തെറ്റായ നയങ്ങളും തീരുമാനങ്ങളുംവഴി ശോഷിച്ച ഖജനാവ് നികത്താൻ കേന്ദ്രസർക്കാർ കാണുന്ന എളുപ്പവഴിയാണ് ഇന്ധനവില കൂട്ടി പാവം ജനങ്ങളെ പിഴിഞ്ഞെടുക്കൽ. ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ഇന്ധന വിലക്കയറ്റം ചർച്ചയാക്കാൻ കഴിഞ്ഞില്ലെന്നത് ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ ആത്മാർഥതയില്ലായ്മയും വെളിവാക്കുന്നുണ്ട്.
കോവിഡ് മഹാമാരിയുടെ ഈ കെട്ട കാലത്ത് കാലിയായ പോക്കറ്റുകളിൽ നോക്കി എങ്ങനെ ജീവിതം മുന്നോട്ടുപോകുമെന്ന് ആകുലപ്പെട്ടു സാധാരണക്കാർ കഴിയുന്ന സമയത്താണു പാചകവാതക വില വീണ്ടും വർധിപ്പിച്ചിരിക്കുന്നത്. ജനങ്ങൾക്ക് ഓണസമ്മാനം നൽകേണ്ട കൈകൾകൊണ്ടുള്ള പ്രഹരം. ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോ പാചകവാതക സിലിണ്ടറിന് 866.50 രൂപയാണു കൊച്ചിയിലെ പുതിയ വില. വിതരണക്കാരുടെ ഗതാഗതച്ചെലവും കൂട്ടുന്പോൾ ഉപയോക്താവ് നൽകേണ്ടിവരുന്നത് ഇതിലും ഉയർന്ന വിലയാണ്. പാചകവാതക വാണിജ്യ സിലിണ്ടറിനു കഴിഞ്ഞ മാസം 85 രൂപ കൂട്ടിയിരുന്നു. കൊച്ചിയിൽ 1,618 രൂപയാണു വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിനു കഴിഞ്ഞ എട്ടു മാസത്തിനിടെ 165 രൂപയാണു കൂട്ടിയത്.
തെറ്റായ നയങ്ങളും തീരുമാനങ്ങളും വഴി ശോഷിച്ച ഖജനാവ് നികത്താൻ കേന്ദ്രസർക്കാർ കാണുന്ന എളുപ്പവഴിയാണ് ഇന്ധനവില കൂട്ടി പാവം ജനങ്ങളെ പിഴിഞ്ഞെടുക്കൽ. പ്രതികരണശേഷിപോലും നഷ്ടപ്പെട്ട് എല്ലാം സഹിക്കുന്ന പൊതുജനം അടുത്ത പ്രഹരത്തിനായി കാത്തിരിക്കുന്നു. കൊച്ചിയിൽ ഇന്നലെ പെട്രോളിന് 102.24 രൂപയും ഡീസലിന് 94.29 രൂപയുമാണ് ഒരു ലിറ്ററിന്റെ വില. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞുവരുന്പോഴാണ് ഇവിടെ ഇന്ധനവില കൂട്ടി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നത് എന്നതാണു ക്രൂരത. ബ്രെന്റ് ഇനം ക്രൂഡോയിലിന്റെ വില ഒരു ബാരലിന് (159 ലിറ്റർ) 66.85 ഡോളറാണ് (4,468 രൂപ). അതായത് ക്രൂഡോയിൽ വില ലിറ്ററിന് 28.1 രൂപ മാത്രമാണ്. അതാണു നാലു മടങ്ങോളം വിലയ്ക്ക് രാജ്യത്തു വില്ക്കുന്നത്. ജനങ്ങൾ നരകിച്ചാലെന്ത്, സർക്കാരിനു ജിഡിപി കണക്കുകൾ കാട്ടി മേനിപറച്ചിൽ തുടരാമല്ലോ.
അതേസമയം, ജനങ്ങളുടെ കഷ്ടപ്പാടുകൾ മനസിലാക്കി പ്രവർത്തിക്കുന്ന ഭരണാധികാരികളുമുണ്ട് എന്നതും പറയണം. തമിഴ്നാട്ടിൽ പെട്രോൾ വില ലിറ്ററിനു മൂന്നു രൂപ അവിടത്തെ ഡിഎംകെ സർക്കാർ കുറച്ചു. കേന്ദ്രസർക്കാരോ കേരള സർക്കാരോ ഇതറിഞ്ഞ മട്ടു നടിച്ചിട്ടില്ല. വിലനിർണയാവകാശം യുപിഎ സർക്കാരിന്റെ കാലത്ത് എണ്ണക്കന്പനികൾക്കു വിട്ടുകൊടുത്തതോടെ അവരാണ് ഇന്ധനവില നിശ്ചയിക്കുന്നത് എന്നൊരു വാദം ഇപ്പോൾ കേന്ദ്രസർക്കാർ നിരത്തുന്നുണ്ട്. ഇതിലൊരു യുക്തിയുമില്ലെന്ന് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലം മുഴുവൻ ഇന്ധനവില മാറ്റമില്ലാതെ നിന്നതിൽനിന്നു ജനം മനസിലാക്കിയതാണ്. ഇന്ധനവില കുറയ്ക്കില്ലെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ടുകളൊന്നും സർക്കാരിനു പ്രശ്നമല്ലെന്ന ധാർഷ്ട്യമല്ലേ ഇത്തരം നിലപാടുകളിൽ പ്രതിഫലിക്കുന്നത്? ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ഇന്ധന വിലക്കയറ്റം ചർച്ചയാക്കാൻ കഴിഞ്ഞില്ലെന്നത് ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ ആത്മാർഥതയില്ലായ്മയും വെളിവാക്കുന്നുണ്ട്.
ലോകത്ത് ഏറ്റവും കൂടിയ വിലയ്ക്കു പെട്രോളും ഡീസലും വിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയെക്കാൾ കൂടിയ ദരിദ്രാവസ്ഥയിലുള്ള അയൽരാജ്യങ്ങളിൽപോലും ഇന്ധനവില ഇവിടത്തെക്കാൾ വളരെക്കുറവാണ്. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടും വരുമാനം കുറഞ്ഞും പൊതുഗതാഗത സൗകര്യങ്ങൾ ഇല്ലാതെയും കഷ്ടപ്പെട്ട ജനങ്ങളാണു കൊള്ളവിലയ്ക്കു പെട്രോൾ വാങ്ങി യാത്രചെയ്യേണ്ടിവരുന്നത്. ഡീസൽവില കൂടുന്നതനുസരിച്ചു ചരക്കുകൂലി വർധിക്കുകയും സകല നിത്യോപയോഗ സാധനങ്ങളുടെയും വില കൂടുകയും ചെയ്യും. സർക്കാർ വിചാരിച്ചാൽ ഇവിടത്തെ സാധാരണക്കാർക്കു താങ്ങാനാവുന്ന വിലയ്ക്ക് പെട്രോളും ഡീസലും വിൽക്കാൻ സാധിക്കും. പക്ഷേ, വിചാരിക്കണ്ടേ?
കോവിഡ് മഹാമാരിയുടെ ഈ കെട്ട കാലത്ത് കാലിയായ പോക്കറ്റുകളിൽ നോക്കി എങ്ങനെ ജീവിതം മുന്നോട്ടുപോകുമെന്ന് ആകുലപ്പെട്ടു സാധാരണക്കാർ കഴിയുന്ന സമയത്താണു പാചകവാതക വില വീണ്ടും വർധിപ്പിച്ചിരിക്കുന്നത്. ജനങ്ങൾക്ക് ഓണസമ്മാനം നൽകേണ്ട കൈകൾകൊണ്ടുള്ള പ്രഹരം. ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോ പാചകവാതക സിലിണ്ടറിന് 866.50 രൂപയാണു കൊച്ചിയിലെ പുതിയ വില. വിതരണക്കാരുടെ ഗതാഗതച്ചെലവും കൂട്ടുന്പോൾ ഉപയോക്താവ് നൽകേണ്ടിവരുന്നത് ഇതിലും ഉയർന്ന വിലയാണ്. പാചകവാതക വാണിജ്യ സിലിണ്ടറിനു കഴിഞ്ഞ മാസം 85 രൂപ കൂട്ടിയിരുന്നു. കൊച്ചിയിൽ 1,618 രൂപയാണു വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിനു കഴിഞ്ഞ എട്ടു മാസത്തിനിടെ 165 രൂപയാണു കൂട്ടിയത്.
തെറ്റായ നയങ്ങളും തീരുമാനങ്ങളും വഴി ശോഷിച്ച ഖജനാവ് നികത്താൻ കേന്ദ്രസർക്കാർ കാണുന്ന എളുപ്പവഴിയാണ് ഇന്ധനവില കൂട്ടി പാവം ജനങ്ങളെ പിഴിഞ്ഞെടുക്കൽ. പ്രതികരണശേഷിപോലും നഷ്ടപ്പെട്ട് എല്ലാം സഹിക്കുന്ന പൊതുജനം അടുത്ത പ്രഹരത്തിനായി കാത്തിരിക്കുന്നു. കൊച്ചിയിൽ ഇന്നലെ പെട്രോളിന് 102.24 രൂപയും ഡീസലിന് 94.29 രൂപയുമാണ് ഒരു ലിറ്ററിന്റെ വില. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞുവരുന്പോഴാണ് ഇവിടെ ഇന്ധനവില കൂട്ടി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നത് എന്നതാണു ക്രൂരത. ബ്രെന്റ് ഇനം ക്രൂഡോയിലിന്റെ വില ഒരു ബാരലിന് (159 ലിറ്റർ) 66.85 ഡോളറാണ് (4,468 രൂപ). അതായത് ക്രൂഡോയിൽ വില ലിറ്ററിന് 28.1 രൂപ മാത്രമാണ്. അതാണു നാലു മടങ്ങോളം വിലയ്ക്ക് രാജ്യത്തു വില്ക്കുന്നത്. ജനങ്ങൾ നരകിച്ചാലെന്ത്, സർക്കാരിനു ജിഡിപി കണക്കുകൾ കാട്ടി മേനിപറച്ചിൽ തുടരാമല്ലോ.
അതേസമയം, ജനങ്ങളുടെ കഷ്ടപ്പാടുകൾ മനസിലാക്കി പ്രവർത്തിക്കുന്ന ഭരണാധികാരികളുമുണ്ട് എന്നതും പറയണം. തമിഴ്നാട്ടിൽ പെട്രോൾ വില ലിറ്ററിനു മൂന്നു രൂപ അവിടത്തെ ഡിഎംകെ സർക്കാർ കുറച്ചു. കേന്ദ്രസർക്കാരോ കേരള സർക്കാരോ ഇതറിഞ്ഞ മട്ടു നടിച്ചിട്ടില്ല. വിലനിർണയാവകാശം യുപിഎ സർക്കാരിന്റെ കാലത്ത് എണ്ണക്കന്പനികൾക്കു വിട്ടുകൊടുത്തതോടെ അവരാണ് ഇന്ധനവില നിശ്ചയിക്കുന്നത് എന്നൊരു വാദം ഇപ്പോൾ കേന്ദ്രസർക്കാർ നിരത്തുന്നുണ്ട്. ഇതിലൊരു യുക്തിയുമില്ലെന്ന് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലം മുഴുവൻ ഇന്ധനവില മാറ്റമില്ലാതെ നിന്നതിൽനിന്നു ജനം മനസിലാക്കിയതാണ്. ഇന്ധനവില കുറയ്ക്കില്ലെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ടുകളൊന്നും സർക്കാരിനു പ്രശ്നമല്ലെന്ന ധാർഷ്ട്യമല്ലേ ഇത്തരം നിലപാടുകളിൽ പ്രതിഫലിക്കുന്നത്? ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ഇന്ധന വിലക്കയറ്റം ചർച്ചയാക്കാൻ കഴിഞ്ഞില്ലെന്നത് ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ ആത്മാർഥതയില്ലായ്മയും വെളിവാക്കുന്നുണ്ട്.
ലോകത്ത് ഏറ്റവും കൂടിയ വിലയ്ക്കു പെട്രോളും ഡീസലും വിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയെക്കാൾ കൂടിയ ദരിദ്രാവസ്ഥയിലുള്ള അയൽരാജ്യങ്ങളിൽപോലും ഇന്ധനവില ഇവിടത്തെക്കാൾ വളരെക്കുറവാണ്. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടും വരുമാനം കുറഞ്ഞും പൊതുഗതാഗത സൗകര്യങ്ങൾ ഇല്ലാതെയും കഷ്ടപ്പെട്ട ജനങ്ങളാണു കൊള്ളവിലയ്ക്കു പെട്രോൾ വാങ്ങി യാത്രചെയ്യേണ്ടിവരുന്നത്. ഡീസൽവില കൂടുന്നതനുസരിച്ചു ചരക്കുകൂലി വർധിക്കുകയും സകല നിത്യോപയോഗ സാധനങ്ങളുടെയും വില കൂടുകയും ചെയ്യും. സർക്കാർ വിചാരിച്ചാൽ ഇവിടത്തെ സാധാരണക്കാർക്കു താങ്ങാനാവുന്ന വിലയ്ക്ക് പെട്രോളും ഡീസലും വിൽക്കാൻ സാധിക്കും. പക്ഷേ, വിചാരിക്കണ്ടേ?