കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയ ഒരു വിഭാഗം ഇവിടത്തെ വിദ്യാർഥികളാണ്. ലോക്ഡൗണിനെത്തുടർന്ന് 2020 മാർച്ചിൽ സംസ്ഥാനത്തെ സ്കൂളുകൾ അടച്ചുവെങ്കിലും പിന്നീട് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ പൂർത്തിയാക്കാനായി അവ തുറന്നു. കോവിഡ് കാലത്ത് പരീക്ഷ നടത്തുന്നതു കൂടുതൽ രോഗവ്യാപനത്തിന് ഇടയാക്കില്ലേയെന്ന ചോദ്യം ഉയർന്നതാണ്. പരീക്ഷ നടത്തുന്നതാണു കുട്ടികളുടെ ഭാവിക്കു നല്ലതെന്ന വിദഗ്ധാഭിപ്രായമാണു സ്വീകരിക്കപ്പെട്ടത്.
വൈകാതെ ഫലവും പ്രസിദ്ധീകരിച്ചു. വളരെ ഉദാരമായാണു മൂല്യനിർണയം നടത്തിയതെന്നു തെളിയിക്കുന്നതായിരുന്നു എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിലെ റിക്കാർഡ് വിജയശതമാനവും എ പ്ലസ് നേടിയവരുടെ എണ്ണവും. അതെന്തായാലും കുട്ടികളുടെ ഒരു വർഷം നഷ്ടപ്പെട്ടില്ലല്ലോ എന്ന ആശ്വാസമാണു രക്ഷിതാക്കൾക്കു പൊതുവേ ഉണ്ടായത്. എന്നാൽ, പരീക്ഷാജയത്തിന്റെ ഒറിജിനൽ സർട്ടിഫിക്കറ്റ് കിട്ടാത്തതു പല വിദ്യാർഥികൾക്കും ഉപരിപഠനത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥിതിയാണിപ്പോൾ.
കേരളത്തിൽ എസ്എസ്എൽസി ഫലം ജൂലൈ 14നും ഹയർ സെക്കൻഡറി ഫലം ജൂലൈ 28നുമാണു പ്രസിദ്ധീകരിച്ചത്. എസ്എസ്എൽസി ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഓഗസ്റ്റ് നാലാംവാരം മുതൽ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. "സേ’പരീക്ഷയുടെ ഫലം വൈകിയതാണ് സർട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസത്തിന് അധികൃതർ പറയുന്ന കാരണം.
ഫലം അതിവേഗം പ്രസിദ്ധീകരിക്കാൻ കാണിച്ച ശുഷ്കാന്തി ഇക്കാര്യത്തിൽ എന്തുകൊണ്ടുണ്ടായില്ല എന്നാണറിയേണ്ടത്. പത്താംക്ലാസ് കഴിഞ്ഞവർ ഭൂരിപക്ഷവും കേരളത്തിൽത്തന്നെയാണു പ്ലസ് വൺ പ്രവേശനം നേടുന്നത് എന്നതിനാൽ അതിൽ വലിയ പ്രതിസന്ധിയില്ല. എന്നാൽ, പ്ലസ് ടു കഴിഞ്ഞവർ കേരളത്തിനു പുറത്തുള്ള പ്രഫഷണൽ കോഴ്സുകളിലും നഴ്സിംഗിനും മറ്റും ചേരുന്നുണ്ട്.
ഇതിനു പല സ്ഥാപനങ്ങളും ഒറിജിനൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നു. ഒക്ടോബർ ഒന്നിനു ക്ലാസ് തുടങ്ങണമെന്നാണു യുജിസി നിർദേശം. ഇതിനകം ക്ലാസ് തുടങ്ങിയ സ്ഥാപനങ്ങളുമുണ്ട്. കേരളത്തിൽതന്നെ മിക്ക സർവകലാശാലകളും ഓട്ടോണമസ് സ്ഥാപനങ്ങളും ഡിഗ്രി പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പൂർത്തിയാക്കുന്ന തിരക്കിലാണ്. പരീക്ഷാജയത്തിന്റെ ഒറിജിനൽ സർഫിക്കറ്റ് കൈയിലില്ലാത്തതു വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്കയുണ്ടാക്കുന്നതു സ്വാഭാവികം.
ഉന്നതപഠനത്തിനുള്ള വാതിലുകൾ പലതും അടയുന്ന ഇക്കാലത്ത് ഒരു വിദ്യാർഥിക്കും പഠനാവസരം അധികൃതരുടെ അനാസ്ഥമൂലം നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകാൻ പാടില്ല. നഴ്സിംഗ് ഉൾപ്പെടെയുള്ള കോഴ്സുകൾ പഠിക്കാൻ മറ്റു സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളിൽ അപേക്ഷിക്കുന്ന വിദ്യാർഥികൾ മാർക്ക് ലിസ്റ്റിന്റെ കംപ്യൂട്ടർ പ്രിന്റാണ് അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുള്ളത്. നിശ്ചിത സമയത്തിനുള്ളിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
ചില കോളജുകൾ അപേക്ഷയോടൊപ്പംതന്നെ ഒറിജിനൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നു. കേരളത്തിലെ സാഹചര്യങ്ങൾ മറ്റു സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നോക്കേണ്ട കാര്യമില്ലല്ലോ. വിദ്യാർഥികൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങൾ മനസിലാക്കി അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണം.
തമിഴ്നാട് ഉൾപ്പെടെ രാജ്യത്തെ ആറു സംസ്ഥാനങ്ങൾ കോവിഡ് ഭീഷണിയെ മറികടന്ന് സ്കൂളുകൾ തുറക്കാൻ പോവുകയാണ്. സ്കൂൾ തുറക്കുന്നതിനുള്ള ആലോചനകളിലാണു കേരളവും. എന്നാൽ, ഇത്തരത്തിലൊരു ഗൗരവ ചിന്ത കോവിഡ് മഹാമാരി വിദ്യാർഥികളെയും വിദ്യാഭ്യാസ മേഖലയെയും എങ്ങനെ ബാധിച്ചു എന്നതു ചർച്ച ചെയ്യുന്നതിലുണ്ടായോ എന്നു സംശയമാണ്.
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളും ഫലപ്രഖ്യാപനവും സമയത്തു നടത്തിയത് വലിയ കാര്യമാണെങ്കിലും പരീക്ഷാഫല സർട്ടിഫിക്കറ്റ് വിതണം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല എന്ന വസ്തുത മറക്കരുത്. ഹയർ സെക്കൻഡറി പ്ലസ് വൺ പരീക്ഷ നടത്തുന്നതു കോവിഡ് ചൂണ്ടിക്കാട്ടി സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. പരീക്ഷയെ വിദ്യാർഥികൾക്കു ഭയമായിരുന്ന കാലമൊക്കെ പഴങ്കഥയായി.
വിദ്യാർഥികളുടെ മാനസികസംഘർഷം കുറയ്ക്കാനെന്ന പേരിൽ നടപ്പാക്കിയ ഓരോരോ പരിഷ്കാരങ്ങൾ പരീക്ഷയുടെ അർഥംതന്നെ നഷ്ടപ്പെടുത്തുന്ന വിധത്തിലായിട്ടുണ്ടോയെന്നു പരിശോധിക്കണം. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ, സർട്ടിഫിക്കറ്റ് വിതരണം വൈകിച്ച് പരീക്ഷയുടെ പ്രസക്തിതന്നെ നഷ്ടപ്പെടുത്തുന്നുവെന്ന തോന്നൽ ആർക്കും ഉണ്ടാക്കരുത്. വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകാതെ നോക്കണം.
വൈകാതെ ഫലവും പ്രസിദ്ധീകരിച്ചു. വളരെ ഉദാരമായാണു മൂല്യനിർണയം നടത്തിയതെന്നു തെളിയിക്കുന്നതായിരുന്നു എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിലെ റിക്കാർഡ് വിജയശതമാനവും എ പ്ലസ് നേടിയവരുടെ എണ്ണവും. അതെന്തായാലും കുട്ടികളുടെ ഒരു വർഷം നഷ്ടപ്പെട്ടില്ലല്ലോ എന്ന ആശ്വാസമാണു രക്ഷിതാക്കൾക്കു പൊതുവേ ഉണ്ടായത്. എന്നാൽ, പരീക്ഷാജയത്തിന്റെ ഒറിജിനൽ സർട്ടിഫിക്കറ്റ് കിട്ടാത്തതു പല വിദ്യാർഥികൾക്കും ഉപരിപഠനത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥിതിയാണിപ്പോൾ.
കേരളത്തിൽ എസ്എസ്എൽസി ഫലം ജൂലൈ 14നും ഹയർ സെക്കൻഡറി ഫലം ജൂലൈ 28നുമാണു പ്രസിദ്ധീകരിച്ചത്. എസ്എസ്എൽസി ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഓഗസ്റ്റ് നാലാംവാരം മുതൽ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. "സേ’പരീക്ഷയുടെ ഫലം വൈകിയതാണ് സർട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസത്തിന് അധികൃതർ പറയുന്ന കാരണം.
ഫലം അതിവേഗം പ്രസിദ്ധീകരിക്കാൻ കാണിച്ച ശുഷ്കാന്തി ഇക്കാര്യത്തിൽ എന്തുകൊണ്ടുണ്ടായില്ല എന്നാണറിയേണ്ടത്. പത്താംക്ലാസ് കഴിഞ്ഞവർ ഭൂരിപക്ഷവും കേരളത്തിൽത്തന്നെയാണു പ്ലസ് വൺ പ്രവേശനം നേടുന്നത് എന്നതിനാൽ അതിൽ വലിയ പ്രതിസന്ധിയില്ല. എന്നാൽ, പ്ലസ് ടു കഴിഞ്ഞവർ കേരളത്തിനു പുറത്തുള്ള പ്രഫഷണൽ കോഴ്സുകളിലും നഴ്സിംഗിനും മറ്റും ചേരുന്നുണ്ട്.
ഇതിനു പല സ്ഥാപനങ്ങളും ഒറിജിനൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നു. ഒക്ടോബർ ഒന്നിനു ക്ലാസ് തുടങ്ങണമെന്നാണു യുജിസി നിർദേശം. ഇതിനകം ക്ലാസ് തുടങ്ങിയ സ്ഥാപനങ്ങളുമുണ്ട്. കേരളത്തിൽതന്നെ മിക്ക സർവകലാശാലകളും ഓട്ടോണമസ് സ്ഥാപനങ്ങളും ഡിഗ്രി പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പൂർത്തിയാക്കുന്ന തിരക്കിലാണ്. പരീക്ഷാജയത്തിന്റെ ഒറിജിനൽ സർഫിക്കറ്റ് കൈയിലില്ലാത്തതു വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്കയുണ്ടാക്കുന്നതു സ്വാഭാവികം.
ഉന്നതപഠനത്തിനുള്ള വാതിലുകൾ പലതും അടയുന്ന ഇക്കാലത്ത് ഒരു വിദ്യാർഥിക്കും പഠനാവസരം അധികൃതരുടെ അനാസ്ഥമൂലം നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകാൻ പാടില്ല. നഴ്സിംഗ് ഉൾപ്പെടെയുള്ള കോഴ്സുകൾ പഠിക്കാൻ മറ്റു സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളിൽ അപേക്ഷിക്കുന്ന വിദ്യാർഥികൾ മാർക്ക് ലിസ്റ്റിന്റെ കംപ്യൂട്ടർ പ്രിന്റാണ് അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുള്ളത്. നിശ്ചിത സമയത്തിനുള്ളിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
ചില കോളജുകൾ അപേക്ഷയോടൊപ്പംതന്നെ ഒറിജിനൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നു. കേരളത്തിലെ സാഹചര്യങ്ങൾ മറ്റു സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നോക്കേണ്ട കാര്യമില്ലല്ലോ. വിദ്യാർഥികൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങൾ മനസിലാക്കി അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണം.
തമിഴ്നാട് ഉൾപ്പെടെ രാജ്യത്തെ ആറു സംസ്ഥാനങ്ങൾ കോവിഡ് ഭീഷണിയെ മറികടന്ന് സ്കൂളുകൾ തുറക്കാൻ പോവുകയാണ്. സ്കൂൾ തുറക്കുന്നതിനുള്ള ആലോചനകളിലാണു കേരളവും. എന്നാൽ, ഇത്തരത്തിലൊരു ഗൗരവ ചിന്ത കോവിഡ് മഹാമാരി വിദ്യാർഥികളെയും വിദ്യാഭ്യാസ മേഖലയെയും എങ്ങനെ ബാധിച്ചു എന്നതു ചർച്ച ചെയ്യുന്നതിലുണ്ടായോ എന്നു സംശയമാണ്.
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളും ഫലപ്രഖ്യാപനവും സമയത്തു നടത്തിയത് വലിയ കാര്യമാണെങ്കിലും പരീക്ഷാഫല സർട്ടിഫിക്കറ്റ് വിതണം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല എന്ന വസ്തുത മറക്കരുത്. ഹയർ സെക്കൻഡറി പ്ലസ് വൺ പരീക്ഷ നടത്തുന്നതു കോവിഡ് ചൂണ്ടിക്കാട്ടി സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. പരീക്ഷയെ വിദ്യാർഥികൾക്കു ഭയമായിരുന്ന കാലമൊക്കെ പഴങ്കഥയായി.
വിദ്യാർഥികളുടെ മാനസികസംഘർഷം കുറയ്ക്കാനെന്ന പേരിൽ നടപ്പാക്കിയ ഓരോരോ പരിഷ്കാരങ്ങൾ പരീക്ഷയുടെ അർഥംതന്നെ നഷ്ടപ്പെടുത്തുന്ന വിധത്തിലായിട്ടുണ്ടോയെന്നു പരിശോധിക്കണം. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ, സർട്ടിഫിക്കറ്റ് വിതരണം വൈകിച്ച് പരീക്ഷയുടെ പ്രസക്തിതന്നെ നഷ്ടപ്പെടുത്തുന്നുവെന്ന തോന്നൽ ആർക്കും ഉണ്ടാക്കരുത്. വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകാതെ നോക്കണം.