ഒരു കുറ്റകൃത്യം എന്ന നിലയിൽ മാത്രമല്ല ഒരു സാമൂഹ്യവിപത്ത് എന്ന നിലയിലും സമീപിച്ചെങ്കിൽമാത്രമേ മനുഷ്യക്കടത്തുപോലുള്ള പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയൂ.
നിയമവ്യവസ്ഥകൾ ആവശ്യത്തിനുള്ളപ്പോഴും രാജ്യത്തു മനുഷ്യക്കടത്ത് നിർബാധം തുടരുകയാണെന്ന നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് അസ്വസ്ഥതപ്പെടുത്തുന്നതാണ്. 2020-ൽ രാജ്യത്ത് 1,714 മനുഷ്യക്കടത്തുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് എൻസിആർബി പറയുന്നു. റിപ്പോർട്ട് കാലയളവിൽ 184 മനുഷ്യക്കടത്തു കേസുകളുണ്ടായ മഹാരാഷ്ട്രയും തെലുങ്കാനയുമാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്. എന്നാൽ, കേരളത്തിൽ ഇത്തരം 166 കേസുകളുണ്ടായെന്ന വിവരം ഞെട്ടിക്കുന്നതാണ്.
സന്പൂർണ സാക്ഷരതയിൽ അഭിമാനിക്കുകയും സാമൂഹിക വികസന സൂചികകളിൽ ലോകനിലവാരത്തിനൊപ്പമാണെന്ന് ഊറ്റംകൊള്ളുകയും ചെയ്യുന്ന ഒരു സംസ്ഥാനത്തിന് അങ്ങേയറ്റം അപമാനകരമാണ് ഈ കണക്ക്. അടിമവേല, വേശ്യാവൃത്തി, വീട്ടുജോലി തുടങ്ങിയവയ്ക്കു വേണ്ടിയാണു മനുഷ്യക്കടത്ത് പ്രധാനമായും നടത്തുന്നത്. ഇത്തരം കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്ന നിരക്ക് 10.6 ശതമാനം മാത്രമാണെന്നും റിപ്പോർട്ടിലുണ്ട്. ശിക്ഷയെപ്പറ്റി പേടി തോന്നേണ്ടതില്ലെങ്കിൽ ഏതു കുറ്റകൃത്യവും വർധിക്കും. മനുഷ്യക്കടത്ത് നിർബാധം തുടരുന്നതിന് ഒരു പ്രധാന കാരണം ഇതാകാം. ലിംഗവിവേചനം, ദരിദ്രവിഭാഗങ്ങൾക്കു വേണ്ടത്ര സർക്കാർസംരക്ഷണം ലഭിക്കാത്തത് തുടങ്ങിയ സാമൂഹിക കാരണങ്ങളുമുണ്ട്.
നിയമംമൂലം നിരോധിക്കപ്പെട്ടതാണെങ്കിലും ഇന്ത്യയിൽ പലയിടത്തും ഇപ്പോഴും അടിമവേലയും ബാലവേലയുമുണ്ട്. രാജ്യത്തു രണ്ടു കോടി മുതൽ ആറു കോടിവരെ അടിമവേലക്കാരുണ്ടെന്നാണു ചില സർക്കാരിതര സന്നദ്ധസംഘടനകളുടെ കണക്ക്. അനധികൃത മനുഷ്യക്കടത്തിലൂടെ ഇതിനായി ആളുകളെ എത്തിക്കുന്നു. ചുവന്ന തെരുവുകളിലേയ്ക്കു വലിച്ചെറിയപ്പെടുന്നവരും ധാരാളം. നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിൽനിന്നു സെക്സ് റാക്കറ്റുകൾ സ്ത്രീകളെ ഇന്ത്യയിലേക്കു കൊണ്ടുവരുന്നുണ്ട്.
ഇന്ത്യയിൽനിന്നു ഗൾഫ് രാജ്യങ്ങളിലേക്കു വീട്ടുജോലിക്കെന്നും മറ്റും പറഞ്ഞു സ്ത്രീകളെ കൊണ്ടുപോകുന്നതിന്റെ റിപ്പോർട്ടുകളും വന്നിട്ടുള്ളതാണ്. അനധികൃത ഏജൻസികൾ മുഖേന ഇങ്ങനെ കയറ്റിഅയയ്ക്കപ്പെടുന്ന പലരും ചെന്നെത്തപ്പെടുന്നതു സെക്സ് റാക്കറ്റുകളുടെയും ഭീകരപ്രസ്ഥാനങ്ങളുടെയും പിടിയിൽ. ഊരാക്കുടുക്കിൽനിന്നു രക്ഷപ്പെടണമെന്നു വിചാരിച്ചാലും നടക്കാറില്ല. അത്രയ്ക്ക് ആസൂത്രിതമായാണ് ഇത്തരം മാഫിയാസംഘങ്ങളുടെ പ്രവർത്തനം. നിയമപാലന ഏജൻസികളുടെ കരങ്ങൾ തങ്ങളിലേക്കെത്താതിരിക്കാനുള്ള പ്രതിരോധം തീർക്കാൻ അവർക്കറിയാം. മനുഷ്യക്കടത്തു റാക്കറ്റുകളുടെ കെണിയിൽ സ്ത്രീകളും കുട്ടികളുമൊക്കെ പെടുന്നതു പലപ്പോഴും അവരുടെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഒത്താശയോടെയാണ് എന്നതും വസ്തുതയാണ്. തട്ടിയെടുക്കപ്പെടുന്നവരുടെ എണ്ണവും കുറവല്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതുകൊണ്ടാണ് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നതെന്നതു പരസ്യമായ രഹസ്യം.
സർക്കാരിന്റെ കണക്കുകൾ പ്രകാരം 2019-ൽ 5,145 മനുഷ്യക്കടത്ത് ഇരകളെയും ഇതിനു വിധേയരായോ എന്നു സംശയിക്കപ്പെട്ട 2,505 പേരെയും കണ്ടെത്തിയിരുന്നു. ഇതിൽ 3,133 പേരെ അടിമവേലയ്ക്കായും 2012 പേരെ വേശ്യാവൃത്തിക്കായും കൊണ്ടുവന്നതാണ്. മനുഷ്യക്കടത്ത് ഇരകളിൽ 62 ശതമാനവും സ്ത്രീകളാണ് എന്നത് എടുത്തുപറയണം. മനുഷ്യക്കടത്ത് ഇരകളിൽ മിക്കവരെയും അതിലേയ്ക്കു തള്ളിവിടുന്നതു ദാരിദ്ര്യവും അനാഥത്വവുമാണ്.
നമ്മുടെ വികസനസമീപനങ്ങളിലെ പോരായ്മകളുടെയും സാമൂഹ്യസുരക്ഷാ സംവിധാനത്തിലെ അപര്യാപ്തതകളുടെയും ഇരകളാണവർ. ജനകീയ പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടുന്നതരത്തിൽ പോലീസിന്റെ പ്രവർത്തനത്തിൽ വിപുലീകരണവും ത്രിതല പഞ്ചായത്തുകൾ പോലുള്ള പ്രാദേശിക സർക്കാരുകളും ഉണ്ടായിട്ടും മനുഷ്യക്കടത്തുപോലുള്ള തിന്മകളും അതിനു വഴിവയ്ക്കുന്ന സാഹചര്യങ്ങളും കുറയ്ക്കാനാകുന്നില്ല എന്നതു ഖേദകരമാണ്. ഒരു കുറ്റകൃത്യം എന്ന നിലയിൽ മാത്രമല്ല ഒരു സാമൂഹ്യവിപത്ത് എന്ന നിലയിലും സമീപിച്ചെങ്കിൽ മാത്രമേ ഇതിനു ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയൂ.
മനുഷ്യക്കടത്തു സംഭവങ്ങളെല്ലാം കേസുകളായി രജിസ്റ്റർ ചെയ്യപ്പെടുകയും അവയെപ്പറ്റി കാര്യക്ഷമമായ അന്വേഷണം നടത്തുകയും കുറ്റക്കാർ ശിക്ഷിക്കപ്പെടുകയും ചെയ്താലേ ഫലപ്രദമായി നടപടിയെടുത്തു എന്നു പറയാനാവൂ. കേന്ദ്ര സർക്കാർ കൂടുതലായി ആന്റി ഹ്യൂമൻ ട്രാഫിക് യൂണിറ്റുകൾ സ്ഥാപിക്കുകയും അവയുടെ പ്രവർത്തനത്തിനു കൂടുതൽ ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ പട്രോളിംഗും ചെക്ക്പോസ്റ്റുകളിൽ പരിശോധനയും കർക്കശമാക്കി. രാജ്യത്തെ 10,000 പോലീസ് സ്റ്റേഷനുകളിൽ വിമൻ ഹെൽപ് ഡെസ്കുകൾ സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ചു. ഇന്ത്യയിൽ 80 ലക്ഷത്തോളം മനുഷ്യക്കടത്ത് ഇരകളുണ്ടെന്നാണു ചില സംഘടനകളുടെ കണക്ക്. ഭരണകൂടവും നിയമസംവിധാനങ്ങളും കുറേക്കൂടി കാര്യക്ഷമവും നടപടികൾ സത്വരവും ആകാതെ ഈ സാമൂഹ്യവിപത്തിനു കടിഞ്ഞാണിടാനാകില്ലെന്നു വിദഗ്ധർ പറയുന്നു.
നിയമവ്യവസ്ഥകൾ ആവശ്യത്തിനുള്ളപ്പോഴും രാജ്യത്തു മനുഷ്യക്കടത്ത് നിർബാധം തുടരുകയാണെന്ന നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് അസ്വസ്ഥതപ്പെടുത്തുന്നതാണ്. 2020-ൽ രാജ്യത്ത് 1,714 മനുഷ്യക്കടത്തുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് എൻസിആർബി പറയുന്നു. റിപ്പോർട്ട് കാലയളവിൽ 184 മനുഷ്യക്കടത്തു കേസുകളുണ്ടായ മഹാരാഷ്ട്രയും തെലുങ്കാനയുമാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്. എന്നാൽ, കേരളത്തിൽ ഇത്തരം 166 കേസുകളുണ്ടായെന്ന വിവരം ഞെട്ടിക്കുന്നതാണ്.
സന്പൂർണ സാക്ഷരതയിൽ അഭിമാനിക്കുകയും സാമൂഹിക വികസന സൂചികകളിൽ ലോകനിലവാരത്തിനൊപ്പമാണെന്ന് ഊറ്റംകൊള്ളുകയും ചെയ്യുന്ന ഒരു സംസ്ഥാനത്തിന് അങ്ങേയറ്റം അപമാനകരമാണ് ഈ കണക്ക്. അടിമവേല, വേശ്യാവൃത്തി, വീട്ടുജോലി തുടങ്ങിയവയ്ക്കു വേണ്ടിയാണു മനുഷ്യക്കടത്ത് പ്രധാനമായും നടത്തുന്നത്. ഇത്തരം കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്ന നിരക്ക് 10.6 ശതമാനം മാത്രമാണെന്നും റിപ്പോർട്ടിലുണ്ട്. ശിക്ഷയെപ്പറ്റി പേടി തോന്നേണ്ടതില്ലെങ്കിൽ ഏതു കുറ്റകൃത്യവും വർധിക്കും. മനുഷ്യക്കടത്ത് നിർബാധം തുടരുന്നതിന് ഒരു പ്രധാന കാരണം ഇതാകാം. ലിംഗവിവേചനം, ദരിദ്രവിഭാഗങ്ങൾക്കു വേണ്ടത്ര സർക്കാർസംരക്ഷണം ലഭിക്കാത്തത് തുടങ്ങിയ സാമൂഹിക കാരണങ്ങളുമുണ്ട്.
നിയമംമൂലം നിരോധിക്കപ്പെട്ടതാണെങ്കിലും ഇന്ത്യയിൽ പലയിടത്തും ഇപ്പോഴും അടിമവേലയും ബാലവേലയുമുണ്ട്. രാജ്യത്തു രണ്ടു കോടി മുതൽ ആറു കോടിവരെ അടിമവേലക്കാരുണ്ടെന്നാണു ചില സർക്കാരിതര സന്നദ്ധസംഘടനകളുടെ കണക്ക്. അനധികൃത മനുഷ്യക്കടത്തിലൂടെ ഇതിനായി ആളുകളെ എത്തിക്കുന്നു. ചുവന്ന തെരുവുകളിലേയ്ക്കു വലിച്ചെറിയപ്പെടുന്നവരും ധാരാളം. നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിൽനിന്നു സെക്സ് റാക്കറ്റുകൾ സ്ത്രീകളെ ഇന്ത്യയിലേക്കു കൊണ്ടുവരുന്നുണ്ട്.
ഇന്ത്യയിൽനിന്നു ഗൾഫ് രാജ്യങ്ങളിലേക്കു വീട്ടുജോലിക്കെന്നും മറ്റും പറഞ്ഞു സ്ത്രീകളെ കൊണ്ടുപോകുന്നതിന്റെ റിപ്പോർട്ടുകളും വന്നിട്ടുള്ളതാണ്. അനധികൃത ഏജൻസികൾ മുഖേന ഇങ്ങനെ കയറ്റിഅയയ്ക്കപ്പെടുന്ന പലരും ചെന്നെത്തപ്പെടുന്നതു സെക്സ് റാക്കറ്റുകളുടെയും ഭീകരപ്രസ്ഥാനങ്ങളുടെയും പിടിയിൽ. ഊരാക്കുടുക്കിൽനിന്നു രക്ഷപ്പെടണമെന്നു വിചാരിച്ചാലും നടക്കാറില്ല. അത്രയ്ക്ക് ആസൂത്രിതമായാണ് ഇത്തരം മാഫിയാസംഘങ്ങളുടെ പ്രവർത്തനം. നിയമപാലന ഏജൻസികളുടെ കരങ്ങൾ തങ്ങളിലേക്കെത്താതിരിക്കാനുള്ള പ്രതിരോധം തീർക്കാൻ അവർക്കറിയാം. മനുഷ്യക്കടത്തു റാക്കറ്റുകളുടെ കെണിയിൽ സ്ത്രീകളും കുട്ടികളുമൊക്കെ പെടുന്നതു പലപ്പോഴും അവരുടെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഒത്താശയോടെയാണ് എന്നതും വസ്തുതയാണ്. തട്ടിയെടുക്കപ്പെടുന്നവരുടെ എണ്ണവും കുറവല്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതുകൊണ്ടാണ് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നതെന്നതു പരസ്യമായ രഹസ്യം.
സർക്കാരിന്റെ കണക്കുകൾ പ്രകാരം 2019-ൽ 5,145 മനുഷ്യക്കടത്ത് ഇരകളെയും ഇതിനു വിധേയരായോ എന്നു സംശയിക്കപ്പെട്ട 2,505 പേരെയും കണ്ടെത്തിയിരുന്നു. ഇതിൽ 3,133 പേരെ അടിമവേലയ്ക്കായും 2012 പേരെ വേശ്യാവൃത്തിക്കായും കൊണ്ടുവന്നതാണ്. മനുഷ്യക്കടത്ത് ഇരകളിൽ 62 ശതമാനവും സ്ത്രീകളാണ് എന്നത് എടുത്തുപറയണം. മനുഷ്യക്കടത്ത് ഇരകളിൽ മിക്കവരെയും അതിലേയ്ക്കു തള്ളിവിടുന്നതു ദാരിദ്ര്യവും അനാഥത്വവുമാണ്.
നമ്മുടെ വികസനസമീപനങ്ങളിലെ പോരായ്മകളുടെയും സാമൂഹ്യസുരക്ഷാ സംവിധാനത്തിലെ അപര്യാപ്തതകളുടെയും ഇരകളാണവർ. ജനകീയ പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടുന്നതരത്തിൽ പോലീസിന്റെ പ്രവർത്തനത്തിൽ വിപുലീകരണവും ത്രിതല പഞ്ചായത്തുകൾ പോലുള്ള പ്രാദേശിക സർക്കാരുകളും ഉണ്ടായിട്ടും മനുഷ്യക്കടത്തുപോലുള്ള തിന്മകളും അതിനു വഴിവയ്ക്കുന്ന സാഹചര്യങ്ങളും കുറയ്ക്കാനാകുന്നില്ല എന്നതു ഖേദകരമാണ്. ഒരു കുറ്റകൃത്യം എന്ന നിലയിൽ മാത്രമല്ല ഒരു സാമൂഹ്യവിപത്ത് എന്ന നിലയിലും സമീപിച്ചെങ്കിൽ മാത്രമേ ഇതിനു ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയൂ.
മനുഷ്യക്കടത്തു സംഭവങ്ങളെല്ലാം കേസുകളായി രജിസ്റ്റർ ചെയ്യപ്പെടുകയും അവയെപ്പറ്റി കാര്യക്ഷമമായ അന്വേഷണം നടത്തുകയും കുറ്റക്കാർ ശിക്ഷിക്കപ്പെടുകയും ചെയ്താലേ ഫലപ്രദമായി നടപടിയെടുത്തു എന്നു പറയാനാവൂ. കേന്ദ്ര സർക്കാർ കൂടുതലായി ആന്റി ഹ്യൂമൻ ട്രാഫിക് യൂണിറ്റുകൾ സ്ഥാപിക്കുകയും അവയുടെ പ്രവർത്തനത്തിനു കൂടുതൽ ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ പട്രോളിംഗും ചെക്ക്പോസ്റ്റുകളിൽ പരിശോധനയും കർക്കശമാക്കി. രാജ്യത്തെ 10,000 പോലീസ് സ്റ്റേഷനുകളിൽ വിമൻ ഹെൽപ് ഡെസ്കുകൾ സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ചു. ഇന്ത്യയിൽ 80 ലക്ഷത്തോളം മനുഷ്യക്കടത്ത് ഇരകളുണ്ടെന്നാണു ചില സംഘടനകളുടെ കണക്ക്. ഭരണകൂടവും നിയമസംവിധാനങ്ങളും കുറേക്കൂടി കാര്യക്ഷമവും നടപടികൾ സത്വരവും ആകാതെ ഈ സാമൂഹ്യവിപത്തിനു കടിഞ്ഞാണിടാനാകില്ലെന്നു വിദഗ്ധർ പറയുന്നു.