യുഎസ് ഓപ്പണ്‍ വനിതാ സിംഗിൾസിൽ മികവ് തുടർന്ന് ബ്രിട്ടന്റെ എമ്മ റാഡുകാനു. ടെന്നീസിലെ ഓപ്പണ്‍ കാലഘട്ടത്തിൽ യോഗ്യതാ ഘട്ടം കടന്ന് യുഎസ് ഓപ്പണ്‍ സെമിയിലെത്തിയ ആദ്യതാരമെന്ന റിക്കാർഡ് റാഡുകാനു സ്വന്തമാക്കി.
പതിനെട്ടുകാരിയായ ബ്രിട്ടീഷ്താരം ഒളിന്പിക് ചാന്പ്യനും 11-ാം സീഡുമായ ബെലിന്ദ ബെൻസിച്ചിനെ 6-3, 6-4ന് കീഴടക്കി. 150-ാം റാങ്കിലാണ് റാഡുകാനു.
സെമിയിൽ റാഡുകാനു ഗ്രീസിന്റെ മരിയ സകാരിയെ നേരിടും. ലോക നാലാം നന്പർ കരോളിന പ്ലീഷ്കോവയെ അട്ടിമറിച്ചാണ് 18-ാം റാങ്കിലുള്ള സകാരി സെമിയിലെത്തിയത്. 6-4, 6-4നാണ് ഗ്രീക്ക് താരത്തിന്റെ ജയം.
പതിനെട്ടുകാരിയായ ബ്രിട്ടീഷ്താരം ഒളിന്പിക് ചാന്പ്യനും 11-ാം സീഡുമായ ബെലിന്ദ ബെൻസിച്ചിനെ 6-3, 6-4ന് കീഴടക്കി. 150-ാം റാങ്കിലാണ് റാഡുകാനു.
സെമിയിൽ റാഡുകാനു ഗ്രീസിന്റെ മരിയ സകാരിയെ നേരിടും. ലോക നാലാം നന്പർ കരോളിന പ്ലീഷ്കോവയെ അട്ടിമറിച്ചാണ് 18-ാം റാങ്കിലുള്ള സകാരി സെമിയിലെത്തിയത്. 6-4, 6-4നാണ് ഗ്രീക്ക് താരത്തിന്റെ ജയം.