മാഞ്ചസ്റ്റർ: യുണൈറ്റഡിന്റെ ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയാണു റൊണാൾഡോടെ ക്ലബ്ബിലേക്കുള്ള രണ്ടാം വരവിനു കാരണമെന്നു ഇതിഹാസ മാനേജരായ സർ അലക്സ് ഫെർഗൂസണ്.
പോർച്ചുഗൽ സൂപ്പർ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൽഡോ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ 12 വർഷത്തിനുശേഷം തിരിച്ചെത്തിയതെങ്ങനെയെന്ന് സർ അലക്സ് ഫെർഗൂസണ് വെളിപ്പെടുത്തി.
റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിക്കായി കളിക്കുന്നത് ഓർക്കാൻപോലും എനിക്കു സാധിക്കില്ല, ആർക്കും സാധ്യമല്ല. അതുകൊണ്ടു മാത്രമാണു റൊണാൾഡോയെ സ്വന്തമാക്കാൻ രംഗത്തിറങ്ങിയത്.
ഗ്ലാസേഴ്സുമായി (യുണൈറ്റഡ് ഉടമകൾ) സംസാരിച്ചു, അവർ അംഗീകരിച്ചു. കുറേ ആളുകളുടെ പ്രയത്നമുണ്ട്. എന്നാൽ കഴിയുന്നതു ഞാനും ചെയ്തു. ഏറ്റവും പ്രധാനം റൊണാൾഡോയ്ക്ക് യുണൈറ്റഡിൽ തിരിച്ചെത്താൻ ആഗ്രഹമുണ്ടായിരുന്നു എന്നതുതന്നെ- ഫെർഗൂസണ് പറഞ്ഞു.
പോർച്ചുഗൽ സൂപ്പർ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൽഡോ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ 12 വർഷത്തിനുശേഷം തിരിച്ചെത്തിയതെങ്ങനെയെന്ന് സർ അലക്സ് ഫെർഗൂസണ് വെളിപ്പെടുത്തി.
റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിക്കായി കളിക്കുന്നത് ഓർക്കാൻപോലും എനിക്കു സാധിക്കില്ല, ആർക്കും സാധ്യമല്ല. അതുകൊണ്ടു മാത്രമാണു റൊണാൾഡോയെ സ്വന്തമാക്കാൻ രംഗത്തിറങ്ങിയത്.
ഗ്ലാസേഴ്സുമായി (യുണൈറ്റഡ് ഉടമകൾ) സംസാരിച്ചു, അവർ അംഗീകരിച്ചു. കുറേ ആളുകളുടെ പ്രയത്നമുണ്ട്. എന്നാൽ കഴിയുന്നതു ഞാനും ചെയ്തു. ഏറ്റവും പ്രധാനം റൊണാൾഡോയ്ക്ക് യുണൈറ്റഡിൽ തിരിച്ചെത്താൻ ആഗ്രഹമുണ്ടായിരുന്നു എന്നതുതന്നെ- ഫെർഗൂസണ് പറഞ്ഞു.