അബുദാബി: പടപടേ അടിയുമായി രാഹുൽ ത്രിപാഠി ക്രീസ് വാണപ്പോൾ മുംബൈ ഇന്ത്യൻസ് മുങ്ങി. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെതിരേ അതോടെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി, അതും 29 പന്ത് ബാക്കിനിൽക്കേ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 155 റണ്‍സ് നേടി. 9.1 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 78 എന്ന നിലയിൽനിന്നാണ് മുംബൈയെ കെകെആർ പിടിച്ചുനിർത്തിയത്. കെകെആർ 15.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 159 അടിച്ചെടുത്ത് ജയമാഘോഷിച്ചു.
വെങ്കിടേഷ് അയ്യർ (30 പന്തിൽ മൂന്ന് സിക്സും നാല് ഫോറും അടക്കം 53), രാഹുൽ ത്രിപാഠി (42 പന്തിൽ മൂന്ന് സിക്സും എട്ട് ഫോറും അടക്കം 74 നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് കോൽക്കത്ത ജയത്തിലെത്തിയത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 88 റൺസ് ആണ് ടീമിന്റെ ജയത്തിന് ആധാരം. ശുഭ്മാൻ ഗിൽ (13), ഓയിൻ മോർഗൻ (7) എന്നിവരുടെ വിക്കറ്റുകളും കോൽക്കത്തയ്ക്കു നഷ്ടപ്പെട്ടു. 10 ഓവറിൽ പൂർത്തിയായപ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 111 എന്ന ശക്തമായ നിലയിലായിരുന്നു കോൽക്കത്ത.
9.1 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 78 എന്ന നിലയിൽനിന്നാണ് മുംബൈയെ 155ൽ കെകെആർ പിടിച്ചുനിർത്തിയത്. മുംബൈക്കു വേണ്ടി ഓപ്പണർ ക്വിന്റണ്‍ ഡികോക്ക് (42 പന്തിൽ 55) അർധസെഞ്ചുറി നേടി. മൂന്ന് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു ഡികോക്കിന്റെ ഇന്നിംഗ്സ്. നായകൻ രോഹിത് ശർമയും (30 പന്തിൽ 33) മികച്ച സംഭാവന നൽകി.
സൂര്യകുമാർ യാദവിന് (5) പത്ത് പന്തിന്റെ ആയുസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇഷാൻ കിഷനും (13 പന്തിൽ 14) അധികനേരം ക്രീസിൽ ചെലവഴിക്കാനായില്ല. അതോടെ 16.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 119 എന്ന നിലയിലായി മുംബൈ. പിന്നീട് കിറോണ്‍ പൊള്ളാർഡും (15 പന്തിൽ 21) ക്രുണാൽ പാണ്ഡ്യയും (12) ചേർന്ന് നടത്തിയ പോരാട്ടമാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
വെങ്കിടേഷ് അയ്യർ (30 പന്തിൽ മൂന്ന് സിക്സും നാല് ഫോറും അടക്കം 53), രാഹുൽ ത്രിപാഠി (42 പന്തിൽ മൂന്ന് സിക്സും എട്ട് ഫോറും അടക്കം 74 നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് കോൽക്കത്ത ജയത്തിലെത്തിയത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 88 റൺസ് ആണ് ടീമിന്റെ ജയത്തിന് ആധാരം. ശുഭ്മാൻ ഗിൽ (13), ഓയിൻ മോർഗൻ (7) എന്നിവരുടെ വിക്കറ്റുകളും കോൽക്കത്തയ്ക്കു നഷ്ടപ്പെട്ടു. 10 ഓവറിൽ പൂർത്തിയായപ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 111 എന്ന ശക്തമായ നിലയിലായിരുന്നു കോൽക്കത്ത.
9.1 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 78 എന്ന നിലയിൽനിന്നാണ് മുംബൈയെ 155ൽ കെകെആർ പിടിച്ചുനിർത്തിയത്. മുംബൈക്കു വേണ്ടി ഓപ്പണർ ക്വിന്റണ്‍ ഡികോക്ക് (42 പന്തിൽ 55) അർധസെഞ്ചുറി നേടി. മൂന്ന് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു ഡികോക്കിന്റെ ഇന്നിംഗ്സ്. നായകൻ രോഹിത് ശർമയും (30 പന്തിൽ 33) മികച്ച സംഭാവന നൽകി.
സൂര്യകുമാർ യാദവിന് (5) പത്ത് പന്തിന്റെ ആയുസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇഷാൻ കിഷനും (13 പന്തിൽ 14) അധികനേരം ക്രീസിൽ ചെലവഴിക്കാനായില്ല. അതോടെ 16.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 119 എന്ന നിലയിലായി മുംബൈ. പിന്നീട് കിറോണ്‍ പൊള്ളാർഡും (15 പന്തിൽ 21) ക്രുണാൽ പാണ്ഡ്യയും (12) ചേർന്ന് നടത്തിയ പോരാട്ടമാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.