ഡൽഹി ക്യാപിറ്റൽസിന്റെ പേസ് ആക്രമണം അങ്ങ് ദക്ഷിണാഫ്രിക്കയിൽ പരുവപ്പെട്ടതാണ്. കഗിസൊ റബാദ, ആൻറിക് നോർക്കിയ ഫ്രം ദക്ഷിണാഫ്രിക്ക. നിലവിൽ ഐപിഎല്ലിലെ ഏറ്റവും മികച്ച പേസ് സഖ്യങ്ങളിലൊന്നാണ് ഇവർ. ഇവർക്കൊപ്പം കിടപിടിക്കുന്നതു മുംബൈ ഇന്ത്യൻസിന്റെ ഇന്ത്യ-ന്യൂസിലൻഡ് കൂട്ടുകെട്ടായ ജസ്പ്രീത് ബുംറ-ട്രെന്റ് ബോൾട്ട് സഖ്യം മാത്രം.
ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഇന്ത്യ-ഇംഗ്ലണ്ട് സഖ്യമായ ദീപക് ചാഹർ-സാം കറൻ ദ്വയവും ഒട്ടും മോശമല്ല. ഈ ആറ് പേസർമാരിൽ ഏറ്റവും മികച്ച ബൗളിംഗ് ശരാശരിയുള്ളത് റബാദ-നോർക്കിയ കൂട്ടുകെട്ടിനാണ്. റബാദയുടേത് 24.09 ശരാശരിയും 8.83 ഇക്കോണമിയും. നോർക്കിയയുടേത് 6.00 ശരാശരിയും 3.00 ഇക്കോണമിയും.
കഴിഞ്ഞ സീസണ് മുതൽ ഡൽഹി ക്യാപിറ്റൽസിന്റെ ഇരുതല വാളാണു റബാദ-നോർക്കിയ സഖ്യം. ഇരുവരും രണ്ട് എൻഡിൽനിന്ന് ആക്രമിക്കുന്നതോടെ എതിരാളികൾ വാടിക്കൊഴിയും. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് x ഡൽഹി ക്യാപിറ്റൽസ് പോരാട്ടത്തിലും ഈ ദക്ഷിണാഫ്രിക്കൻ പേസ് ആക്രമണത്തിൽ ചൂടും ചൂരും കണ്ടു. നാല് ഓവറിൽ റബാദ 37 റണ്‍സ് വഴങ്ങി വീഴ്ത്തിയത് മൂന്നു വിക്കറ്റ്. നാല് ഓവറിൽ 12 റണ്‍സ് വഴങ്ങിയ നോർക്കിയ നേടിയതു രണ്ട് വിക്കറ്റും. ഫലത്തിൽ ക്യാപിറ്റൽസിന്റെ എട്ടു വിക്കറ്റ് ജയം എളുപ്പമാക്കിയത് ഇവരാണ്. സീസണിൽ നോർക്കിയയുടെ ആദ്യ മത്സരമായിരുന്നു. ആദ്യ കളിയിൽത്തന്നെ മാൻ ഓഫ് ദ മാച്ച് നേടാനും നോർക്കിയയ്ക്കു സാധിച്ചു.
കഴിഞ്ഞ സീസണിലാണു നോർക്കിയ ഐപിഎല്ലിൽ എത്തിയത്. ഡൽഹിക്കായി 16 മത്സരങ്ങളിൽനിന്ന് 22 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 2017 മുതൽ ഡൽഹിക്കൊപ്പമുള്ള റബാദയായിരുന്നു കഴിഞ്ഞ സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമൻ-30. കഴിഞ്ഞ സീസണ് മുതൽ ഡൽഹിയുടെ ജയത്തിൽ ഇവരുടെ പങ്ക് നിർണായകമാണ്. ഓപ്പണിംഗ് പവർപ്ലേയിൽ നോർക്കിയ എതിരാളികൾക്കു പേടിസ്വപ്നമായിക്കൊണ്ടിരിക്കുന്നു.
പവർപ്ലേയിൽ നോർക്കിയയുടെ ബൗളിംഗ് സ്ട്രൈക്ക് റേറ്റ് 23, റബാദയുടേത് 38ഉം. ഈ സീസണിൽ എട്ടു മത്സരങ്ങളിൽനിന്ന് 16.36 സ്ട്രൈക്ക്റേറ്റും 8.83 ഇക്കോണമിയുമായി 11 വിക്കറ്റ് റബാദ നേടിയിട്ടുണ്ട്. ഒരു മത്സരം മാത്രം കളിച്ച് രണ്ട് വിക്കറ്റ് വീഴ്ത്തിയ നോർക്കിയയുടെ പേരിലാണു സീസണിലെ മികച്ച ഇക്കോണമി- 3.00.
ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഇന്ത്യ-ഇംഗ്ലണ്ട് സഖ്യമായ ദീപക് ചാഹർ-സാം കറൻ ദ്വയവും ഒട്ടും മോശമല്ല. ഈ ആറ് പേസർമാരിൽ ഏറ്റവും മികച്ച ബൗളിംഗ് ശരാശരിയുള്ളത് റബാദ-നോർക്കിയ കൂട്ടുകെട്ടിനാണ്. റബാദയുടേത് 24.09 ശരാശരിയും 8.83 ഇക്കോണമിയും. നോർക്കിയയുടേത് 6.00 ശരാശരിയും 3.00 ഇക്കോണമിയും.
കഴിഞ്ഞ സീസണ് മുതൽ ഡൽഹി ക്യാപിറ്റൽസിന്റെ ഇരുതല വാളാണു റബാദ-നോർക്കിയ സഖ്യം. ഇരുവരും രണ്ട് എൻഡിൽനിന്ന് ആക്രമിക്കുന്നതോടെ എതിരാളികൾ വാടിക്കൊഴിയും. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് x ഡൽഹി ക്യാപിറ്റൽസ് പോരാട്ടത്തിലും ഈ ദക്ഷിണാഫ്രിക്കൻ പേസ് ആക്രമണത്തിൽ ചൂടും ചൂരും കണ്ടു. നാല് ഓവറിൽ റബാദ 37 റണ്‍സ് വഴങ്ങി വീഴ്ത്തിയത് മൂന്നു വിക്കറ്റ്. നാല് ഓവറിൽ 12 റണ്‍സ് വഴങ്ങിയ നോർക്കിയ നേടിയതു രണ്ട് വിക്കറ്റും. ഫലത്തിൽ ക്യാപിറ്റൽസിന്റെ എട്ടു വിക്കറ്റ് ജയം എളുപ്പമാക്കിയത് ഇവരാണ്. സീസണിൽ നോർക്കിയയുടെ ആദ്യ മത്സരമായിരുന്നു. ആദ്യ കളിയിൽത്തന്നെ മാൻ ഓഫ് ദ മാച്ച് നേടാനും നോർക്കിയയ്ക്കു സാധിച്ചു.
കഴിഞ്ഞ സീസണിലാണു നോർക്കിയ ഐപിഎല്ലിൽ എത്തിയത്. ഡൽഹിക്കായി 16 മത്സരങ്ങളിൽനിന്ന് 22 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 2017 മുതൽ ഡൽഹിക്കൊപ്പമുള്ള റബാദയായിരുന്നു കഴിഞ്ഞ സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമൻ-30. കഴിഞ്ഞ സീസണ് മുതൽ ഡൽഹിയുടെ ജയത്തിൽ ഇവരുടെ പങ്ക് നിർണായകമാണ്. ഓപ്പണിംഗ് പവർപ്ലേയിൽ നോർക്കിയ എതിരാളികൾക്കു പേടിസ്വപ്നമായിക്കൊണ്ടിരിക്കുന്നു.
പവർപ്ലേയിൽ നോർക്കിയയുടെ ബൗളിംഗ് സ്ട്രൈക്ക് റേറ്റ് 23, റബാദയുടേത് 38ഉം. ഈ സീസണിൽ എട്ടു മത്സരങ്ങളിൽനിന്ന് 16.36 സ്ട്രൈക്ക്റേറ്റും 8.83 ഇക്കോണമിയുമായി 11 വിക്കറ്റ് റബാദ നേടിയിട്ടുണ്ട്. ഒരു മത്സരം മാത്രം കളിച്ച് രണ്ട് വിക്കറ്റ് വീഴ്ത്തിയ നോർക്കിയയുടെ പേരിലാണു സീസണിലെ മികച്ച ഇക്കോണമി- 3.00.