ലോക്ഡൗൺ ഇളവുകൾ ദുരുപയോഗിക്കാതെ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുകയും വാക്സിനേഷൻ ത്വരിതപ്പെടുത്തുകയും ചെയ്യാം.
കോവിഡ് രോഗവ്യാപനം സംബന്ധിച്ചു പുറത്തുവരുന്ന റിപ്പോർട്ടുകൾ പലതും കേരളത്തിൽ ആശങ്ക വർധിപ്പിക്കുന്നതാണ്. കോവിഡ് മൂന്നാംതരംഗം രാജ്യത്തു തുടങ്ങിക്കഴിഞ്ഞെന്നും ഒക്ടോബറോടെ അതു പാരമ്യത്തിലെത്തുമെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റിനു കീഴിൽ രൂപീകരിച്ച വിദഗ്ധസമിതി അഭിപ്രായപ്പെടുന്നു. കേരളത്തിലുൾപ്പെടെയുള്ള ഉയർന്ന രോഗവ്യാപന നിരക്കു ചൂണ്ടിക്കാട്ടിയാണു വിദഗ്ധസമിതിയുടെ നിഗമനം. അതേസമയം, കോവിഡ് മൂന്നാംതരംഗം സെപ്റ്റംബറോടെ എത്തുമെന്നാണു നീതി ആയോഗിന്റെ കണക്കുകൂട്ടൽ. മൂന്നാംതരംഗം ഉണ്ടായാൽ രാജ്യത്തു പ്രതിദിന രോഗികളുടെ എണ്ണം നാലുലക്ഷം മുതൽ അഞ്ചുലക്ഷം വരെ ആകുമെന്നും നൂറിൽ 23 രോഗികൾക്കുവരെ ആശുപത്രിചികിത്സ വേണ്ടിവരാമെന്നും നീതി ആയോഗ് കരുതുന്നു. രണ്ടാംതരംഗം തീരാൻ പ്രാർഥനയോടെ കാത്തിരിക്കുന്ന കേരളത്തിന് ഉത്കണ്ഠയുളവാക്കുന്നതാണ് ഈ സ്ഥിതിവിശേഷം.
കോവിഡിനെതിരായ പോരാട്ടത്തിലെ ഏറ്റവും ശക്തമായ ആയുധമാണു വാക്സിൻ. എന്നാൽ, രാജ്യത്തു രണ്ടു ഡോസ് വാക്സിൻ എടുത്ത 87,000 പേർക്ക് കോവിഡ് (ബ്രേക് ത്രൂ ഇൻഫെക്ഷൻ) വന്നതായി സ്ഥിരീകരിക്കപ്പെട്ടതു വലിയ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഇതിൽ 46 ശതമാനം കേസുകളും കേരളത്തിലാണെന്നത് അതിലേറെ അന്പരപ്പിക്കുന്നതാണ്. രാജ്യത്തു വാക്സിനേഷനിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും രോഗവ്യാപനം തടയാനുള്ള മുൻകരുതൽ നടപടികളിലും മുന്നിട്ടുനിൽക്കുന്ന സംസ്ഥാനമാണു കേരളം.
കേരളത്തിൽ ആദ്യഡോസ് സ്വീകരിച്ചവരിൽ എൺപതിനായിരത്തോളം പേർക്കും രണ്ടു ഡോസും സ്വീകരിച്ച നാല്പതിനായിരത്തോളം പേർക്കും കോവിഡ് സ്ഥിരീകരിച്ചു. വാക്സിൻ സ്വീകരിച്ചവരിലുള്ള രോഗപ്രശ്നങ്ങൾ പൊതുവേ അത്ര തീവ്രമല്ല. എങ്കിലും വാക്സിൻ സ്വീകരിച്ചവരിൽ വ്യാപകമായ തോതിൽ കോവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയോടെയാണു കേന്ദ്രസർക്കാർ കാണുന്നത്. രണ്ടു ഡോസ് വാക്സിൻ എടുത്തവരിലും കോവിഡ് ബാധയുണ്ടാകുന്ന ബ്രേക് ത്രൂ ഇൻഫെക്ഷനു കാരണം ഡെൽറ്റ വൈറസ് ആണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠന റിപ്പോർട്ട് പറയുന്നു.
രാജ്യത്തെ കോവിഡ് രോഗബാധ നിരക്കിന്റെ ഗ്രാഫ് താഴോട്ടാണെന്നതു വാസ്തവമാണ്. ഇപ്പോൾ ഏകദേശം 35,000 പ്രതിദിന രോഗികളുണ്ടാകുന്നതിന്റെ മുക്കാൽപങ്കും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ആകെ എണ്ണത്തിന്റെ 60 ശതമാനവും കേരളത്തിൽ. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചുവെന്ന തരത്തിലുള്ള നിഗമനത്തിലേക്ക് എടുത്തുചാടുന്നതിനു മുന്പ് മറ്റു വസ്തുതകളും പരിശോധിക്കണം. കേരളത്തിലും രാജ്യത്തെ മഹാനഗരങ്ങളിലും ഒഴികെയുള്ള സ്ഥലങ്ങളിൽ കോവിഡ് ടെസ്റ്റോ അതിന്റെ കണക്കെടുപ്പോ കാര്യമായി നടക്കുന്നില്ല എന്നതു വസ്തുതയാണ്. കൃത്യമായി കണക്കെടുക്കുന്നിടത്തു രോഗികളുടെ എണ്ണം കൂടുന്നതു സ്വാഭാവികം. അതേസമയം, വാക്സിനേഷൻ അടക്കമുള്ള കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എവിടെയെങ്കിലും വീഴ്ച വന്നിട്ടുണ്ടോ എന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.
രണ്ടു ഡോസ് വാക്സിന് എടുത്താലും കോവിഡ് ഡെൽറ്റ വകഭേദത്തെ ചെറുക്കാനാവില്ലെന്നു വിദഗ്ധർ അഭിപ്രായപ്പെട്ടതോടെ ബൂസ്റ്റർ ഡോസ് നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, ബൂസ്റ്റർ ഡോസ് തത്കാലം ഉണ്ടാവില്ലെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നാം തരംഗത്തിൽ മുതിർന്നവർക്ക് എന്നപോലെ കുട്ടികൾക്കും രോഗഭീഷണി ഉള്ളതിനാൽ കുട്ടികളുടെ വാക്സിനേഷൻ നടപടികൾ ഊർജിതമാക്കണമെന്നു വിദഗ്ധസമിതി അഭിപ്രായപ്പെടുന്നു. രാജ്യത്തെ കുട്ടികൾ ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ല. കുട്ടികളിൽ വലിയ തോതിൽ രോഗവ്യാപനം ഉണ്ടായാൽ ആശുപത്രികളിൽ നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമാകും.
സെപ്റ്റംബറോടെ രാജ്യത്ത് രണ്ടുലക്ഷം ഐസിയു കിടക്കകൾ സജ്ജമാക്കണമെന്നു നീതി ആയോഗ് നിർദേശിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളിൽ താളംതെറ്റിയ ജീവിതങ്ങളെ പഴയനിലയിലേക്കു മടക്കിക്കൊണ്ടുവരാൻ സർക്കാർ ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് ആശങ്കയുടെ പുതിയ റിപ്പോർട്ടുകൾ വരുന്നത്. ആളുകൾക്കു ജീവനും വേണം ജീവിതവും വേണം. ലോക്ഡൗൺ ഇളവുകൾ ദുരുപയോഗിക്കാതെ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുകയും വാക്സിനേഷൻ ത്വരിതപ്പെടുത്തുകയും ചെയ്യാം.
കോവിഡ് രോഗവ്യാപനം സംബന്ധിച്ചു പുറത്തുവരുന്ന റിപ്പോർട്ടുകൾ പലതും കേരളത്തിൽ ആശങ്ക വർധിപ്പിക്കുന്നതാണ്. കോവിഡ് മൂന്നാംതരംഗം രാജ്യത്തു തുടങ്ങിക്കഴിഞ്ഞെന്നും ഒക്ടോബറോടെ അതു പാരമ്യത്തിലെത്തുമെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റിനു കീഴിൽ രൂപീകരിച്ച വിദഗ്ധസമിതി അഭിപ്രായപ്പെടുന്നു. കേരളത്തിലുൾപ്പെടെയുള്ള ഉയർന്ന രോഗവ്യാപന നിരക്കു ചൂണ്ടിക്കാട്ടിയാണു വിദഗ്ധസമിതിയുടെ നിഗമനം. അതേസമയം, കോവിഡ് മൂന്നാംതരംഗം സെപ്റ്റംബറോടെ എത്തുമെന്നാണു നീതി ആയോഗിന്റെ കണക്കുകൂട്ടൽ. മൂന്നാംതരംഗം ഉണ്ടായാൽ രാജ്യത്തു പ്രതിദിന രോഗികളുടെ എണ്ണം നാലുലക്ഷം മുതൽ അഞ്ചുലക്ഷം വരെ ആകുമെന്നും നൂറിൽ 23 രോഗികൾക്കുവരെ ആശുപത്രിചികിത്സ വേണ്ടിവരാമെന്നും നീതി ആയോഗ് കരുതുന്നു. രണ്ടാംതരംഗം തീരാൻ പ്രാർഥനയോടെ കാത്തിരിക്കുന്ന കേരളത്തിന് ഉത്കണ്ഠയുളവാക്കുന്നതാണ് ഈ സ്ഥിതിവിശേഷം.
കോവിഡിനെതിരായ പോരാട്ടത്തിലെ ഏറ്റവും ശക്തമായ ആയുധമാണു വാക്സിൻ. എന്നാൽ, രാജ്യത്തു രണ്ടു ഡോസ് വാക്സിൻ എടുത്ത 87,000 പേർക്ക് കോവിഡ് (ബ്രേക് ത്രൂ ഇൻഫെക്ഷൻ) വന്നതായി സ്ഥിരീകരിക്കപ്പെട്ടതു വലിയ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഇതിൽ 46 ശതമാനം കേസുകളും കേരളത്തിലാണെന്നത് അതിലേറെ അന്പരപ്പിക്കുന്നതാണ്. രാജ്യത്തു വാക്സിനേഷനിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും രോഗവ്യാപനം തടയാനുള്ള മുൻകരുതൽ നടപടികളിലും മുന്നിട്ടുനിൽക്കുന്ന സംസ്ഥാനമാണു കേരളം.
കേരളത്തിൽ ആദ്യഡോസ് സ്വീകരിച്ചവരിൽ എൺപതിനായിരത്തോളം പേർക്കും രണ്ടു ഡോസും സ്വീകരിച്ച നാല്പതിനായിരത്തോളം പേർക്കും കോവിഡ് സ്ഥിരീകരിച്ചു. വാക്സിൻ സ്വീകരിച്ചവരിലുള്ള രോഗപ്രശ്നങ്ങൾ പൊതുവേ അത്ര തീവ്രമല്ല. എങ്കിലും വാക്സിൻ സ്വീകരിച്ചവരിൽ വ്യാപകമായ തോതിൽ കോവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയോടെയാണു കേന്ദ്രസർക്കാർ കാണുന്നത്. രണ്ടു ഡോസ് വാക്സിൻ എടുത്തവരിലും കോവിഡ് ബാധയുണ്ടാകുന്ന ബ്രേക് ത്രൂ ഇൻഫെക്ഷനു കാരണം ഡെൽറ്റ വൈറസ് ആണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠന റിപ്പോർട്ട് പറയുന്നു.
രാജ്യത്തെ കോവിഡ് രോഗബാധ നിരക്കിന്റെ ഗ്രാഫ് താഴോട്ടാണെന്നതു വാസ്തവമാണ്. ഇപ്പോൾ ഏകദേശം 35,000 പ്രതിദിന രോഗികളുണ്ടാകുന്നതിന്റെ മുക്കാൽപങ്കും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ആകെ എണ്ണത്തിന്റെ 60 ശതമാനവും കേരളത്തിൽ. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചുവെന്ന തരത്തിലുള്ള നിഗമനത്തിലേക്ക് എടുത്തുചാടുന്നതിനു മുന്പ് മറ്റു വസ്തുതകളും പരിശോധിക്കണം. കേരളത്തിലും രാജ്യത്തെ മഹാനഗരങ്ങളിലും ഒഴികെയുള്ള സ്ഥലങ്ങളിൽ കോവിഡ് ടെസ്റ്റോ അതിന്റെ കണക്കെടുപ്പോ കാര്യമായി നടക്കുന്നില്ല എന്നതു വസ്തുതയാണ്. കൃത്യമായി കണക്കെടുക്കുന്നിടത്തു രോഗികളുടെ എണ്ണം കൂടുന്നതു സ്വാഭാവികം. അതേസമയം, വാക്സിനേഷൻ അടക്കമുള്ള കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എവിടെയെങ്കിലും വീഴ്ച വന്നിട്ടുണ്ടോ എന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.
രണ്ടു ഡോസ് വാക്സിന് എടുത്താലും കോവിഡ് ഡെൽറ്റ വകഭേദത്തെ ചെറുക്കാനാവില്ലെന്നു വിദഗ്ധർ അഭിപ്രായപ്പെട്ടതോടെ ബൂസ്റ്റർ ഡോസ് നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, ബൂസ്റ്റർ ഡോസ് തത്കാലം ഉണ്ടാവില്ലെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നാം തരംഗത്തിൽ മുതിർന്നവർക്ക് എന്നപോലെ കുട്ടികൾക്കും രോഗഭീഷണി ഉള്ളതിനാൽ കുട്ടികളുടെ വാക്സിനേഷൻ നടപടികൾ ഊർജിതമാക്കണമെന്നു വിദഗ്ധസമിതി അഭിപ്രായപ്പെടുന്നു. രാജ്യത്തെ കുട്ടികൾ ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ല. കുട്ടികളിൽ വലിയ തോതിൽ രോഗവ്യാപനം ഉണ്ടായാൽ ആശുപത്രികളിൽ നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമാകും.
സെപ്റ്റംബറോടെ രാജ്യത്ത് രണ്ടുലക്ഷം ഐസിയു കിടക്കകൾ സജ്ജമാക്കണമെന്നു നീതി ആയോഗ് നിർദേശിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളിൽ താളംതെറ്റിയ ജീവിതങ്ങളെ പഴയനിലയിലേക്കു മടക്കിക്കൊണ്ടുവരാൻ സർക്കാർ ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് ആശങ്കയുടെ പുതിയ റിപ്പോർട്ടുകൾ വരുന്നത്. ആളുകൾക്കു ജീവനും വേണം ജീവിതവും വേണം. ലോക്ഡൗൺ ഇളവുകൾ ദുരുപയോഗിക്കാതെ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുകയും വാക്സിനേഷൻ ത്വരിതപ്പെടുത്തുകയും ചെയ്യാം.