സാമാന്യ മര്യാദകളും പെരുമാറ്റച്ചട്ടങ്ങളും ലംഘിച്ചു പൊതുജനങ്ങളോടു ധാർഷ്ട്യം കാണിക്കുന്ന പോലീസ് സേനാംഗങ്ങളെ നിലയ്ക്കുനിർത്താൻ സർക്കാർ തയാറാകണം.
വികസിത ജനാധിപത്യ രാജ്യങ്ങളിലെ പോലീസുമായി താരതമ്യം ചെയ്യുന്പോൾ ഇന്ത്യയിലെ പോലീസ് പൗരന്റെ അന്തസിനെയും അവകാശങ്ങളെയും മാനിക്കുന്ന കാര്യങ്ങളിൽ ഏറെ പിന്നാക്കമാണെങ്കിലും കേരളത്തിലെ പോലീസ് അതിൽ ഭേദമാണെന്നു നിഷ്പക്ഷമതികളെല്ലാം സമ്മതിക്കുന്നതാണ്. ഏതു തൊഴിൽവിഭാഗത്തിലും അതിന്റെ സല്പേരിനു കളങ്കം ചാർത്തുന്നവിധം പ്രവർത്തിക്കുന്നവരുണ്ട്. കേരള പോലീസും അതിൽനിന്നു വ്യത്യസ്തമല്ല. നിയമം കൈയിലെടുത്തും നിയമലംഘകർക്കു കൂട്ടുനിന്നും കൈക്കൂലി വാങ്ങി നീതി നിഷേധിച്ചും പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയും മർദനം നടത്തിയും അധികാരപ്രമത്തത കാട്ടിയും പോലീസിനു കളങ്കമുണ്ടാക്കുന്ന സേനാംഗങ്ങൾ ധാരാളമുണ്ട്. ജനമൈത്രി എന്ന ഓമനപ്പേരു കേട്ടാലും സാധാരണക്കാർ പോലീസിനോട് ഒരടി അകലം പാലിച്ചുനിൽക്കുന്നത് ഇതെല്ലാംകൊണ്ടാണ്.
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ റോഡിലൂടെ നടന്നുപോയ പിതാവിനെയും എട്ടുവയസുകാരി മകളെയും മോഷ്ടാക്കളായി ചിത്രീകരിച്ചു പരസ്യവിചാരണ ചെയ്ത പിങ്ക് പോലീസിലെ വനിതാ സിവിൽ പോലീസ് ഓഫീസറുടെ വിശേഷം കേരളം മുഴുവൻ അറിഞ്ഞുകഴിഞ്ഞു. റോഡിൽ നിർത്തിയിട്ട പോലീസ് വാഹനത്തിൽനിന്നു തന്റെ മൊബൈൽ ഫോണ് കാണാതായെന്നും അതു കുട്ടിയുടെ അച്ഛൻ മോഷ്ടിച്ചു കുട്ടിയുടെ കൈയിൽ കൊടുത്തിട്ടുണ്ടെന്നും പറഞ്ഞായിരുന്നു വനിതാ പോലീസിന്റെ ചോദ്യംചെയ്യൽ. ഫോണ് എവിടെയെന്നു പ്രാഥമിക പരിശോധന നടത്തുകപോലും ചെയ്യാതെയായിരുന്നു ഇതെല്ലാം. ഫോണ് പിന്നീടു കാറിനുള്ളിൽ പോലീസുകാരിയുടെ ബാഗിൽനിന്നുതന്നെ കിട്ടി. എന്നിട്ടും ആ പെണ്കുട്ടിയോടോ അച്ഛനോടോ മാപ്പുപറയാനുള്ള മര്യാദപോലും കാണിക്കാതെ തന്റെ നടപടിയെ ന്യായീകരിക്കാനാണു പോലീസുകാരി ശ്രമിച്ചത്. സംഭവം വിവാദമായതോടെ പൊതുജനരോഷം ശമിപ്പിക്കാൻ എന്തെങ്കിലും ചെയ്യാതെ വയ്യെന്ന നിലയിലായ മേലധികാരികൾ ചെറിയൊരു സ്ഥലംമാറ്റത്തിൽ നടപടിയൊതുക്കി. കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടു പിതാവും മകളും സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിനു പരാതി നൽകിയതിനെത്തുടർന്നു ദക്ഷിണമേഖലാ ഐജി ഹർഷിത അട്ടല്ലൂരിയെ അന്വേഷണത്തിനു നിയോഗിച്ചിട്ടുണ്ട്. പെണ്കുട്ടിക്കും അച്ഛനും ഇനിയെങ്കിലും നീതി കിട്ടുമെന്നു കരുതാം.
സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനുവേണ്ടി പ്രത്യേകം രൂപീകരിക്കപ്പെട്ട വിഭാഗമാണു പിങ്ക് പോലീസ്. അതിൽനിന്നാണ് ഒരു പിഞ്ചുബാലികയ്ക്കു ക്രൂരമായ അനുഭവം നേരിടേണ്ടിവന്നത്. എട്ടുവയസുകാരിയോട് ഇങ്ങനെയാണെങ്കിൽ മറ്റു സ്ത്രീകൾക്ക് എന്തു സംരക്ഷണമായിരിക്കും ഇവരിൽനിന്നു ലഭിക്കുക? പിങ്ക് ചായമടിച്ച കാറിൽ കുറേ വനിതാ പോലീസ് ഉദ്യോഗസ്ഥർ നഗരങ്ങളിൽ ചുറ്റിക്കറങ്ങുന്നതല്ലാതെ സ്ത്രീകൾക്കെതിരായ എന്തെങ്കിലും അതിക്രമങ്ങൾ ഇവർ തടഞ്ഞതായി വാർത്തകൾ വന്നിട്ടില്ല. അതേസമയം, രാത്രികാലങ്ങളിൽ ബസ് സ്റ്റോപ്പുകളിൽ വാഹനം കാത്തുനിൽക്കുന്നവരെ ഇവർ ചോദ്യംചെയ്തു ശല്യപ്പെടുത്തുന്നു എന്ന പരാതിയുമുണ്ട്. പ്രധാനമായും പബ്ലിസിറ്റി ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ഇത്തരം വിഭാഗങ്ങൾ ലക്ഷ്യം നേടുന്നുണ്ടോയെന്നു പുനരവലോകനം ചെയ്യേണ്ട സമയമായി. ആവശ്യത്തിനു ജോലിയില്ലാത്ത വിഭാഗങ്ങൾ പൊതുജനത്തിനു ശല്യമായി മാറുന്നതിന്റെ ഉദാഹരണങ്ങൾ എത്രവേണമെങ്കിലുമുണ്ട്.
പോലീസുകാർ പൊതുജനങ്ങളോടു മാന്യമായി പെരുമാറണമെന്നു ചൂണ്ടിക്കാട്ടി ഇപ്പോഴത്തെ പോലീസ് മേധാവി അനിൽ കാന്ത് ചുമതലയേറ്റപ്പോഴും സർക്കുലർ ഇറക്കിയിരുന്നു. സ്വാധീനശക്തിയുള്ളവരെ പിടികൂടാതിരിക്കുകയും നിരപരാധികളെ പീഡിപ്പിക്കുകയും പാവപ്പെട്ടവർക്കു നീതിനിഷേധിക്കുകയും ചെയ്യുന്ന സംഭവങ്ങൾ അതിനുശേഷവുമുണ്ടാകുന്നു. പോക്സോ കേസിൽ കല്പകഞ്ചേരി പോലീസ് പിടികൂടി ജയിലിലടച്ച പതിനെട്ടുകാരൻ നിരപരാധിയാണെന്നു ഡിഎൻഎ ടെസ്റ്റിൽ തെളിഞ്ഞ സംഭവമുണ്ടായത് ഈയിടെയാണ്. ഒരു പാവപ്പെട്ട മത്സ്യവില്പനക്കാരിയുടെ മത്സ്യക്കുട്ട പോലീസ് തട്ടിത്തെറിപ്പിച്ചതു വലിയ പ്രതിഷേധത്തിനിടയാക്കിയിട്ട് അധികനാളായില്ല. രാത്രികാലങ്ങളിൽ സ്വകാര്യവാഹനങ്ങളിൽ യാത്രചെയ്യുന്വരെ ക്വോട്ട തികയ്ക്കാനായി ഓരോ പോലീസ് സ്റ്റേഷൻ അതിർത്തിയിലും ചോദ്യംചെയ്യുന്നതു പലപ്പോഴും വലിയ അസൗകര്യമുണ്ടാക്കുന്നുണ്ട്. ഇതിലെല്ലാം ജനങ്ങളുടെ രോഷമുയരുന്നതു പോലീസിനോടു മാത്രമല്ല സർക്കാരിനോടുമാണ്. അതുകൊണ്ടു സാമാന്യ മര്യാദകളും പെരുമാറ്റച്ചട്ടങ്ങളും ലംഘിച്ചു പൊതുജനങ്ങളോടു ധാർഷ്ട്യം കാണിക്കുന്ന പോലീസ് സേനാംഗങ്ങളെ നിലയ്ക്കുനിർത്താൻ സർക്കാർ തയാറാകണം.
വികസിത ജനാധിപത്യ രാജ്യങ്ങളിലെ പോലീസുമായി താരതമ്യം ചെയ്യുന്പോൾ ഇന്ത്യയിലെ പോലീസ് പൗരന്റെ അന്തസിനെയും അവകാശങ്ങളെയും മാനിക്കുന്ന കാര്യങ്ങളിൽ ഏറെ പിന്നാക്കമാണെങ്കിലും കേരളത്തിലെ പോലീസ് അതിൽ ഭേദമാണെന്നു നിഷ്പക്ഷമതികളെല്ലാം സമ്മതിക്കുന്നതാണ്. ഏതു തൊഴിൽവിഭാഗത്തിലും അതിന്റെ സല്പേരിനു കളങ്കം ചാർത്തുന്നവിധം പ്രവർത്തിക്കുന്നവരുണ്ട്. കേരള പോലീസും അതിൽനിന്നു വ്യത്യസ്തമല്ല. നിയമം കൈയിലെടുത്തും നിയമലംഘകർക്കു കൂട്ടുനിന്നും കൈക്കൂലി വാങ്ങി നീതി നിഷേധിച്ചും പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയും മർദനം നടത്തിയും അധികാരപ്രമത്തത കാട്ടിയും പോലീസിനു കളങ്കമുണ്ടാക്കുന്ന സേനാംഗങ്ങൾ ധാരാളമുണ്ട്. ജനമൈത്രി എന്ന ഓമനപ്പേരു കേട്ടാലും സാധാരണക്കാർ പോലീസിനോട് ഒരടി അകലം പാലിച്ചുനിൽക്കുന്നത് ഇതെല്ലാംകൊണ്ടാണ്.
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ റോഡിലൂടെ നടന്നുപോയ പിതാവിനെയും എട്ടുവയസുകാരി മകളെയും മോഷ്ടാക്കളായി ചിത്രീകരിച്ചു പരസ്യവിചാരണ ചെയ്ത പിങ്ക് പോലീസിലെ വനിതാ സിവിൽ പോലീസ് ഓഫീസറുടെ വിശേഷം കേരളം മുഴുവൻ അറിഞ്ഞുകഴിഞ്ഞു. റോഡിൽ നിർത്തിയിട്ട പോലീസ് വാഹനത്തിൽനിന്നു തന്റെ മൊബൈൽ ഫോണ് കാണാതായെന്നും അതു കുട്ടിയുടെ അച്ഛൻ മോഷ്ടിച്ചു കുട്ടിയുടെ കൈയിൽ കൊടുത്തിട്ടുണ്ടെന്നും പറഞ്ഞായിരുന്നു വനിതാ പോലീസിന്റെ ചോദ്യംചെയ്യൽ. ഫോണ് എവിടെയെന്നു പ്രാഥമിക പരിശോധന നടത്തുകപോലും ചെയ്യാതെയായിരുന്നു ഇതെല്ലാം. ഫോണ് പിന്നീടു കാറിനുള്ളിൽ പോലീസുകാരിയുടെ ബാഗിൽനിന്നുതന്നെ കിട്ടി. എന്നിട്ടും ആ പെണ്കുട്ടിയോടോ അച്ഛനോടോ മാപ്പുപറയാനുള്ള മര്യാദപോലും കാണിക്കാതെ തന്റെ നടപടിയെ ന്യായീകരിക്കാനാണു പോലീസുകാരി ശ്രമിച്ചത്. സംഭവം വിവാദമായതോടെ പൊതുജനരോഷം ശമിപ്പിക്കാൻ എന്തെങ്കിലും ചെയ്യാതെ വയ്യെന്ന നിലയിലായ മേലധികാരികൾ ചെറിയൊരു സ്ഥലംമാറ്റത്തിൽ നടപടിയൊതുക്കി. കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടു പിതാവും മകളും സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിനു പരാതി നൽകിയതിനെത്തുടർന്നു ദക്ഷിണമേഖലാ ഐജി ഹർഷിത അട്ടല്ലൂരിയെ അന്വേഷണത്തിനു നിയോഗിച്ചിട്ടുണ്ട്. പെണ്കുട്ടിക്കും അച്ഛനും ഇനിയെങ്കിലും നീതി കിട്ടുമെന്നു കരുതാം.
സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനുവേണ്ടി പ്രത്യേകം രൂപീകരിക്കപ്പെട്ട വിഭാഗമാണു പിങ്ക് പോലീസ്. അതിൽനിന്നാണ് ഒരു പിഞ്ചുബാലികയ്ക്കു ക്രൂരമായ അനുഭവം നേരിടേണ്ടിവന്നത്. എട്ടുവയസുകാരിയോട് ഇങ്ങനെയാണെങ്കിൽ മറ്റു സ്ത്രീകൾക്ക് എന്തു സംരക്ഷണമായിരിക്കും ഇവരിൽനിന്നു ലഭിക്കുക? പിങ്ക് ചായമടിച്ച കാറിൽ കുറേ വനിതാ പോലീസ് ഉദ്യോഗസ്ഥർ നഗരങ്ങളിൽ ചുറ്റിക്കറങ്ങുന്നതല്ലാതെ സ്ത്രീകൾക്കെതിരായ എന്തെങ്കിലും അതിക്രമങ്ങൾ ഇവർ തടഞ്ഞതായി വാർത്തകൾ വന്നിട്ടില്ല. അതേസമയം, രാത്രികാലങ്ങളിൽ ബസ് സ്റ്റോപ്പുകളിൽ വാഹനം കാത്തുനിൽക്കുന്നവരെ ഇവർ ചോദ്യംചെയ്തു ശല്യപ്പെടുത്തുന്നു എന്ന പരാതിയുമുണ്ട്. പ്രധാനമായും പബ്ലിസിറ്റി ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ഇത്തരം വിഭാഗങ്ങൾ ലക്ഷ്യം നേടുന്നുണ്ടോയെന്നു പുനരവലോകനം ചെയ്യേണ്ട സമയമായി. ആവശ്യത്തിനു ജോലിയില്ലാത്ത വിഭാഗങ്ങൾ പൊതുജനത്തിനു ശല്യമായി മാറുന്നതിന്റെ ഉദാഹരണങ്ങൾ എത്രവേണമെങ്കിലുമുണ്ട്.
പോലീസുകാർ പൊതുജനങ്ങളോടു മാന്യമായി പെരുമാറണമെന്നു ചൂണ്ടിക്കാട്ടി ഇപ്പോഴത്തെ പോലീസ് മേധാവി അനിൽ കാന്ത് ചുമതലയേറ്റപ്പോഴും സർക്കുലർ ഇറക്കിയിരുന്നു. സ്വാധീനശക്തിയുള്ളവരെ പിടികൂടാതിരിക്കുകയും നിരപരാധികളെ പീഡിപ്പിക്കുകയും പാവപ്പെട്ടവർക്കു നീതിനിഷേധിക്കുകയും ചെയ്യുന്ന സംഭവങ്ങൾ അതിനുശേഷവുമുണ്ടാകുന്നു. പോക്സോ കേസിൽ കല്പകഞ്ചേരി പോലീസ് പിടികൂടി ജയിലിലടച്ച പതിനെട്ടുകാരൻ നിരപരാധിയാണെന്നു ഡിഎൻഎ ടെസ്റ്റിൽ തെളിഞ്ഞ സംഭവമുണ്ടായത് ഈയിടെയാണ്. ഒരു പാവപ്പെട്ട മത്സ്യവില്പനക്കാരിയുടെ മത്സ്യക്കുട്ട പോലീസ് തട്ടിത്തെറിപ്പിച്ചതു വലിയ പ്രതിഷേധത്തിനിടയാക്കിയിട്ട് അധികനാളായില്ല. രാത്രികാലങ്ങളിൽ സ്വകാര്യവാഹനങ്ങളിൽ യാത്രചെയ്യുന്വരെ ക്വോട്ട തികയ്ക്കാനായി ഓരോ പോലീസ് സ്റ്റേഷൻ അതിർത്തിയിലും ചോദ്യംചെയ്യുന്നതു പലപ്പോഴും വലിയ അസൗകര്യമുണ്ടാക്കുന്നുണ്ട്. ഇതിലെല്ലാം ജനങ്ങളുടെ രോഷമുയരുന്നതു പോലീസിനോടു മാത്രമല്ല സർക്കാരിനോടുമാണ്. അതുകൊണ്ടു സാമാന്യ മര്യാദകളും പെരുമാറ്റച്ചട്ടങ്ങളും ലംഘിച്ചു പൊതുജനങ്ങളോടു ധാർഷ്ട്യം കാണിക്കുന്ന പോലീസ് സേനാംഗങ്ങളെ നിലയ്ക്കുനിർത്താൻ സർക്കാർ തയാറാകണം.