ബേണ്‍ (സ്വിറ്റ്സർലൻഡ്): യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡും ലയണൽ മെസിക്കാലത്തിനുശേഷമിറങ്ങിയ ബാഴ്സലോണയും ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരങ്ങളിൽ പരാജയപ്പെട്ടു. സ്വിറ്റ്സർലൻഡ് ചാന്പ്യന്മാരായ യംഗ് ബോയ്സ് 2-1നാണ് ഇംഗ്ലീഷ് ഗ്ലാമൻ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറിച്ചത്.
സ്വിസ് ബോയ്സ്
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ക്രിസ്റ്റ്യാനൊ റൊണാൾഡോ തിരിച്ചെത്തിയശേഷമുള്ള ക്ലബ്ബിന്റെ ആദ്യ യൂറോപ്യൻ പോരാട്ടമായിരുന്നു സ്വിറ്റ്സർലൻഡിലെ ബേണിൽ യംഗ് ബോയ്സിനെതിരേ നടന്നത്. റൊണാൾഡോയുടെ ഗോളിൽ 13-ാം മിനിറ്റിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സംഘം ലീഡ് നേടുകയും ചെയ്തു. എന്നാൽ, 35-ാം മിനിറ്റിൽ ആരോണ്‍ വാൻ ബിസാക്ക നേരിട്ടുള്ള ചുവപ്പു കാർഡിലൂടെ പുറത്തേക്ക് നടന്നതോടെ യുണൈറ്റഡിന്റെ അംഗ ബലം 10 ആയി ചുരുങ്ങി.
66-ാം മിനിറ്റിൽ മൗമി എൻഗാമല്യുവിലൂടെ യംഗ് ബോയ്സ് ഒപ്പമെത്തി. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ യുണൈറ്റഡിന്റെ തലയിൽ ഇടിത്തീയായി യംഗ് ബോയ്സിന്റെ വിജയ ഗോൾ.
യുണൈറ്റഡിന്റെ ലിംഗാർഡിന്റെ അലക്ഷ്യമായ ബാക്ക് പാസ് ലഭിച്ച യംഗ് ബോയ്സിന്റെ തിയോസണ്‍ ജോർഡൻ സീബാഷു പന്ത് കൃത്യമായി വലയിൽ നിക്ഷേപിച്ചു.
94:22 സെക്കൻഡ്
2010ൽ ബയേണ്‍ മ്യൂണിക്കിന്റെ ഇവിക ഒലിച്ചിനുശേഷം ഇഞ്ചുറി ടൈമിൽ യുണൈറ്റഡിനെതിരേ ചാന്പ്യൻസ് ലീഗിൽ വിജയ ഗോൾ നേടുന്ന ആദ്യ താരമാണു യംഗ് ബോയ്സിന്റെ അമേരിക്കൻ താരം സീബാഷു.
94 മിനിറ്റ് 22 സെക്കൻഡിലായിരുന്നു സീബാഷു വലകുലുക്കിയത്. വെറും രണ്ടു തവണ മാത്രമാണ് യുണൈറ്റഡിനു ഷോട്ട് എടുക്കാൻ സാധിച്ചത്. 2003-04നുശേഷം ഇത്രയും കുറവ് ഷോട്ട് ഒരു ക്ലബ് എടുക്കുന്നത് ഇതാദ്യം.
സിആർ7 റിക്കാർഡ്
യംഗ് ബോയ്സിനെതിരേ ഗോളടിച്ച ക്രിസ്റ്റ്യാനൊ റൊണാൾഡോ ചാന്പ്യൻസ് ലീഗിൽ 36 വ്യത്യസ്ത ടീമുകൾക്കെതിരേ ഗോൾ നേടി . ഇക്കാര്യത്തിൽ ലയണൽ മെസിയുടെ റിക്കാർഡിനൊപ്പവും റൊണാൾഡോ എത്തി.
ചാന്പ്യൻസ് ലീഗിൽ റൊണാൾഡോയുടെ 177-ാം മത്സരമായിരുന്നു. ഏറ്റവും കൂടുതൽ മത്സരം കളിച്ചതിന്റെ റിക്കാർഡിൽ സ്പാനിഷ് മുൻ താരം ഐകർ കസിയസിനൊപ്പവും റൊണാൾഡോ എത്തി. 151 മത്സരം കളിച്ച ബാഴ്സലോണ മുൻ താരം ചാവിയാണ് ഇവർക്കു പിന്നിലുള്ളത്.
സ്വിസ് ബോയ്സ്
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ക്രിസ്റ്റ്യാനൊ റൊണാൾഡോ തിരിച്ചെത്തിയശേഷമുള്ള ക്ലബ്ബിന്റെ ആദ്യ യൂറോപ്യൻ പോരാട്ടമായിരുന്നു സ്വിറ്റ്സർലൻഡിലെ ബേണിൽ യംഗ് ബോയ്സിനെതിരേ നടന്നത്. റൊണാൾഡോയുടെ ഗോളിൽ 13-ാം മിനിറ്റിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സംഘം ലീഡ് നേടുകയും ചെയ്തു. എന്നാൽ, 35-ാം മിനിറ്റിൽ ആരോണ്‍ വാൻ ബിസാക്ക നേരിട്ടുള്ള ചുവപ്പു കാർഡിലൂടെ പുറത്തേക്ക് നടന്നതോടെ യുണൈറ്റഡിന്റെ അംഗ ബലം 10 ആയി ചുരുങ്ങി.
66-ാം മിനിറ്റിൽ മൗമി എൻഗാമല്യുവിലൂടെ യംഗ് ബോയ്സ് ഒപ്പമെത്തി. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ യുണൈറ്റഡിന്റെ തലയിൽ ഇടിത്തീയായി യംഗ് ബോയ്സിന്റെ വിജയ ഗോൾ.
യുണൈറ്റഡിന്റെ ലിംഗാർഡിന്റെ അലക്ഷ്യമായ ബാക്ക് പാസ് ലഭിച്ച യംഗ് ബോയ്സിന്റെ തിയോസണ്‍ ജോർഡൻ സീബാഷു പന്ത് കൃത്യമായി വലയിൽ നിക്ഷേപിച്ചു.
94:22 സെക്കൻഡ്
2010ൽ ബയേണ്‍ മ്യൂണിക്കിന്റെ ഇവിക ഒലിച്ചിനുശേഷം ഇഞ്ചുറി ടൈമിൽ യുണൈറ്റഡിനെതിരേ ചാന്പ്യൻസ് ലീഗിൽ വിജയ ഗോൾ നേടുന്ന ആദ്യ താരമാണു യംഗ് ബോയ്സിന്റെ അമേരിക്കൻ താരം സീബാഷു.
94 മിനിറ്റ് 22 സെക്കൻഡിലായിരുന്നു സീബാഷു വലകുലുക്കിയത്. വെറും രണ്ടു തവണ മാത്രമാണ് യുണൈറ്റഡിനു ഷോട്ട് എടുക്കാൻ സാധിച്ചത്. 2003-04നുശേഷം ഇത്രയും കുറവ് ഷോട്ട് ഒരു ക്ലബ് എടുക്കുന്നത് ഇതാദ്യം.
സിആർ7 റിക്കാർഡ്
യംഗ് ബോയ്സിനെതിരേ ഗോളടിച്ച ക്രിസ്റ്റ്യാനൊ റൊണാൾഡോ ചാന്പ്യൻസ് ലീഗിൽ 36 വ്യത്യസ്ത ടീമുകൾക്കെതിരേ ഗോൾ നേടി . ഇക്കാര്യത്തിൽ ലയണൽ മെസിയുടെ റിക്കാർഡിനൊപ്പവും റൊണാൾഡോ എത്തി.
ചാന്പ്യൻസ് ലീഗിൽ റൊണാൾഡോയുടെ 177-ാം മത്സരമായിരുന്നു. ഏറ്റവും കൂടുതൽ മത്സരം കളിച്ചതിന്റെ റിക്കാർഡിൽ സ്പാനിഷ് മുൻ താരം ഐകർ കസിയസിനൊപ്പവും റൊണാൾഡോ എത്തി. 151 മത്സരം കളിച്ച ബാഴ്സലോണ മുൻ താരം ചാവിയാണ് ഇവർക്കു പിന്നിലുള്ളത്.