ഈ കോവിഡ് കാലത്തു സർക്കാരിന്റെ കൈത്താങ്ങും സമാശ്വാസ നടപടികളും വേണ്ട മേഖലകൾ നിരവധിയാണ്. ചെറുകിട കർഷകരാണ് അതിലൊരു വിഭാഗം. ബാങ്ക് വായ്പയിലെ പലിശയിളവ് അവരിൽ ചിലർക്കൊക്കെ ആശ്വാസകരമായേക്കാമെങ്കിലും കൃഷിയിലെ വരുമാനനഷ്ടം നികത്താനുള്ള പദ്ധതികൾ നിർദേശിക്കപ്പെട്ടിട്ടില്ല.
കോവിഡ് ലോക്ഡൗൺ സംസ്ഥാനത്തിന്റെ വ്യാപാര- വ്യവസായ മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ 5,680 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ്സാന്പത്തികരംഗത്തു സൃഷ്ടിച്ച പ്രതിസന്ധിയുടെ വ്യാപ്തിയുമായി തുലനംചെയ്യുന്പോൾ പാക്കേജ് തുക ചെറുതാണെങ്കിലും ഇത്രയെങ്കിലുമായല്ലോ എന്ന് ആശ്വസിക്കാം. പ്രഖ്യാപിക്കപ്പെട്ട 5,680 കോടി രൂപയിൽ 2,000 കോടി രൂപ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നെടുത്ത വായ്പയുടെ പലിശയിളവിനും സബ്സിഡിക്കുമായി നീക്കിവയ്ക്കാനാണു തീരുമാനം. വ്യാപാര- വ്യവസായ മേഖലയിൽ രണ്ടു ലക്ഷം രൂപവരെയുള്ള വായ്പയ്ക്കു സർക്കാർ നാലു ശതമാനം പലിശ സബ്സിഡി നൽകുമെന്നതു പാക്കേജിലെ ഒരു പ്രധാന ഇനമാണ്. കേന്ദ്ര- സംസ്ഥാന ധനകാര്യ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, വാണിജ്യ ബാങ്കുകൾ എന്നിവയിൽനിന്നെടുക്കുന്ന രണ്ടു ലക്ഷമോ അതിൽ താഴെയോ ഉള്ള വായ്പകളുടെ പലിശയുടെ നാലു ശതമാനംവരെ സംസ്ഥാന സർക്കാർ ആറു മാസത്തേക്കു വഹിക്കും. ഒരു ലക്ഷത്തോളം പേർക്ക് ഈ പാക്കേജിന്റെ പ്രയോജനം ലഭിക്കുമെന്നു സർക്കാർ കരുതുന്നു.
പ്രഖ്യാപിക്കപ്പെട്ട പാക്കേജിൽ കെഎസ്എഫ്ഇക്കു നല്ല റോൾ വഹിക്കാനുണ്ട്. ഇക്കൊല്ലം ജനുവരി ഒന്നുമുതൽ തിരിച്ചടവു മുടങ്ങിയ എല്ലാ കെഎസ്എഫ്ഇ വായ്പകളുടെയും പിഴപ്പലിശ സെപ്റ്റംബർ 30 വരെ ഒഴിവാക്കും. കെഎസ്എഫ്ഇ ചിട്ടിയുടെ കുടിശികക്കാർക്കു കാലാവധി അനുസരിച്ച് സെപ്റ്റംബർ 30 വരെയുള്ള പലിശയിൽ 50 മുതൽ 100 വരെ ശതമാനവും പിഴപ്പലിശയും ഒഴിവാക്കും, ജനുവരി ഒന്നുമുതൽ ചിട്ടി പിടിക്കാത്ത ചിറ്റാളന്മാർക്കു പലിശയും പിഴപ്പലിശയും ഒഴിവാക്കും തുടങ്ങിയ സൗജന്യങ്ങളുണ്ട്. കോവിഡ് ബാധിച്ചവരുള്ള കുടുംബങ്ങൾക്ക് അഞ്ചു ശതമാനം നിരക്കിൽ ഒരു ലക്ഷം രൂപവരെ നൽകുന്ന വായ്പയുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി. കോവിഡ് കാല വരുമാനനഷ്ടങ്ങളിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ഈ നടപടികൾ ആശ്വാസമേകുന്നതാണ്. വ്യവസായ പുനരുജ്ജീവനത്തിനും കെഎസ്എഫ്ഇയുടെ ആഭിമുഖ്യത്തിൽ ചില പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കോടി രൂപവരെ ഈടില്ലാതെ വായ്പ അനുവദിക്കുന്ന "സ്റ്റാർട്ടപ് കേരള' പദ്ധതിക്കായി 50 കോടി രൂപ മാറ്റിവയ്ക്കും. വിവിധ വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭങ്ങൾക്കു പ്രത്യേക വായ്പാ പദ്ധതിയും പ്രഖ്യാപിച്ചു. 20 കോടി രൂപ വരെ ഒരു സംരംഭത്തിന് വായ്പ അനുവദിക്കും. അഞ്ചു ശതമാനം പലിശയിൽ ഒരു കോടി രൂപ വരെ വായ്പ നൽകുന്ന പദ്ധതിപ്രകാരം 2500 പുതിയ വ്യവസായ യൂണിറ്റുകൾക്കു വായ്പ അനുവദിക്കും.
സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും അധീനതയിലുള്ള കെട്ടിടങ്ങളിൽ സ്ഥിതിചെയ്യുന്ന ചെറുകിട വ്യാപാര- വ്യവസായ സ്ഥാപനങ്ങളുടെ വാടക ആറു മാസത്തേക്ക് ഇളവുചെയ്യാനുള്ള തീരുമാനമാണു മറ്റൊന്ന്. ഈ സ്ഥാപനങ്ങളുടെ ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ വൈദ്യുതി ഫിക്സഡ് ചാർജും ഒഴിവാക്കും. ഇതുപോലെ സ്വകാര്യ കെട്ടിട ഉടമകളും കുറച്ചു കാലത്തേക്കെങ്കിലും കടവാടക ഇളവു നൽകണമെന്നു ധനമന്ത്രി നിർദേശിച്ചിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും സ്വകാര്യ ഉടമകളുടെ കെട്ടിടങ്ങളിലാണു വാടക നൽകി പ്രവർത്തിക്കുന്നത്. അതുകൊണ്ട് ഈ കെട്ടിടവാടകയും ഇളവുചെയ്തു കിട്ടിയാലേ വ്യാപാരി സമൂഹത്തിനു പ്രയോജനംചെയ്യൂ. അതേസമയം ചെറുകിട കെട്ടിടഉടമകൾക്കും സാന്പത്തിക ഞെരുക്കമുണ്ടെന്ന കാര്യം വിസ്മരിക്കരുത്. വാടക ഇളവു നൽകിയാൽ അവർക്കുണ്ടാകുന്ന നഷ്ടം സർക്കാർ നികത്തിക്കൊടുക്കണം. സാന്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതുപോലെ എളുപ്പമല്ല ഉദ്ദേശിച്ച ഫലം കിട്ടത്തക്കവിധം അതു നടപ്പാക്കുന്നത്.
ഈ കോവിഡ് കാലത്തു സർക്കാരിന്റെ കൈത്താങ്ങും സമാശ്വാസ നടപടികളും വേണ്ട മേഖലകൾ നിരവധിയാണ്. ചെറുകിട കർഷകരാണ് അതിലൊരു വിഭാഗം. ബാങ്ക് വായ്പയിലെ പലിശയിളവ് അവരിൽ ചിലർക്കൊക്കെ ആശ്വാസകരമായേക്കാമെങ്കിലും കൃഷിയിലെ വരുമാനനഷ്ടം നികത്താനുള്ള പദ്ധതികൾ നിർദേശിക്കപ്പെട്ടിട്ടില്ല. ലോക്ഡൗൺ മൂലം വ്യാപാര- വ്യവസായ മേഖലയിലുണ്ടായ പ്രവർത്തനസ്തംഭനങ്ങളുടെയും നഷ്ടങ്ങളുടെയും ശരിയായ കണക്കുകൾ സർക്കാരിന്റെ പക്കലുണ്ടോയെന്നു സംശയം. സ്വകാര്യ- ടൂറിസ്റ്റ് ബസുകളും ടാക്സികളുമൊക്കെ ഒന്നരക്കൊല്ലമായി ഓട്ടം നിലച്ചു കിടക്കുന്നു. ഇവകൊണ്ട് ഉപജീവനം നടത്തിയിരുന്നവരുടെ ജീവിതം വലിയ പ്രതിസന്ധിയിലാണ്. അതുപോലെ വിഷമസ്ഥിതിയിലാണു ചെറുകിട ഹോട്ടലുകളും റസ്റ്ററന്റുകളും നടത്തുന്നവരും കാറ്ററിംഗ് മേഖലയിലുള്ളവരും ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലുള്ളവരും മറ്റു ചെറുകിട സംരംഭങ്ങളിൽ ഏർപ്പെട്ടിരുന്നവരുമെല്ലാം. ലോക്ഡൗൺമൂലം സ്ഥാപനങ്ങൾ അടച്ചുപൂട്ടി തൊഴിൽ നഷ്ടപ്പെട്ടവർ എത്രയോ ആയിരങ്ങളുണ്ട്! ഇവർക്കൊക്കെ ആശ്വസമേകുന്ന പദ്ധതികളും പാക്കേജുകളും മുന്നോട്ടുവയ്ക്കാൻ സർക്കാർ തയാറാകണം. സർക്കാർ ഒപ്പമുണ്ടെന്ന തോന്നൽ എല്ലാവർക്കുമുണ്ടാകട്ടെ.
കോവിഡ് ലോക്ഡൗൺ സംസ്ഥാനത്തിന്റെ വ്യാപാര- വ്യവസായ മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ 5,680 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ്സാന്പത്തികരംഗത്തു സൃഷ്ടിച്ച പ്രതിസന്ധിയുടെ വ്യാപ്തിയുമായി തുലനംചെയ്യുന്പോൾ പാക്കേജ് തുക ചെറുതാണെങ്കിലും ഇത്രയെങ്കിലുമായല്ലോ എന്ന് ആശ്വസിക്കാം. പ്രഖ്യാപിക്കപ്പെട്ട 5,680 കോടി രൂപയിൽ 2,000 കോടി രൂപ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നെടുത്ത വായ്പയുടെ പലിശയിളവിനും സബ്സിഡിക്കുമായി നീക്കിവയ്ക്കാനാണു തീരുമാനം. വ്യാപാര- വ്യവസായ മേഖലയിൽ രണ്ടു ലക്ഷം രൂപവരെയുള്ള വായ്പയ്ക്കു സർക്കാർ നാലു ശതമാനം പലിശ സബ്സിഡി നൽകുമെന്നതു പാക്കേജിലെ ഒരു പ്രധാന ഇനമാണ്. കേന്ദ്ര- സംസ്ഥാന ധനകാര്യ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, വാണിജ്യ ബാങ്കുകൾ എന്നിവയിൽനിന്നെടുക്കുന്ന രണ്ടു ലക്ഷമോ അതിൽ താഴെയോ ഉള്ള വായ്പകളുടെ പലിശയുടെ നാലു ശതമാനംവരെ സംസ്ഥാന സർക്കാർ ആറു മാസത്തേക്കു വഹിക്കും. ഒരു ലക്ഷത്തോളം പേർക്ക് ഈ പാക്കേജിന്റെ പ്രയോജനം ലഭിക്കുമെന്നു സർക്കാർ കരുതുന്നു.
പ്രഖ്യാപിക്കപ്പെട്ട പാക്കേജിൽ കെഎസ്എഫ്ഇക്കു നല്ല റോൾ വഹിക്കാനുണ്ട്. ഇക്കൊല്ലം ജനുവരി ഒന്നുമുതൽ തിരിച്ചടവു മുടങ്ങിയ എല്ലാ കെഎസ്എഫ്ഇ വായ്പകളുടെയും പിഴപ്പലിശ സെപ്റ്റംബർ 30 വരെ ഒഴിവാക്കും. കെഎസ്എഫ്ഇ ചിട്ടിയുടെ കുടിശികക്കാർക്കു കാലാവധി അനുസരിച്ച് സെപ്റ്റംബർ 30 വരെയുള്ള പലിശയിൽ 50 മുതൽ 100 വരെ ശതമാനവും പിഴപ്പലിശയും ഒഴിവാക്കും, ജനുവരി ഒന്നുമുതൽ ചിട്ടി പിടിക്കാത്ത ചിറ്റാളന്മാർക്കു പലിശയും പിഴപ്പലിശയും ഒഴിവാക്കും തുടങ്ങിയ സൗജന്യങ്ങളുണ്ട്. കോവിഡ് ബാധിച്ചവരുള്ള കുടുംബങ്ങൾക്ക് അഞ്ചു ശതമാനം നിരക്കിൽ ഒരു ലക്ഷം രൂപവരെ നൽകുന്ന വായ്പയുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി. കോവിഡ് കാല വരുമാനനഷ്ടങ്ങളിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ഈ നടപടികൾ ആശ്വാസമേകുന്നതാണ്. വ്യവസായ പുനരുജ്ജീവനത്തിനും കെഎസ്എഫ്ഇയുടെ ആഭിമുഖ്യത്തിൽ ചില പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കോടി രൂപവരെ ഈടില്ലാതെ വായ്പ അനുവദിക്കുന്ന "സ്റ്റാർട്ടപ് കേരള' പദ്ധതിക്കായി 50 കോടി രൂപ മാറ്റിവയ്ക്കും. വിവിധ വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭങ്ങൾക്കു പ്രത്യേക വായ്പാ പദ്ധതിയും പ്രഖ്യാപിച്ചു. 20 കോടി രൂപ വരെ ഒരു സംരംഭത്തിന് വായ്പ അനുവദിക്കും. അഞ്ചു ശതമാനം പലിശയിൽ ഒരു കോടി രൂപ വരെ വായ്പ നൽകുന്ന പദ്ധതിപ്രകാരം 2500 പുതിയ വ്യവസായ യൂണിറ്റുകൾക്കു വായ്പ അനുവദിക്കും.
സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും അധീനതയിലുള്ള കെട്ടിടങ്ങളിൽ സ്ഥിതിചെയ്യുന്ന ചെറുകിട വ്യാപാര- വ്യവസായ സ്ഥാപനങ്ങളുടെ വാടക ആറു മാസത്തേക്ക് ഇളവുചെയ്യാനുള്ള തീരുമാനമാണു മറ്റൊന്ന്. ഈ സ്ഥാപനങ്ങളുടെ ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ വൈദ്യുതി ഫിക്സഡ് ചാർജും ഒഴിവാക്കും. ഇതുപോലെ സ്വകാര്യ കെട്ടിട ഉടമകളും കുറച്ചു കാലത്തേക്കെങ്കിലും കടവാടക ഇളവു നൽകണമെന്നു ധനമന്ത്രി നിർദേശിച്ചിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും സ്വകാര്യ ഉടമകളുടെ കെട്ടിടങ്ങളിലാണു വാടക നൽകി പ്രവർത്തിക്കുന്നത്. അതുകൊണ്ട് ഈ കെട്ടിടവാടകയും ഇളവുചെയ്തു കിട്ടിയാലേ വ്യാപാരി സമൂഹത്തിനു പ്രയോജനംചെയ്യൂ. അതേസമയം ചെറുകിട കെട്ടിടഉടമകൾക്കും സാന്പത്തിക ഞെരുക്കമുണ്ടെന്ന കാര്യം വിസ്മരിക്കരുത്. വാടക ഇളവു നൽകിയാൽ അവർക്കുണ്ടാകുന്ന നഷ്ടം സർക്കാർ നികത്തിക്കൊടുക്കണം. സാന്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതുപോലെ എളുപ്പമല്ല ഉദ്ദേശിച്ച ഫലം കിട്ടത്തക്കവിധം അതു നടപ്പാക്കുന്നത്.
ഈ കോവിഡ് കാലത്തു സർക്കാരിന്റെ കൈത്താങ്ങും സമാശ്വാസ നടപടികളും വേണ്ട മേഖലകൾ നിരവധിയാണ്. ചെറുകിട കർഷകരാണ് അതിലൊരു വിഭാഗം. ബാങ്ക് വായ്പയിലെ പലിശയിളവ് അവരിൽ ചിലർക്കൊക്കെ ആശ്വാസകരമായേക്കാമെങ്കിലും കൃഷിയിലെ വരുമാനനഷ്ടം നികത്താനുള്ള പദ്ധതികൾ നിർദേശിക്കപ്പെട്ടിട്ടില്ല. ലോക്ഡൗൺ മൂലം വ്യാപാര- വ്യവസായ മേഖലയിലുണ്ടായ പ്രവർത്തനസ്തംഭനങ്ങളുടെയും നഷ്ടങ്ങളുടെയും ശരിയായ കണക്കുകൾ സർക്കാരിന്റെ പക്കലുണ്ടോയെന്നു സംശയം. സ്വകാര്യ- ടൂറിസ്റ്റ് ബസുകളും ടാക്സികളുമൊക്കെ ഒന്നരക്കൊല്ലമായി ഓട്ടം നിലച്ചു കിടക്കുന്നു. ഇവകൊണ്ട് ഉപജീവനം നടത്തിയിരുന്നവരുടെ ജീവിതം വലിയ പ്രതിസന്ധിയിലാണ്. അതുപോലെ വിഷമസ്ഥിതിയിലാണു ചെറുകിട ഹോട്ടലുകളും റസ്റ്ററന്റുകളും നടത്തുന്നവരും കാറ്ററിംഗ് മേഖലയിലുള്ളവരും ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലുള്ളവരും മറ്റു ചെറുകിട സംരംഭങ്ങളിൽ ഏർപ്പെട്ടിരുന്നവരുമെല്ലാം. ലോക്ഡൗൺമൂലം സ്ഥാപനങ്ങൾ അടച്ചുപൂട്ടി തൊഴിൽ നഷ്ടപ്പെട്ടവർ എത്രയോ ആയിരങ്ങളുണ്ട്! ഇവർക്കൊക്കെ ആശ്വസമേകുന്ന പദ്ധതികളും പാക്കേജുകളും മുന്നോട്ടുവയ്ക്കാൻ സർക്കാർ തയാറാകണം. സർക്കാർ ഒപ്പമുണ്ടെന്ന തോന്നൽ എല്ലാവർക്കുമുണ്ടാകട്ടെ.