ഐപിഎല്ലിന്റെ സമാപനത്തിനു പിന്നാലെ ഗൾഫിൽ ഐസിസി ട്വന്റി-20 ലോകകപ്പ് ആരംഭിക്കും. ലോകകപ്പ് പോരാട്ടത്തിനു ശേഷിക്കുന്നത് വെറും 37 ദിനം മാത്രം. ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ലോകകപ്പ് ആയിരുന്നു ഇത്. എന്നാൽ, കോവിഡ് വ്യാപനത്തെത്തുടർന്ന് ചാന്പ്യൻഷിപ് ഗൾഫിൽ നടത്താൻ ബിസിസിഐ തീരുമാനിച്ചു. ഐസിസി ഇത് അംഗീകരിക്കുകയും ചെയ്തു. ഒമാൻ, യുഎഇ എന്നിവിടങ്ങിലായാണ് ലോകകപ്പ് ട്വന്റി-20 പോരാട്ടം. മത്സരങ്ങൾ നടക്കുന്നത് ഗൾഫ് രാജ്യങ്ങളിലാണെങ്കിലും ആതിഥേയ ചുമതല ബിസിസിഐക്കാണ്.
സൂപ്പർ 12ലേക്കുള്ള യോഗ്യതാ റൗണ്ട് പോരാട്ടങ്ങളോടെയാണു ലോകകപ്പ് പോരാട്ടം ആരംഭിക്കുന്നത്. ഒക്ടോബർ 17ന് ഒമാനും പാപുവ ന്യൂ ഗ്വിനിയും തമ്മിലാണ് ആദ്യ മത്സരം. സൂപ്പർ 12 യോഗ്യതയ്ക്കായി എട്ടു ടീമുകൾ രംഗത്തുണ്ട്. ഇവയിൽനിന്ന് നാലു ടീമുകൾ സൂപ്പർ 12ൽ പ്രവേശിക്കും.
സൂപ്പർ 12ലെ ഗ്രൂപ്പ് ഒന്നിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നിവയാണുള്ളത്. ഇവയ്ക്കൊപ്പം യോഗ്യത ജയിച്ചെത്തുന്ന രണ്ടു ടീമും ഉൾപ്പെടും. ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ന്യൂസിലൻഡ് എന്നിവയാണ് സൂപ്പർ ടീമുകൾ. ഒക്ടോബർ 24ന് ഇന്ത്യ x പാക് പോരാട്ടത്തോടെയാണു ഗ്രൂപ്പ് രണ്ടു മത്സരം ആരംഭിക്കുക.
എന്തുകൊണ്ട് അശ്വിൻ?
ലോകകപ്പ് ട്വന്റി-20ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഓഫ് സ്പിന്നർ ആർ. അശ്വിനെ ഉൾപ്പെടുത്തിയതും ഓപ്പണർ ശിഖർ ധവാൻ, യുസ് വേന്ദ്ര ചാഹൽ തുടങ്ങിയവരെ ഒഴിവാക്കിയതുമായിരുന്നു. ഐപിഎല്ലിൽ 14-ാം സീസണിൽ നിലവിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയതു ധവാനാണ്.
2017 ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെതിരേയാണ് അശ്വിൻ അവസാനമായി ഇന്ത്യക്കായി ട്വന്റി-20 കളത്തിലെത്തിയത്. ഐപിഎൽ 2020 മുതൽ പവർപ്ലേയിൽ അശ്വിന്റെ പ്രകടനമാണ് ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാൻ സെലക്ടർമാരെ പ്രേരിപ്പിച്ചതെന്നുവേണം കരുതാൻ.
പവർപ്ലേയിൽ 7.34 ഇക്കോണമിയിൽ ഏഴു വിക്കറ്റുകൾ അശ്വിൻ 2020 മുതൽ വീഴ്ത്തിയിട്ടുണ്ട്. വാഷിംഗ്ടണ്‍ സുന്ദർ പരിക്കേറ്റ് വിശ്രമത്തിലായതിനാൽ ഓഫ് സ്പിന്നർ റോളിൽ ഏറ്റവും കൂടുതൽ പരിഗണിക്കപ്പെട്ടതും അശ്വിനായിരുന്നു.
സൂപ്പർ 12ലേക്കുള്ള യോഗ്യതാ റൗണ്ട് പോരാട്ടങ്ങളോടെയാണു ലോകകപ്പ് പോരാട്ടം ആരംഭിക്കുന്നത്. ഒക്ടോബർ 17ന് ഒമാനും പാപുവ ന്യൂ ഗ്വിനിയും തമ്മിലാണ് ആദ്യ മത്സരം. സൂപ്പർ 12 യോഗ്യതയ്ക്കായി എട്ടു ടീമുകൾ രംഗത്തുണ്ട്. ഇവയിൽനിന്ന് നാലു ടീമുകൾ സൂപ്പർ 12ൽ പ്രവേശിക്കും.
സൂപ്പർ 12ലെ ഗ്രൂപ്പ് ഒന്നിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നിവയാണുള്ളത്. ഇവയ്ക്കൊപ്പം യോഗ്യത ജയിച്ചെത്തുന്ന രണ്ടു ടീമും ഉൾപ്പെടും. ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ന്യൂസിലൻഡ് എന്നിവയാണ് സൂപ്പർ ടീമുകൾ. ഒക്ടോബർ 24ന് ഇന്ത്യ x പാക് പോരാട്ടത്തോടെയാണു ഗ്രൂപ്പ് രണ്ടു മത്സരം ആരംഭിക്കുക.
എന്തുകൊണ്ട് അശ്വിൻ?
ലോകകപ്പ് ട്വന്റി-20ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഓഫ് സ്പിന്നർ ആർ. അശ്വിനെ ഉൾപ്പെടുത്തിയതും ഓപ്പണർ ശിഖർ ധവാൻ, യുസ് വേന്ദ്ര ചാഹൽ തുടങ്ങിയവരെ ഒഴിവാക്കിയതുമായിരുന്നു. ഐപിഎല്ലിൽ 14-ാം സീസണിൽ നിലവിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയതു ധവാനാണ്.
2017 ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെതിരേയാണ് അശ്വിൻ അവസാനമായി ഇന്ത്യക്കായി ട്വന്റി-20 കളത്തിലെത്തിയത്. ഐപിഎൽ 2020 മുതൽ പവർപ്ലേയിൽ അശ്വിന്റെ പ്രകടനമാണ് ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാൻ സെലക്ടർമാരെ പ്രേരിപ്പിച്ചതെന്നുവേണം കരുതാൻ.
പവർപ്ലേയിൽ 7.34 ഇക്കോണമിയിൽ ഏഴു വിക്കറ്റുകൾ അശ്വിൻ 2020 മുതൽ വീഴ്ത്തിയിട്ടുണ്ട്. വാഷിംഗ്ടണ്‍ സുന്ദർ പരിക്കേറ്റ് വിശ്രമത്തിലായതിനാൽ ഓഫ് സ്പിന്നർ റോളിൽ ഏറ്റവും കൂടുതൽ പരിഗണിക്കപ്പെട്ടതും അശ്വിനായിരുന്നു.