനത്തിന് ഇന്ത്യയിലുള്ളത്ര കടുത്ത നിയന്ത്രണങ്ങളില്ല എന്നതു ശ്രദ്ധേയമാണ്.
നിലവാരത്തിൽ അയവ് വരുത്താതെ കൂടുതൽ പേർക്കു മെഡിക്കൽ കോഴ്സുകളിൽ ചേരാൻ അവസരം ഉണ്ടാക്കിയാൽ പ്രവേശന പരീക്ഷകളുടെ പേരിലുള്ള പല അനഭിലഷണീയ പ്രവണതകളും അവസാനിച്ചേക്കും.