ഒളിന്പിക്സിലെ മികച്ച പ്രകടനം കൊണ്ട് ഇന്ത്യൻ വനിതാ ഹോക്കി സംഘത്തെ ആരാധകർ വാനോളം പുകഴ്ത്തുന്പോൾ ടീമംഗം വന്ദന കഠാരിയയുടെ കുടുംബാംഗങ്ങൾക്കു നേരിടേണ്ടി വന്നത് രാജ്യത്തെ ലജ്ജിപ്പിക്കുന്ന ജാതീയ അധിക്ഷേപം. സെമിയിൽ അർജന്റീനയ്ക്കെതിരായ തോൽവിക്കു പിന്നാലെയാണ് ഹരിദ്വാറിലെ റോഷൻബാദിലുള്ള വന്ദനയുടെ വീട്ടിലെത്തിയ യുവാക്കൾ വന്ദനയുടെ കുടുംബാംഗങ്ങളെ ജാതി പറഞ്ഞ് ആക്ഷേപിച്ചത്.
സെമി ഫൈനലിൽ ഇന്ത്യൻ ടീം അർജന്റീനയോടു തോറ്റത് ഒരു കൂട്ടം ഉയർന്ന ജാതിയിൽപ്പെട്ട യുവാക്കൾ വന്ദനയുടെ വീടിനു മുന്നിൽ വച്ച് പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്തു. കൂടുതൽ ദളിത് താരങ്ങൾ ടീമിൽ ഉള്ളതുകൊണ്ടാണ് ഇന്ത്യ തോറ്റതെന്നു കളിയാക്കുകയും ചെയ്തതായി കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പടക്കം പൊട്ടുന്ന ശബ്ദം കേട്ടു പുറത്തിറങ്ങിയപ്പോൾ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നു വന്ദനയുടെ സഹോദരൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
സെമി ഫൈനലിൽ ഇന്ത്യൻ ടീം അർജന്റീനയോടു തോറ്റത് ഒരു കൂട്ടം ഉയർന്ന ജാതിയിൽപ്പെട്ട യുവാക്കൾ വന്ദനയുടെ വീടിനു മുന്നിൽ വച്ച് പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്തു. കൂടുതൽ ദളിത് താരങ്ങൾ ടീമിൽ ഉള്ളതുകൊണ്ടാണ് ഇന്ത്യ തോറ്റതെന്നു കളിയാക്കുകയും ചെയ്തതായി കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പടക്കം പൊട്ടുന്ന ശബ്ദം കേട്ടു പുറത്തിറങ്ങിയപ്പോൾ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നു വന്ദനയുടെ സഹോദരൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.