ടോക്കിയോ: ഒളിന്പിക്സിൽ പതിറ്റാണ്ടുകൾക്കുശേഷം ഇന്ത്യൻ ഹോക്കിയുടെ വീരചരിതം. 49 വർഷത്തിനുശേഷം പുരുഷ വിഭാഗത്തിൽ സെമിയിൽ പ്രവേശിച്ച പുരുഷന്മാരുടെ വഴിയേ ഇന്ത്യൻ വനിതകളും. ഹോക്കിയിൽ ഇന്ത്യൻ വനിതകൾ ചരിത്രത്തിൽ ആദ്യമായി സെമിയിൽ പ്രവേശിച്ചതോടെയാണിത്.
കായിക ലോകത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് വന്പന്മാരായ ഓസ്ട്രേലിയയെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കിയായിരുന്നു ഇന്ത്യൻ വനിതകൾ സെമിയിലേക്ക് ചരിത്രപരമായ ചുവടുവയ്പ് നടത്തിയത്. ഇരുപത്തഞ്ചുകാരിയായ ഗുർജിത് കൗർ, 22-ാം മിനിറ്റിൽ ഡ്രാഗ് ഫ്ളിക്കറിലൂടെ നേടിയ ഗോളിൽ ഭാരത മാഹാത്മ്യം ടോക്കിയോയിൽ ലോകം ദർശിച്ചു.
പൂൾ എയിലെ അവസാന മത്സരത്തിൽ സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ 4-3നു ദക്ഷിണാഫ്രിക്കയെ തകർത്തായിരുന്നു ഇന്ത്യൻ വനിതകൾ ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചത്. നാളെ നടക്കുന്ന സെമിയിൽ അർജന്റീനയാണ് ഇന്ത്യയുടെ എതിരാളി.
പുരുഷ സെമി @ 7.00 am
നാലു പതിറ്റാണ്ടുകൾക്കുശേഷം ആദ്യമായി സെമിയിൽ പ്രവേശിച്ച ഇന്ത്യൻ പുരുഷ ഹോക്കി ടീം ഇന്ന് കരുത്തരായ ബെൽജിയത്തിനെതിരേ ഇറങ്ങും.
ഇന്ത്യൻ സമയം രാവിലെ 7.00ന് ആണ് ഇന്ത്യ x ബെൽജിയം സെമി. ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന രണ്ടാം സെമിയിൽ ഓസ്ട്രേലിയയും ജർമനിയും ഏറ്റുമുട്ടും.
1980 മോസ്കോ ഒളിന്പിക്സിലാണ് ഹോക്കിയിലൂടെ ഇന്ത്യക്ക് അവസാനമായി മെഡൽ എത്തിയത്.
കായിക ലോകത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് വന്പന്മാരായ ഓസ്ട്രേലിയയെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കിയായിരുന്നു ഇന്ത്യൻ വനിതകൾ സെമിയിലേക്ക് ചരിത്രപരമായ ചുവടുവയ്പ് നടത്തിയത്. ഇരുപത്തഞ്ചുകാരിയായ ഗുർജിത് കൗർ, 22-ാം മിനിറ്റിൽ ഡ്രാഗ് ഫ്ളിക്കറിലൂടെ നേടിയ ഗോളിൽ ഭാരത മാഹാത്മ്യം ടോക്കിയോയിൽ ലോകം ദർശിച്ചു.
പൂൾ എയിലെ അവസാന മത്സരത്തിൽ സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ 4-3നു ദക്ഷിണാഫ്രിക്കയെ തകർത്തായിരുന്നു ഇന്ത്യൻ വനിതകൾ ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചത്. നാളെ നടക്കുന്ന സെമിയിൽ അർജന്റീനയാണ് ഇന്ത്യയുടെ എതിരാളി.
പുരുഷ സെമി @ 7.00 am
നാലു പതിറ്റാണ്ടുകൾക്കുശേഷം ആദ്യമായി സെമിയിൽ പ്രവേശിച്ച ഇന്ത്യൻ പുരുഷ ഹോക്കി ടീം ഇന്ന് കരുത്തരായ ബെൽജിയത്തിനെതിരേ ഇറങ്ങും.
ഇന്ത്യൻ സമയം രാവിലെ 7.00ന് ആണ് ഇന്ത്യ x ബെൽജിയം സെമി. ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന രണ്ടാം സെമിയിൽ ഓസ്ട്രേലിയയും ജർമനിയും ഏറ്റുമുട്ടും.
1980 മോസ്കോ ഒളിന്പിക്സിലാണ് ഹോക്കിയിലൂടെ ഇന്ത്യക്ക് അവസാനമായി മെഡൽ എത്തിയത്.