പദ്ധതി നടത്തിപ്പിനു കാലോചിതമായ പുതുവഴികൾ തേടുന്നതു തെറ്റല്ല. പക്ഷേ അവ സുതാര്യമാകണം. നടപടിക്രമങ്ങളുടെ ആധിക്യത്തിൽ പദ്ധതികൾ വൈകുന്നില്ലെന്നും ഉറപ്പുവരുത്തണം.
പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാൽ മതിയെന്നാണു ചൈനയെ സാമ്പത്തിക പരിഷ്കാരത്തിലേക്കു നയിച്ച ഡെംഗ് സിയാവോ പിംഗിന്റെ സിദ്ധാന്തം. സംസ്ഥാനം സാന്പത്തിക പ്രതിസന്ധി നേരിട്ട സാഹചര്യത്തിൽ വിഭവസമാഹരണത്തിനും പദ്ധതി നടത്തിപ്പിനുമായി മുൻ സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിയതാണു കിഫ്ബി എന്ന പുതുവഴി. കിഫ്ബി പദ്ധതികളുടെ നിർവഹണം സംബന്ധിച്ചു നിയമസഭയിൽ കഴിഞ്ഞദിവസം നടന്ന വാദപ്രതിവാദങ്ങൾ പ്രസക്തമായ ചില ചർച്ചകൾക്കു വഴിതെളിക്കുകയാണ്. കിഫ്ബിയുടെ സന്പത്ത് മുഴുവൻ കൺസൾട്ടൻസികൾ കൊണ്ടുപോവുകയാണെന്നു പറഞ്ഞു നിയമസഭയിൽ ശക്തമായ വിമർശനം ഉന്നയിച്ച കെ.ബി. ഗണേഷ്കുമാർ ഭരണകക്ഷിയംഗമാണ് എന്നതു ശ്രദ്ധേയം.
കോടിക്കണക്കിനു രൂപ ശന്പളം വാങ്ങുന്ന എൻജിനിയർമാരുടെ സംഘം പൊതുമരാമത്ത് വകുപ്പിൽ ഉള്ളപ്പോൾ എന്തിനു പുറത്തുനിന്നു കൺസൾട്ടന്റുമാരെ കൊണ്ടുവരണം എന്നായിരുന്നു ഗണേഷ്കുമാറിന്റെ ചോദ്യം. ഇതിനു മറുപടിയായി, കിഫ്ബിയുടെ മേൽനോട്ടത്തിലുള്ള റോഡും പാലവും അടക്കമുള്ള ഒരു പദ്ധതിയുടെയും നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കൺസൾട്ടൻസികൾ അന്യായ ഫീസ് ഈടാക്കുന്നുവെന്ന ആരോപണം ധനമന്ത്രിയും കിഫ്ബി സിഇഒയും തള്ളി. കിഫ്ബി ഒരു പദ്ധതിയുടെയും നിർവഹണ ഏജൻസി അല്ലെന്നും പൊതുമാരമത്ത് വകുപ്പും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനുമൊക്കെയാണു പദ്ധതിനിർവഹണം നടത്തുന്നതെന്നും പദ്ധതി നിർവഹണം വേഗത്തിലാക്കാനുള്ള വിദഗ്ധരുടെ പങ്കാളിത്തമാണു കിഫ്ബി ഉറപ്പുവരുത്തുന്നതെന്നും അവർ വിശദീകരിച്ചു.
നിയമസഭയിൽ ഗണേഷ്കുമാറിന്റെ പരാമർശങ്ങൾ ചില സംശയങ്ങൾക്കോ തെറ്റിദ്ധാരണകൾക്കോ വഴിതെളിച്ചു എന്നതു വസ്തുതയാണ്. പദ്ധതികൾ നടപ്പാക്കുന്നതിനു കിഫ്ബിയും നിർവഹണ ഏജൻസികളും ചേർന്നു സ്പെഷൽ പർപസ് വെഹിക്കിൾ രൂപവത്കരിക്കുകയാണു രീതിയെന്നു സിഇഒ വിശദീകരിക്കുന്നു. വലിയ പദ്ധതികൾക്ക് ആവശ്യത്തിന് എൻജിനിയർമാർ ഉണ്ടാകാതെ വരുമ്പോൾ പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ് ഉണ്ടാക്കി എൻജിനിയർമാരുടെ സേവനം ഉറപ്പാക്കുകയാണു കിഫ്ബി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിൽ പദ്ധതികൾക്കുവേണ്ടി എൻജിനിയർമാരുടെ ഒരു ടീം സൃഷ്ടിക്കുമെന്നു പൊതുമരാമത്ത് മന്ത്രി പറയുകയുണ്ടായി. ഇതു നടപ്പായാൽ കൺസൾട്ടൻസി സേവനം കുറയ്ക്കാനാകും. കിഫ്ബി പദ്ധതികൾ വൈകുന്നുവെന്ന പരാതികൾക്കു പരിഹാരം കാണാൻ പുതിയ പരിഷ്കാരം നടപ്പാക്കുമെന്നു പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുണ്ട്.
കിഫ്ബിയെപ്പറ്റി നിയമസഭയിൽ ഉന്നയിക്കപ്പെട്ട മറ്റൊരു വിമർശനം ഏറ്റെടുക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നില്ലെന്നതാണ്. റോഡിനു വീതിയില്ലെന്നു പറഞ്ഞ് ഒരു പണി ഇടയ്ക്കുവച്ചു നിർത്തിയ സംഭവവുമുണ്ടായി. കേരളത്തിലെ റോഡ് വികസനത്തിന് ഒരു പ്രധാന തടസം സ്ഥലം ഏറ്റെടുക്കുന്നതിലെ പ്രശ്നങ്ങളാണ്. ഭൂമി വിട്ടുകൊടുക്കാൻ ആരുംതന്നെ തയാറല്ല. ജനസാന്ദ്രത വളരെ കൂടുതലുള്ള കേരളത്തിൽ ചെറിയതോതിൽ സ്ഥലം എടുക്കുന്നതുപോലും ചിലപ്പോൾ പലരുടെയും കിടപ്പാടംനഷ്ടപ്പെടുത്തും. ഒരുവശത്ത് ഇതു നാടിന്റെ വികസനപ്രശ്നമാണെങ്കിൽ മറുവശത്ത് കിടപ്പാടം നഷ്ടപ്പെടുക വലിയ വൈകാരിക പ്രശ്നമാണ്.
ഭരിക്കുന്ന സർക്കാരുകൾക്ക് ഇത്തരം പ്രശ്നങ്ങൾ വലിയ കീറാമുട്ടിയായി മാറാറുണ്ട്. ദേശീയപാത വികസനം മുതൽ കിഫ്ബി നടപ്പാക്കുന്ന റോഡ് വികസനം വരെ ഇങ്ങനെ തടസപ്പെടുന്നു. കിഫ്ബി നിർമിക്കുന്ന റോഡിനു കുറഞ്ഞത് 13 മീറ്റർ വീതി വേണമെന്നാണു വ്യവസ്ഥ. ഇതുസംബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ആരുടെയെങ്കിലുംമേൽ പഴി ചാരുന്നതിനു പകരം ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി ലഘൂകരിച്ചു ഭൂമി ഏറ്റെടുക്കുന്നതിനുള്ള വഴി തേടുകയാണു വേണ്ടത്.
റോഡ് വികസനത്തിനായി ഭൂമി വിട്ടുകൊടുക്കാമെന്ന് ഉടമകൾ സമ്മതിച്ചാലും അത് അളന്നുതിരിച്ച് ഏറ്റെടുക്കുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനുമൊക്കെ സർക്കാർ സംവിധാനത്തിൽ വലിയ കാലതാമസം നേരിടുന്നുണ്ട്. കിഫ്ബി പദ്ധതികളിൽ സർവേ വകുപ്പിനു പുറമേ സ്വതന്ത്ര സർവേ നടത്തുമെന്നു പൊതുമരാമത്ത് മന്ത്രി നിയമസഭയിൽ പറഞ്ഞപ്പോൾ റവന്യുമന്ത്രി അതിനെ എതിർത്തതും ശ്രദ്ധിക്കപ്പെട്ടു. കിഫ്ബിയിൽ സ്വതന്ത്ര സർവേ സംവിധാനം നടപ്പാക്കാനാവില്ലെന്നും റവന്യു വകുപ്പിന്റെ സർവേ സംവിധാനംവഴി മാത്രമേ കിഫ്ബിയുടെ സർവേ നടപടികൾ പൂർത്തിയാക്കാനാവൂ എന്നും റവന്യു മന്ത്രി വ്യക്തമാക്കി. രണ്ടു മന്ത്രിമാർ തമ്മിൽ നിയമസഭയിൽ ഇങ്ങനെ തർക്കമുണ്ടാകുന്നത് അപൂർവമാണ്. സിപിഎമ്മിലെയും സിപിഐയിലെയും മന്ത്രിമാർ തമ്മിലുള്ള ഈ തർക്കത്തിൽ രാഷ്ട്രീയ മുതലെടുപ്പിനു പ്രതിപക്ഷം ശ്രമം നടത്തിയെങ്കിലും കിഫ്ബിയുടെ പ്രവർത്തനം സംബന്ധിച്ച് ഇനിയും നീങ്ങാത്ത അവ്യക്തതകളാണ് ഇതിന് അടിസ്ഥാന കാരണമെന്ന വസ്തുത നിഷേധിക്കാനാവില്ല.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആയിരംകോടിയോളം രൂപ ചെലവഴിച്ച് 30 പദ്ധതികൾ പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിച്ചുവെന്നും 5544 കോടി രൂപയുടെ 178 പദ്ധതികൾ പൂർത്തീകരിച്ചുവരികയാണെന്നും വകുപ്പുമന്ത്രി നിയമസഭയിൽ പറയുകയുണ്ടായി. പദ്ധതി നടത്തിപ്പിനു കാലോചിതമായ പുതുവഴികൾ തേടുന്നതു തെറ്റല്ല. പക്ഷേ അവ സുതാര്യമാകണം. നടപടിക്രമങ്ങളുടെ ആധിക്യത്തിൽ പദ്ധതികൾ വൈകുന്നില്ലെന്നും ഉറപ്പുവരുത്തണം.
പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാൽ മതിയെന്നാണു ചൈനയെ സാമ്പത്തിക പരിഷ്കാരത്തിലേക്കു നയിച്ച ഡെംഗ് സിയാവോ പിംഗിന്റെ സിദ്ധാന്തം. സംസ്ഥാനം സാന്പത്തിക പ്രതിസന്ധി നേരിട്ട സാഹചര്യത്തിൽ വിഭവസമാഹരണത്തിനും പദ്ധതി നടത്തിപ്പിനുമായി മുൻ സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിയതാണു കിഫ്ബി എന്ന പുതുവഴി. കിഫ്ബി പദ്ധതികളുടെ നിർവഹണം സംബന്ധിച്ചു നിയമസഭയിൽ കഴിഞ്ഞദിവസം നടന്ന വാദപ്രതിവാദങ്ങൾ പ്രസക്തമായ ചില ചർച്ചകൾക്കു വഴിതെളിക്കുകയാണ്. കിഫ്ബിയുടെ സന്പത്ത് മുഴുവൻ കൺസൾട്ടൻസികൾ കൊണ്ടുപോവുകയാണെന്നു പറഞ്ഞു നിയമസഭയിൽ ശക്തമായ വിമർശനം ഉന്നയിച്ച കെ.ബി. ഗണേഷ്കുമാർ ഭരണകക്ഷിയംഗമാണ് എന്നതു ശ്രദ്ധേയം.
കോടിക്കണക്കിനു രൂപ ശന്പളം വാങ്ങുന്ന എൻജിനിയർമാരുടെ സംഘം പൊതുമരാമത്ത് വകുപ്പിൽ ഉള്ളപ്പോൾ എന്തിനു പുറത്തുനിന്നു കൺസൾട്ടന്റുമാരെ കൊണ്ടുവരണം എന്നായിരുന്നു ഗണേഷ്കുമാറിന്റെ ചോദ്യം. ഇതിനു മറുപടിയായി, കിഫ്ബിയുടെ മേൽനോട്ടത്തിലുള്ള റോഡും പാലവും അടക്കമുള്ള ഒരു പദ്ധതിയുടെയും നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കൺസൾട്ടൻസികൾ അന്യായ ഫീസ് ഈടാക്കുന്നുവെന്ന ആരോപണം ധനമന്ത്രിയും കിഫ്ബി സിഇഒയും തള്ളി. കിഫ്ബി ഒരു പദ്ധതിയുടെയും നിർവഹണ ഏജൻസി അല്ലെന്നും പൊതുമാരമത്ത് വകുപ്പും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനുമൊക്കെയാണു പദ്ധതിനിർവഹണം നടത്തുന്നതെന്നും പദ്ധതി നിർവഹണം വേഗത്തിലാക്കാനുള്ള വിദഗ്ധരുടെ പങ്കാളിത്തമാണു കിഫ്ബി ഉറപ്പുവരുത്തുന്നതെന്നും അവർ വിശദീകരിച്ചു.
നിയമസഭയിൽ ഗണേഷ്കുമാറിന്റെ പരാമർശങ്ങൾ ചില സംശയങ്ങൾക്കോ തെറ്റിദ്ധാരണകൾക്കോ വഴിതെളിച്ചു എന്നതു വസ്തുതയാണ്. പദ്ധതികൾ നടപ്പാക്കുന്നതിനു കിഫ്ബിയും നിർവഹണ ഏജൻസികളും ചേർന്നു സ്പെഷൽ പർപസ് വെഹിക്കിൾ രൂപവത്കരിക്കുകയാണു രീതിയെന്നു സിഇഒ വിശദീകരിക്കുന്നു. വലിയ പദ്ധതികൾക്ക് ആവശ്യത്തിന് എൻജിനിയർമാർ ഉണ്ടാകാതെ വരുമ്പോൾ പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ് ഉണ്ടാക്കി എൻജിനിയർമാരുടെ സേവനം ഉറപ്പാക്കുകയാണു കിഫ്ബി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിൽ പദ്ധതികൾക്കുവേണ്ടി എൻജിനിയർമാരുടെ ഒരു ടീം സൃഷ്ടിക്കുമെന്നു പൊതുമരാമത്ത് മന്ത്രി പറയുകയുണ്ടായി. ഇതു നടപ്പായാൽ കൺസൾട്ടൻസി സേവനം കുറയ്ക്കാനാകും. കിഫ്ബി പദ്ധതികൾ വൈകുന്നുവെന്ന പരാതികൾക്കു പരിഹാരം കാണാൻ പുതിയ പരിഷ്കാരം നടപ്പാക്കുമെന്നു പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുണ്ട്.
കിഫ്ബിയെപ്പറ്റി നിയമസഭയിൽ ഉന്നയിക്കപ്പെട്ട മറ്റൊരു വിമർശനം ഏറ്റെടുക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നില്ലെന്നതാണ്. റോഡിനു വീതിയില്ലെന്നു പറഞ്ഞ് ഒരു പണി ഇടയ്ക്കുവച്ചു നിർത്തിയ സംഭവവുമുണ്ടായി. കേരളത്തിലെ റോഡ് വികസനത്തിന് ഒരു പ്രധാന തടസം സ്ഥലം ഏറ്റെടുക്കുന്നതിലെ പ്രശ്നങ്ങളാണ്. ഭൂമി വിട്ടുകൊടുക്കാൻ ആരുംതന്നെ തയാറല്ല. ജനസാന്ദ്രത വളരെ കൂടുതലുള്ള കേരളത്തിൽ ചെറിയതോതിൽ സ്ഥലം എടുക്കുന്നതുപോലും ചിലപ്പോൾ പലരുടെയും കിടപ്പാടംനഷ്ടപ്പെടുത്തും. ഒരുവശത്ത് ഇതു നാടിന്റെ വികസനപ്രശ്നമാണെങ്കിൽ മറുവശത്ത് കിടപ്പാടം നഷ്ടപ്പെടുക വലിയ വൈകാരിക പ്രശ്നമാണ്.
ഭരിക്കുന്ന സർക്കാരുകൾക്ക് ഇത്തരം പ്രശ്നങ്ങൾ വലിയ കീറാമുട്ടിയായി മാറാറുണ്ട്. ദേശീയപാത വികസനം മുതൽ കിഫ്ബി നടപ്പാക്കുന്ന റോഡ് വികസനം വരെ ഇങ്ങനെ തടസപ്പെടുന്നു. കിഫ്ബി നിർമിക്കുന്ന റോഡിനു കുറഞ്ഞത് 13 മീറ്റർ വീതി വേണമെന്നാണു വ്യവസ്ഥ. ഇതുസംബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ആരുടെയെങ്കിലുംമേൽ പഴി ചാരുന്നതിനു പകരം ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി ലഘൂകരിച്ചു ഭൂമി ഏറ്റെടുക്കുന്നതിനുള്ള വഴി തേടുകയാണു വേണ്ടത്.
റോഡ് വികസനത്തിനായി ഭൂമി വിട്ടുകൊടുക്കാമെന്ന് ഉടമകൾ സമ്മതിച്ചാലും അത് അളന്നുതിരിച്ച് ഏറ്റെടുക്കുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനുമൊക്കെ സർക്കാർ സംവിധാനത്തിൽ വലിയ കാലതാമസം നേരിടുന്നുണ്ട്. കിഫ്ബി പദ്ധതികളിൽ സർവേ വകുപ്പിനു പുറമേ സ്വതന്ത്ര സർവേ നടത്തുമെന്നു പൊതുമരാമത്ത് മന്ത്രി നിയമസഭയിൽ പറഞ്ഞപ്പോൾ റവന്യുമന്ത്രി അതിനെ എതിർത്തതും ശ്രദ്ധിക്കപ്പെട്ടു. കിഫ്ബിയിൽ സ്വതന്ത്ര സർവേ സംവിധാനം നടപ്പാക്കാനാവില്ലെന്നും റവന്യു വകുപ്പിന്റെ സർവേ സംവിധാനംവഴി മാത്രമേ കിഫ്ബിയുടെ സർവേ നടപടികൾ പൂർത്തിയാക്കാനാവൂ എന്നും റവന്യു മന്ത്രി വ്യക്തമാക്കി. രണ്ടു മന്ത്രിമാർ തമ്മിൽ നിയമസഭയിൽ ഇങ്ങനെ തർക്കമുണ്ടാകുന്നത് അപൂർവമാണ്. സിപിഎമ്മിലെയും സിപിഐയിലെയും മന്ത്രിമാർ തമ്മിലുള്ള ഈ തർക്കത്തിൽ രാഷ്ട്രീയ മുതലെടുപ്പിനു പ്രതിപക്ഷം ശ്രമം നടത്തിയെങ്കിലും കിഫ്ബിയുടെ പ്രവർത്തനം സംബന്ധിച്ച് ഇനിയും നീങ്ങാത്ത അവ്യക്തതകളാണ് ഇതിന് അടിസ്ഥാന കാരണമെന്ന വസ്തുത നിഷേധിക്കാനാവില്ല.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആയിരംകോടിയോളം രൂപ ചെലവഴിച്ച് 30 പദ്ധതികൾ പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിച്ചുവെന്നും 5544 കോടി രൂപയുടെ 178 പദ്ധതികൾ പൂർത്തീകരിച്ചുവരികയാണെന്നും വകുപ്പുമന്ത്രി നിയമസഭയിൽ പറയുകയുണ്ടായി. പദ്ധതി നടത്തിപ്പിനു കാലോചിതമായ പുതുവഴികൾ തേടുന്നതു തെറ്റല്ല. പക്ഷേ അവ സുതാര്യമാകണം. നടപടിക്രമങ്ങളുടെ ആധിക്യത്തിൽ പദ്ധതികൾ വൈകുന്നില്ലെന്നും ഉറപ്പുവരുത്തണം.