ദുബായ്: ഇന്ത്യ x ഇംഗ്ലണ്ട് ടെസ്റ്റ് പരന്പരയിലെ അഞ്ചാം ടെസ്റ്റ് റദ്ദാക്കിയെങ്കിലും അതിന്റെ തീയും പുകയും അടങ്ങുന്നില്ല. ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡും (ബിസിസിഐ) ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡും (ഇസിബി) തമ്മിലുള്ള ശീതസമരം അനന്തമായി തുടരുന്നു.
ഇൻഷ്വൻസ് ഇനത്തിൽ വൻതുക നഷ്ടം സംഭവിച്ചതായി ഇസിബി, ഐസിസിക്കു പരാതി നൽകി. 407 കോടി രൂപയുടെ നഷ്ടമാണ് അഞ്ചാം ടെസ്റ്റ് റദ്ദാക്കിയതിലൂടെ ഇസിബിക്ക് സംഭവിച്ചതെന്നാണ് ആരോപണം.
കോവിഡ് രോഗത്തിന്റെ അടിസ്ഥാനത്തിലാണു മത്സരങ്ങൾ റദ്ദാക്കപ്പെടുന്നതെങ്കിൽ ഇൻഷ്വറൻസ് തുകയിൽ നഷ്ടം സംഭവിക്കില്ലെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാൽ, ഇക്കാര്യം മറച്ചുവച്ച് ബിസിസിഐയെയും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയും പ്രതിക്കൂട്ടിലാക്കാനാണ് ഇസിബിയുടെ ശ്രമം.
ഞായറാഴ്ച ആരംഭിക്കുന്ന ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് മുന്നിൽക്കണ്ട് ഇന്ത്യൻ സീനിയർ താരങ്ങൾ അഞ്ചാം ടെസ്റ്റ് ഒഴിവാക്കാൻ ലഭിച്ച അവസരം ബോധപൂർവം വിനിയോഗിക്കുകയായിരുന്നെന്നാണ് ഇസിബിയുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ ആരോപണം.
ഈ മാസം 10ന് മാഞ്ചസ്റ്ററിലായിരുന്നു അഞ്ചാം ടെസ്റ്റ് നടക്കേണ്ടത്. ടെസ്റ്റ് നടന്നിരുന്നെങ്കിൽ ഇന്നലെവരെ മത്സരം ഉണ്ടായേക്കുമായിരുന്നു. തുടർന്ന് ഐപിഎല്ലിനായി താരങ്ങൾ യുഎഇയിലേക്കു പറക്കണം. ഇതിനിടയിൽ നാല് ദിവസത്തെ ഇടവേള മാത്രമേ കളിക്കാർക്കു ലഭിക്കുമായിരുന്നുള്ളൂ.
നാലാം ടെസ്റ്റിനിടെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്കും തുടർന്ന് മൂന്നു പരിശീലക സംഘാംഗങ്ങൾക്കും കോവിഡ് പിടിപെട്ടതോടെ ഇന്ത്യൻ താരങ്ങൾ കളിക്കാൻ തയാറായില്ല. താരങ്ങൾ കോവിഡ് നെഗറ്റീവ് ആയിരുന്നു.
പരന്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ഇസിബിയുടെ ആവശ്യം പരന്പര 2-2 സമനിലയായതായി പ്രഖ്യാപിക്കണമെന്നതാണ്. ഐസിസി ഈ ആവശ്യം അംഗീകരിച്ചാൽ ഇസിബിക്ക് ഇൻഷ്വറൻസ് തുകയിൽ നഷ്ടമുണ്ടാകില്ല. എന്നാൽ, ബിസിസിഐ അടുത്ത വർഷം നടത്തുന്ന പര്യടനത്തിൽ അഞ്ചാം ടെസ്റ്റ് കളിക്കാമെന്ന് അറിയിച്ചിരുന്നു.
മാറ്റിവച്ച ടെസ്റ്റിനു പകരമായി അടുത്ത വർഷം ഇംഗ്ലണ്ടിൽ ഏകദിന, ട്വന്റി-20 അധികമത്സരങ്ങൾ കളിക്കാൻ ഇന്ത്യ തയാറാണെന്നും ബിസിസിഐ അറിയിച്ചു. അതേസമയം, അഞ്ചാം ടെസ്റ്റ് അടുത്ത വർഷം നടത്താനുള്ള ശ്രമത്തിലാണ് ഐസിസി. ഇതിനെതിരേ ഇംഗ്ലണ്ട് രംഗത്തുണ്ട്.
കോഹ്ലിയുടെ ഇ-മെയിൽ
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് റദ്ദാക്കുന്നതിന്റെ തലേദിവസം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബിസിസിഐക്ക് ഇ-മെയിൽ അയച്ചതായി ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റൻ ഡേവിഡ് ഗവർ.
അസിസ്റ്റന്റ് ഫിസിയോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ടീമംഗങ്ങളുടെ മാനസികാവസ്ഥ വിവരിച്ച് അർധരാത്രിയാണ് കോഹ്ലി ഇ-മെയിൽ ചെയ്തത്.
മത്സരങ്ങൾ ഉപേക്ഷിക്കുന്നതു സാധാരണമാണ്. എന്നാൽ, കുറച്ച് ഓവറെങ്കിലും കളിച്ച ശേഷമാണ് ഉപേക്ഷിക്കുക. മാഞ്ചസ്റ്റർ ടെസ്റ്റിൽ സംഭവിച്ചത് അതല്ലെന്നും ഗവർ ആരോപിച്ചു.
ഇൻഷ്വൻസ് ഇനത്തിൽ വൻതുക നഷ്ടം സംഭവിച്ചതായി ഇസിബി, ഐസിസിക്കു പരാതി നൽകി. 407 കോടി രൂപയുടെ നഷ്ടമാണ് അഞ്ചാം ടെസ്റ്റ് റദ്ദാക്കിയതിലൂടെ ഇസിബിക്ക് സംഭവിച്ചതെന്നാണ് ആരോപണം.
കോവിഡ് രോഗത്തിന്റെ അടിസ്ഥാനത്തിലാണു മത്സരങ്ങൾ റദ്ദാക്കപ്പെടുന്നതെങ്കിൽ ഇൻഷ്വറൻസ് തുകയിൽ നഷ്ടം സംഭവിക്കില്ലെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാൽ, ഇക്കാര്യം മറച്ചുവച്ച് ബിസിസിഐയെയും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയും പ്രതിക്കൂട്ടിലാക്കാനാണ് ഇസിബിയുടെ ശ്രമം.
ഞായറാഴ്ച ആരംഭിക്കുന്ന ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് മുന്നിൽക്കണ്ട് ഇന്ത്യൻ സീനിയർ താരങ്ങൾ അഞ്ചാം ടെസ്റ്റ് ഒഴിവാക്കാൻ ലഭിച്ച അവസരം ബോധപൂർവം വിനിയോഗിക്കുകയായിരുന്നെന്നാണ് ഇസിബിയുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ ആരോപണം.
ഈ മാസം 10ന് മാഞ്ചസ്റ്ററിലായിരുന്നു അഞ്ചാം ടെസ്റ്റ് നടക്കേണ്ടത്. ടെസ്റ്റ് നടന്നിരുന്നെങ്കിൽ ഇന്നലെവരെ മത്സരം ഉണ്ടായേക്കുമായിരുന്നു. തുടർന്ന് ഐപിഎല്ലിനായി താരങ്ങൾ യുഎഇയിലേക്കു പറക്കണം. ഇതിനിടയിൽ നാല് ദിവസത്തെ ഇടവേള മാത്രമേ കളിക്കാർക്കു ലഭിക്കുമായിരുന്നുള്ളൂ.
നാലാം ടെസ്റ്റിനിടെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്കും തുടർന്ന് മൂന്നു പരിശീലക സംഘാംഗങ്ങൾക്കും കോവിഡ് പിടിപെട്ടതോടെ ഇന്ത്യൻ താരങ്ങൾ കളിക്കാൻ തയാറായില്ല. താരങ്ങൾ കോവിഡ് നെഗറ്റീവ് ആയിരുന്നു.
പരന്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ഇസിബിയുടെ ആവശ്യം പരന്പര 2-2 സമനിലയായതായി പ്രഖ്യാപിക്കണമെന്നതാണ്. ഐസിസി ഈ ആവശ്യം അംഗീകരിച്ചാൽ ഇസിബിക്ക് ഇൻഷ്വറൻസ് തുകയിൽ നഷ്ടമുണ്ടാകില്ല. എന്നാൽ, ബിസിസിഐ അടുത്ത വർഷം നടത്തുന്ന പര്യടനത്തിൽ അഞ്ചാം ടെസ്റ്റ് കളിക്കാമെന്ന് അറിയിച്ചിരുന്നു.
മാറ്റിവച്ച ടെസ്റ്റിനു പകരമായി അടുത്ത വർഷം ഇംഗ്ലണ്ടിൽ ഏകദിന, ട്വന്റി-20 അധികമത്സരങ്ങൾ കളിക്കാൻ ഇന്ത്യ തയാറാണെന്നും ബിസിസിഐ അറിയിച്ചു. അതേസമയം, അഞ്ചാം ടെസ്റ്റ് അടുത്ത വർഷം നടത്താനുള്ള ശ്രമത്തിലാണ് ഐസിസി. ഇതിനെതിരേ ഇംഗ്ലണ്ട് രംഗത്തുണ്ട്.
കോഹ്ലിയുടെ ഇ-മെയിൽ
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് റദ്ദാക്കുന്നതിന്റെ തലേദിവസം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബിസിസിഐക്ക് ഇ-മെയിൽ അയച്ചതായി ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റൻ ഡേവിഡ് ഗവർ.
അസിസ്റ്റന്റ് ഫിസിയോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ടീമംഗങ്ങളുടെ മാനസികാവസ്ഥ വിവരിച്ച് അർധരാത്രിയാണ് കോഹ്ലി ഇ-മെയിൽ ചെയ്തത്.
മത്സരങ്ങൾ ഉപേക്ഷിക്കുന്നതു സാധാരണമാണ്. എന്നാൽ, കുറച്ച് ഓവറെങ്കിലും കളിച്ച ശേഷമാണ് ഉപേക്ഷിക്കുക. മാഞ്ചസ്റ്റർ ടെസ്റ്റിൽ സംഭവിച്ചത് അതല്ലെന്നും ഗവർ ആരോപിച്ചു.