ടോക്കിയോ: പി.വി. സിന്ധുവിന് ഒളിന്പിക് മെഡൽ ഒരു ജയം അകലെ. വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ സിന്ധു 21-13, 22-20ന് ജപ്പാന്റെ അകാനെ യാമഗുച്ചിയെ തോൽപ്പിച്ച് സെമി ഫൈനലിൽ പ്രവേശിച്ചു. റിയൊ ഒളിന്പിക്സിൽ വെള്ളി നേടിയ സിന്ധു ആറാം സീഡും യാമഗുച്ചി നാലാം സീഡുമാണ്. 56 മിനിറ്റ് നീണ്ട മത്സരത്തിന്റെ ആദ്യ ഗെയിമിൽ ലോക അഞ്ചാം റാങ്ക് യാമഗുച്ചിയെ അനായാസം തോൽപ്പിക്കാൻ ഇന്ത്യൻ താരത്തിനായി. എന്നാൽ, രണ്ടാം ഗെയിമിൽ യാമഗുച്ചി തിരിച്ചടിക്കാൻ തുടങ്ങിയതോടെ കളി ആവേശത്തിലായി.
ഒരു ഘട്ടത്തിൽ യാമഗുച്ചി 20-19ന്റെ ലീഡിൽ ഗെയിം പോയിന്റിന് സെർവ് ചെയ്യുകയായിരുന്നു. എന്നാൽ, ഒരു പോയിന്റ് നേടി സിന്ധു ഒപ്പമെത്തി. പിന്നെ തുടർച്ചയായി രണ്ടു പോയിന്റ് നേടിയ സിന്ധു നേരിട്ടുള്ള ഗെയിമുകൾക്കു മത്സരം സ്വന്തമാക്കി.
ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം തുടർച്ചയായ രണ്ട് ഒളിന്പിക്സ് ബാഡ്മിന്റണ് സെമിയിൽ പ്രവേശിക്കുന്നത്.
ഇന്നു നടക്കുന്ന സെമിയിൽ സിന്ധു തായ്പേയുടെ തായ് സു യിംഗിനെ നേരിടും. തായ്ലൻഡിന്റെ റാറ്റ്ചനോക് ഇന്റാനോണിനെ 14-21, 21-18, 21-18ന് തോൽപ്പിച്ചാണ് തായ് സു യിംഗ് സെമിയിലെത്തിയത്.
കാലിയടിച്ച് ഷൂട്ടിംഗ്
തുടർച്ചയായ രണ്ടാം ഒളിന്പിക്സിലും ഇന്ത്യയുടെ പിസ്റ്റൾ ഷൂട്ടർമാർ ഒഴിഞ്ഞ കയ്യോടെ നാട്ടിലേക്കു മടങ്ങും.
ടോക്കിയോയിൽ ഇന്ത്യയുടെ പിസ്റ്റൾ ഷൂട്ടർമാരിലെ അവസാന പ്രതീക്ഷകളായ മനു ഭാകറിനും രാഹി സർനോബത്തിനും ഫൈനലിൽ പ്രവേശിക്കാനായില്ല. 25 മീറ്റർ പിസ്റ്റളിന്റെ രണ്ടാം ദിവസത്തെ റാപ്പിഡ് യോഗ്യതയിൽ മനു 582 പോയിന്റുമായി 15-ാം സ്ഥാനത്തെത്തിയപ്പോൾ രാഹി (573 പോയിന്റ്) 32-ാം സ്ഥാനത്തുമെത്തി.
ഇനി രണ്ടു റൈഫിൾ ഇനങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇന്നു നടക്കുന്ന വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ അൻജും മൗദ്ഗിലും തേജസ്വിനി സാവന്തും ഇറങ്ങും. ഈ ഇനത്തിന്റെ പുരുഷന്മാരുടെ മത്സരത്തിൽ തിങ്കളാളഴ്ച സഞ്ജീവ് രാജ്പുതും ഐശ്വരി പ്രതാപ് സിംഗ് തോമറും ഇറങ്ങും.
ഒരു ഘട്ടത്തിൽ യാമഗുച്ചി 20-19ന്റെ ലീഡിൽ ഗെയിം പോയിന്റിന് സെർവ് ചെയ്യുകയായിരുന്നു. എന്നാൽ, ഒരു പോയിന്റ് നേടി സിന്ധു ഒപ്പമെത്തി. പിന്നെ തുടർച്ചയായി രണ്ടു പോയിന്റ് നേടിയ സിന്ധു നേരിട്ടുള്ള ഗെയിമുകൾക്കു മത്സരം സ്വന്തമാക്കി.
ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം തുടർച്ചയായ രണ്ട് ഒളിന്പിക്സ് ബാഡ്മിന്റണ് സെമിയിൽ പ്രവേശിക്കുന്നത്.
ഇന്നു നടക്കുന്ന സെമിയിൽ സിന്ധു തായ്പേയുടെ തായ് സു യിംഗിനെ നേരിടും. തായ്ലൻഡിന്റെ റാറ്റ്ചനോക് ഇന്റാനോണിനെ 14-21, 21-18, 21-18ന് തോൽപ്പിച്ചാണ് തായ് സു യിംഗ് സെമിയിലെത്തിയത്.
കാലിയടിച്ച് ഷൂട്ടിംഗ്
തുടർച്ചയായ രണ്ടാം ഒളിന്പിക്സിലും ഇന്ത്യയുടെ പിസ്റ്റൾ ഷൂട്ടർമാർ ഒഴിഞ്ഞ കയ്യോടെ നാട്ടിലേക്കു മടങ്ങും.
ടോക്കിയോയിൽ ഇന്ത്യയുടെ പിസ്റ്റൾ ഷൂട്ടർമാരിലെ അവസാന പ്രതീക്ഷകളായ മനു ഭാകറിനും രാഹി സർനോബത്തിനും ഫൈനലിൽ പ്രവേശിക്കാനായില്ല. 25 മീറ്റർ പിസ്റ്റളിന്റെ രണ്ടാം ദിവസത്തെ റാപ്പിഡ് യോഗ്യതയിൽ മനു 582 പോയിന്റുമായി 15-ാം സ്ഥാനത്തെത്തിയപ്പോൾ രാഹി (573 പോയിന്റ്) 32-ാം സ്ഥാനത്തുമെത്തി.
ഇനി രണ്ടു റൈഫിൾ ഇനങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇന്നു നടക്കുന്ന വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ അൻജും മൗദ്ഗിലും തേജസ്വിനി സാവന്തും ഇറങ്ങും. ഈ ഇനത്തിന്റെ പുരുഷന്മാരുടെ മത്സരത്തിൽ തിങ്കളാളഴ്ച സഞ്ജീവ് രാജ്പുതും ഐശ്വരി പ്രതാപ് സിംഗ് തോമറും ഇറങ്ങും.