ദുബായ്: അവസാന ഓവറിൽ പഞ്ചാബിനെ എറിഞ്ഞിട്ട് വിജയംകവർന്ന് കാർത്തിക് ത്യാഗി. ആവേശം അവസാന പന്തിലേക്കു കാത്തുവച്ച ഐപിഎൽ രണ്ടാംഘട്ട മത്സരത്തിൽ രാജസ്ഥാൻ റോയൽസ് രണ്ടു റണ്‍സിനാണ് പഞ്ചാബ് കിംഗ്സിനെ വീഴ്ത്തിയത്.
രാജസ്ഥാൻ ഉയർത്തിയ 186 റണ്‍സ് ലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് അവസാന ഓവറിൽ എട്ടു വിക്കറ്റ് ശേഷിക്കെ വേണ്ടിയിരുന്നത് നാലു റണ്‍സ്. 21 പന്തിൽ 32 റണ്‍സുമായി നിക്കോളസ് പുരാനും 18 പന്തിൽ 25 റണ്‍സുമായി എയ്ഡൻ മാർക്രമും ക്രീസിൽ. ത്യാഗിയുടെ ആദ്യ രണ്ടു പന്തിൽ ഒരു റണ്‍സ്. മൂന്നാം പന്തിൽ പുരാനെ സഞ്ജു സാംസണിന്റെ കൈയിലെത്തിച്ചു. നാലാം പന്തിൽ ദീപക് ഹൂഡയ്ക്കു റണ്ണില്ല.
അഞ്ചാം പന്തിൽ ഹൂഡയും സഞ്ജുവിന്റെ കൈയിൽ. ജയിക്കാൻ ഒരു പന്തിൽ മൂന്ന്. ത്യാഗിയുടെ വൈഡായി വന്ന പന്ത് ഫാബിയൻ അലനെ കാഴ്ചക്കാരനാക്കി സഞ്ജുവിന്റെ കൈയിൽ വിശ്രമിക്കുന്പോൾ ദുബായ് സ്റ്റേഡിയം വിളിച്ചു, ത്യാഗീ.. യൂ ഹീറോ...!
നേരത്തേ, കെ.എൽ. രാഹുൽ (49)-മായങ്ക് അഗർവാൾ (67) സഖ്യം 120 റണ്‍സ് ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മിന്നുന്ന തുടക്കമാണ് പഞ്ചാബിന് നൽകിയത്. പവർപ്ലേയിൽ രാഹുലിനെ മൂന്നുവട്ടം കൈവിട്ട രാജസ്ഥാൻ ഫീൽഡർമാരും പഞ്ചാബിനെ സഹായിച്ചു.
ഇരുവരും പുറത്തായശേഷം മാർക്രം, പുരാൻ സഖ്യം 57 റണ്‍സ് കൂട്ടിച്ചേർത്ത് പബാബിനെ വിജയത്തിന് അടുത്തെത്തിച്ചതാണ്. എന്നാൽ അഞ്ചു ഡോട്ട്ബോളുകളും രണ്ടു വിക്കറ്റുമായി കളംനിറഞ്ഞ ത്യാഗിയുടെ അവസാന ഓവറിൽ എല്ലാം തകിടംമറിഞ്ഞു.
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കിയ അർഷ്ദീപ് സിംഗിന്റെ മികവിലാണ് പഞ്ചാബ് രാജസ്ഥാൻ റോയൽസിനെ 185നു പുറത്താക്കിയത്. അവസാന നാല് ഓവറിലാണ് രാജസ്ഥാൻ റോയൽസിന് ആറ് വിക്കറ്റ് നഷ്ടപ്പെട്ടത്.
36 പന്തിൽ രണ്ട് സിക്സും ആറ് ഫോറും അടക്കം 49 റണ്‍സ് നേടിയ യശ്വസി ജയ്സ്വാളാണ് റോയൽസിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ സഞ്ജു വി. സാംസണ് (4) വേഗം പുറത്തായി.
രാജസ്ഥാൻ ഉയർത്തിയ 186 റണ്‍സ് ലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് അവസാന ഓവറിൽ എട്ടു വിക്കറ്റ് ശേഷിക്കെ വേണ്ടിയിരുന്നത് നാലു റണ്‍സ്. 21 പന്തിൽ 32 റണ്‍സുമായി നിക്കോളസ് പുരാനും 18 പന്തിൽ 25 റണ്‍സുമായി എയ്ഡൻ മാർക്രമും ക്രീസിൽ. ത്യാഗിയുടെ ആദ്യ രണ്ടു പന്തിൽ ഒരു റണ്‍സ്. മൂന്നാം പന്തിൽ പുരാനെ സഞ്ജു സാംസണിന്റെ കൈയിലെത്തിച്ചു. നാലാം പന്തിൽ ദീപക് ഹൂഡയ്ക്കു റണ്ണില്ല.
അഞ്ചാം പന്തിൽ ഹൂഡയും സഞ്ജുവിന്റെ കൈയിൽ. ജയിക്കാൻ ഒരു പന്തിൽ മൂന്ന്. ത്യാഗിയുടെ വൈഡായി വന്ന പന്ത് ഫാബിയൻ അലനെ കാഴ്ചക്കാരനാക്കി സഞ്ജുവിന്റെ കൈയിൽ വിശ്രമിക്കുന്പോൾ ദുബായ് സ്റ്റേഡിയം വിളിച്ചു, ത്യാഗീ.. യൂ ഹീറോ...!
നേരത്തേ, കെ.എൽ. രാഹുൽ (49)-മായങ്ക് അഗർവാൾ (67) സഖ്യം 120 റണ്‍സ് ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മിന്നുന്ന തുടക്കമാണ് പഞ്ചാബിന് നൽകിയത്. പവർപ്ലേയിൽ രാഹുലിനെ മൂന്നുവട്ടം കൈവിട്ട രാജസ്ഥാൻ ഫീൽഡർമാരും പഞ്ചാബിനെ സഹായിച്ചു.
ഇരുവരും പുറത്തായശേഷം മാർക്രം, പുരാൻ സഖ്യം 57 റണ്‍സ് കൂട്ടിച്ചേർത്ത് പബാബിനെ വിജയത്തിന് അടുത്തെത്തിച്ചതാണ്. എന്നാൽ അഞ്ചു ഡോട്ട്ബോളുകളും രണ്ടു വിക്കറ്റുമായി കളംനിറഞ്ഞ ത്യാഗിയുടെ അവസാന ഓവറിൽ എല്ലാം തകിടംമറിഞ്ഞു.
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കിയ അർഷ്ദീപ് സിംഗിന്റെ മികവിലാണ് പഞ്ചാബ് രാജസ്ഥാൻ റോയൽസിനെ 185നു പുറത്താക്കിയത്. അവസാന നാല് ഓവറിലാണ് രാജസ്ഥാൻ റോയൽസിന് ആറ് വിക്കറ്റ് നഷ്ടപ്പെട്ടത്.
36 പന്തിൽ രണ്ട് സിക്സും ആറ് ഫോറും അടക്കം 49 റണ്‍സ് നേടിയ യശ്വസി ജയ്സ്വാളാണ് റോയൽസിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ സഞ്ജു വി. സാംസണ് (4) വേഗം പുറത്തായി.