പാരാലിന്പിക്സിലെ മഹത്തായ വിജയങ്ങൾ ശാരീരിക ന്യൂനതകളും മറ്റു ബുദ്ധിമുട്ടുകളും മൂലം ക്ലേശിക്കുന്ന ഒട്ടനവധിപ്പേർക്ക് അവ തരണംചെയ്യുന്നതിനു പ്രചോദനമായി മാറും എന്നതിൽ സംശയമില്ല.
ടോക്കിയോ പാരാലിന്പിക്സിൽ 19 മെഡലുകൾ സ്വന്തമാക്കി ഇന്ത്യ മികവിന്റെ പുതിയൊരു അധ്യായം രചിച്ചിരിക്കുകയാണ്. പാരാലിന്പിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽകൊയ്ത്ത് അഞ്ചു സ്വർണവും എട്ടു വെള്ളിയും ആറു വെങ്കലവും നേടിക്കൊണ്ടായിരുന്നു.
മെഡൽപട്ടികയിൽ ഇന്ത്യക്ക് 24-ാം സ്ഥാനത്ത് എത്താനായി എന്നത് ചെറിയ കാര്യമല്ല. കഴിഞ്ഞതവണ റിയോ ഡി ഷാനോറോയിൽ രണ്ടു സ്വർണവും ഓരോ വെള്ളിയും വെങ്കലവുമടക്കം നാലു മെഡലാണ് ഇന്ത്യ നേടിയത്. അതിൽനിന്നു ബഹുദൂരം മുന്നോട്ടുപോകാൻ ടോക്കിയോയിൽ സാധിച്ചു. 1960 മുതൽ ഇതുവരെ പങ്കെടുത്ത 11 പാരാലിന്പിക്സുകളിലായി ആകെ 12 മെഡലുകൾ നേടാനേ ഇന്ത്യക്കു കഴിഞ്ഞിരുന്നുള്ളു എന്നറിയുന്പോഴാണു ടോക്കിയോയിലെ നേട്ടത്തിന്റെ പ്രാധാന്യം വ്യക്തമാവുക. ഭിന്നശേഷിക്കാർ പങ്കെടുക്കുന്ന പാരാലിന്പിക്സ് ഗെയിംസ് വേദിയിൽ നടക്കുന്നതു കായികശേഷിയോടൊപ്പം ആത്മവിശ്വാസത്തിന്റെയും മാറ്റുരയ്ക്കലാണ്. ഇതിൽ വിജയിച്ചു തങ്ങളുടെ പ്രാഗല്ഭ്യം തെളിയിക്കുകയും രാജ്യത്തിന്റെ അഭിമാനമുയർത്തുകയും ചെയ്ത കായികതാരങ്ങളെയും അവരുടെ പരിശീലകരെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
ഇരുപത്തിരണ്ട് ഇനങ്ങളിലായി 160 രാജ്യങ്ങളിലെ 4403 മത്സരാർഥികൾ പങ്കെടുത്ത കായികമാമാങ്കമായിരുന്നു ടോക്കിയോ പാരാലിന്പിക്സ് ഗെയിംസ്. ഇന്ത്യൻ ടീമിൽ ഒന്പത് ഇനങ്ങളിലായി മത്സരിക്കുന്ന 54 പേരുണ്ടായിരുന്നു. ന്യൂനതകളെയെല്ലാം അതിജീവിച്ച് നേട്ടം കൊയ്തവരുടെ വിജയഗാഥകൾ സമൂഹത്തിനു വലിയ മാതൃകയാണ്. ഇതാദ്യമായി പാരാലിന്പിക്സിൽ ഉൾപ്പെടുത്തിയ ബാഡ്മിന്റണിൽ ഇന്ത്യ രണ്ടു സ്വർണവും ഓരോ വെള്ളിയും വെങ്കലവും നേടി. പ്രമോദ് ഭഗത്തും കൃഷ്ണ നാഗറുമാണ് ബാഡ്മിന്റണിൽ സ്വർണമണിഞ്ഞത്. ടേബിൾ ടെന്നീസിലും അന്പെയ്ത്തിലും ഷൂട്ടിംഗിലും ചരിത്രത്തിലാദ്യമായി ഇന്ത്യ മെഡൽ നേടുന്നതിനും ടോക്കിയോ സാക്ഷ്യംവഹിച്ചു. ഷൂട്ടിംഗ് റേഞ്ചിൽ രണ്ടു സ്വർണമാണ് ഇന്ത്യൻ താരങ്ങൾ വെടിവച്ചെടുത്തത്. പാരാലിന്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി അവാനി ലേഖ്റ (ഷൂട്ടിംഗ്) മാറി. ഗെയിംസിന്റെ അവസാനദിവസം കൃഷ്ണ നാഗർ എന്ന രാജസ്ഥാൻ സ്വദേശി ഇന്ത്യയുടെ സുവർണതാരമായി.
പ്രായത്തിനനുസരിച്ചുള്ള പൊക്കമില്ലാത്തവർ മത്സരിക്കുന്ന വിഭാഗത്തിലാണു കൃഷ്ണ നാഗറിന്റെ ബാഡ്മിന്റൺ സ്വർണം. ഗുരുതര വൈകല്യമുള്ളവരുടെ വിഭാഗത്തിൽ മത്സരിച്ച് ബാഡ്മിന്റൺ വെള്ളി നേടിയ സുഹാസ് യതിരാജിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം ഉത്തർപ്രദേശിലെ ഗൗതം ബുദ്ധനഗർ ജില്ലാകളക്ടറാണ്.
ടോക്കിയോ ഒളിന്പിക്സിൽ മികച്ച മെഡൽനേട്ടത്തോടെ ഇന്ത്യൻതാരങ്ങൾ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയിട്ട് അധികദിവസങ്ങളായിട്ടില്ല. അതിന്റെ ആരവമടങ്ങുംമുന്പാണു പാരാലിന്പിക്സിലെ ഒരുപക്ഷേ കുറേക്കൂടി ശ്ലാഘിക്കപ്പെടേണ്ട നേട്ടങ്ങൾ. നിശ്ചയദാർഢ്യവും ആത്മവിശ്വാസവുമുണ്ടെങ്കിൽ എന്തും നേടിയെടുക്കാനാവുമെന്നാണ് ഈ കായികപ്രതിഭകൾ ലോകത്തോടു വിളിച്ചുപറയുന്നത്. ഇന്ത്യക്ക് അഭിമാനനിമിഷങ്ങൾ സമ്മാനിച്ചവരിൽ കുഞ്ഞുനാളിൽ മരുന്നുമാറി കുത്തിവച്ചതുമൂലവും അപകടങ്ങളിലൂടെയുമെല്ലാം ജീവിതം മാറ്റിമറിക്കപ്പെട്ടവരും ജന്മനാ ഭിന്നശേഷിക്കാരായവരുമുണ്ട്. ഇവർ പ്രകടിപ്പിച്ച അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ചെറിയൊരംശം ഉണ്ടായിരുന്നെങ്കിൽ ശാരീരിക ന്യൂനതകളൊന്നുമില്ലാത്ത എത്രയോ പേർക്കു തങ്ങളുടെ ജീവിതത്തിൽ വലിയ വിജയങ്ങളും നേട്ടങ്ങളും കൈപ്പിടിയിലൊതുക്കമായിരുന്നു. കുറവുകളിൽ വിധിയെ പഴിച്ച് ഒതുങ്ങിക്കൂടുന്നതിനു പകരം പ്രതികൂല സാഹചര്യങ്ങളോടു പൊരുതുകയാണു വേണ്ടത്.
പ്രശസ്ത നോവലിസ്റ്റ് പൗലോ കൊയ്ലോ എഴുതിയതുപോലെ, നാം ഒരുകാര്യം തീവ്രമായി ആഗ്രഹിക്കുകയാണെങ്കിൽ അതു സാധ്യമാക്കുന്നതിനു ലോകം മുഴുവൻ നമ്മോടൊപ്പം നിൽക്കും. ടോക്കിയോ പാരാലിന്പിക്സിൽ കണ്ടത് അതാണ്. എത്രയോ പേരുടെ പ്രോത്സാഹനങ്ങളും പ്രാർഥനകളുമാണ് അവിടെ മെഡലുകളായി വിരിഞ്ഞ് ആനന്ദത്തിന്റെ പ്രഭ ചൊരിഞ്ഞത്. ഈ മഹത്തായ വിജയങ്ങൾ ശാരീരിക ന്യൂനതകളും മറ്റു ബുദ്ധിമുട്ടുകളും മൂലം ക്ലേശിക്കുന്ന ഒട്ടനവധിപ്പേർക്ക് അവ തരണംചെയ്യുന്നതിനു പ്രചോദനമായി മാറും എന്നതിൽ സംശയമില്ല. ടോക്കിയോ ഒളിമ്പിക്സിലെ മെഡൽനിലയും പാരാലിമ്പിക്സിലെ നേട്ടങ്ങളും ലോക കായികരംഗത്ത് ഇന്ത്യക്കു ശോഭനമായ ഭാവിയുണ്ട് എന്നാണു സൂചിപ്പിക്കുന്നത്.
ഒളിമ്പിക്സിന്റെയും പാരാലിന്പിക്സ് ഗെയിംസിന്റെയുമൊക്കെ പ്രാധാന്യം കായികമത്സരം എന്ന നിലയിൽ മാത്രമല്ല. രാജ്യത്തിന്റെ അന്തസുകൂടിയാണ് അത്തരം വേദികളിൽ മാറ്റുരയ്ക്കപ്പെടുന്നത്. അങ്ങനെ നോക്കുന്പോൾ ടോക്കിയോ ഇന്ത്യയുടെ അഭിമാനവേദിയായിരുന്നു. രാജ്യത്തിന്റെ അഭിമാനമുയർത്തിയ താരങ്ങളെ നമുക്ക് അഭിനന്ദിക്കാം, ആദരിക്കാം.
ടോക്കിയോ പാരാലിന്പിക്സിൽ 19 മെഡലുകൾ സ്വന്തമാക്കി ഇന്ത്യ മികവിന്റെ പുതിയൊരു അധ്യായം രചിച്ചിരിക്കുകയാണ്. പാരാലിന്പിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽകൊയ്ത്ത് അഞ്ചു സ്വർണവും എട്ടു വെള്ളിയും ആറു വെങ്കലവും നേടിക്കൊണ്ടായിരുന്നു.
മെഡൽപട്ടികയിൽ ഇന്ത്യക്ക് 24-ാം സ്ഥാനത്ത് എത്താനായി എന്നത് ചെറിയ കാര്യമല്ല. കഴിഞ്ഞതവണ റിയോ ഡി ഷാനോറോയിൽ രണ്ടു സ്വർണവും ഓരോ വെള്ളിയും വെങ്കലവുമടക്കം നാലു മെഡലാണ് ഇന്ത്യ നേടിയത്. അതിൽനിന്നു ബഹുദൂരം മുന്നോട്ടുപോകാൻ ടോക്കിയോയിൽ സാധിച്ചു. 1960 മുതൽ ഇതുവരെ പങ്കെടുത്ത 11 പാരാലിന്പിക്സുകളിലായി ആകെ 12 മെഡലുകൾ നേടാനേ ഇന്ത്യക്കു കഴിഞ്ഞിരുന്നുള്ളു എന്നറിയുന്പോഴാണു ടോക്കിയോയിലെ നേട്ടത്തിന്റെ പ്രാധാന്യം വ്യക്തമാവുക. ഭിന്നശേഷിക്കാർ പങ്കെടുക്കുന്ന പാരാലിന്പിക്സ് ഗെയിംസ് വേദിയിൽ നടക്കുന്നതു കായികശേഷിയോടൊപ്പം ആത്മവിശ്വാസത്തിന്റെയും മാറ്റുരയ്ക്കലാണ്. ഇതിൽ വിജയിച്ചു തങ്ങളുടെ പ്രാഗല്ഭ്യം തെളിയിക്കുകയും രാജ്യത്തിന്റെ അഭിമാനമുയർത്തുകയും ചെയ്ത കായികതാരങ്ങളെയും അവരുടെ പരിശീലകരെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
ഇരുപത്തിരണ്ട് ഇനങ്ങളിലായി 160 രാജ്യങ്ങളിലെ 4403 മത്സരാർഥികൾ പങ്കെടുത്ത കായികമാമാങ്കമായിരുന്നു ടോക്കിയോ പാരാലിന്പിക്സ് ഗെയിംസ്. ഇന്ത്യൻ ടീമിൽ ഒന്പത് ഇനങ്ങളിലായി മത്സരിക്കുന്ന 54 പേരുണ്ടായിരുന്നു. ന്യൂനതകളെയെല്ലാം അതിജീവിച്ച് നേട്ടം കൊയ്തവരുടെ വിജയഗാഥകൾ സമൂഹത്തിനു വലിയ മാതൃകയാണ്. ഇതാദ്യമായി പാരാലിന്പിക്സിൽ ഉൾപ്പെടുത്തിയ ബാഡ്മിന്റണിൽ ഇന്ത്യ രണ്ടു സ്വർണവും ഓരോ വെള്ളിയും വെങ്കലവും നേടി. പ്രമോദ് ഭഗത്തും കൃഷ്ണ നാഗറുമാണ് ബാഡ്മിന്റണിൽ സ്വർണമണിഞ്ഞത്. ടേബിൾ ടെന്നീസിലും അന്പെയ്ത്തിലും ഷൂട്ടിംഗിലും ചരിത്രത്തിലാദ്യമായി ഇന്ത്യ മെഡൽ നേടുന്നതിനും ടോക്കിയോ സാക്ഷ്യംവഹിച്ചു. ഷൂട്ടിംഗ് റേഞ്ചിൽ രണ്ടു സ്വർണമാണ് ഇന്ത്യൻ താരങ്ങൾ വെടിവച്ചെടുത്തത്. പാരാലിന്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി അവാനി ലേഖ്റ (ഷൂട്ടിംഗ്) മാറി. ഗെയിംസിന്റെ അവസാനദിവസം കൃഷ്ണ നാഗർ എന്ന രാജസ്ഥാൻ സ്വദേശി ഇന്ത്യയുടെ സുവർണതാരമായി.
പ്രായത്തിനനുസരിച്ചുള്ള പൊക്കമില്ലാത്തവർ മത്സരിക്കുന്ന വിഭാഗത്തിലാണു കൃഷ്ണ നാഗറിന്റെ ബാഡ്മിന്റൺ സ്വർണം. ഗുരുതര വൈകല്യമുള്ളവരുടെ വിഭാഗത്തിൽ മത്സരിച്ച് ബാഡ്മിന്റൺ വെള്ളി നേടിയ സുഹാസ് യതിരാജിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം ഉത്തർപ്രദേശിലെ ഗൗതം ബുദ്ധനഗർ ജില്ലാകളക്ടറാണ്.
ടോക്കിയോ ഒളിന്പിക്സിൽ മികച്ച മെഡൽനേട്ടത്തോടെ ഇന്ത്യൻതാരങ്ങൾ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയിട്ട് അധികദിവസങ്ങളായിട്ടില്ല. അതിന്റെ ആരവമടങ്ങുംമുന്പാണു പാരാലിന്പിക്സിലെ ഒരുപക്ഷേ കുറേക്കൂടി ശ്ലാഘിക്കപ്പെടേണ്ട നേട്ടങ്ങൾ. നിശ്ചയദാർഢ്യവും ആത്മവിശ്വാസവുമുണ്ടെങ്കിൽ എന്തും നേടിയെടുക്കാനാവുമെന്നാണ് ഈ കായികപ്രതിഭകൾ ലോകത്തോടു വിളിച്ചുപറയുന്നത്. ഇന്ത്യക്ക് അഭിമാനനിമിഷങ്ങൾ സമ്മാനിച്ചവരിൽ കുഞ്ഞുനാളിൽ മരുന്നുമാറി കുത്തിവച്ചതുമൂലവും അപകടങ്ങളിലൂടെയുമെല്ലാം ജീവിതം മാറ്റിമറിക്കപ്പെട്ടവരും ജന്മനാ ഭിന്നശേഷിക്കാരായവരുമുണ്ട്. ഇവർ പ്രകടിപ്പിച്ച അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ചെറിയൊരംശം ഉണ്ടായിരുന്നെങ്കിൽ ശാരീരിക ന്യൂനതകളൊന്നുമില്ലാത്ത എത്രയോ പേർക്കു തങ്ങളുടെ ജീവിതത്തിൽ വലിയ വിജയങ്ങളും നേട്ടങ്ങളും കൈപ്പിടിയിലൊതുക്കമായിരുന്നു. കുറവുകളിൽ വിധിയെ പഴിച്ച് ഒതുങ്ങിക്കൂടുന്നതിനു പകരം പ്രതികൂല സാഹചര്യങ്ങളോടു പൊരുതുകയാണു വേണ്ടത്.
പ്രശസ്ത നോവലിസ്റ്റ് പൗലോ കൊയ്ലോ എഴുതിയതുപോലെ, നാം ഒരുകാര്യം തീവ്രമായി ആഗ്രഹിക്കുകയാണെങ്കിൽ അതു സാധ്യമാക്കുന്നതിനു ലോകം മുഴുവൻ നമ്മോടൊപ്പം നിൽക്കും. ടോക്കിയോ പാരാലിന്പിക്സിൽ കണ്ടത് അതാണ്. എത്രയോ പേരുടെ പ്രോത്സാഹനങ്ങളും പ്രാർഥനകളുമാണ് അവിടെ മെഡലുകളായി വിരിഞ്ഞ് ആനന്ദത്തിന്റെ പ്രഭ ചൊരിഞ്ഞത്. ഈ മഹത്തായ വിജയങ്ങൾ ശാരീരിക ന്യൂനതകളും മറ്റു ബുദ്ധിമുട്ടുകളും മൂലം ക്ലേശിക്കുന്ന ഒട്ടനവധിപ്പേർക്ക് അവ തരണംചെയ്യുന്നതിനു പ്രചോദനമായി മാറും എന്നതിൽ സംശയമില്ല. ടോക്കിയോ ഒളിമ്പിക്സിലെ മെഡൽനിലയും പാരാലിമ്പിക്സിലെ നേട്ടങ്ങളും ലോക കായികരംഗത്ത് ഇന്ത്യക്കു ശോഭനമായ ഭാവിയുണ്ട് എന്നാണു സൂചിപ്പിക്കുന്നത്.
ഒളിമ്പിക്സിന്റെയും പാരാലിന്പിക്സ് ഗെയിംസിന്റെയുമൊക്കെ പ്രാധാന്യം കായികമത്സരം എന്ന നിലയിൽ മാത്രമല്ല. രാജ്യത്തിന്റെ അന്തസുകൂടിയാണ് അത്തരം വേദികളിൽ മാറ്റുരയ്ക്കപ്പെടുന്നത്. അങ്ങനെ നോക്കുന്പോൾ ടോക്കിയോ ഇന്ത്യയുടെ അഭിമാനവേദിയായിരുന്നു. രാജ്യത്തിന്റെ അഭിമാനമുയർത്തിയ താരങ്ങളെ നമുക്ക് അഭിനന്ദിക്കാം, ആദരിക്കാം.