‘മൊയ്ദീനേ... ആ ചെറിയേ സ്പാനർ ഇങ്ങെടുത്തേ, ഇപ്പ ശരിയാക്കിത്തരാം...’ വെള്ളാനകളുടെ നാട് എന്ന സിനിമയിൽ ചിരിപ്പത്തായം തുറപ്പിച്ച കുതിരവട്ടം പപ്പുവിന്റെ ഡയലോഗാണിത്. ഇതിന്റെ ജസ്പ്രീത് ബുംറ വേർഷൻ അരങ്ങേറിയത് താമരശേരി ചുരത്തിനും കാതങ്ങൾക്കപ്പുറം അങ്ങ് ലണ്ടനിലെ ഓവലിൽ. അത് ഇങ്ങനെ മാറ്റിയെഴുതാം: ‘കോഹ്ലിഭായ്... ആ പന്തിങ്ങു തന്നേ, ഇപ്പ ശരിയാക്കിത്തരാം...’
‘ശരിയാക്കിത്തരാം, ഇപ്പ ശരിയാക്കിത്തരാം’ എന്ന പപ്പുവിന്റെ പറച്ചിൽപോലെയല്ലായിരുന്നു ബുംറ. ബുംറ പന്ത് ചോദിച്ചുവാങ്ങിയത് ഇംഗ്ലണ്ടിനെതിരായ ഓവൽ ടെസ്റ്റ് ക്രിക്കറ്റിന്റെ അഞ്ചാംദിനം ഉച്ചഭക്ഷണത്തിനുശേഷം. വയറു നിറഞ്ഞിരിക്കുകയല്ലേ, ഫ്ളാറ്റ് പിച്ചിൽ സ്പിന്നർമാരെ പന്ത് ഏൽപ്പിക്കുന്നതിനു മുന്‍പ് ബുംറയുടെ ആഗ്രഹം സാധിച്ചേക്കാമെന്നു കോഹ്ലിയും കരുതിയിരിക്കും. എന്നാൽ, ചോദിച്ചുവാങ്ങിയ പന്തുമായി ബുംറ കത്തിക്കയറി.
റിവേഴ്സ് സ്വിംഗിന്റെ മാസ്മരികതയായിരുന്നു ബുംറ പിന്നീട് കാണിച്ചത്. ബുംറ എറിഞ്ഞ ആറ് ഓവറിന്റെ സ്പെൽ പൂർത്തിയായപ്പോൾ ഇംഗ്ലണ്ടിന്റെ നടുവൊടിഞ്ഞു. ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന്റെ ഹീറോ ആയിരുന്ന ഒല്ലി പോപ്പിന്റെയും (0) മധ്യനിര വിശ്വസ്തനായ ജോണി ബെയർസ്റ്റൊയുടെയും (0) കുറ്റിയിളക്കി ബുംറയുടെ റിവേഴ്സ് സ്വിംഗ് ചീറിപ്പാഞ്ഞു. 6-3-6-2 എന്നതായിരുന്നു ഉച്ചഭക്ഷണത്തിനു ശേഷമുള്ള ബുംറയുടെ തീ തുപ്പിയ, എല്ലാം ശരിയാക്കിയ സ്പെൽ...
കോഹ്ലി സ്പീക്കിംഗ്
ബുംറ സ്പെൽ ചോദിച്ചുവാങ്ങുകയായിരുന്നുവെന്നു ക്യാപ്റ്റൻ വിരാട് കോഹ്ലിതന്നെയാണു വെളിപ്പെടുത്തിയത്. നമ്മുടെ ബൗളർമാർ റിവേഴ്സ് സ്വിംഗ് മികച്ച രീതിയിൽ ഉപയോഗിച്ചു. 10 വിക്കറ്റും വീഴ്ത്താനാകുമെന്നു ഞങ്ങൾക്കു വിശ്വാസമുണ്ടായിരുന്നു. പന്തിൽ റിവേഴ്സ് സ്വിംഗ് ലഭിക്കാൻ തുടങ്ങിയതോടെ ബുംറ പന്ത് നൽകാൻ ആവശ്യപ്പെട്ടു. ആ സ്പെൽ എറിഞ്ഞ ബുംറ രണ്ടു പ്രധാന വിക്കറ്റുകൾ വീഴ്ത്തി മത്സരം അനുകൂലമാക്കി. ഇത്തരമൊരു പിച്ചിൽ 22 ഓവറിൽ 27 റണ്‍സ് മാത്രം വഴങ്ങുക എന്നത് വലിയ പ്രയത്നം തന്നെയാണ് - മത്സരശേഷം കോഹ്ലി പറഞ്ഞു.
മാൻ ഓഫ് ദ മാച്ച് ആയത് ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ രോഹിത് ശർമയായിരുന്നു. എന്നാൽ, മാൻ ഓഫ് ദ മാച്ചിന് രണ്ട് ഇന്നിംഗ്സിലും അർധസെഞ്ചുറിയും മൂന്ന് വിക്കറ്റും വീഴ്ത്തിയ ഷാർദുൾ ഠാക്കൂറും അർഹനാണെന്നായിരുന്നു രോഹിത്തിന്റെ പക്ഷം. എന്നാൽ, സമനിലയിലേക്കെന്നു കരുതിയിടത്തുനിന്നായിരുന്നു ബുംറയുടെ റിവേഴ്സ് സ്വിംഗ് മത്സരം അടിമുടി മാറ്റിയത്. ബുംറയ്ക്കൊപ്പം റിവേഴ്സ് സ്വിംഗ് പ്രകടനവുമായി ഉമേഷ് യാദവും കളം നിറഞ്ഞപ്പോൾ ജയത്തോടെ ഇന്ത്യ അഞ്ച് മത്സര പരന്പരയിൽ 2-1ന് മുന്നിൽ.
ഒരു കഥ സൊല്ലട്ടുമാ...
ഓവലിൽ നടന്ന നാലാം ടെസ്റ്റിൽ 368 റണ്‍സ് എന്നതായിരുന്നു ഇംഗ്ലണ്ടിനു മുന്നിൽ ഇന്ത്യ വച്ച വിജയലക്ഷ്യം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആകെ ഒൻപത് തവണ മാത്രമാണ് 368ൽ കൂടുതൽ റണ്‍സ് ചേസ് ചെയ്ത് ജയിച്ചിട്ടുള്ളൂ എന്നതു മറ്റൊരു വാസ്തവം. എന്നിരുന്നാലും ഓവലിൽ അത്തരമൊരു ചേസിംഗ് ഉണ്ടായില്ലെങ്കിലും സമനിലയ്ക്കുള്ള സാധ്യതയായിരുന്നു കൂടുതൽ. പിച്ച് ശരിക്കും ഫ്ളാറ്റാണ് എന്ന് ഇംഗ്ലീഷ് സ്പിന്നർ മൊയീൻ അലി പറഞ്ഞത് ആതിഥേയരുടെ ആത്മവിശ്വാസത്തിന്റെ പ്രകടനംകൂടിയായിരുന്നു.
അഞ്ചാംദിനം ഉച്ചഭക്ഷണത്തിനു പിരിയുന്പോൾ ഇംഗ്ലണ്ട് 59 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 131 റണ്‍സ്. മത്സരം സമനിലയിലേക്കെന്നു ചിന്തിക്കാൻ ഇതിൽപ്പരം എന്ത്.
ഉച്ചഭക്ഷണത്തിനുശേഷം ആദ്യ ഓവർ എറിഞ്ഞത് രവീന്ദ്ര ജഡേജ. തൊട്ടു പിന്നാലെയാണു പന്ത് ചോദിച്ച് വാങ്ങി ബുംറ എത്തിയത്. 60 മുതൽ 72 വരെയായി നീണ്ട ഇവരുടെ 13 ഓവർ സ്പെൽ അവസാനിച്ചപ്പോൾ ഇംഗ്ലണ്ടിന്റെ അവസ്ഥ ആറ് വിക്കറ്റ് നഷ്ടത്തിൽ 149. ഓപ്പണർ ഹസീബ് ഹമീദിനെയും (63) ഓൾറൗണ്ടർ മൊയീൻ അലിയെയുമാണ് (0) ജഡേജ വീഴ്ത്തിയത്. അതോടെ കളി ഇന്ത്യയുടെ വരുതിയിൽ. ശേഷിച്ചതിൽ ഒരു വിക്കറ്റ് ഷാർദുൾ ഠാക്കൂറും മൂന്ന് എണ്ണം ഉമേഷ് യാദവും സ്വന്തമാക്കി.
ബുംറയുള്ളപ്പോൾ അശ്വിനെ ആർക്കാണു വേണ്ടതെന്നായിരുന്നു ഇംഗ്ലീഷ് മുൻ ക്രിക്കറ്റ് താരം ക്രിസ് ട്രെംലെറ്റിന്റെ ട്വീറ്റ്. അശ്വിനെ ടീമിൽ ഉൾപ്പെടുത്താത്തതു വിവാദമായത് ഓർമപ്പെടുത്തിയായിരുന്നു ട്രെംലെറ്റിന്റെ ഈ ട്വീറ്റ്.
1.3 ഡിഗ്രി റിവേഴ്സ് സ്വിംഗ്
ഉച്ചഭക്ഷണത്തിനു ശേഷമുള്ള ബുംറയുടെ റിവേഴ്സ് സ്വിംഗ് സ്പെല്ലിൽ ശരാശരി 1.3 ഡിഗ്രി സ്വിംഗ് - റിവേഴ്സ് സ്വിംഗ് ആയിരുന്നു. അതിൽ അവസാന രണ്ട് ഓവറിലെ സ്വിംഗ് 1.6, 1.5 ഡിഗ്രിയും. ജോണി ബെയർസ്റ്റോയെ ബൗൾഡാക്കിയ ബുംറയുടെ പന്ത് സ്വിംഗ് ചെയ്തത് 2.3 ഡിഗ്രിയായിരുന്നു എന്നു പറയുന്പോഴാണ് ആ മാസ്മരികതയുടെ ആഴമറിയുക, അതും 142 കിലോമീറ്റർ ശരാശരി വേഗത്തിൽ.
ബുംറയ്ക്കൊപ്പം കട്ടയ്ക്കു കൂട്ടുണ്ടായിരുന്ന ജഡേജയുടെ സ്പിന്നും ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകൾക്ക് അപ്പുറമായിരുന്നു. ശരാശരി 4.4 ഡിഗ്രി ടേണിംഗ് ആയിരുന്നു ജഡേജയുടെ അഞ്ചാംദിനത്തിലെ പന്തുകൾക്ക്. അഞ്ചാം ദിനം ഓസ്ട്രേലിയയിലെ ഗാബ പിച്ചിൽ സ്പിന്നർമാർക്കു ലഭിക്കുന്ന ടേണ്‍ 3.6 ഡിഗ്രി മാത്രമാണെന്നതും ഇതിനോടു ചേർത്ത് വായിക്കണം.
ആകെത്തുക
ഇന്ത്യ ഓവലിൽ അരനൂറ്റാണ്ടിനുശേഷം വീണ്ടും ജയം സ്വന്തമാക്കി. 1971 ഓഗസ്റ്റിലായിരുന്നു ഇന്ത്യ മുന്‍പ് ഓവലിൽ ജയിച്ചത്. അന്ന് ഇന്ത്യ ഇംഗ്ലണ്ടിൽ കന്നി ടെസ്റ്റ് പരന്പര ജയവുമാഘോഷിച്ചിരുന്നു. ഇംഗ്ലണ്ട് പര്യടനചരിത്രത്തിൽ ഇന്ത്യ ഒരു പരന്പരയിൽ രണ്ടു ടെസ്റ്റ് ജയിക്കുന്നത് രണ്ടാം തവണ മാത്രം. 1986ലായിരുന്നു ആദ്യം. ഇംഗ്ലണ്ടിൽ ഇന്ത്യയുടെ ഒന്‍പതാം ജയം. വിദേശത്ത് ഒരു ടീമിനെതിരേ ഏറ്റവും കൂടുതൽ ജയമാണിത്. ഓസ്ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് എന്നിവയ്ക്കെതിരേയും ഇന്ത്യ അവരുടെ നാട്ടിൽ ഒന്‍പത് ജയം സ്വന്തമാക്കിയിട്ടുണ്ട്.
അനീഷ് ആലക്കോട്
‘ശരിയാക്കിത്തരാം, ഇപ്പ ശരിയാക്കിത്തരാം’ എന്ന പപ്പുവിന്റെ പറച്ചിൽപോലെയല്ലായിരുന്നു ബുംറ. ബുംറ പന്ത് ചോദിച്ചുവാങ്ങിയത് ഇംഗ്ലണ്ടിനെതിരായ ഓവൽ ടെസ്റ്റ് ക്രിക്കറ്റിന്റെ അഞ്ചാംദിനം ഉച്ചഭക്ഷണത്തിനുശേഷം. വയറു നിറഞ്ഞിരിക്കുകയല്ലേ, ഫ്ളാറ്റ് പിച്ചിൽ സ്പിന്നർമാരെ പന്ത് ഏൽപ്പിക്കുന്നതിനു മുന്‍പ് ബുംറയുടെ ആഗ്രഹം സാധിച്ചേക്കാമെന്നു കോഹ്ലിയും കരുതിയിരിക്കും. എന്നാൽ, ചോദിച്ചുവാങ്ങിയ പന്തുമായി ബുംറ കത്തിക്കയറി.
റിവേഴ്സ് സ്വിംഗിന്റെ മാസ്മരികതയായിരുന്നു ബുംറ പിന്നീട് കാണിച്ചത്. ബുംറ എറിഞ്ഞ ആറ് ഓവറിന്റെ സ്പെൽ പൂർത്തിയായപ്പോൾ ഇംഗ്ലണ്ടിന്റെ നടുവൊടിഞ്ഞു. ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന്റെ ഹീറോ ആയിരുന്ന ഒല്ലി പോപ്പിന്റെയും (0) മധ്യനിര വിശ്വസ്തനായ ജോണി ബെയർസ്റ്റൊയുടെയും (0) കുറ്റിയിളക്കി ബുംറയുടെ റിവേഴ്സ് സ്വിംഗ് ചീറിപ്പാഞ്ഞു. 6-3-6-2 എന്നതായിരുന്നു ഉച്ചഭക്ഷണത്തിനു ശേഷമുള്ള ബുംറയുടെ തീ തുപ്പിയ, എല്ലാം ശരിയാക്കിയ സ്പെൽ...
കോഹ്ലി സ്പീക്കിംഗ്
ബുംറ സ്പെൽ ചോദിച്ചുവാങ്ങുകയായിരുന്നുവെന്നു ക്യാപ്റ്റൻ വിരാട് കോഹ്ലിതന്നെയാണു വെളിപ്പെടുത്തിയത്. നമ്മുടെ ബൗളർമാർ റിവേഴ്സ് സ്വിംഗ് മികച്ച രീതിയിൽ ഉപയോഗിച്ചു. 10 വിക്കറ്റും വീഴ്ത്താനാകുമെന്നു ഞങ്ങൾക്കു വിശ്വാസമുണ്ടായിരുന്നു. പന്തിൽ റിവേഴ്സ് സ്വിംഗ് ലഭിക്കാൻ തുടങ്ങിയതോടെ ബുംറ പന്ത് നൽകാൻ ആവശ്യപ്പെട്ടു. ആ സ്പെൽ എറിഞ്ഞ ബുംറ രണ്ടു പ്രധാന വിക്കറ്റുകൾ വീഴ്ത്തി മത്സരം അനുകൂലമാക്കി. ഇത്തരമൊരു പിച്ചിൽ 22 ഓവറിൽ 27 റണ്‍സ് മാത്രം വഴങ്ങുക എന്നത് വലിയ പ്രയത്നം തന്നെയാണ് - മത്സരശേഷം കോഹ്ലി പറഞ്ഞു.
മാൻ ഓഫ് ദ മാച്ച് ആയത് ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ രോഹിത് ശർമയായിരുന്നു. എന്നാൽ, മാൻ ഓഫ് ദ മാച്ചിന് രണ്ട് ഇന്നിംഗ്സിലും അർധസെഞ്ചുറിയും മൂന്ന് വിക്കറ്റും വീഴ്ത്തിയ ഷാർദുൾ ഠാക്കൂറും അർഹനാണെന്നായിരുന്നു രോഹിത്തിന്റെ പക്ഷം. എന്നാൽ, സമനിലയിലേക്കെന്നു കരുതിയിടത്തുനിന്നായിരുന്നു ബുംറയുടെ റിവേഴ്സ് സ്വിംഗ് മത്സരം അടിമുടി മാറ്റിയത്. ബുംറയ്ക്കൊപ്പം റിവേഴ്സ് സ്വിംഗ് പ്രകടനവുമായി ഉമേഷ് യാദവും കളം നിറഞ്ഞപ്പോൾ ജയത്തോടെ ഇന്ത്യ അഞ്ച് മത്സര പരന്പരയിൽ 2-1ന് മുന്നിൽ.
ഒരു കഥ സൊല്ലട്ടുമാ...
ഓവലിൽ നടന്ന നാലാം ടെസ്റ്റിൽ 368 റണ്‍സ് എന്നതായിരുന്നു ഇംഗ്ലണ്ടിനു മുന്നിൽ ഇന്ത്യ വച്ച വിജയലക്ഷ്യം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആകെ ഒൻപത് തവണ മാത്രമാണ് 368ൽ കൂടുതൽ റണ്‍സ് ചേസ് ചെയ്ത് ജയിച്ചിട്ടുള്ളൂ എന്നതു മറ്റൊരു വാസ്തവം. എന്നിരുന്നാലും ഓവലിൽ അത്തരമൊരു ചേസിംഗ് ഉണ്ടായില്ലെങ്കിലും സമനിലയ്ക്കുള്ള സാധ്യതയായിരുന്നു കൂടുതൽ. പിച്ച് ശരിക്കും ഫ്ളാറ്റാണ് എന്ന് ഇംഗ്ലീഷ് സ്പിന്നർ മൊയീൻ അലി പറഞ്ഞത് ആതിഥേയരുടെ ആത്മവിശ്വാസത്തിന്റെ പ്രകടനംകൂടിയായിരുന്നു.
അഞ്ചാംദിനം ഉച്ചഭക്ഷണത്തിനു പിരിയുന്പോൾ ഇംഗ്ലണ്ട് 59 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 131 റണ്‍സ്. മത്സരം സമനിലയിലേക്കെന്നു ചിന്തിക്കാൻ ഇതിൽപ്പരം എന്ത്.
ഉച്ചഭക്ഷണത്തിനുശേഷം ആദ്യ ഓവർ എറിഞ്ഞത് രവീന്ദ്ര ജഡേജ. തൊട്ടു പിന്നാലെയാണു പന്ത് ചോദിച്ച് വാങ്ങി ബുംറ എത്തിയത്. 60 മുതൽ 72 വരെയായി നീണ്ട ഇവരുടെ 13 ഓവർ സ്പെൽ അവസാനിച്ചപ്പോൾ ഇംഗ്ലണ്ടിന്റെ അവസ്ഥ ആറ് വിക്കറ്റ് നഷ്ടത്തിൽ 149. ഓപ്പണർ ഹസീബ് ഹമീദിനെയും (63) ഓൾറൗണ്ടർ മൊയീൻ അലിയെയുമാണ് (0) ജഡേജ വീഴ്ത്തിയത്. അതോടെ കളി ഇന്ത്യയുടെ വരുതിയിൽ. ശേഷിച്ചതിൽ ഒരു വിക്കറ്റ് ഷാർദുൾ ഠാക്കൂറും മൂന്ന് എണ്ണം ഉമേഷ് യാദവും സ്വന്തമാക്കി.
ബുംറയുള്ളപ്പോൾ അശ്വിനെ ആർക്കാണു വേണ്ടതെന്നായിരുന്നു ഇംഗ്ലീഷ് മുൻ ക്രിക്കറ്റ് താരം ക്രിസ് ട്രെംലെറ്റിന്റെ ട്വീറ്റ്. അശ്വിനെ ടീമിൽ ഉൾപ്പെടുത്താത്തതു വിവാദമായത് ഓർമപ്പെടുത്തിയായിരുന്നു ട്രെംലെറ്റിന്റെ ഈ ട്വീറ്റ്.
1.3 ഡിഗ്രി റിവേഴ്സ് സ്വിംഗ്
ഉച്ചഭക്ഷണത്തിനു ശേഷമുള്ള ബുംറയുടെ റിവേഴ്സ് സ്വിംഗ് സ്പെല്ലിൽ ശരാശരി 1.3 ഡിഗ്രി സ്വിംഗ് - റിവേഴ്സ് സ്വിംഗ് ആയിരുന്നു. അതിൽ അവസാന രണ്ട് ഓവറിലെ സ്വിംഗ് 1.6, 1.5 ഡിഗ്രിയും. ജോണി ബെയർസ്റ്റോയെ ബൗൾഡാക്കിയ ബുംറയുടെ പന്ത് സ്വിംഗ് ചെയ്തത് 2.3 ഡിഗ്രിയായിരുന്നു എന്നു പറയുന്പോഴാണ് ആ മാസ്മരികതയുടെ ആഴമറിയുക, അതും 142 കിലോമീറ്റർ ശരാശരി വേഗത്തിൽ.
ബുംറയ്ക്കൊപ്പം കട്ടയ്ക്കു കൂട്ടുണ്ടായിരുന്ന ജഡേജയുടെ സ്പിന്നും ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകൾക്ക് അപ്പുറമായിരുന്നു. ശരാശരി 4.4 ഡിഗ്രി ടേണിംഗ് ആയിരുന്നു ജഡേജയുടെ അഞ്ചാംദിനത്തിലെ പന്തുകൾക്ക്. അഞ്ചാം ദിനം ഓസ്ട്രേലിയയിലെ ഗാബ പിച്ചിൽ സ്പിന്നർമാർക്കു ലഭിക്കുന്ന ടേണ്‍ 3.6 ഡിഗ്രി മാത്രമാണെന്നതും ഇതിനോടു ചേർത്ത് വായിക്കണം.
ആകെത്തുക
ഇന്ത്യ ഓവലിൽ അരനൂറ്റാണ്ടിനുശേഷം വീണ്ടും ജയം സ്വന്തമാക്കി. 1971 ഓഗസ്റ്റിലായിരുന്നു ഇന്ത്യ മുന്‍പ് ഓവലിൽ ജയിച്ചത്. അന്ന് ഇന്ത്യ ഇംഗ്ലണ്ടിൽ കന്നി ടെസ്റ്റ് പരന്പര ജയവുമാഘോഷിച്ചിരുന്നു. ഇംഗ്ലണ്ട് പര്യടനചരിത്രത്തിൽ ഇന്ത്യ ഒരു പരന്പരയിൽ രണ്ടു ടെസ്റ്റ് ജയിക്കുന്നത് രണ്ടാം തവണ മാത്രം. 1986ലായിരുന്നു ആദ്യം. ഇംഗ്ലണ്ടിൽ ഇന്ത്യയുടെ ഒന്‍പതാം ജയം. വിദേശത്ത് ഒരു ടീമിനെതിരേ ഏറ്റവും കൂടുതൽ ജയമാണിത്. ഓസ്ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് എന്നിവയ്ക്കെതിരേയും ഇന്ത്യ അവരുടെ നാട്ടിൽ ഒന്‍പത് ജയം സ്വന്തമാക്കിയിട്ടുണ്ട്.
അനീഷ് ആലക്കോട്