അധികാരത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പിക്കുന്നതിലും ജനാഭിലാഷത്തിന് അനുസൃതമായി പ്രാദേശിക വികസനപദ്ധതികൾ ആവിഷ്കരിക്കുന്നതിലും പുതിയ പന്ഥാവ് തുറക്കാൻ ജനകീയാസൂത്രണത്തിനു കഴിഞ്ഞു എന്നതു വസ്തുതയാണ്.
കേരളത്തിന്റെ പ്രാദേശിക വികസനരംഗത്തു നാഴികക്കല്ലായി തീർന്ന ജനകീയാസൂത്രണം കാൽ നൂറ്റാണ്ടു പിന്നിടുകയാണ്. അധികാരത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പിക്കുന്നതിലും ജനാഭിലാഷത്തിന് അനുസൃതമായി പ്രാദേശിക വികസനപദ്ധതികൾ ആവിഷ്കരിക്കുന്നതിലും പുതിയ പന്ഥാവ് തുറക്കാൻ ജനകീയാസൂത്രണത്തിനു കഴിഞ്ഞു എന്നതു വസ്തുതയാണ്. ഭരണനിർവഹണ സംവിധാനത്തിന്റെ അടിത്തട്ടിൽ ഇടതുപക്ഷ രാഷ്ട്രീയ അജൻഡകൾ നടപ്പാക്കാനുള്ള ഉപകരണമായിരുന്നു ജനകീയാസൂത്രണം എന്ന ആക്ഷേപം നിലനിൽക്കുന്പോഴും ഈ പുതിയ വികസനമോഡൽ പ്രാദേശിക സർക്കാരുകളുടെ ശക്തീകരണത്തിനു നൽകിയ സംഭാവനകൾ വിസ്മരിക്കപ്പെടില്ല. ജനകീയാസൂത്രണത്തിനു തുടക്കംകുറിച്ച 1996-ലെ സാമൂഹ്യ അന്തരീക്ഷമോ വികസന ആവശ്യങ്ങളോ അല്ല ഇന്നു സംസ്ഥാനത്തുള്ളത്. ആസൂത്രണ സമീപനങ്ങളിൽ അതിനനുസരിച്ചുള്ള മാറ്റങ്ങളുണ്ടാകുന്പോൾ ജനകീയാസൂത്രണത്തിന്റെ ചിട്ടവട്ടങ്ങളും പരിണാമത്തിനു വിധേയമാകേണ്ടതുണ്ട്. എങ്കിലും വികസനത്തിന്റെ കേരള മോഡലിൽ അഭിമാനപൂർവം ഉൾപ്പെടുത്താവുന്ന ഒരിനമാണു ജനകീയാസൂത്രണവും.
ജനാധിപത്യ ഭരണസംവിധാനത്തിന്റെ താഴത്തെ ശ്രേണിയിൽ പഞ്ചായത്ത് എന്നൊരു സ്ഥാപനം നോക്കുകുത്തിപോലെ പണ്ടും ഉണ്ടായിരുന്നെങ്കിലും പ്രാദേശിക സർക്കാരുകൾ എന്ന നിലയ്ക്ക് അവയ്ക്ക് അധികാരവും അംഗീകാരവും ലഭിക്കുന്നത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്പോൾ വിഭാവനം ചെയ്ത പഞ്ചായത്തീരാജ് സംവിധാനത്തിലൂടെയാണ്. തുടർന്നു പാസാക്കപ്പെട്ട 73, 74 ഭരണഘടനാ ഭേദഗതികളുടെ അടിസ്ഥാനത്തിൽ നിലവിൽവന്ന ത്രിതല പഞ്ചായത്തുകൾ രാജ്യത്തു പ്രാദേശിക വികസനത്തിന്റെ പതാകവാഹകരായി. പഞ്ചായത്തു ഭരണസമിതികളിൽ സ്ത്രീകൾക്കു 33 ശതമാനം സംവരണം ഏർപ്പെടുത്തിയതു സ്ത്രീശക്തീകരണരംഗത്തു വിപ്ലവംതന്നെ സൃഷ്ടിച്ചു. അടുക്കളയിൽനിന്ന് അധികാരക്കസേരയിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവ് സാമൂഹ്യവ്യവസ്ഥയിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങൾ ഇന്ന് എല്ലാവരും അനുഭവിക്കുന്നു. വിദ്യാഭ്യാസരംഗത്തും ഉദ്യോഗരംഗത്തും വലിയൊരു സ്ത്രീമുന്നേറ്റത്തിനും അതു വഴിതെളിച്ചു. സ്ത്രീകളിലൂടെ ഭർത്താക്കന്മാരുടെ ഭരണമാണു പഞ്ചായത്തുകളിൽ നടക്കുന്നതെന്ന് ആദ്യകാലങ്ങളിൽ ആക്ഷേപമുണ്ടായെങ്കിലും തന്റേടത്തോടെ തീരുമാനങ്ങളെടുക്കുകയും ആത്മവിശ്വാസത്തോടെ ഭരണം നടത്തുകയും ചെയ്യുന്ന സ്ത്രീകളെയാണ് ഇന്ന് അധികാരക്കസേരകളിൽ കാണാനാവുക. പഞ്ചായത്തുകളിലെ ഈ വിപ്ലവത്തിനു കൂടുതൽ ആശയാടിത്തറയും ശാസ്ത്രീയ ചട്ടക്കൂടും നൽകാൻ ജനകീയാസൂത്രണത്തിനു കഴിഞ്ഞു. സംസ്ഥാനത്ത് എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾ മാറിമാറി അധികാരത്തിൽ വന്നിട്ടും ജനകീയാസൂത്രണം മുന്നോട്ടുപോയി എന്നതും ശ്രദ്ധേയം.
പഞ്ചായത്തീരാജ് സംവിധാനം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമുണ്ടെങ്കിലും അധികാര വികേന്ദ്രീകരണം അതിന്റെ പൂർണമായ അർഥത്തിൽ നടപ്പായിട്ടുള്ളതു കേരളത്തിലാണ്. ഇതിൽ ജനകീയാസൂത്രണംവഹിച്ച പങ്ക് ആർക്കും നിഷേധിക്കാനാവില്ല. ഒമ്പതാം പദ്ധതിയുടെ തുകയിൽ 35-40 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നൽകിയിരുന്നു. അതു ചെലവഴിക്കാനുള്ള അധികാരവും നൽകി. കൂടുതൽ ഉദ്യോഗസ്ഥരെയും വിന്യസിച്ചു. റോഡ്, കുടിവെള്ളം, വീട്, വൈദ്യുതി എന്നിവയിലായിരുന്നു ആദ്യം ഊന്നൽ. പിന്നീട് പൊതു ആരോഗ്യസംവിധാനങ്ങളും പൊതുവിദ്യാലയങ്ങളും മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധിച്ചു. പച്ചക്കറി- നെല്ല് ഉത്പാദനം വർധിപ്പിക്കാൻ പദ്ധതികളുണ്ടാക്കി. കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ ആവിർഭാവം ജനകീയാസൂത്രണത്തിന്റെ എടുത്തുപറയേണ്ട ഒരു നേട്ടമാണ്. അതേസമയം, നടത്തിപ്പിന്റെ ചില പാകപ്പിഴകൾ ജനകീയാസൂത്രണത്തിലും സംഭവിച്ചിട്ടുണ്ട്. തുടക്കത്തിൽ പദ്ധതിത്തുകയുടെ 35-40 ശതമാനം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കു നൽകിയതു പുതുമുഖങ്ങളായ ഭരണസമിതിയംഗങ്ങളിൽ അങ്കലാപ്പ് സൃഷ്ടിച്ചു. ഒട്ടും ഭരണപരിചയമില്ലാതിരുന്നവർ ഈ തുകയ്ക്കു പദ്ധതി ആവിഷ്കരിക്കാനും ചെലവഴിക്കാനും ബുദ്ധിമുട്ടി. ആസൂത്രണ വിദഗ്ധരെന്ന പുറംകുപ്പായത്തിൽ വന്ന രാഷ്ട്രീയക്കാരുടെ കൈകടത്തലുകളും സെമിനാറുകളുടെ ആധിക്യവും ജനകീയാസൂത്രണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെയും ഫലപ്രാപ്തിയെയും സംശയിക്കാൻ പലരെയും പ്രേരിപ്പിച്ചു.
ഇടതു സഹയാത്രികരാണു ജനകീയാസൂത്രണ പരിപാടികൾക്കു ചുക്കാൻ പിടിച്ചതെന്നതു വസ്തുതയാണ്. സുതാര്യതക്കുറവ് ഏതു പദ്ധതിയെയും നശിപ്പിക്കും. എന്നാൽ, അനുഭവങ്ങളിൽനിന്നു പാഠം പഠിച്ചും തെറ്റുകൾ തിരുത്തിയും മുന്നോട്ടുപോകാൻ പിന്നീടു തദ്ദേശ സ്ഥാപനങ്ങൾക്കായി. ജനകീയാസൂത്രണം കാൽനൂറ്റാണ്ട് പിന്നിടുന്പോൾ, അതിലെ പാളിച്ചകൾ എന്തൊക്കെയായിരുന്നു എന്നു കണ്ടെത്താൻ സോഷ്യൽ ഓഡിറ്റിംഗ് ആവശ്യമാണ്. 2000-നു മുന്പായി മിക്കവാറും എല്ലാ പഞ്ചായത്തുകളുടെയും വിഭവ ഭൂപടങ്ങൾ തയാറാക്കിയിരുന്നു. പ്രാദേശിക ആസൂത്രണത്തിലും വികസനപദ്ധതികൾ തയാറാക്കുന്നതിലും ഇതെല്ലാം എത്രമാത്രം ഇന്നു പ്രയോജനപ്പെടുത്തുന്നുണ്ട് എന്നു വ്യക്തമല്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഗ്രാമപഞ്ചായത്ത് വികസനം എന്ന പേരിൽ ഇന്നു ജനകീയാസൂത്രണം നടപ്പാക്കുന്നുണ്ട്. അതു കേരളത്തിന് അഭിമാനകരമാണ്. മാത്രമല്ല, കേരളത്തിലെ ഏകദേശം 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പഞ്ചവത്സരപദ്ധതികളും വാർഷിക പദ്ധതികളും സമയബന്ധിതമായി തയാറാക്കി നടപ്പാക്കുന്നു എന്നത് എടുത്തുപറയേണ്ടതുണ്ട്. ജനകീയാസൂത്രണത്തിന്റെ അടിസ്ഥാനഘടകം വാർഡ് സഭകളും ഗ്രാമസഭകളുമാണ്. ഇവയിലെ ജനപങ്കാളിത്തത്തിന്റെ കുറവ് ഒരു ന്യൂനതയായി നിലനിൽക്കുന്നു. അതിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കേണ്ടതുണ്ട്.
കേരളത്തിന്റെ പ്രാദേശിക വികസനരംഗത്തു നാഴികക്കല്ലായി തീർന്ന ജനകീയാസൂത്രണം കാൽ നൂറ്റാണ്ടു പിന്നിടുകയാണ്. അധികാരത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പിക്കുന്നതിലും ജനാഭിലാഷത്തിന് അനുസൃതമായി പ്രാദേശിക വികസനപദ്ധതികൾ ആവിഷ്കരിക്കുന്നതിലും പുതിയ പന്ഥാവ് തുറക്കാൻ ജനകീയാസൂത്രണത്തിനു കഴിഞ്ഞു എന്നതു വസ്തുതയാണ്. ഭരണനിർവഹണ സംവിധാനത്തിന്റെ അടിത്തട്ടിൽ ഇടതുപക്ഷ രാഷ്ട്രീയ അജൻഡകൾ നടപ്പാക്കാനുള്ള ഉപകരണമായിരുന്നു ജനകീയാസൂത്രണം എന്ന ആക്ഷേപം നിലനിൽക്കുന്പോഴും ഈ പുതിയ വികസനമോഡൽ പ്രാദേശിക സർക്കാരുകളുടെ ശക്തീകരണത്തിനു നൽകിയ സംഭാവനകൾ വിസ്മരിക്കപ്പെടില്ല. ജനകീയാസൂത്രണത്തിനു തുടക്കംകുറിച്ച 1996-ലെ സാമൂഹ്യ അന്തരീക്ഷമോ വികസന ആവശ്യങ്ങളോ അല്ല ഇന്നു സംസ്ഥാനത്തുള്ളത്. ആസൂത്രണ സമീപനങ്ങളിൽ അതിനനുസരിച്ചുള്ള മാറ്റങ്ങളുണ്ടാകുന്പോൾ ജനകീയാസൂത്രണത്തിന്റെ ചിട്ടവട്ടങ്ങളും പരിണാമത്തിനു വിധേയമാകേണ്ടതുണ്ട്. എങ്കിലും വികസനത്തിന്റെ കേരള മോഡലിൽ അഭിമാനപൂർവം ഉൾപ്പെടുത്താവുന്ന ഒരിനമാണു ജനകീയാസൂത്രണവും.
ജനാധിപത്യ ഭരണസംവിധാനത്തിന്റെ താഴത്തെ ശ്രേണിയിൽ പഞ്ചായത്ത് എന്നൊരു സ്ഥാപനം നോക്കുകുത്തിപോലെ പണ്ടും ഉണ്ടായിരുന്നെങ്കിലും പ്രാദേശിക സർക്കാരുകൾ എന്ന നിലയ്ക്ക് അവയ്ക്ക് അധികാരവും അംഗീകാരവും ലഭിക്കുന്നത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്പോൾ വിഭാവനം ചെയ്ത പഞ്ചായത്തീരാജ് സംവിധാനത്തിലൂടെയാണ്. തുടർന്നു പാസാക്കപ്പെട്ട 73, 74 ഭരണഘടനാ ഭേദഗതികളുടെ അടിസ്ഥാനത്തിൽ നിലവിൽവന്ന ത്രിതല പഞ്ചായത്തുകൾ രാജ്യത്തു പ്രാദേശിക വികസനത്തിന്റെ പതാകവാഹകരായി. പഞ്ചായത്തു ഭരണസമിതികളിൽ സ്ത്രീകൾക്കു 33 ശതമാനം സംവരണം ഏർപ്പെടുത്തിയതു സ്ത്രീശക്തീകരണരംഗത്തു വിപ്ലവംതന്നെ സൃഷ്ടിച്ചു. അടുക്കളയിൽനിന്ന് അധികാരക്കസേരയിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവ് സാമൂഹ്യവ്യവസ്ഥയിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങൾ ഇന്ന് എല്ലാവരും അനുഭവിക്കുന്നു. വിദ്യാഭ്യാസരംഗത്തും ഉദ്യോഗരംഗത്തും വലിയൊരു സ്ത്രീമുന്നേറ്റത്തിനും അതു വഴിതെളിച്ചു. സ്ത്രീകളിലൂടെ ഭർത്താക്കന്മാരുടെ ഭരണമാണു പഞ്ചായത്തുകളിൽ നടക്കുന്നതെന്ന് ആദ്യകാലങ്ങളിൽ ആക്ഷേപമുണ്ടായെങ്കിലും തന്റേടത്തോടെ തീരുമാനങ്ങളെടുക്കുകയും ആത്മവിശ്വാസത്തോടെ ഭരണം നടത്തുകയും ചെയ്യുന്ന സ്ത്രീകളെയാണ് ഇന്ന് അധികാരക്കസേരകളിൽ കാണാനാവുക. പഞ്ചായത്തുകളിലെ ഈ വിപ്ലവത്തിനു കൂടുതൽ ആശയാടിത്തറയും ശാസ്ത്രീയ ചട്ടക്കൂടും നൽകാൻ ജനകീയാസൂത്രണത്തിനു കഴിഞ്ഞു. സംസ്ഥാനത്ത് എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾ മാറിമാറി അധികാരത്തിൽ വന്നിട്ടും ജനകീയാസൂത്രണം മുന്നോട്ടുപോയി എന്നതും ശ്രദ്ധേയം.
പഞ്ചായത്തീരാജ് സംവിധാനം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമുണ്ടെങ്കിലും അധികാര വികേന്ദ്രീകരണം അതിന്റെ പൂർണമായ അർഥത്തിൽ നടപ്പായിട്ടുള്ളതു കേരളത്തിലാണ്. ഇതിൽ ജനകീയാസൂത്രണംവഹിച്ച പങ്ക് ആർക്കും നിഷേധിക്കാനാവില്ല. ഒമ്പതാം പദ്ധതിയുടെ തുകയിൽ 35-40 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നൽകിയിരുന്നു. അതു ചെലവഴിക്കാനുള്ള അധികാരവും നൽകി. കൂടുതൽ ഉദ്യോഗസ്ഥരെയും വിന്യസിച്ചു. റോഡ്, കുടിവെള്ളം, വീട്, വൈദ്യുതി എന്നിവയിലായിരുന്നു ആദ്യം ഊന്നൽ. പിന്നീട് പൊതു ആരോഗ്യസംവിധാനങ്ങളും പൊതുവിദ്യാലയങ്ങളും മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധിച്ചു. പച്ചക്കറി- നെല്ല് ഉത്പാദനം വർധിപ്പിക്കാൻ പദ്ധതികളുണ്ടാക്കി. കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ ആവിർഭാവം ജനകീയാസൂത്രണത്തിന്റെ എടുത്തുപറയേണ്ട ഒരു നേട്ടമാണ്. അതേസമയം, നടത്തിപ്പിന്റെ ചില പാകപ്പിഴകൾ ജനകീയാസൂത്രണത്തിലും സംഭവിച്ചിട്ടുണ്ട്. തുടക്കത്തിൽ പദ്ധതിത്തുകയുടെ 35-40 ശതമാനം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കു നൽകിയതു പുതുമുഖങ്ങളായ ഭരണസമിതിയംഗങ്ങളിൽ അങ്കലാപ്പ് സൃഷ്ടിച്ചു. ഒട്ടും ഭരണപരിചയമില്ലാതിരുന്നവർ ഈ തുകയ്ക്കു പദ്ധതി ആവിഷ്കരിക്കാനും ചെലവഴിക്കാനും ബുദ്ധിമുട്ടി. ആസൂത്രണ വിദഗ്ധരെന്ന പുറംകുപ്പായത്തിൽ വന്ന രാഷ്ട്രീയക്കാരുടെ കൈകടത്തലുകളും സെമിനാറുകളുടെ ആധിക്യവും ജനകീയാസൂത്രണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെയും ഫലപ്രാപ്തിയെയും സംശയിക്കാൻ പലരെയും പ്രേരിപ്പിച്ചു.
ഇടതു സഹയാത്രികരാണു ജനകീയാസൂത്രണ പരിപാടികൾക്കു ചുക്കാൻ പിടിച്ചതെന്നതു വസ്തുതയാണ്. സുതാര്യതക്കുറവ് ഏതു പദ്ധതിയെയും നശിപ്പിക്കും. എന്നാൽ, അനുഭവങ്ങളിൽനിന്നു പാഠം പഠിച്ചും തെറ്റുകൾ തിരുത്തിയും മുന്നോട്ടുപോകാൻ പിന്നീടു തദ്ദേശ സ്ഥാപനങ്ങൾക്കായി. ജനകീയാസൂത്രണം കാൽനൂറ്റാണ്ട് പിന്നിടുന്പോൾ, അതിലെ പാളിച്ചകൾ എന്തൊക്കെയായിരുന്നു എന്നു കണ്ടെത്താൻ സോഷ്യൽ ഓഡിറ്റിംഗ് ആവശ്യമാണ്. 2000-നു മുന്പായി മിക്കവാറും എല്ലാ പഞ്ചായത്തുകളുടെയും വിഭവ ഭൂപടങ്ങൾ തയാറാക്കിയിരുന്നു. പ്രാദേശിക ആസൂത്രണത്തിലും വികസനപദ്ധതികൾ തയാറാക്കുന്നതിലും ഇതെല്ലാം എത്രമാത്രം ഇന്നു പ്രയോജനപ്പെടുത്തുന്നുണ്ട് എന്നു വ്യക്തമല്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഗ്രാമപഞ്ചായത്ത് വികസനം എന്ന പേരിൽ ഇന്നു ജനകീയാസൂത്രണം നടപ്പാക്കുന്നുണ്ട്. അതു കേരളത്തിന് അഭിമാനകരമാണ്. മാത്രമല്ല, കേരളത്തിലെ ഏകദേശം 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പഞ്ചവത്സരപദ്ധതികളും വാർഷിക പദ്ധതികളും സമയബന്ധിതമായി തയാറാക്കി നടപ്പാക്കുന്നു എന്നത് എടുത്തുപറയേണ്ടതുണ്ട്. ജനകീയാസൂത്രണത്തിന്റെ അടിസ്ഥാനഘടകം വാർഡ് സഭകളും ഗ്രാമസഭകളുമാണ്. ഇവയിലെ ജനപങ്കാളിത്തത്തിന്റെ കുറവ് ഒരു ന്യൂനതയായി നിലനിൽക്കുന്നു. അതിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കേണ്ടതുണ്ട്.