കൃത്യമായി പറഞ്ഞാൽ 2019 ഐസിസി ഏകദിന ക്രിക്കറ്റ് സെമിയിൽ ഇന്ത്യ പരാജയപ്പെട്ടപ്പോൾ മുതൽ ആരംഭിച്ച തലമാറ്റ ചർച്ചയ്ക്കാണ് ഇന്നലെ വിരാമമായത്. ട്വന്റി-20 ക്രിക്കറ്റ് ക്യാപ്റ്റൻസിയിൽ തന്നാലാകുന്നത് ചെയ്തെന്നും ഇനി ഒരു ബാറ്റ്സ്മാനായി ടീമിനൊപ്പമുണ്ടാകുമെന്നും സ്ഥാനമൊഴിഞ്ഞ അറിയിപ്പിൽ വിരാട് കോഹ്ലി കുറിച്ചു.
അതെ, ഇന്ത്യയുടെ ട്വന്റി-20 ക്യാപ്റ്റൻസ്ഥാനത്ത് നവംബർവരെ മാത്രമേ കോഹ്ലി ഉണ്ടാകൂ. 2017ൽ എം.എസ്. ധോണിയുടെ പിൻതുടർച്ചക്കാരനായാണു കോഹ്ലി ഇന്ത്യൻ ട്വന്റി-20 ക്യാപ്റ്റൻസ്ഥാനത്ത് എത്തിയത്.
45 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച് 27 ജയം നേടിയ കോഹ്ലി യുഎഇയിൽ അരങ്ങേറുന്ന ട്വന്റി-20 ലോകകപ്പിനുശേഷം നായക സ്ഥാനത്തുണ്ടാകില്ല. ജോലിഭാരം കുറക്കുന്നതിന് വേണ്ടിയാണ് ട്വന്റി-20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതെന്ന് പ്രഖ്യാപിച്ച താരം ഏകദിനങ്ങളിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും വ്യക്തമാക്കി.
കോഹ്ലിയുടെ ഈ പ്രഖ്യാപനം ഇന്ത്യയുടെ പരിമിത ഓവർ ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്കും വിരാമമിട്ടു. കോഹ്ലിക്കു പകരം രോഹിത് ശർമയായിരിക്കും ട്വന്റി-20 ടീമിനെ നയിക്കുക.
ഇംഗ്ലണ്ട് പ്രശ്നമാണ്
2019ൽ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ക്രിക്കറ്റിനു പിന്നാലെ രോഹിത് ശർമയെ ഇന്ത്യയുടെ പരിമിത ഓവർ ക്രിക്കറ്റ് ക്യാപ്റ്റൻസ്ഥാനം ഏൽപ്പിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയർന്നിരുന്നു. അതെല്ലാം കെട്ടടിങ്ങി രണ്ടു വർഷത്തിനുശേഷം ഇന്ത്യ വീണ്ടും ഇംഗ്ലണ്ടിലെത്തി. ഐസിസി ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലും തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയുമായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. അഞ്ച് മത്സര പരന്പരയിൽ ഇന്ത്യ 2-1ന് മുന്നിട്ടു നിൽക്കുകയും അഞ്ചാം ടെസ്റ്റ് നടക്കാതിരിക്കുകയും ചെയ്തതോടെ പരിമിത ഓവർ ക്യാപ്റ്റൻസി വീണ്ടും സജീവ ചർച്ചയിലെത്തി.
കോഹ്ലിക്കു പകരം രോഹിത് ശർമ ട്വന്റി-20യിൽ നയിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. കോഹ്ലിതന്നെ അതെല്ലാം തള്ളിയെങ്കിലും ഇന്നലെ എല്ലാം കീഴ്മേൽ മറിഞ്ഞു. ട്വന്റി-20 ക്യാപ്റ്റൻ സ്ഥാനത്ത് ട്വന്റി-20 ലോകകപ്പിനുശേഷം താനുണ്ടാകില്ലെന്നു കോഹലി വ്യക്തമാക്കി.
അതെ, ഇന്ത്യയുടെ ട്വന്റി-20 ക്യാപ്റ്റൻസ്ഥാനത്ത് നവംബർവരെ മാത്രമേ കോഹ്ലി ഉണ്ടാകൂ. 2017ൽ എം.എസ്. ധോണിയുടെ പിൻതുടർച്ചക്കാരനായാണു കോഹ്ലി ഇന്ത്യൻ ട്വന്റി-20 ക്യാപ്റ്റൻസ്ഥാനത്ത് എത്തിയത്.
45 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച് 27 ജയം നേടിയ കോഹ്ലി യുഎഇയിൽ അരങ്ങേറുന്ന ട്വന്റി-20 ലോകകപ്പിനുശേഷം നായക സ്ഥാനത്തുണ്ടാകില്ല. ജോലിഭാരം കുറക്കുന്നതിന് വേണ്ടിയാണ് ട്വന്റി-20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതെന്ന് പ്രഖ്യാപിച്ച താരം ഏകദിനങ്ങളിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും വ്യക്തമാക്കി.
കോഹ്ലിയുടെ ഈ പ്രഖ്യാപനം ഇന്ത്യയുടെ പരിമിത ഓവർ ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്കും വിരാമമിട്ടു. കോഹ്ലിക്കു പകരം രോഹിത് ശർമയായിരിക്കും ട്വന്റി-20 ടീമിനെ നയിക്കുക.
ഇംഗ്ലണ്ട് പ്രശ്നമാണ്
2019ൽ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ക്രിക്കറ്റിനു പിന്നാലെ രോഹിത് ശർമയെ ഇന്ത്യയുടെ പരിമിത ഓവർ ക്രിക്കറ്റ് ക്യാപ്റ്റൻസ്ഥാനം ഏൽപ്പിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയർന്നിരുന്നു. അതെല്ലാം കെട്ടടിങ്ങി രണ്ടു വർഷത്തിനുശേഷം ഇന്ത്യ വീണ്ടും ഇംഗ്ലണ്ടിലെത്തി. ഐസിസി ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലും തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയുമായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. അഞ്ച് മത്സര പരന്പരയിൽ ഇന്ത്യ 2-1ന് മുന്നിട്ടു നിൽക്കുകയും അഞ്ചാം ടെസ്റ്റ് നടക്കാതിരിക്കുകയും ചെയ്തതോടെ പരിമിത ഓവർ ക്യാപ്റ്റൻസി വീണ്ടും സജീവ ചർച്ചയിലെത്തി.
കോഹ്ലിക്കു പകരം രോഹിത് ശർമ ട്വന്റി-20യിൽ നയിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. കോഹ്ലിതന്നെ അതെല്ലാം തള്ളിയെങ്കിലും ഇന്നലെ എല്ലാം കീഴ്മേൽ മറിഞ്ഞു. ട്വന്റി-20 ക്യാപ്റ്റൻ സ്ഥാനത്ത് ട്വന്റി-20 ലോകകപ്പിനുശേഷം താനുണ്ടാകില്ലെന്നു കോഹലി വ്യക്തമാക്കി.