സന്പദ്രംഗം വീണ്ടും ചലിച്ചു തുടങ്ങുന്നതു വിവിധ തൊഴിൽ മേഖലകളിലുള്ളവർക്കെല്ലാം ആഹ്ലാദകരമാണെങ്കിലും കോവിഡ് കേരളത്തിൽ ഇനിയും നിയന്ത്രണവിധേയമായിട്ടില്ല എന്ന കാര്യം ആരും വിസ്മരിക്കാനും പാടില്ല. അതിനാൽ കരുതലും ജാഗ്രതയും തുടരണം.
കോവിഡ് മഹാമാരിയുടെ വ്യാപനത്തെത്തുടർന്ന് അടച്ചിട്ട കേരളം ഓണത്തിനു മുന്നോടിയായി മെല്ലെ വാതിലുകൾ തുറക്കുകയാണ്. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇന്നലെമുതൽ പ്രവേശനം അനുവദിച്ചു. മാളുകളും മറ്റും നാളെ തുറക്കും. ആളകലം പാലിച്ചും നിയന്ത്രണങ്ങളോടെയുമാണു വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം. എങ്കിലും അടച്ചിട്ട മുറികളിൽനിന്നു തുറന്ന പ്രകൃതിയിലേക്കു കടക്കുന്നതിന്റെ നവോന്മേഷവും ആഹ്ലാദവുമെല്ലാം സഞ്ചാരികളുടെ മുഖത്തു പ്രതിഫലിക്കുന്നു. അടുത്തയാഴ്ച ഓണാവധിയുടെ നാളുകളാകുന്നതോടെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ഒഴുക്കു കൂടുമെന്നാണു കരുതുന്നത്. സന്പദ്രംഗം വീണ്ടും ചലിച്ചുതുടങ്ങുന്നതു വിവിധ തൊഴിൽ മേഖലകളിലുള്ളവർക്കെല്ലാം ആഹ്ലാദകരമാണെങ്കിലും കോവിഡ് കേരളത്തിൽ ഇനിയും നിയന്ത്രണവിധേയമായിട്ടില്ല എന്ന കാര്യം ആരും വിസ്മരിക്കാനും പാടില്ല. അതിനാൽ കരുതലും ജാഗ്രതയും തുടരണം. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവർക്കാണ് ഇപ്പോൾ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശിക്കാനും ഹോട്ടലുകളിൽ താമസിക്കാനും അനുമതി. ഇത്തരം നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടണം.
വ്യാപാര - വാണിജ്യ- വ്യവസായ മേഖലകൾ ഉണർന്നാലേ പണമൊഴുക്കിനു വേഗം കൈവരൂ. കേരളത്തിൽ ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്നത് ഓണക്കാലത്താണ്. വിപണിയാണ് ഇപ്പോൾ ഓണത്തെ നിയന്ത്രിക്കുന്നതെന്നുപോലും പറയാറുണ്ട്. ലോക്ഡൗണിനെത്തുടർന്നു കഴിഞ്ഞവർഷം അടച്ചിട്ട ഭവനങ്ങളിലായിരുന്നു പേരിനെങ്കിലും ഓണാഘോഷം. വ്യാപാരമേഖല പാടേ തളർന്നുപോയി. ഇക്കൊല്ലവും ഓണാഘോഷങ്ങൾക്കുള്ള സാഹചര്യമില്ലെങ്കിലും ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി വിപണിയെ ഉണർത്താനാണു സർക്കാർ ശ്രമിക്കുന്നത്. കോവിഡ് വ്യാപനം തുടരുന്നതു മൂലം ഇക്കൊല്ലം വെർച്വൽ ഓണാഘോഷം സംഘടിപ്പിക്കാനാണു സർക്കാരിന്റെ തീരുമാനം. രാവിലെ എഴു മുതൽ രാത്രി ഒന്പതുവരെ നിബന്ധനകളോടെ കടകൾ പ്രവർത്തിപ്പിക്കാൻ ഇപ്പോൾ അനുമതിയുണ്ട്. ഞായറാഴ്ചകളിലെ ലോക്ഡൗൺ പിൻവിലിച്ചിട്ടില്ലെങ്കിലും ഓണം പ്രമാണിച്ച് അടുത്ത രണ്ടു ഞായറാഴ്ചകളിലും ലോക്ഡൗൺ വേണ്ടെന്നാണു സർക്കാർ പ്രഖ്യാപനം. ഹോട്ടലുകളിൽ ഇരുന്നു കഴിക്കാനുള്ള അനുമതിയും വൈകാതെ ഉണ്ടാവുമെന്നാണു പ്രതീക്ഷ. കഴിഞ്ഞുപോയ ഒരു പേക്കിനാവായി കോവിഡ് കാലത്തെ കരുതാനുള്ള ആത്മവിശ്വാസത്തിലേക്കും ശുഭപ്രതീക്ഷയിലേക്കും കടക്കുകയാണു തത്കാലം നമ്മൾ.
സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്കു കോവിഡ് നിയന്ത്രണങ്ങൾ മൂലം 2020 മാർച്ച് മുതൽ ഡിസംബർ വരെ 33,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു വകുപ്പുമന്ത്രി പറയുന്നു. വിദേശനാണ്യ വിനിമയത്തിൽ ഉണ്ടായ നഷ്ടം 7,000 കോടി രൂപ. നടപ്പുവർഷവും ഇതേ തോതിൽ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടാവും. ടൂറിസം പ്രവർത്തനങ്ങൾ പഴയ രീതിയിൽ സജീവമാകാൻ ഇനിയും മാസങ്ങളെടുക്കുമെന്നതു തീർച്ചയാണ്. കോവിഡനന്തര വിനോദസഞ്ചാര രീതികളിൽ ജനങ്ങളെ ബോധവത്കരിക്കുന്ന പരിപാടികളിൽ ഉദാസീനത പാടില്ല. ടൂറിസം മേഖല മൂന്നു ഘട്ടങ്ങളിലായി തുറക്കുന്നതിനുള്ള നിർദേശങ്ങൾ ടൂറിസം വകുപ്പ് കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ സർക്കാരിനു സമർപ്പിച്ചിരുന്നു. അതനുസരിച്ചു സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുകയും ചെയ്തിരുന്നു. എന്നാൽ, കോവിഡ് രണ്ടാം തരംഗം വന്നപ്പോൾ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കേണ്ടിവന്നു. മൂന്നാം തരംഗത്തിന്റെ ഭീഷണിയുണ്ടെങ്കിലും വാക്സിനേഷൻ ത്വരിതപ്പെടുത്തിയും നിയന്ത്രണവ്യവസ്ഥകൾ കർശനമായി പാലിച്ചും രോഗവ്യാപനം തടഞ്ഞുനിർത്താനാകുമെന്ന കണക്കുകൂട്ടലിലാണു സംസ്ഥാന സർക്കാർ.
കോവിഡ് കാലത്തിനു മുന്പ് സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര വരുമാനത്തിന്റെ (ജിഡിപി) പത്തു ശതമാനം ടൂറിസത്തിൽനിന്നായിരുന്നു. പതിനഞ്ചു ലക്ഷം പേർക്കു നേരിട്ടും അതിലിരട്ടി പേർക്കു പരോക്ഷമായും ഇവിടത്തെ വിനോദസഞ്ചാരമേഖല തൊഴിൽ നൽകുകയും ചെയ്തിരുന്നു. 2017-18 കാലത്ത് പ്രതിവർഷം ഏകദേശം 45,000 കോടി രൂപ ടൂറിസം മേഖലയിൽനിന്നു സംസ്ഥാനത്തിനു ലഭിച്ചു. 2018-ലെ നിപ്പ രോഗവും പ്രളയവും മുതൽ സംസ്ഥാന ടൂറിസത്തിനു ശനിദശയാണ്. ആ പ്രതിസന്ധി കോവിഡ് രൂക്ഷമാക്കി. കോവിഡ് മൂലം രാജ്യത്തെ ടൂറിസം മേഖലയ്ക്ക് 15 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് ഫെഡറേഷൻ ഓഫ് അസോസിയേഷൻസ് ഇൻ ഇന്ത്യൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റിയുടെ കണക്കുകൂട്ടൽ. പ്രത്യക്ഷമായും പരോക്ഷമായും നാലുകോടി തൊഴിൽ നഷ്ടമുണ്ടാകുമെന്നും അവർ കണക്കാക്കുന്നു. കേരളത്തിലാണെങ്കിൽ വിനോദസഞ്ചാരികളെ ലക്ഷ്യംവച്ചു സ്ഥാപിക്കപ്പെട്ട നാലായിരത്തിൽപ്പരം ഹോട്ടലുകളും റിസോർട്ടുകളും ആയിരത്തിൽപ്പരം ഹൗസ് ബോട്ടുകളും നൂറിലേറെ ആയൂർവേദ കേന്ദ്രങ്ങളും ആയിരത്തിൽപ്പരം ടൂർ ഓപ്പറേറ്റിംഗ് സ്ഥാനങ്ങളും അടഞ്ഞുകിടക്കുകയായിരുന്നു. 2019-ൽ 11 ലക്ഷം വിദേശസഞ്ചാരികളും 1.83 കോടി ആഭ്യന്തര സഞ്ചാരികളും കേരളം സന്ദർശിച്ചിരുന്നു. കേരളത്തിന്റെ സന്പദ്വ്യവസ്ഥയെ ചലിപ്പിക്കുന്നതിൽ ടൂറിസത്തിനുള്ള ഗണ്യമായ സ്ഥാനം ഈ കണക്കുകളിൽ നിന്നെല്ലാം വ്യക്തമാണ്. അതുകൊണ്ട് തുറന്നിട്ട വാതിലിലൂടെ ധാരാളം സഞ്ചാരികൾ എത്തട്ടെ.
കോവിഡ് മഹാമാരിയുടെ വ്യാപനത്തെത്തുടർന്ന് അടച്ചിട്ട കേരളം ഓണത്തിനു മുന്നോടിയായി മെല്ലെ വാതിലുകൾ തുറക്കുകയാണ്. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇന്നലെമുതൽ പ്രവേശനം അനുവദിച്ചു. മാളുകളും മറ്റും നാളെ തുറക്കും. ആളകലം പാലിച്ചും നിയന്ത്രണങ്ങളോടെയുമാണു വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം. എങ്കിലും അടച്ചിട്ട മുറികളിൽനിന്നു തുറന്ന പ്രകൃതിയിലേക്കു കടക്കുന്നതിന്റെ നവോന്മേഷവും ആഹ്ലാദവുമെല്ലാം സഞ്ചാരികളുടെ മുഖത്തു പ്രതിഫലിക്കുന്നു. അടുത്തയാഴ്ച ഓണാവധിയുടെ നാളുകളാകുന്നതോടെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ഒഴുക്കു കൂടുമെന്നാണു കരുതുന്നത്. സന്പദ്രംഗം വീണ്ടും ചലിച്ചുതുടങ്ങുന്നതു വിവിധ തൊഴിൽ മേഖലകളിലുള്ളവർക്കെല്ലാം ആഹ്ലാദകരമാണെങ്കിലും കോവിഡ് കേരളത്തിൽ ഇനിയും നിയന്ത്രണവിധേയമായിട്ടില്ല എന്ന കാര്യം ആരും വിസ്മരിക്കാനും പാടില്ല. അതിനാൽ കരുതലും ജാഗ്രതയും തുടരണം. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവർക്കാണ് ഇപ്പോൾ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശിക്കാനും ഹോട്ടലുകളിൽ താമസിക്കാനും അനുമതി. ഇത്തരം നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടണം.
വ്യാപാര - വാണിജ്യ- വ്യവസായ മേഖലകൾ ഉണർന്നാലേ പണമൊഴുക്കിനു വേഗം കൈവരൂ. കേരളത്തിൽ ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്നത് ഓണക്കാലത്താണ്. വിപണിയാണ് ഇപ്പോൾ ഓണത്തെ നിയന്ത്രിക്കുന്നതെന്നുപോലും പറയാറുണ്ട്. ലോക്ഡൗണിനെത്തുടർന്നു കഴിഞ്ഞവർഷം അടച്ചിട്ട ഭവനങ്ങളിലായിരുന്നു പേരിനെങ്കിലും ഓണാഘോഷം. വ്യാപാരമേഖല പാടേ തളർന്നുപോയി. ഇക്കൊല്ലവും ഓണാഘോഷങ്ങൾക്കുള്ള സാഹചര്യമില്ലെങ്കിലും ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി വിപണിയെ ഉണർത്താനാണു സർക്കാർ ശ്രമിക്കുന്നത്. കോവിഡ് വ്യാപനം തുടരുന്നതു മൂലം ഇക്കൊല്ലം വെർച്വൽ ഓണാഘോഷം സംഘടിപ്പിക്കാനാണു സർക്കാരിന്റെ തീരുമാനം. രാവിലെ എഴു മുതൽ രാത്രി ഒന്പതുവരെ നിബന്ധനകളോടെ കടകൾ പ്രവർത്തിപ്പിക്കാൻ ഇപ്പോൾ അനുമതിയുണ്ട്. ഞായറാഴ്ചകളിലെ ലോക്ഡൗൺ പിൻവിലിച്ചിട്ടില്ലെങ്കിലും ഓണം പ്രമാണിച്ച് അടുത്ത രണ്ടു ഞായറാഴ്ചകളിലും ലോക്ഡൗൺ വേണ്ടെന്നാണു സർക്കാർ പ്രഖ്യാപനം. ഹോട്ടലുകളിൽ ഇരുന്നു കഴിക്കാനുള്ള അനുമതിയും വൈകാതെ ഉണ്ടാവുമെന്നാണു പ്രതീക്ഷ. കഴിഞ്ഞുപോയ ഒരു പേക്കിനാവായി കോവിഡ് കാലത്തെ കരുതാനുള്ള ആത്മവിശ്വാസത്തിലേക്കും ശുഭപ്രതീക്ഷയിലേക്കും കടക്കുകയാണു തത്കാലം നമ്മൾ.
സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്കു കോവിഡ് നിയന്ത്രണങ്ങൾ മൂലം 2020 മാർച്ച് മുതൽ ഡിസംബർ വരെ 33,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു വകുപ്പുമന്ത്രി പറയുന്നു. വിദേശനാണ്യ വിനിമയത്തിൽ ഉണ്ടായ നഷ്ടം 7,000 കോടി രൂപ. നടപ്പുവർഷവും ഇതേ തോതിൽ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടാവും. ടൂറിസം പ്രവർത്തനങ്ങൾ പഴയ രീതിയിൽ സജീവമാകാൻ ഇനിയും മാസങ്ങളെടുക്കുമെന്നതു തീർച്ചയാണ്. കോവിഡനന്തര വിനോദസഞ്ചാര രീതികളിൽ ജനങ്ങളെ ബോധവത്കരിക്കുന്ന പരിപാടികളിൽ ഉദാസീനത പാടില്ല. ടൂറിസം മേഖല മൂന്നു ഘട്ടങ്ങളിലായി തുറക്കുന്നതിനുള്ള നിർദേശങ്ങൾ ടൂറിസം വകുപ്പ് കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ സർക്കാരിനു സമർപ്പിച്ചിരുന്നു. അതനുസരിച്ചു സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുകയും ചെയ്തിരുന്നു. എന്നാൽ, കോവിഡ് രണ്ടാം തരംഗം വന്നപ്പോൾ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കേണ്ടിവന്നു. മൂന്നാം തരംഗത്തിന്റെ ഭീഷണിയുണ്ടെങ്കിലും വാക്സിനേഷൻ ത്വരിതപ്പെടുത്തിയും നിയന്ത്രണവ്യവസ്ഥകൾ കർശനമായി പാലിച്ചും രോഗവ്യാപനം തടഞ്ഞുനിർത്താനാകുമെന്ന കണക്കുകൂട്ടലിലാണു സംസ്ഥാന സർക്കാർ.
കോവിഡ് കാലത്തിനു മുന്പ് സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര വരുമാനത്തിന്റെ (ജിഡിപി) പത്തു ശതമാനം ടൂറിസത്തിൽനിന്നായിരുന്നു. പതിനഞ്ചു ലക്ഷം പേർക്കു നേരിട്ടും അതിലിരട്ടി പേർക്കു പരോക്ഷമായും ഇവിടത്തെ വിനോദസഞ്ചാരമേഖല തൊഴിൽ നൽകുകയും ചെയ്തിരുന്നു. 2017-18 കാലത്ത് പ്രതിവർഷം ഏകദേശം 45,000 കോടി രൂപ ടൂറിസം മേഖലയിൽനിന്നു സംസ്ഥാനത്തിനു ലഭിച്ചു. 2018-ലെ നിപ്പ രോഗവും പ്രളയവും മുതൽ സംസ്ഥാന ടൂറിസത്തിനു ശനിദശയാണ്. ആ പ്രതിസന്ധി കോവിഡ് രൂക്ഷമാക്കി. കോവിഡ് മൂലം രാജ്യത്തെ ടൂറിസം മേഖലയ്ക്ക് 15 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് ഫെഡറേഷൻ ഓഫ് അസോസിയേഷൻസ് ഇൻ ഇന്ത്യൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റിയുടെ കണക്കുകൂട്ടൽ. പ്രത്യക്ഷമായും പരോക്ഷമായും നാലുകോടി തൊഴിൽ നഷ്ടമുണ്ടാകുമെന്നും അവർ കണക്കാക്കുന്നു. കേരളത്തിലാണെങ്കിൽ വിനോദസഞ്ചാരികളെ ലക്ഷ്യംവച്ചു സ്ഥാപിക്കപ്പെട്ട നാലായിരത്തിൽപ്പരം ഹോട്ടലുകളും റിസോർട്ടുകളും ആയിരത്തിൽപ്പരം ഹൗസ് ബോട്ടുകളും നൂറിലേറെ ആയൂർവേദ കേന്ദ്രങ്ങളും ആയിരത്തിൽപ്പരം ടൂർ ഓപ്പറേറ്റിംഗ് സ്ഥാനങ്ങളും അടഞ്ഞുകിടക്കുകയായിരുന്നു. 2019-ൽ 11 ലക്ഷം വിദേശസഞ്ചാരികളും 1.83 കോടി ആഭ്യന്തര സഞ്ചാരികളും കേരളം സന്ദർശിച്ചിരുന്നു. കേരളത്തിന്റെ സന്പദ്വ്യവസ്ഥയെ ചലിപ്പിക്കുന്നതിൽ ടൂറിസത്തിനുള്ള ഗണ്യമായ സ്ഥാനം ഈ കണക്കുകളിൽ നിന്നെല്ലാം വ്യക്തമാണ്. അതുകൊണ്ട് തുറന്നിട്ട വാതിലിലൂടെ ധാരാളം സഞ്ചാരികൾ എത്തട്ടെ.