നോട്ടിംഗാം: ഇന്ത്യൻ പേസർമാർ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു. ഇംഗ്ലണ്ടിനെതിരേയുള്ള ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ആതിഥേയർ 183 റണ്‍സിന് പുറത്ത്. നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ, മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി എന്നിവരാണ് ഇംഗ്ലണ്ടിനെ തകർത്തത്. രണ്ടു വിക്കറ്റ് നേടിയ ശാർദുൽ ഠാക്കൂർ, ഒരു വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ് എന്നിവരും ഇംഗ്ലണ്ടിന്റെ പതനത്തിൽ നിർണായക പങ്കുവഹിച്ചു.
64 റണ്‍സ് നേടിയ നായകൻ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. 27 റണ്‍സുമായി വാലറ്റത്ത് പുറത്താകാതെ നിന്ന സാം കരന്റ പ്രകടനമാണ് ഇംഗ്ലണ്ടിനെ 183ൽ എത്തിച്ചത്. ജോണി ബെയർസ്റ്റോ (29), സാക് ക്രൗളി (27) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യൻ ടീമിൽ രോഹിത് ശർമയ്ക്കൊപ്പം കെ.എൽ. രാഹുലാണ് ഓപ്പണ്‍ ചെയ്യാനെത്തിയത്.
64 റണ്‍സ് നേടിയ നായകൻ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. 27 റണ്‍സുമായി വാലറ്റത്ത് പുറത്താകാതെ നിന്ന സാം കരന്റ പ്രകടനമാണ് ഇംഗ്ലണ്ടിനെ 183ൽ എത്തിച്ചത്. ജോണി ബെയർസ്റ്റോ (29), സാക് ക്രൗളി (27) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യൻ ടീമിൽ രോഹിത് ശർമയ്ക്കൊപ്പം കെ.എൽ. രാഹുലാണ് ഓപ്പണ്‍ ചെയ്യാനെത്തിയത്.