മുംബൈ: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നയിക്കുന്ന ടീമിൽ രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ സ്ഥാനം പിടിച്ചു.
വെടിക്കെട്ട് ഓപ്പണർ ശിഖർ ധവാനെ ഒഴിവാക്കിയതാണ് ഏറ്റവും ശ്രദ്ധേയം. ധവാന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യൻ ടീം ശ്രീലങ്കയിൽ ജൂലൈയിൽ ട്വന്റി-20 പരന്പര കളിച്ചത്. മലയാളി താരം സഞ്ജു വി. സാംസൺ, കൃണാൽ പാണ്ഡ്യ എന്നിവർക്കും ഇടം ലഭിച്ചില്ല. ആർ. അശ്വിൻ, സൂര്യകുമാർ യാദവ്, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ ടീമിലുണ്ട്. ശ്രേയസ് അയ്യർ റിസർവ് ടീമിലാണ് ഉൾപ്പെട്ടത്.
ഇന്ത്യക്ക് പ്രഥമ ട്വന്റി-20 ലോകകപ്പ് നേടിത്തന്ന മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയെ ടീമിന്റെ ഉപദേഷ്ടാവായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചാഹർ, ആർ. അശ്വിൻ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി. റിസർവ് കളിക്കാർ: ശ്രേയസ് അയ്യർ, ഷാർദുൾ ഠാക്കൂർ, ദീപക് ചാഹർ.
വെടിക്കെട്ട് ഓപ്പണർ ശിഖർ ധവാനെ ഒഴിവാക്കിയതാണ് ഏറ്റവും ശ്രദ്ധേയം. ധവാന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യൻ ടീം ശ്രീലങ്കയിൽ ജൂലൈയിൽ ട്വന്റി-20 പരന്പര കളിച്ചത്. മലയാളി താരം സഞ്ജു വി. സാംസൺ, കൃണാൽ പാണ്ഡ്യ എന്നിവർക്കും ഇടം ലഭിച്ചില്ല. ആർ. അശ്വിൻ, സൂര്യകുമാർ യാദവ്, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ ടീമിലുണ്ട്. ശ്രേയസ് അയ്യർ റിസർവ് ടീമിലാണ് ഉൾപ്പെട്ടത്.
ഇന്ത്യക്ക് പ്രഥമ ട്വന്റി-20 ലോകകപ്പ് നേടിത്തന്ന മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയെ ടീമിന്റെ ഉപദേഷ്ടാവായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചാഹർ, ആർ. അശ്വിൻ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി. റിസർവ് കളിക്കാർ: ശ്രേയസ് അയ്യർ, ഷാർദുൾ ഠാക്കൂർ, ദീപക് ചാഹർ.