നാലു ദിവസത്തിനിടെ രണ്ടുവട്ടമാണു വിരാട് കോഹ്ലി നായകസ്ഥാനം രാജിവച്ചത്. ദേശീയ ടീമിന്റെയും ഇപ്പോൾ ഐപിഎൽ ടീമിന്റെയും. ഈ ട്വന്റി-20 സീസണോടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ക്യാപ്റ്റൻസി ഒഴിയുകയാണെന്നു കോഹ്ലി പ്രഖ്യാപിച്ചു.
കുട്ടിക്രിക്കറ്റിൽ ഇനി ടീമുകളെ നയിക്കാനില്ലെന്ന കോഹ്ലിയുടെ പ്രഖ്യാപനം ഞെട്ടിച്ചെങ്കിലും അപ്രതീക്ഷിതമല്ല. കോഹ്ലി മുന്നോട്ടുവയ്ക്കുന്ന ജോലിഭാരമെന്ന വിശദീകരണത്തിനു മറുചോദ്യമുണ്ട്. ഈ ജോലിഭാരം ഒറ്റരാത്രികൊണ്ട് ഉണ്ടായതാണോ? അല്ല, കാരണം 2014 മുതൽ ടെസ്റ്റ് ടീമിന്റെയും 2017 മുതൽ ഏകദിന, ട്വന്റി-20 ടീമുകളുടെയും നായകനാണു കോഹ്ലി.
നഷ്ടപ്പെട്ട ഫോമിന്റെ ആശങ്കകളും നഷ്ടപ്പെട്ട ബാർഗെയ്നിംഗ് പവറും മുപ്പത്തിരണ്ടുകാരനായ കോഹ്ലിയെ വലയ്ക്കുന്നുണ്ടെന്നുറപ്പ്. ഇനിയും കാത്തിരുന്നാൽ തന്റെ ചോരയ്ക്കുവേണ്ടി കൂടുതൽ പേർ മുന്നോട്ടുവരുമെന്ന് മറ്റാരേക്കാൾ നന്നായി കോഹ്ലിക്കറിയാം.
2014 ഡിസംബർ 30ന് ധോണിയിൽനിന്നു ടെസ്റ്റ് നായകസ്ഥാനം കോഹ്ലി ഏറ്റെടുത്തശേഷം ധോണിയുടെ പ്രഭയ്ക്ക് മങ്ങലേറ്റു. ഉജ്വലപ്രകടനങ്ങളാണു കോഹ്ലിക്ക് അവിടെ തുണയായത്.
എന്നാൽ, ആ അഗ്രസീവായ കോഹ്ലി പഴയ ഫോമിന്റെ ഏഴയലത്തുപോലുമില്ല.
അഞ്ച് ഐപിഎൽ കിരീടങ്ങളുമായി മഹാമേരു പോലെ രോഹിത് ശർമ മുന്നിലും. എല്ലാ നായകസ്ഥാനങ്ങളും ഒന്നിച്ചു നഷ്ടപ്പെടുന്നതിനേക്കാൾ ഒരെണ്ണം കളയുന്നതാണ് നല്ലതെന്നു കോഹ്ലി ചിന്തിച്ചാൽ കുറ്റം പറയാനില്ല. മറ്റു രണ്ടു ഫോർമാറ്റിലും നായകപദവിയും ബിസിസിഐയിൽ വിരാട് കോഹ്ലിയുടെ ബാർഗെയ്നിംഗ് പവറും നിലനിർത്താൻ ഒരൊറ്റ ഒറ്റമൂലിയേയുള്ളൂ.
റോയൽ ചലഞ്ചേഴ്സ് ബാംഗളൂരിന്റെയും ഐപിഎൽ ടൂർണമെന്റിലെ തന്നെയും ഏറ്റവും വിജയിച്ച കളിക്കാരനാണ് കോഹ്ലി. 200 മത്സരങ്ങളിൽനിന്ന് 6081 റണ്‍സ്. അഞ്ചു സെഞ്ചുറിയും 40 അർധസെഞ്ചുറിയും ഉൾപ്പെടെയാണിത്.
നായകനെന്ന നിലയിൽ 43.25 റണ്‍ ശരാശരിയിൽ 4679 റണ്‍സ്, അതും 134.11 സ്ട്രൈക്ക് റേറ്റിൽ. എന്നിട്ടും എട്ടു സീസണുകളിൽ ആർസിബിയെ നയിച്ച കോഹ്ലിയുടെ പേരിൽ ഒരു ഐപിഎൽ കിരീടംപോലുമില്ല. മൂന്നുവട്ടം പ്ലേഓഫ്, 2016ൽ റണ്ണർഅപ്പ്.
ഇന്ത്യൻ ജഴ്സിയിലെ വിജയശതമാനത്തിൽ കോഹ്ലി (65.11) ധോണി (59.28) യേക്കാൾ മുന്നിലാണ്. എന്നാൽ കിരീടമില്ല. ഐപിഎല്ലിലും സമാനസ്ഥിതി. ആർസിബിയെന്ന ഫ്രാഞ്ചൈസിയെയും തിരിച്ചും താങ്ങിനിർത്തുന്നതു വിരാട് കോഹ്ലിയെന്ന ബ്രാൻഡ് വാല്യു മാത്രം.
ടെസ്റ്റ് ക്രിക്കറ്റിനോടുള്ള താത്പര്യം കോഹ്ലി പലവട്ടം തുറന്നുപറഞ്ഞിട്ടുണ്ട്. രണ്ടുവർഷത്തിനിടെ ദേശീയടീമിനുവേണ്ടി ഒരു സെഞ്ചുറി നേടാൻ കോഹ്ലിക്കു കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ, ട്വന്റി-20 നായകപദവി ഒഴിഞ്ഞ് ടെസ്റ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നാവും കോഹ്ലിയുടെ ചിന്ത.
രോഹിത്തിനെ ഏകദിനത്തിൽ നായകനാക്കുമെന്ന അഭ്യൂഹങ്ങളും ഇതിനോടു കൂട്ടിവായിക്കണം. ഈ വർഷം ഒന്‍പതു ടെസ്റ്റ് കളിച്ച കോഹ്ലിയുടെ ബാറ്റിംഗ് ശരാശരി 29.8 മാത്രം. 2021 ഐപിഎൽ സീസണിന്റെ ആദ്യ പാദത്തിൽ പേരിലുള്ളത് ഒരു അർധസെഞ്ചുറി. ചുറ്റുമുള്ള സമ്മർദങ്ങളുടെ നെഗറ്റിവിറ്റി കോഹ്ലിയെ ബാധിച്ചിട്ടുണ്ടാവാം.
എന്തുകൊണ്ട് ഇപ്പോൾ?
അടുത്ത വർഷം മെഗാ ഐപിഎൽ ലേലം നടക്കുന്നുണ്ട്. ഫ്രാഞ്ചൈസികൾ ടീമുകളെ ഉടച്ചുവാർക്കും. 2008 മുതൽ ടീമിന്റെ ഭാഗമായ കോഹ്ലിയെ വിട്ടുകളയാൻ ആർസിബി തയാറായേക്കില്ല. 2013ൽ കൈയിൽകിട്ടിയ നായകപദവി ഒഴിഞ്ഞെങ്കിലും ആർസിബിയിൽ ഐപിഎൽ കരിയർ അവസാനിപ്പിക്കുമെന്ന കോഹ്ലിയുടെ വാക്കുകളിൽ ഇതു വ്യക്തം.
അടുത്തതാര്?
എ.ബി. ഡിവില്ല്യേഴ്സിന്റെയും ഗ്ലെൻ മാക്സ്വെല്ലിന്റെയും പേരുകൾക്കാണ് ഇപ്പോൾ മുൻതൂക്കം. ആർസിബി വളർത്തിയെടുത്ത യുവതാരം ദേവദത്ത് പടിക്കലിനും നായകന്റെ തൊപ്പിക്കു സാധ്യതയുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ അനുഭവപരിചയമുള്ള താരത്തെ അടുത്ത സീസണിൽ ടീമിലെടുത്ത് നായകസ്ഥാനം നൽകാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഈ സീസണിൽ ഐപിഎൽ കിരീടം നേടിയാൽ കോഹ്ലിയോടു തീരുമാനം പിൻവലിക്കാൻ ആർസിബി ആവശ്യപ്പെട്ടേക്കാം.
കുട്ടിക്രിക്കറ്റിൽ ഇനി ടീമുകളെ നയിക്കാനില്ലെന്ന കോഹ്ലിയുടെ പ്രഖ്യാപനം ഞെട്ടിച്ചെങ്കിലും അപ്രതീക്ഷിതമല്ല. കോഹ്ലി മുന്നോട്ടുവയ്ക്കുന്ന ജോലിഭാരമെന്ന വിശദീകരണത്തിനു മറുചോദ്യമുണ്ട്. ഈ ജോലിഭാരം ഒറ്റരാത്രികൊണ്ട് ഉണ്ടായതാണോ? അല്ല, കാരണം 2014 മുതൽ ടെസ്റ്റ് ടീമിന്റെയും 2017 മുതൽ ഏകദിന, ട്വന്റി-20 ടീമുകളുടെയും നായകനാണു കോഹ്ലി.
നഷ്ടപ്പെട്ട ഫോമിന്റെ ആശങ്കകളും നഷ്ടപ്പെട്ട ബാർഗെയ്നിംഗ് പവറും മുപ്പത്തിരണ്ടുകാരനായ കോഹ്ലിയെ വലയ്ക്കുന്നുണ്ടെന്നുറപ്പ്. ഇനിയും കാത്തിരുന്നാൽ തന്റെ ചോരയ്ക്കുവേണ്ടി കൂടുതൽ പേർ മുന്നോട്ടുവരുമെന്ന് മറ്റാരേക്കാൾ നന്നായി കോഹ്ലിക്കറിയാം.
2014 ഡിസംബർ 30ന് ധോണിയിൽനിന്നു ടെസ്റ്റ് നായകസ്ഥാനം കോഹ്ലി ഏറ്റെടുത്തശേഷം ധോണിയുടെ പ്രഭയ്ക്ക് മങ്ങലേറ്റു. ഉജ്വലപ്രകടനങ്ങളാണു കോഹ്ലിക്ക് അവിടെ തുണയായത്.
എന്നാൽ, ആ അഗ്രസീവായ കോഹ്ലി പഴയ ഫോമിന്റെ ഏഴയലത്തുപോലുമില്ല.
അഞ്ച് ഐപിഎൽ കിരീടങ്ങളുമായി മഹാമേരു പോലെ രോഹിത് ശർമ മുന്നിലും. എല്ലാ നായകസ്ഥാനങ്ങളും ഒന്നിച്ചു നഷ്ടപ്പെടുന്നതിനേക്കാൾ ഒരെണ്ണം കളയുന്നതാണ് നല്ലതെന്നു കോഹ്ലി ചിന്തിച്ചാൽ കുറ്റം പറയാനില്ല. മറ്റു രണ്ടു ഫോർമാറ്റിലും നായകപദവിയും ബിസിസിഐയിൽ വിരാട് കോഹ്ലിയുടെ ബാർഗെയ്നിംഗ് പവറും നിലനിർത്താൻ ഒരൊറ്റ ഒറ്റമൂലിയേയുള്ളൂ.
റോയൽ ചലഞ്ചേഴ്സ് ബാംഗളൂരിന്റെയും ഐപിഎൽ ടൂർണമെന്റിലെ തന്നെയും ഏറ്റവും വിജയിച്ച കളിക്കാരനാണ് കോഹ്ലി. 200 മത്സരങ്ങളിൽനിന്ന് 6081 റണ്‍സ്. അഞ്ചു സെഞ്ചുറിയും 40 അർധസെഞ്ചുറിയും ഉൾപ്പെടെയാണിത്.
നായകനെന്ന നിലയിൽ 43.25 റണ്‍ ശരാശരിയിൽ 4679 റണ്‍സ്, അതും 134.11 സ്ട്രൈക്ക് റേറ്റിൽ. എന്നിട്ടും എട്ടു സീസണുകളിൽ ആർസിബിയെ നയിച്ച കോഹ്ലിയുടെ പേരിൽ ഒരു ഐപിഎൽ കിരീടംപോലുമില്ല. മൂന്നുവട്ടം പ്ലേഓഫ്, 2016ൽ റണ്ണർഅപ്പ്.
ഇന്ത്യൻ ജഴ്സിയിലെ വിജയശതമാനത്തിൽ കോഹ്ലി (65.11) ധോണി (59.28) യേക്കാൾ മുന്നിലാണ്. എന്നാൽ കിരീടമില്ല. ഐപിഎല്ലിലും സമാനസ്ഥിതി. ആർസിബിയെന്ന ഫ്രാഞ്ചൈസിയെയും തിരിച്ചും താങ്ങിനിർത്തുന്നതു വിരാട് കോഹ്ലിയെന്ന ബ്രാൻഡ് വാല്യു മാത്രം.
ടെസ്റ്റ് ക്രിക്കറ്റിനോടുള്ള താത്പര്യം കോഹ്ലി പലവട്ടം തുറന്നുപറഞ്ഞിട്ടുണ്ട്. രണ്ടുവർഷത്തിനിടെ ദേശീയടീമിനുവേണ്ടി ഒരു സെഞ്ചുറി നേടാൻ കോഹ്ലിക്കു കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ, ട്വന്റി-20 നായകപദവി ഒഴിഞ്ഞ് ടെസ്റ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നാവും കോഹ്ലിയുടെ ചിന്ത.
രോഹിത്തിനെ ഏകദിനത്തിൽ നായകനാക്കുമെന്ന അഭ്യൂഹങ്ങളും ഇതിനോടു കൂട്ടിവായിക്കണം. ഈ വർഷം ഒന്‍പതു ടെസ്റ്റ് കളിച്ച കോഹ്ലിയുടെ ബാറ്റിംഗ് ശരാശരി 29.8 മാത്രം. 2021 ഐപിഎൽ സീസണിന്റെ ആദ്യ പാദത്തിൽ പേരിലുള്ളത് ഒരു അർധസെഞ്ചുറി. ചുറ്റുമുള്ള സമ്മർദങ്ങളുടെ നെഗറ്റിവിറ്റി കോഹ്ലിയെ ബാധിച്ചിട്ടുണ്ടാവാം.
എന്തുകൊണ്ട് ഇപ്പോൾ?
അടുത്ത വർഷം മെഗാ ഐപിഎൽ ലേലം നടക്കുന്നുണ്ട്. ഫ്രാഞ്ചൈസികൾ ടീമുകളെ ഉടച്ചുവാർക്കും. 2008 മുതൽ ടീമിന്റെ ഭാഗമായ കോഹ്ലിയെ വിട്ടുകളയാൻ ആർസിബി തയാറായേക്കില്ല. 2013ൽ കൈയിൽകിട്ടിയ നായകപദവി ഒഴിഞ്ഞെങ്കിലും ആർസിബിയിൽ ഐപിഎൽ കരിയർ അവസാനിപ്പിക്കുമെന്ന കോഹ്ലിയുടെ വാക്കുകളിൽ ഇതു വ്യക്തം.
അടുത്തതാര്?
എ.ബി. ഡിവില്ല്യേഴ്സിന്റെയും ഗ്ലെൻ മാക്സ്വെല്ലിന്റെയും പേരുകൾക്കാണ് ഇപ്പോൾ മുൻതൂക്കം. ആർസിബി വളർത്തിയെടുത്ത യുവതാരം ദേവദത്ത് പടിക്കലിനും നായകന്റെ തൊപ്പിക്കു സാധ്യതയുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ അനുഭവപരിചയമുള്ള താരത്തെ അടുത്ത സീസണിൽ ടീമിലെടുത്ത് നായകസ്ഥാനം നൽകാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഈ സീസണിൽ ഐപിഎൽ കിരീടം നേടിയാൽ കോഹ്ലിയോടു തീരുമാനം പിൻവലിക്കാൻ ആർസിബി ആവശ്യപ്പെട്ടേക്കാം.