അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനുശേഷം ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്നു രവി ശാസ്ത്രി പടിയിറങ്ങും. ട്വന്റി-20 ലോകകപ്പിനു പിന്നാലെ രവി ശാസ്ത്രിയുമായുള്ള കരാർ അവസാനിക്കും.
ശാസ്ത്രിയുടെ കസേരയിൽ ഇന്ത്യൻ ടീമിന്റെ തന്ത്രജ്ഞസ്ഥാനത്ത് അടുത്തത് ആരായിരിക്കുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. ജൂലൈയിൽ ഇന്ത്യൻ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിൽ മുഖ്യ പരിശീലക സ്ഥാനമലങ്കരിച്ചത് മുൻ താരമായ രാഹുൽ ദ്രാവിഡ് ആയിരുന്നു. ഇന്ത്യ എ, അണ്ടർ 19 ടീമുകളെ പരിശീലിപ്പിച്ച പരിചയ സന്പത്ത് ദ്രാവിഡിനുണ്ട്.
ഇന്ത്യയുടെ മുൻ പരിശീലകനും ഐപിഎല്ലിൽ പഞ്ചാബ് കിംഗിന്റെ മുഖ്യ പരിശീലകനുമായ അനിൽ കുംബ്ലെ, എം.എസ്. ധോണി എന്നിവരും സജീവ പരിഗണനയിലുണ്ടെന്നാണു സൂചന. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ തയാറാണെന്നു നേരത്തേ വ്യക്തമാക്കിയ വീരേന്ദർ സെവാഗും പരിഗണനയിലുണ്ട്.
ട്വന്റി 20 ലോകകപ്പിനുശേഷം ഡിസംബറിൽ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യയെ പുതിയ പരിശീലകൻ നയിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. 2017-ലാണ് രവിശാസ്ത്രി ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റത്. 2019 വരെയായിരുന്നു കരാർ. 2019-ൽ രണ്ട് വർഷത്തേക്കുകൂടി കരാർ നീട്ടുകയായിരുന്നു.
ശാസ്ത്രിയുടെ കസേരയിൽ ഇന്ത്യൻ ടീമിന്റെ തന്ത്രജ്ഞസ്ഥാനത്ത് അടുത്തത് ആരായിരിക്കുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. ജൂലൈയിൽ ഇന്ത്യൻ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിൽ മുഖ്യ പരിശീലക സ്ഥാനമലങ്കരിച്ചത് മുൻ താരമായ രാഹുൽ ദ്രാവിഡ് ആയിരുന്നു. ഇന്ത്യ എ, അണ്ടർ 19 ടീമുകളെ പരിശീലിപ്പിച്ച പരിചയ സന്പത്ത് ദ്രാവിഡിനുണ്ട്.
ഇന്ത്യയുടെ മുൻ പരിശീലകനും ഐപിഎല്ലിൽ പഞ്ചാബ് കിംഗിന്റെ മുഖ്യ പരിശീലകനുമായ അനിൽ കുംബ്ലെ, എം.എസ്. ധോണി എന്നിവരും സജീവ പരിഗണനയിലുണ്ടെന്നാണു സൂചന. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ തയാറാണെന്നു നേരത്തേ വ്യക്തമാക്കിയ വീരേന്ദർ സെവാഗും പരിഗണനയിലുണ്ട്.
ട്വന്റി 20 ലോകകപ്പിനുശേഷം ഡിസംബറിൽ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യയെ പുതിയ പരിശീലകൻ നയിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. 2017-ലാണ് രവിശാസ്ത്രി ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റത്. 2019 വരെയായിരുന്നു കരാർ. 2019-ൽ രണ്ട് വർഷത്തേക്കുകൂടി കരാർ നീട്ടുകയായിരുന്നു.