സ്കൂൾ അധ്യാപകരും ഈയാഴ്ചതന്നെ വാക്സിനേഷൻ പൂർത്തിയാക്കണമെന്നു നിർദേശിച്ച മുഖ്യമന്ത്രി വിദ്യാർഥികളുടെ വാക്സിനേഷൻ കാര്യത്തിൽ എന്താണു ചെയ്യാൻ പോകുന്നതെന്നു വ്യക്തമാക്കിയിട്ടില്ല.
ഒന്നരക്കൊല്ലത്തെ അടച്ചിടലിനുശേഷം കേരളം വാതിലുകൾ ഒന്നൊന്നായി തുറക്കുകയാണ്. ലോക്ഡൗൺ നിയന്ത്രണങ്ങൾ പലതും ഇതിനകംതന്നെ നീക്കിയിരുന്നെങ്കിലും വിദ്യാലയങ്ങൾ അടഞ്ഞുതന്നെ കിടന്നതു സാക്ഷരകേരളത്തിൽ വലിയ വീർപ്പുമുട്ടൽ സൃഷ്ടിച്ചിരുന്നു എന്നതു വസ്തുതയാണ്. കോളജുകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവസാന വർഷ ക്ലാസുകൾ ഒക്ടോബർ നാലിനു തുടങ്ങാനും ഞായറാഴ്ച ലോക്ഡൗണും രാത്രി കർഫ്യൂവും പിൻവലിക്കാനുമാണു സംസ്ഥാന സർക്കാരിന്റെ തീരുമാനം.
ജനജീവിതം സാധാരണനിലയിലേക്കു തിരിച്ചുകൊണ്ടുപോകാൻ സഹായിക്കുന്ന ചുവടുവയ്പാണിത്. രാജ്യത്തു കോവിഡ് രോഗവ്യാപനനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണിപ്പോൾ കേരളം. ഇവിടെ എല്ലാം തുറന്നുകൊടുക്കാൻ സമയമായിട്ടില്ല എന്നു കരുതുന്നവർ ധാരാളമുണ്ടാവാം. എന്നാൽ, എല്ലാ വശങ്ങളും കണക്കിലെടുത്താണു പുതിയ തീരുമാനമെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഘട്ടംഘട്ടമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന്റെ ആദ്യപടിയായിട്ടാണ് അവസാനവർഷ ക്ലാസുകൾ മാത്രം തുടങ്ങുന്നത്. അധ്യാപകരും മറ്റു ജീവനക്കാരും വിദ്യാർഥികളും ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായിട്ടാണു വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക. അവർ ആദ്യ ഡോസ് വാക്സിൻ ഈയാഴ്ചതന്നെ പൂർത്തീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിനുള്ള ക്രമീകരണങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുമെന്നു പ്രതീക്ഷിക്കാം.
പത്ത്, പന്ത്രണ്ട് ക്ലാസ് അധ്യയനവും പ്രധാനമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി. സ്കൂൾ അധ്യാപകരും ഈയാഴ്ചതന്നെ വാക്സിനേഷൻ പൂർത്തിയാക്കണമെന്നു നിർദേശിച്ച അദ്ദേഹം വിദ്യാർഥികളുടെ വാക്സിനേഷൻ കാര്യത്തിൽ എന്താണു ചെയ്യാൻ പോകുന്നതെന്നു വ്യക്തമാക്കിയിട്ടില്ല.
പതിനെട്ടു വയസിനു മുകളിലുള്ളവർക്കു വാക്സിനേഷൻ പൂർത്തിയാക്കാനാണല്ലോ രാജ്യത്ത് ഇപ്പോൾ യത്നം നടക്കുന്നത്. വാക്സിനേഷനാണ് ഏറ്റവും മികച്ച കോവിഡ് പ്രതിരോധമാർഗം എന്ന് അധികൃതർ ആവർത്തിച്ചു വ്യക്തമാക്കുന്ന സാഹചര്യത്തിൽ സ്കൂൾ വിദ്യാർഥികളുടെ വാക്സിനേഷന്റെ കാര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അടിയന്തര തീരുമാനമുണ്ടാകണം.
സ്കൂളുകൾ തുറക്കുന്നതിനു മുന്പായി അധികൃതർ സ്വീകരിക്കേണ്ട നടപടികളെപ്പറ്റി വിദഗ്ധർ പല നിർദേശങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്. ആളകലം പാലിക്കലും മാസ്ക് ധരിക്കലും കൈകൾ സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ചു ശുചിയാക്കലും കുട്ടികൾ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് എല്ലാവരുംതന്നെ പറയുന്നു. സ്കൂളിലെത്തുന്ന വിദ്യാർഥികളെ ഇതെല്ലാം പാലിപ്പിക്കുക അധ്യാപകരെ സംബന്ധിച്ചിടത്തോളം ഒരു ഭഗീരഥ പ്രയത്നംതന്നെയായിരിക്കും. കൂട്ടുകാർ ഒത്തുചേരുന്പോൾ നിയന്ത്രണങ്ങളുടെ കാര്യമൊക്കെ മറക്കും. ഇത്രനാളത്തെ അടച്ചിടലിൽനിന്നുള്ള മോചനത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കാനാവും അവർ ശ്രമിക്കുക.
ക്ലാസിൽ അകലം പാലിച്ചിരുന്നാലും വർത്തമാനം പറയാനും ഭക്ഷണം കഴിക്കാനുമൊക്കെ കുട്ടികൾ ഒത്തുചേരില്ലേ? സ്കൂളിലേക്കു വരുന്പോഴും പോകുന്പോഴുമൊക്കെ എങ്ങനെ കൃത്യമായി ആളകലം പാലിക്കും? സ്കൂൾ ബസുകളിൽപ്പോലും നല്ല തിരക്കുണ്ടാവില്ലേ? എല്ലാ രക്ഷിതാക്കൾക്കും കുട്ടികളെ സ്കൂളിൽ കൊണ്ടുചെന്നു വിടാൻ കഴിയുമോ? കുട്ടികൾ ജാഗ്രതയും മുൻകരുതൽ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക അധ്യാപകർക്കു മാത്രമല്ല രക്ഷിതാക്കൾക്കും വലിയൊരു വെല്ലുവിളിയായി മാറാം.
നീണ്ട ഇടവേളയ്ക്കുശേഷം വിദ്യാലയങ്ങൾ തുറക്കുമ്പോൾ പഴയതുപോലെ തുടർച്ചയായി ക്ലാസുകളിലിരിക്കാൻ കുട്ടികൾക്കു ബുദ്ധിമുട്ടു തോന്നാം. ഓൺലൈൻ ക്ലാസാണല്ലോ ഇപ്പോഴത്തെ ശീലം. കുറേക്കൂടി കാത്തിരുന്ന്, കോവിഡ് തീവ്രവ്യാപന നിരക്ക് കുറഞ്ഞതിനുശേഷമേ സ്കൂളുകൾ തുറക്കാവൂ എന്നു വാദിക്കുന്നവരുമുണ്ട്. അടച്ചിരുപ്പിന്റെ ഏകാന്തത കുട്ടികൾക്കു പലവിധ മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നു എന്നാണ് അതിനുള്ള മറുവാദം. സ്കൂളിലെത്തുന്ന കുട്ടികൾക്കാർക്കും രോഗലക്ഷണമില്ല എന്നുറപ്പുവരുത്തുക സ്കൂൾ അധികൃതർക്കു വലിയ തലവേദനയായി മാറാം.
ഓണത്തെത്തുടർന്നു പ്രതീക്ഷിച്ചതുപോലെ രോഗവ്യാപനം ഉണ്ടായില്ലെന്നതിൽ ആശ്വസിച്ചിരിക്കുകയായിരുന്നു സർക്കാർ. അതിനിടെയാണു കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ്പ പ്രത്യക്ഷപ്പെട്ടതും ഒരു കുട്ടി മരിച്ചതും. അതേത്തുടർന്നുണ്ടായ ആശങ്കകൾക്കും തെല്ലൊരു ആശ്വാസം വന്നിട്ടുണ്ട്. നിരീക്ഷണത്തിലായിരുന്ന മിക്കവരുടെയും പരിശോധനാഫലം നെഗറ്റീവാണ്. കോവിഡ് മഹാമാരിയെയും നിപ്പപോലുള്ള വ്യാധികളെയും കീഴടക്കാൻ അത്യധ്വാനം ചെയ്തുകൊണ്ടിരിക്കുന്ന കേരളത്തിനു തുറക്കൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിയട്ടെ.
ഒന്നരക്കൊല്ലത്തെ അടച്ചിടലിനുശേഷം കേരളം വാതിലുകൾ ഒന്നൊന്നായി തുറക്കുകയാണ്. ലോക്ഡൗൺ നിയന്ത്രണങ്ങൾ പലതും ഇതിനകംതന്നെ നീക്കിയിരുന്നെങ്കിലും വിദ്യാലയങ്ങൾ അടഞ്ഞുതന്നെ കിടന്നതു സാക്ഷരകേരളത്തിൽ വലിയ വീർപ്പുമുട്ടൽ സൃഷ്ടിച്ചിരുന്നു എന്നതു വസ്തുതയാണ്. കോളജുകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവസാന വർഷ ക്ലാസുകൾ ഒക്ടോബർ നാലിനു തുടങ്ങാനും ഞായറാഴ്ച ലോക്ഡൗണും രാത്രി കർഫ്യൂവും പിൻവലിക്കാനുമാണു സംസ്ഥാന സർക്കാരിന്റെ തീരുമാനം.
ജനജീവിതം സാധാരണനിലയിലേക്കു തിരിച്ചുകൊണ്ടുപോകാൻ സഹായിക്കുന്ന ചുവടുവയ്പാണിത്. രാജ്യത്തു കോവിഡ് രോഗവ്യാപനനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണിപ്പോൾ കേരളം. ഇവിടെ എല്ലാം തുറന്നുകൊടുക്കാൻ സമയമായിട്ടില്ല എന്നു കരുതുന്നവർ ധാരാളമുണ്ടാവാം. എന്നാൽ, എല്ലാ വശങ്ങളും കണക്കിലെടുത്താണു പുതിയ തീരുമാനമെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഘട്ടംഘട്ടമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന്റെ ആദ്യപടിയായിട്ടാണ് അവസാനവർഷ ക്ലാസുകൾ മാത്രം തുടങ്ങുന്നത്. അധ്യാപകരും മറ്റു ജീവനക്കാരും വിദ്യാർഥികളും ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായിട്ടാണു വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക. അവർ ആദ്യ ഡോസ് വാക്സിൻ ഈയാഴ്ചതന്നെ പൂർത്തീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിനുള്ള ക്രമീകരണങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുമെന്നു പ്രതീക്ഷിക്കാം.
പത്ത്, പന്ത്രണ്ട് ക്ലാസ് അധ്യയനവും പ്രധാനമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി. സ്കൂൾ അധ്യാപകരും ഈയാഴ്ചതന്നെ വാക്സിനേഷൻ പൂർത്തിയാക്കണമെന്നു നിർദേശിച്ച അദ്ദേഹം വിദ്യാർഥികളുടെ വാക്സിനേഷൻ കാര്യത്തിൽ എന്താണു ചെയ്യാൻ പോകുന്നതെന്നു വ്യക്തമാക്കിയിട്ടില്ല.
പതിനെട്ടു വയസിനു മുകളിലുള്ളവർക്കു വാക്സിനേഷൻ പൂർത്തിയാക്കാനാണല്ലോ രാജ്യത്ത് ഇപ്പോൾ യത്നം നടക്കുന്നത്. വാക്സിനേഷനാണ് ഏറ്റവും മികച്ച കോവിഡ് പ്രതിരോധമാർഗം എന്ന് അധികൃതർ ആവർത്തിച്ചു വ്യക്തമാക്കുന്ന സാഹചര്യത്തിൽ സ്കൂൾ വിദ്യാർഥികളുടെ വാക്സിനേഷന്റെ കാര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അടിയന്തര തീരുമാനമുണ്ടാകണം.
സ്കൂളുകൾ തുറക്കുന്നതിനു മുന്പായി അധികൃതർ സ്വീകരിക്കേണ്ട നടപടികളെപ്പറ്റി വിദഗ്ധർ പല നിർദേശങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്. ആളകലം പാലിക്കലും മാസ്ക് ധരിക്കലും കൈകൾ സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ചു ശുചിയാക്കലും കുട്ടികൾ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് എല്ലാവരുംതന്നെ പറയുന്നു. സ്കൂളിലെത്തുന്ന വിദ്യാർഥികളെ ഇതെല്ലാം പാലിപ്പിക്കുക അധ്യാപകരെ സംബന്ധിച്ചിടത്തോളം ഒരു ഭഗീരഥ പ്രയത്നംതന്നെയായിരിക്കും. കൂട്ടുകാർ ഒത്തുചേരുന്പോൾ നിയന്ത്രണങ്ങളുടെ കാര്യമൊക്കെ മറക്കും. ഇത്രനാളത്തെ അടച്ചിടലിൽനിന്നുള്ള മോചനത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കാനാവും അവർ ശ്രമിക്കുക.
ക്ലാസിൽ അകലം പാലിച്ചിരുന്നാലും വർത്തമാനം പറയാനും ഭക്ഷണം കഴിക്കാനുമൊക്കെ കുട്ടികൾ ഒത്തുചേരില്ലേ? സ്കൂളിലേക്കു വരുന്പോഴും പോകുന്പോഴുമൊക്കെ എങ്ങനെ കൃത്യമായി ആളകലം പാലിക്കും? സ്കൂൾ ബസുകളിൽപ്പോലും നല്ല തിരക്കുണ്ടാവില്ലേ? എല്ലാ രക്ഷിതാക്കൾക്കും കുട്ടികളെ സ്കൂളിൽ കൊണ്ടുചെന്നു വിടാൻ കഴിയുമോ? കുട്ടികൾ ജാഗ്രതയും മുൻകരുതൽ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക അധ്യാപകർക്കു മാത്രമല്ല രക്ഷിതാക്കൾക്കും വലിയൊരു വെല്ലുവിളിയായി മാറാം.
നീണ്ട ഇടവേളയ്ക്കുശേഷം വിദ്യാലയങ്ങൾ തുറക്കുമ്പോൾ പഴയതുപോലെ തുടർച്ചയായി ക്ലാസുകളിലിരിക്കാൻ കുട്ടികൾക്കു ബുദ്ധിമുട്ടു തോന്നാം. ഓൺലൈൻ ക്ലാസാണല്ലോ ഇപ്പോഴത്തെ ശീലം. കുറേക്കൂടി കാത്തിരുന്ന്, കോവിഡ് തീവ്രവ്യാപന നിരക്ക് കുറഞ്ഞതിനുശേഷമേ സ്കൂളുകൾ തുറക്കാവൂ എന്നു വാദിക്കുന്നവരുമുണ്ട്. അടച്ചിരുപ്പിന്റെ ഏകാന്തത കുട്ടികൾക്കു പലവിധ മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നു എന്നാണ് അതിനുള്ള മറുവാദം. സ്കൂളിലെത്തുന്ന കുട്ടികൾക്കാർക്കും രോഗലക്ഷണമില്ല എന്നുറപ്പുവരുത്തുക സ്കൂൾ അധികൃതർക്കു വലിയ തലവേദനയായി മാറാം.
ഓണത്തെത്തുടർന്നു പ്രതീക്ഷിച്ചതുപോലെ രോഗവ്യാപനം ഉണ്ടായില്ലെന്നതിൽ ആശ്വസിച്ചിരിക്കുകയായിരുന്നു സർക്കാർ. അതിനിടെയാണു കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ്പ പ്രത്യക്ഷപ്പെട്ടതും ഒരു കുട്ടി മരിച്ചതും. അതേത്തുടർന്നുണ്ടായ ആശങ്കകൾക്കും തെല്ലൊരു ആശ്വാസം വന്നിട്ടുണ്ട്. നിരീക്ഷണത്തിലായിരുന്ന മിക്കവരുടെയും പരിശോധനാഫലം നെഗറ്റീവാണ്. കോവിഡ് മഹാമാരിയെയും നിപ്പപോലുള്ള വ്യാധികളെയും കീഴടക്കാൻ അത്യധ്വാനം ചെയ്തുകൊണ്ടിരിക്കുന്ന കേരളത്തിനു തുറക്കൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിയട്ടെ.